ആറു​ വാഹന ങ്ങൾ കൂട്ടി യിടിച്ചു : ഒരു മരണം – അഞ്ചു പേർക്കു പരിക്ക്

March 5th, 2018

accident-epathram
അബുദാബി : മുസ്സഫ പാലത്തിന് സമീപം ശനി യാഴ്ച രാത്രി വാഹന ങ്ങൾ കൂട്ടി യിടിച്ചു ണ്ടായ അപ കട ത്തി ൽ ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരി ക്കേറ്റു. ഒന്നിനു പിറകെ മറ്റൊന്നായി ആറു വാഹന ങ്ങ ളാണ് കൂട്ടി യിടിച്ചത്.

അമിത വേഗത, അശ്രദ്ധ, വാഹന ങ്ങൾ തമ്മില്‍ ആവശ്യ മായ അകലം പാലിക്കാതെ തിരക്കിട്ട ഡ്രൈ വിംഗ് എന്നീ കാരണ ങ്ങ ളാലാണ് ഈ അപ കടം സംഭവിച്ചത് എന്ന് അബു ദാബി പോലീസ് സെൻട്രൽ ഓപ്പറേഷൻസ് ട്രാഫിക് ആൻഡ് പട്രോൾ വകുപ്പ് ആക്‌സി ഡെന്റ് ഇൻ വെസ്റ്റി ഗേഷൻ ഡിപ്പാർട്ട്‌ മെന്റ് മേധാവി ലെഫ്റ്റ നന്റ് കേണൽ ഡോ. മുസല്ലം അൽ ജുനൈബി അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. എക്സ് ചേഞ്ചും ബ്ലോ​ക്ക് ചെ​യി​ൻ കമ്പനി റി​പ്പി​ളും കൈ​കോ​ർ​ക്കു​ന്നു

February 15th, 2018

promoth-manghat-uae-exchange-sign-with-dilip-rao-ripple-ePathram
അബുദാബി : ആഗോള പണമിടപാട് ബ്രാൻഡ് യു. എ. ഇ. എക്സ് ചേഞ്ചും സാൻഫ്രാൻസിസ്കോ ആസ്ഥാന മായ പ്രമുഖ ബ്ലോക്ക് ചെയിൻ കമ്പനി റിപ്പിളും തമ്മിൽ പണ മിട പാടു സംബന്ധ മായ ധാരണാ പത്ര ത്തിൽ ഒപ്പു വെച്ചു. മിഡിൽ ഈസ്റ്റിൽ ഇതാദ്യ മായാണ് ഒരു ബ്ലോക്ക് ചെയിൻ കമ്പനി യും ധന വിനിമയ സ്ഥാപന വും തമ്മിൽ ധാരണയിലെത്തുന്നത്.

നവ സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ പ്രയോ ജന പ്പെടുത്തുന്ന ബ്ലോക്ക് ചെയിൻ ടെക്‌നോ ളജി ഉപ യോ ഗിച്ച്, ഉപയോക്താക്കൾ നടത്തുന്ന ഏതൊരിടപാടും യാതൊരു സമയ നഷ്ടവും തടസ്സ വും കൂടാതെ നിർവ്വ ഹിക്കുവാൻ ഈ സഹകരണം വഴി സാധിക്കും.

കൂടാതെ ആഗോള തല ത്തിലുള്ള നൂറിലധികം ബാങ്കു കളും ഇതര ധന വിനിമയ സ്ഥാപന ങ്ങളു മായുള്ള ശൃംഖല ശക്തി പ്പെടു ത്തുവാനും ഉപയോക്താ ക്കൾക്ക് പരമാവധി മെച്ച പ്പെട്ട നിരക്കു കൾ, തത്സമയ സന്ദേശം, വേഗത, സുതാര്യത, കാര്യ ക്ഷമത എന്നിവ ഉറപ്പു വരു ത്തു വാനും റിപ്പിളു മായുള്ള ഈ കരാറിനു സാധിക്കും.

ഉപഭോക്താ ക്കളുടെ സൗകര്യവും സമയ മൂല്യവും പരിഗണിച്ച് ഇപ്പോഴും സാങ്കേതിക നവീകരണം പാലി ക്കുന്ന യു. എ. ഇ. എക്സ് ചേഞ്ച്, റിപ്പിളു മായി കൈ കോർക്കുമ്പോൾ ഈ മേഖല യിലെ ആദ്യ സഹകരണം എന്ന നിലക്ക് ചരിത്ര പര മായ ഒരു പുതിയ ചുവട് കൂടി സൃഷ്ടിക്കുക യാണ് എന്ന് യു. എ. ഇ. എക്സ് ചേഞ്ച് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഓഫീസർ പ്രമോദ് മാങ്ങാട് പറഞ്ഞു.

പണമിടപാടു രംഗത്ത് ഫിൻ – ടെക്ക് യുഗം പിറന്ന ഇന്നത്തെ സാഹ ചര്യ ത്തിൽ വിപണി മേധാവി ത്തവും സർവ്വ സ്വീകാര്യത യുമുള്ള യു. എ. ഇ. എക്സ് ചേഞ്ച്, ബ്ലോക്ക് ചെയിൻ ടെക്‌നോളജി യിൽ മികവുറ്റ റിപ്പിളും യോജിച്ചു പ്രവർത്തി ക്കുമ്പോൾ സാധാരണ ക്കാർക്കും പ്രശ്ന ങ്ങളി ല്ലാതെ ഇട പാടു കൾക്ക് വേഗം കൂട്ടുവാൻ സാധിക്കും എന്ന് ഇൻഫ്രാ സ്ട്രക്ച്ചർ ഇന്നൊവേഷൻ ഗ്ലോബൽ ഹെഡ് ദിലീപ് റാവു പറഞ്ഞു.

യു. എ. ഇ. എക്സ് ചേഞ്ചിനെ റിപ്പിൾ നെറ്റ് പോലുള്ള സംവിധാന ത്തിൽ ഉൾപ്പെടു ത്തുമ്പോൾ പണം അയ ക്കുന്ന യു. എ. ഇ. യിലെ ദശ ലക്ഷ ക്കണക്കിന് ചെറുകിട ഉപയോ ക്താ ക്കൾക്ക് കുറഞ്ഞ ചെലവിൽ മികച്ച സേവനം ഉറപ്പാ ക്കുവാൻ കഴിയും എന്നും അദ്ദേഹം അഭി പ്രായപ്പെട്ടു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സ്വദേശി വൽക്കരണം : കമ്പനി കൾക്ക് വിസ ഫീസിൽ ഇളവു നൽകുന്നു

February 12th, 2018

logo-uae-ministry-of-human-resources-emiratisation-ePathram
അബുദാബി : യു. എ. ഇ. സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന സ്വദേശി വൽക്കരണ പദ്ധതി യിൽ പങ്കാളി കള്‍ ആവുന്ന സ്വകാര്യ കമ്പനികൾക്ക് വിസ ഫീസിൽ ഇളവു നൽകു വാന്‍ തുടങ്ങി. കമ്പനി കളി ലുള്ള മൊത്തം തൊഴി ലാളി കളെയും അവരുടെ വിദ്യാ ഭ്യാസ യോഗ്യത യുംസ്വദേശി കളുടെ എണ്ണവും താരതമ്യം ചെയ്തു കൊണ്ടാണ് കമ്പനി കൾക്ക് വിസ ഫീസിൽ ഇളവു നൽകുക.

സ്വദേശി വൽക്കരണം പ്രോൽസാഹിപ്പി ക്കുവാനായി പ്രത്യേകം ക്ലബ്ബുകൾ രൂപീ കരിച്ചു കൊണ്ടാണ് നടപടി കൾ ശക്തമാക്കുക. ഈ ക്ലബ്ബു കളില്‍ കമ്പനികൾക്ക് അംഗത്വം നൽകും.

ഓരോ സ്ഥാപനങ്ങ ളിലും ഉള്ള സ്വദേശി ജീവനക്കാരുടെ എണ്ണം വില യിരുത്തി യാണ് അംഗത്വം നൽകുന്നത്. മാത്രമല്ല ഇവി ടങ്ങ ളിലെ തൊഴിൽ സാഹചര്യം, തൊഴിൽ നിയമനം, പരിശീലനം, നടത്തിപ്പ് എന്നി വക്കു തോത് നിശ്ച യിച്ചിട്ടുണ്ട്.

ക്ലബ്ബിൽ അംഗത്വം നേടിയ സ്ഥാപന ങ്ങൾ യോഗം ചേർന്ന് ഈ രംഗത്തെ നേട്ട ങ്ങളും തൊഴിൽ പരിചയ ങ്ങളും പരസ്പരം പങ്കു വെക്കും. സ്വകാര്യ സ്ഥാപന ങ്ങളിലെ സ്വദേശി നിയമനം കൂടുതൽ ത്വരിത പ്പെടുത്താൻ ഇതി ലൂടെ സാധിക്കും എന്നാണ് വിലയിരുത്തൽ.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. തൊഴിൽ വിസ : സ്വഭാവ സർട്ടിഫിക്കറ്റ്​ നിയമം പ്രാബല്യത്തിൽ

February 4th, 2018

logo-uae-ministry-of-foreign-affairs-and-international-cooperation-ePathram
അബുദാബി : യു. എ. ഇ. യിലെ തൊഴിൽ വിസക്ക് അപേക്ഷി ക്കുന്ന വിദേശി കൾ സ്വഭാവ സർട്ടി ഫിക്കറ്റ് സമർ പ്പിക്കണം എന്ന നിയമം 2018 ഫെബ്രു വരി 4 ഞായ റാഴ്ച മുതല്‍ പ്രാബല്യ ത്തില്‍ വന്നു. യു. എ. ഇ. യില്‍ തൊഴില്‍ വിസക്ക് അപേക്ഷി ക്കുന്ന എല്ലാ വിദേശി കള്‍ക്കും ഇത് ബാധക മാണ്.

സ്വന്തം രാജ്യത്തെ സര്‍ക്കാര്‍ അധികൃതര്‍ അല്ലെങ്കില്‍ ലോക്കല്‍ പൊലീസ് എന്നിവിട ങ്ങളില്‍ നിന്നോ അതല്ലെ ങ്കില്‍ കഴിഞ്ഞ അഞ്ചു വർഷ മായി താമസിക്കുന്ന രാജ്യ ത്തെ അധി കൃതരിൽ നിന്നു മാണ് സ്വഭാവ സർട്ടി ഫിക്കറ്റ് കരസ്ഥമാക്കേണ്ടത്. തുടര്‍ന്ന് അതതു രാജ്യങ്ങ ളിലെ യു. എ. ഇ. എംബസ്സി യിൽ നിന്നോ യു. എ. ഇ. വിദേശ കാര്യ മന്ത്രാ ലയ ത്തിൽ നിന്നോ അന്താ രാഷ്ട്ര സഹ കര ണ മന്ത്രാലയ ത്തിന്റെ കസ്റ്റമര്‍ ഹാപ്പിനെസ്സ് സെന്റ റുകള്‍ വഴിയും സ്വഭാവ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യ പ്പെടു ത്താം.

നിലവില്‍ യു. എ. ഇ. യില്‍ ജോലി ചെയ്യുന്ന വിദേശി കള്‍ പുതിയ തൊഴില്‍ വിസ യിലേക്കു മാറുകയാ ണെങ്കി ലും സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്കണം. എന്നാല്‍ വിസ പുതു ക്കുമ്പോള്‍ സ്വഭാവ സര്‍ട്ടിഫി ക്കറ്റ് ആവശ്