പ്രവാസികളുടെ പണത്തിന് സേവന നികുതി ഈടാക്കില്ല

July 11th, 2012

indian-rupee-epathram

ദുബായ് : പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് മേൽ സേവന നികുതി ഈടാക്കാനുള്ള സർക്കാർ നീക്കം വ്യാപകമായ പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചതായി സൂചന. നാട്ടിലേക്ക് പണം അയക്കുമ്പോൾ ധന വിനിമയ സ്ഥാപനങ്ങൾ ഈടാക്കുന്ന ഫീസിന്റെ ഒരംശം നാട്ടിലെ ബാങ്കുകൾക്ക് ഉള്ളതാണ്. സാധാരണയായി പ്രവാസികളിൽ നിന്നും ഈടാക്കുന്ന 15 ദിർഹം ഫീസിൽ നിന്നും ഒന്നോ രണ്ടോ ദിർഹമാണ് നാട്ടിലെ ബാങ്കുകൾക്ക് നൽകു ന്നത്. ചില ബാങ്കുകൾ ഈ പണം ഈടാക്കാറുമില്ല. ബാങ്കുകൾ ഇത്തരത്തിൽ ഈടാക്കുന്ന ഫീസിന്റെ (അതായത് ഒന്നോ രണ്ടോ ദിർഹത്തിന്റെ) 12.36 ശതമാനമാണ് സർക്കാർ സേവന നികുതിയായി ഈടാക്കാൻ തീരുമാനിച്ചിരുന്നത്.

എന്നാൽ ഇതിനെ സോഷ്യൽ മീഡിയകളും ചില മാദ്ധ്യമങ്ങളും ഏറെ പെരുപ്പിച്ചാണ് ചിത്രീകരിച്ചത്. അയയ്ക്കുന്ന പണത്തിന്റെ 2.36 ശതമാനം നികുതിയാണ് നൽകേണ്ടി വരിക എന്ന് പലരും തെറ്റിദ്ധരിച്ചതാണ് ഇതിന് കാരണം.

ഏതായാലും പ്രവാസികളുടേയും മറ്റ് സംഘടനകളുടേയും ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഈ നീക്കം സർക്കാർ ഉപേക്ഷിച്ചതായി ദുബായ് സിറ്റി എക്സ്ചേഞ്ച് ചീഫ് മാർക്കറ്റിങ്ങ് മാനേജർ എബി പൌലോസ് അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കളത്തില്‍ കസിമിനു യാത്രയയപ്പ് നല്‍കുന്നു

July 11th, 2012

ദുബായ് : 35 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന ‘പെരുമ പയ്യോളി’ യുടെ സ്ഥാപക പ്രസിഡന്റ്‌ കളത്തില്‍ കസിമിനു കോഴിക്കോട് ജില്ലയിലെ പയ്യോളി, തിക്കൊടി, തുരയൂര്‍ പഞ്ചായത്ത് നിവാസി കളുടെ പ്രവാസി കൂട്ടായ്മയ പെരുമ പയ്യോളി യാത്രയയപ്പ് നല്‍കുന്നു.

ദേര മുതീന യിലെ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ വെച്ച് 2012 ജൂലായ്‌ 13 വെള്ളിയാഴ്ച 5 മണിക്ക് നടക്കുന്ന ‘സ്നേഹപൂര്‍വ്വം കാസിംക്കായ്ക്ക് ‘ എന്ന പേരില്‍ ഒരുക്കുന്ന പരിപാടിയില്‍ കല -സാംസ്‌കാരിക -സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 – 51 46 154, 050 – 30 48 315

– വാര്‍ത്ത അയച്ചത് : രാമകൃഷ്ണന്‍

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സലാല യില്‍ കാണാതായ കോഴിക്കോട് സ്വദേശി തൂങ്ങി മരിച്ച നിലയില്‍

July 10th, 2012

jisine-balussery-missing-keralite-in-oman-ePathram സലാല : വെള്ളിയാഴ്ച മുതല്‍ സലാല യില്‍ കാണാതായ കോഴിക്കോട് സ്വദേശി ജസിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തെി. സലാല ഹാഫ പാലസ് റോഡില്‍ ഒമാന്‍ ടെല്‍ കെട്ടിടത്തിന് സമീപം മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം അഴുകി തുടങ്ങിയിരുന്നു.

ധരിച്ച വസ്ത്രവും മറ്റും കണ്ടാണ് കൂട്ടുകാര്‍ ജസിനെ തിരിച്ചറിഞ്ഞത്. ആറു വര്‍ഷമായി സലാലയില്‍ നിര്‍മ്മാണ തൊഴിലാളി യായ ജസിന്‍ അവിവാഹിതനാണ്. സെപ്റ്റംബര്‍ 14ന് നാട്ടിലേക്ക് പോകാന്‍ ഒരുങ്ങി ഇരിക്കുക യായിരുന്നു

വ്യാഴാഴ്ച രാത്രി താഖ യിലുള്ള കുട്ടുകാരെ സന്ദര്‍ശിച്ച് മടങ്ങിയ ജസിന്‍ സലാലയില്‍ എത്തിയിരുന്നു. പിന്നീട് ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ പൊലീസില്‍ നല്‍കി അന്വേഷണം നടത്തി വരിക യായിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോഴിക്കോട് സ്വദേശിയെ സലാലയില്‍ കാണാതായി

July 9th, 2012

jisine-balussery-missing-keralite-in-oman-ePathram ഒമാന്‍ : കോഴിക്കോട് സ്വദേശിയെ ഒമാനിലെ സലാലയില്‍ കാണാതായി. ബാലുശ്ശേരി കൂട്ടാലിട ഗോവിന്ദന്‍ മകന്‍ ജസിനെയാണ് കാണാനില്ല എന്ന് സുഹൃത്തുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.

ആറു വര്‍ഷമായി സലാല യില്‍ നിര്‍മ്മാണ തൊഴിലാളി യാണ് ജസിന്‍. വെള്ളിയാഴ്ച മുതലാണ് ഇദ്ദേഹത്തെ കാണാതായത്. കറുപ്പില്‍ വെളുത്ത വരയുള്ള ടീ ഷര്‍ട്ടും ജീന്‍സ് പാന്‍റുമാണ് വേഷം. തടിച്ച ശരീര പ്രകൃതിയുള്ള ജസിന് ആറടി ഉയരമുണ്ട്.

വിവരം ലഭിക്കുന്നവര്‍ റോയല്‍ ഒമാന്‍ പൊലീസിലോ സുഹൃത്തുക്കളായ ബാലന്‍ (92 11 97 61 ) സുനില്‍ (97 16 21 12), രാജേഷ് ( 98 46 27 85 ) എന്നിവരുമായോ ബന്ധപ്പെടണം.

-അയച്ചു തന്നത് : ബിജു

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജനപ്രതിനിധികൾ പ്രവാസികളെ ആശയക്കുഴപ്പത്തിൽ ആക്കുന്നു

July 7th, 2012

indian-rupee-epathram

ദുബായ് : പരസ്പര വിരുദ്ധമായ പ്രസ്താവനകൾ നടത്തി പ്രവാസികളെ ജനപ്രധിനിധികൾ ആശയക്കുഴപ്പത്തിലാക്കുന്നു. പുതിയ നികുതിയെ പറ്റി വിദേശ ഇന്ത്യക്കാർക്ക് ഇടയിൽ ഒട്ടേറേ ആശങ്കകളും അതിലേറേ അവ്യക്തതകളും നിലനിൽക്കുന്നുണ്ട്. കേന്ദ്ര സർക്കാറിന്റെ പുതിയ തീരുമാനം അനുസരിച്ച് ജൂലായ് ഒന്നു മുതൽ വിദേശത്തു നിന്നയയ്ക്കുന്ന തുകയ്ക്ക് ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്ന ബാങ്ക് ചാർജിന്റെ 12.36 ശതമാനം സേവന നികുതി ഈടാക്കും.

ഇന്ന് ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ നില നിർത്തുന്നതിൽ പ്രവാസി ഇന്ത്യക്കാർ നാട്ടിലേക്ക് അയയ്ക്കുന്ന തുക ഒരു നിർണ്ണായക ഘടകം തന്നെ. രൂപയുടെ മൂല്യത്തകർച്ച രൂക്ഷമായിരിക്കുകയും, അതേ സമയം വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സർക്കാർ ഇന്ത്യക്കാർ അയയ്ക്കുന്ന പണത്തിന് അധിക നികുതി ഈടാക്കാൻ ഒരുങ്ങുന്നതിന്റെ യുക്തി എന്തെന്ന് മനസിലാകുന്നില്ല. പുതുതായി സർക്കാർ എടുത്ത തീരുമാനം വിദേശ നിക്ഷേപം വർദ്ധിപ്പിക്കാനുള്ള സാധ്യതയെ പ്രതികൂലമായി ബാധിക്കും.

ധനകാര്യ സ്ഥാപനങ്ങൾ ബാങ്കിൽ നിന്നും ഈടാക്കുന്നതാണ് ഇപ്പോഴുള്ള പുതിയ സേവന നികുതി. പ്രത്യക്ഷത്തിൽ ബാങ്ക് നൽകേണ്ടതാണെങ്കിലും ഭാവിയിൽ ഇത് തുക അയയ്ക്കുന്നവരിൽ നിന്നു തന്നെ ഈടാക്കപ്പെടുമെന്നാണ് സൂചന.

പ്രവാസി സംഘടനകൾ മാറി മാറി വാചക കസർത്ത് നടത്തുമ്പോൾ ഇത് പോലെയുള്ള സർക്കാരിന്റെ തീരുമാനങ്ങൾക്കെതിരെ ശക്തമായി പ്രതീകരിക്കാൻ മുമ്പോട്ട് വരണം. ഗള്ഫിൽ പല ക്ലേശങ്ങളും സഹിച്ച് ചെറുകിട ജോലികൾ ചെയ്തു നാട്ടിലേക്ക് പണം അയയ്ക്കുന്ന മലയാളികളെ ഈ നിയമം ശരിക്കും ബാധിക്കും. ബാങ്ക് വഴി പണം നാട്ടിലേക്ക് അയയ്ക്കുന്നവരിൽ പലരും കുഴൽപണം പോലുള്ള അനധികൃത മാർഗ്ഗത്തിലേക്ക് തിരിയുവാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.

വിദേശ സന്ദർശനം എന്ന ഓമന പേരിൽ വിദേശത്ത് എത്തുന്ന കേരള രാഷ്ട്രീയ പ്രധിനിധികൾ വ്യാജ വാഗ്ദാനം നല്കി കീശ വീർപ്പിച്ചു പോകുമ്പോൾ, സംസ്ഥാനത്തും, കേന്ദ്രത്തിലും പ്രവാസികൾക്ക് ദോഷകരമായ നിയമ നിർമ്മാണ സമയത്ത് പ്രതീകരിക്കാനുള്ള ചങ്കൂറ്റം കാട്ടാറില്ല. ഈ കൂട്ടരെ വിദേശ സന്ദർശന വേളയിൽ പ്രവാസി സംഘടനകൾ കാശു കൊടുത്തു പ്രോത്സാഹിപ്പിക്കാതെ, പ്രതിഷേധം അറിയിക്കുവാനുള്ള അവസരമായി കാണണം.

ഭാര്യമാർക്ക് കെട്ടു താലി പോലും അണിഞ്ഞു സ്വന്തം നാട്ടിലേക്ക് പോകുവാനുള്ള അവസരം മുടക്കുന്ന കിരാതമായ കസ്റ്റംസ് നിയമങ്ങൽ മാറ്റി എഴുതുവാൻ എന്ത് കൊണ്ട് മടി കാട്ടണം? വർഷങ്ങൾക്ക് മുമ്പ് സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 30000 രൂപ എന്ന നിയമത്തിന്റെ മറവിൽ നാട്ടിലേക്ക് പോകുന്ന പ്രവാസികളെ ഡ്യൂട്ടി അടിച്ചും, കൈക്കൂലി ചോദിച്ചും ദ്രോഹിക്കുന്നത് ഇന്ന് ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. പ്രവാസികളോട് കാട്ടുന്ന ഇത്തരത്തിലുള്ള നീചമായ സമീപനം ഭാവിയിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കും എന്നതിൽ അതിശയോക്തി ഇല്ല. ഇന്ത്യ ലോക രാഷ്ട്രങ്ങളുടെ ഇടയിൽ പല കാര്യങ്ങളിലും ഒന്നാമത് ആയപ്പോഴും, ഇത്തരത്തിലുള്ള ചില കാര്യങ്ങളിൽ വളരെ വളരെ വർഷങ്ങളുടെ പിന്നിലാണ്.

(സേവന നികുതിയെ പറ്റിയുള്ള വിവരങ്ങൾ ശേഖരിച്ചത് – അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ)

എബി മക്കപ്പുഴ

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിദ്യാഭ്യാസ സഹായ പദ്ധതി വയനാട് ജില്ലയില്‍
Next »Next Page » വായന പക്ഷാചരണ സമാപനവും അവാര്‍ഡ് ജേതാക്കള്‍ക്ക് സ്വീകരണവും »



  • ജൂൺ 27 വെള്ളിയാഴ്ച യു. എ. ഇ. യിൽ പൊതു അവധി
  • യു. എ. ഇ. നടപ്പാക്കിയ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു
  • ഈദ് മൽഹാർ സീസൺ-3 ശനിയാഴ്ച ഇസ്ലാമിക് സെൻററിൽ
  • അബുദാബി മലയാളീസ് ‘ADM കുട്ടി പ്പട്ടാളം സീസൺ-1’ സംഘടിപ്പിച്ചു
  • അക്ഷര പ്പെരുന്നാൾ സംഘടിപ്പിച്ചു
  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി
  • നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ
  • ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ഇന്ത്യയിൽ നിന്ന് പുരസ്കാരം
  • ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി
  • കുട്ടികളുടെ ഡ്രോയിങ് – പെയിന്റിംഗ് മത്സരം
  • മലയാളി സമാജം യൂത്ത് ഫെസ്റ്റിവല്‍ മെയ് 16, 17, 18 തിയ്യതികളിൽ
  • സി. പി. അബ്ദു റഹിമാൻ ഹാജിയെ ഇഖ്‌വ ആദരിച്ചു
  • പാലക്കാട് ജില്ല കെ. എം. സി. സി. സ്‌നേഹ സംഗമം
  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine