എം. എ. യൂസഫലി അവാര്‍ഡുകള്‍ക്കുപിറകെ പോകുന്ന ആളല്ല : ഒ. ഐ. സി. സി.

September 3rd, 2013

oicc-logo-ePathram
അബുദാബി : എം. എ. യൂസഫലി അവാര്‍ഡു കള്‍ക്ക് പിറകെ പോകുന്ന ആളാണ് എന്നും ജീവ കാരുണ്യപ്രവര്‍ത്തന ങ്ങള്‍ക്ക് പുറം തിരിഞ്ഞു നില്‍ക്കുന്ന ആളാണ് എന്നുമുള്ള ഒ. ഐ. സി. സി. കേന്ദ്ര കമ്മിറ്റി പ്രസിഡന്‍റ് എം. ജി. പുഷ്പാകരന്റെ പ്രസ്താവന അനവസരത്തില്‍ ഉള്ളതാണ് എന്ന് ഒ. ഐ. സി. സി. അബുദാബി പ്രസിഡന്‍റ് ഡോ. മനോജ് പുഷ്‌കര്‍ വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.

ദുബായ് പോലീസിന്റെ സാമൂഹിക സേവനത്തിനുള്ള അവാര്‍ഡ് നേടിയ എം. ജി. പുഷ്പാകരന്‍ ഷാര്‍ജയില്‍ നല്‍കിയ സ്വീകരണത്തിനുള്ള മറുപടി പ്രസംഗത്തിലാണ് ഇങ്ങനെ ഒരു പ്രസ്താവന നടത്തിയത്.

ലോക മലയാളി കളുടെ അംബാസഡര്‍ ആയി അറിയപ്പെടുകയും പ്രവാസി കളുടെയും കേരളത് തിന്റെ പൊതുവായ വികസനത്തിനും ക്രിയാത്മക മായി ഇടപെടുന്ന യൂസഫലിയെ ക്കുറിച്ച് ഒ. ഐ. സി. സി. ക്ക് ഒരിക്കലും ഇത്തരം ഒരു അഭിപ്രായ പ്രകടനത്തോട് യോജിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ് നേതൃത്വത്തിനും ഇതില്‍ ഭിന്നാഭിപ്രായം ഉണ്ടാകില്ല എന്ന് മനോജ് പുഷ്‌കര്‍ പറഞ്ഞു.

ഉത്തരവാദപ്പെട്ട ഒരു വ്യക്തി യില്‍നിന്നും ഇത്തരം ഒരു പ്രസ്താവന ഉണ്ടായതിനെ ശക്തമായി അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രതിനിധി സംഘം കേന്ദ്ര മന്ത്രിമാർക്കു നിവേദനം നൽകി

August 23rd, 2013

air-india-express-epathram അബുദാബി : എയർ ഇന്ത്യാ എക്‌സ്പ്രസ് ബാഗേജ് വെട്ടി ക്കുറച്ചതിനെതിരെ ഇന്ത്യൻ മീഡിയ അബുദാബി യുടെ ആഭിമുഖ്യ ത്തിൽ അബുദാബി യിലെ വിവിധ സംഘടനാ പ്രതിനിധി കൾ പ്രധാന മന്ത്രി മൻമോഹൻസിംഗ്, യു പി എ അധ്യക്ഷ സാണിയാ ഗാന്ധി എന്നിവര്‍ ഉൾപ്പെടെ യുള്ളവർക്ക് നിവേദനം സമർപ്പി ക്കാൻ വ്യാഴാഴ്ച രാവിലെ ഡൽഹിയില്‍ എത്തി.

കേന്ദ്ര ലേബർ ആൻഡ് എംപ്‌ളോയ്‌മെന്റ് സഹ മന്ത്രി കൊടിക്കുന്നിൽ സുരേഷ്, കേന്ദ്ര കൃഷി വകുപ്പ് സഹ മന്ത്രി പ്രഫ. കെ. വി. തോമസ് എന്നിവരെ വ്യാഴാഴ്ച രാവിലെ പ്രതിനിധി സംഘം അവരുടെ ഓഫീസില്‍ എത്തി നേരിൽ കണ്ട് നിവേദനം സമർപ്പിച്ചു.

കേന്ദ്ര പ്രതിരോധ മന്ത്രി എ. കെ. ആന്റണി, വ്യോമയാന സഹമന്ത്രി കെ. സി. വേണുഗോപാൽ എന്നിവരെയും കേരള ത്തിൽ നിന്നുളള മറ്റു മന്ത്രി മാരെയും പ്രതിനിധി സംഘം ഇന്നു നേരിൽ കാണും. എയർ ഇന്ത്യാ എക്‌സ്പ്രസ് ബാഗേജ് പ്രശ്‌നം ഉൾപ്പെടെയുള്ള കാര്യങ്ങൾ മന്ത്രിമാരെ ബോധ്യ പ്പെടുത്തുന്ന കാര്യ ത്തിൽ പ്രതീക്ഷാ നിർഭരത കൈവരിക്കാൻ സാധിച്ചു.

ഡൽഹി പ്രദേശ് കോൺസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും മലയാളി യുമായ കെ. എൻ. ജയരാജാണ് പ്രതിനിധി സംഘ ത്തോടൊപ്പം മന്ത്രി മാരെ കാണാനുള്ള നടപടി കളിൽ സഹായി ക്കുന്നത്. പ്രധാന മന്ത്രി മൻമോഹൻസിങിനെ കാണാനുള്ള അനുവാദ ത്തിനായുള്ള അപേക്ഷയും നൽകി യിട്ടുണ്ട്.

ഇന്നോ നാളെയോ പ്രധാന മന്ത്രിയേയും യു പി എ അധ്യക്ഷ സോണിയാ ഗാന്ധി യേയും സംഘം കാണും. ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രധാന മന്ത്രി യുടെയും സോണിയാ ഗാന്ധി യുടെയും കൂടിക്കാഴ്ചക്കുള്ള ശ്രമം നടത്തുന്നത്. കൂടുതൽ മന്ത്രിമാരെയും എം പി മാരെയും കണ്ട് ബാഗേജ് 30 കിലോയായി പുന:സ്ഥാപിക്കാനുള്ള ശ്രമം നടത്തും.

express-luggage-issue-ima-delegation-team-in-delhi-to-meet-pc-chakko-ePathram-

ഇന്ത്യൻമീഡിയ അബുദാബി പ്രസിഡന്റ് ടി. എ. അബ്ദുൽ സമദ്, ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ പ്രസിഡന്റ് തോമസ് ജോൺ എന്നിവ രുടെ നേതൃത്വ ത്തിലുള്ള സംഘ ത്തിൽ ഇന്ത്യൻ മീഡിയ വൈസ് പ്രസിഡന്റ് ആഗിൻ കീപ്പുറം, അബുദാബി മലയാളി സമാജം പ്രസിഡന്റ് മനോജ് പുഷ്‌ക്കർ, ജനറൽ സെക്രട്ടറി ഷിബു വർഗീസ്, ഇന്ത്യൻ ഇന്റർനാഷണൽ കൾചറൽ സെന്റർ ജനറൽ സെക്രട്ടറി ഹമീദ് ഈശ്വരമംഗലം, എമിറേറ്റ്‌സ് ഇന്ത്യാ ഫട്ടേണിറ്റി ഫോറം പ്രസിഡന്റ് എ. എം. ഇബ്രാംഹിം എന്നിവ രുമാണുള്ളത്.

കുവൈറ്റ് ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ് വൈസ് പ്രസിഡന്റ് മുസ്തഫ തങ്ങൾ, ഖത്തർ ഒ ഐ സി സി സെക്രട്ടറി കമർ എന്നിവരും സംഘ ത്തോടൊപ്പം ചേർന്നി ട്ടുണ്ട്. ബാഗംജ് കുറച്ച്, കൂടുതൽ യാത്രക്കാരെ കൊണ്ടു പോകാൻ കഴിയുമെന്ന എയർ ഇന്ത്യാ എക്‌സ്പ്രസ് തീരുമാനം ശരിയല്ല എന്നു കേന്ദ്ര മന്ത്രിമാരെ ബോധ്യ പ്പെടുത്താൻ സംഘ ത്തിനു സാധിച്ചു.

കേരളത്തിൽ നിന്നുള്ള മന്ത്രി മാരുടെ കോർഡിനേഷൻ കമ്മിറ്റി ചെയർമാനായ കൊടിക്കുന്നിൽ സുരേഷ് ഇക്കാര്യ ത്തിൽ അനുകൂല മായ നടപടി സംബന്ധിച്ചു കെ. സി. വേണു ഗോപാലുമായി ചർച്ചചെയ്യാനും പ്രായോഗിക നടപടികൾ സ്വീകരിക്കാനും തയ്യാറായി.

മന്ത്രി പ്രഫ. കെ. വി.തോമസ്, വ്യോമയാന മന്ത്രി യെ കണ്ട് പ്രശ്‌നം ചർച്ച ചെയ്തിട്ടുണ്ട്. ഇന്ന് വ്യോമയാന മന്ത്രി യെയും സഹ മന്ത്രി കെ. സി. വേണു ഗോപാലിനെയും കാണും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഫ്ളാറ്റ് ടി. വി.കള്‍ക്ക് 36.05 ശതമാനം നികുതി ആഗസ്റ്റ് 26 മുതല്‍

August 23rd, 2013

flat-screen-television-ePathram
അബുദാബി : വിദേശത്തു നിന്ന് എല്‍. സി. ഡി, പ്ളാസ്മ, എല്‍. ഇ. ഡി. തുടങ്ങിയ ഫ്ളാറ്റ് സ്ക്രീന്‍ ടെലിവിഷനു കള്‍ ഇന്ത്യ യിലേക്ക് കൊണ്ടു പോകുമ്പോള്‍ 36.05 ശതമാനം നികുതി ഏര്‍പ്പെടുത്തി.

നിലവില്‍ 35,000 രൂപ വരെ വില യുള്ള ഇത്തരം ടി. വി. കള്‍ സ്വന്തം ഉപയോഗ ത്തിനായി ഡ്യൂട്ടി ഇല്ലാതെ കൊണ്ടു പോകാ മായിരുന്നു. അനുവദനീയ മായ ബാഗേജില്‍ ഇതും ഉള്‍പ്പെടുത്തു മായിരുന്നു.

എന്നാല്‍ രൂപ യുടെ വിലയിടിവ് തടയുന്ന തിന്‍െറ ഭാഗമായി ആഗസ്റ്റ് 26 മുതല്‍ ഫ്ലാറ്റ് സ്ക്രീന്‍ ടെലിവിഷനു കള്‍ക്ക് 35 ശതമാനം ചുങ്കവും അതിന്‍െറ മൂന്നു ശതമാനം വിദ്യഭ്യാസ സെസും നല്‍കണം. അതായത് ടി. വി വില യുടെ 36.05 ശതമാനം പ്രവാസി മൊത്തം നികുതി നല്‍കേണ്ടി വരും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നിവേദക സംഘം ഡല്‍ഹിക്ക്

August 21st, 2013

അബുദാബി : ഇന്ത്യന്‍ മീഡിയ അബുദാബി യുടെ ആഭിമുഖ്യ ത്തില്‍ എയര്‍ ഇന്ത്യാ എക്‌സപ്രസ് ബാഗേജ് പരിധി വെട്ടി ക്കുറച്ചതിന് എതിരെ വിവിധ സാമൂഹിക സാംസ്‌കാ രിക സംഘടനാ പ്രതിനിധി കള്‍ ബുധനാഴ്ച രാത്രി പത്തരക്ക് അബുദാബി യില്‍ നിന്ന് ഡല്‍ഹിക്കു പോകും.

പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗ്, വ്യോമയാന മന്ത്രി അജിത്‌ സിംഗ്, സഹ മന്ത്രി കെ. സി. വേണു ഗോപാല്‍, പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി, കേരളത്തില്‍ നിന്നുള്ള മറ്റു മന്ത്രിമാര്‍, എം. പി. മാര്‍ എന്നിവരെയും നിവേദക സംഘം നേരില്‍ കണ്ടു ബഗേജ് പരിധി വെട്ടി ക്കുറക്കുന്ന തിലൂടെ പ്രവാസി കള്‍ക്കു വരാനിരിക്കുന്ന ദുരിതത്തെ ക്കുറിച്ചു വിശദീ കരിക്കും. പ്രവാസികളെ വെട്ടിലാക്കുന്ന തീരുമാനം പിന്‍വലിപ്പി ക്കാന്‍ കഴിയുന്ന സമ്മര്‍ദ്ദം ചെലുത്താന്‍ കേരള ത്തില്‍ നിന്നുള്ള എം. പി. മാരുടെ സഹായം തേടും.

ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്റ് ടി. എ. അബ്ദുല്‍ സമദ്, ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് ജോയ് തോമസ് ജോണ്‍ എന്നിവരുടെ നേതൃത്വ ത്തിലാണ് വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധി കളുടെ നിവേദക സംഘം ബുധനാഴ്ച രാത്രി പത്തരക്ക് ഡല്‍ഹിക്കു പുറപ്പെടുക.

മലയാളി സമാജം പ്രസിഡന്റ് മനോജ് പുഷ്കര്‍, ജനറല്‍ സെക്രട്ടറി ഷിബു വര്‍ഗീസ്, ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ഹമീദ് ഈശ്വരമംഗലം, ഇന്ത്യന്‍ മീഡിയ വൈസ് പ്രസിഡന്റ് ആഗിന്‍ കീപ്പുറം, എമിറേറ്റ്‌സ് ഫ്രട്ടേനിറ്റി ഫോറം പ്രസിഡന്‌റ് എ. എം. ഇബ്രാഹിം എന്നിവരും സംഘത്തിലുണ്ട്. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി കൊച്ചി യില്‍ നിന്ന് ഡല്‍ഹി യിലെത്തി സംഘത്തോടൊപ്പം ചേരും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

രാജേന്ദ്രന്റെ റമദാന്‍ വ്രതാനുഷ്ടാനം മാതൃകയാവുന്നു

July 22nd, 2013

ramadan-fasting-non-muslim-venma-rajendran-venjaramoodu-ePathram
അബുദാബി : തുടര്‍ച്ചയായി പതിനാലു കൊല്ലം റമദാന്‍ നോമ്പ് എടുക്കുന്ന രാജേന്ദ്രന്‍ വെഞ്ഞാറമൂട് എന്ന പ്രവാസി, മറ്റുള്ളവര്‍ക്ക് മാതൃകയാവുന്നു. രാജേന്ദ്രനെ കുറിച്ചു റേഡിയോ വിലും ടെലിവിഷന്‍ ചാനലു കളിലും പത്ര ങ്ങളിലും വന്നിരുന്ന വാര്‍ത്തകള്‍ കേട്ടും കണ്ടും വായിച്ചും മറ്റുള്ള പലരും വ്രതാനുഷ്ടാന ത്തിലേക്ക് തിരിയുന്നു എന്നും രാജേന്ദ്രന്‍ ഇ – പത്ര ത്തോട് പറഞ്ഞു.

കാലാവസ്ഥ അനുകൂലമല്ലാതിരുന്നിട്ടു കൂടി താന്‍ നോമ്പ് എടുക്കുന്നത് പലരിലും അത്ഭുതം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്തകള്‍ അറിഞ്ഞു നോമ്പ് എടുക്കുന്നതിന്റെ വിശേഷങ്ങളും താന്‍ അതില്‍ പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ അറിയാനും കൂടിയാണ് പലരും വിളിച്ചത് എന്നും തന്റെ അനുഭവം കേട്ടറിഞ്ഞു ചില സുഹൃത്തുക്കള്‍ കൂടി വ്രതം അനുഷ്ടിച്ചു തുടങ്ങി എന്നും രാജേന്ദ്രന്‍ പറഞ്ഞു.

രാജേന്ദ്രന്‍ വെഞ്ഞാറമൂട്, നോമ്പ് എടുത്തു തുടങ്ങിയ കാര്യം ഇങ്ങിനെ വിശദീകരിക്കുന്നു : 14 വര്‍ഷം മുമ്പുള്ള ഒരു നോമ്പു കാലം.11 സുഹൃത്തു ക്കള്‍ക്കൊപ്പം ഒരു മൂന്ന് മുറികള്‍ ഉള്ള ഫ്ലാറ്റില്‍ താമസം. കൂട്ടുകാരെല്ലാം പുലര്‍ച്ചെ എഴുന്നേറ്റ് നോമ്പു പിടിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുക യാണ്. ആദ്യം ഒന്നു കൂടി മയങ്ങാമെന്ന് കരുതി. എന്നാല്‍ പെട്ടെന്ന് എഴുന്നേറ്റ് എല്ലാവരോടും ഒപ്പം കൂടി. അന്ന് തുടങ്ങിയ താണ് നോമ്പിനോടുള്ള കൂട്ടുകൂടല്‍ തന്‍െറ കൂടെ താമസി ച്ചിരുന്ന മുസ്ലിം സുഹൃത്തു ക്കള്‍ നോമ്പ് എടുക്കുന്നത് കണ്ടാണ് രാജേന്ദ്രന്‍ നോമ്പിനോട് കൂട്ടു കൂടി തുടങ്ങിയത്. ആദ്യമൊക്കെ ചെറിയ വിഷമം ഉണ്ടായിരുന്നു എങ്കിലും ആ വര്‍ഷം എല്ലാം നോമ്പും ഇദ്ദേഹം അനുഷ്ഠിച്ചു.

ഇത്തവണ കടുത്ത ചൂടും വ്രതം 15 മണിക്കൂറിലേറെ നീണ്ടു നില്‍ക്കുന്നതും കാരണം നോമ്പെടുക്കാന്‍ ബുദ്ധി മുട്ടായിരിക്കും എന്നാണ് കരുതിയിരുന്നത്. ആദ്യത്തെ രണ്ട് – മൂന്ന് ദിവസ ങ്ങള്‍ ചൂടും സമയ ദൈര്‍ഘ്യവും ബുദ്ധിമുട്ട് സൃഷ്ടിച്ചെങ്കിലും ഇപ്പോള്‍ ഒരു പ്രശ്നവുമില്ല എന്ന് ഇദ്ദേഹം പറയുന്നു.

നോമ്പ് ആത്മീയമായും ശാരീരിക മായും തനിക്ക് പ്രത്യേക അനുഭൂതി നല്‍കുന്നതായും രക്ത സമ്മര്‍ദ ത്തിന്‍െറ ബുദ്ധിമുട്ട് അനുഭവിക്കുന്ന തനിക്ക് നോമ്പു കാലം കഴിയു മ്പോഴേക്കും ബി. പി. സാധാരണ നിലയില്‍ ആകാറുണ്ട്. വിശപ്പിന്‍െറ വില അറിയുന്ന തിനൊപ്പം ക്ഷമ യുടെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും നോമ്പു കാലം സഹായിക്കും. ഇത് കൊണ്ട് തന്നെ നിരവധി ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളില്‍ രാജേന്ദ്രന്‍ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

അബുദാബി യിലെ കലാ സാംസ്കാരിക രംഗത്ത്‌ സജീവമായിരുന്ന രാജേന്ദ്രന്‍ ഇപ്പോള്‍ ജോലി തിരക്കുകള്‍ മൂലം പൊതു രംഗത്ത്‌ നിന്നും അല്പം മാറി നിന്നു. കേരളാ സോഷ്യല്‍ സെന്റര്‍ മാനേജിംഗ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിരുന്നു. ശക്തി തിയ്യറ്റെഴ്സ് അവതരിപ്പിച്ചിരുന്ന നാടക ങ്ങളിലും കെ. എസ്. സി. കലാ – കായിക വിഭാഗ ത്തിലും നിറ സാന്നിധ്യ മായിരുന്നു. വെഞ്ഞാറമൂട് നിവാസി കളുടെ പ്രവാസി കൂട്ടായ്മ യായ വെണ്മ യു. എ. ഇ. യുടെ സ്ഥാപക നേതാക്കളില്‍ ഒരാളും സജീവ പ്രവര്‍ത്തകനും കൂടിയാണ്.

തന്റെ വ്രതാനുഷ്ടാനത്തിനു ഭാര്യ സുനിത യും മക്കളായ അഞ്ജന, അര്‍ജുന്‍ രാജ് എന്നിവരുടെ സപ്പോര്‍ട്ട് ഉണ്ടെന്നും പറഞ്ഞു. വീട്ടിലേക്കു വിളിക്കുമ്പോഴെല്ലാം ഭാര്യ യുടെ ആദ്യ ചോദ്യം ‘നോമ്പ് എടുത്തില്ലേ’ എന്നാണ്.

ആദ്യത്തെ നോമ്പിന് ഒപ്പം കൂടിയിരുന്ന കൂട്ടുകാരെല്ലാം പിന്നീട് പലവഴിക്ക് പിരിഞ്ഞെങ്കിലും നോമ്പി നോടുള്ള കൂട്ട് വിടുന്നതിന് ഇദ്ദേഹം തയാറല്ല. തുടര്‍ന്നുള്ള വര്‍ഷ ങ്ങളിലും വ്രതം അനുഷ്ഠിക്കാന്‍ സാധിക്കണമെന്ന എന്ന പ്രാര്‍ഥനയിലാണ് അബുദാബി മീനാ യിലുള്ള സിവില്കോ എന്ന ലബനീസ് കണ്‍സ്ട്രക്ഷന്‍ കമ്പനി യില്‍ ജോലിക്കാരനായ രാജേന്ദ്രന്‍ വെഞ്ഞാറമൂട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഈദ് മെഹ്ഫില്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു
Next »Next Page » സുമനസ്സുകളുടെ കാരുണ്യം തേടി വൃക്ക രോഗി »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine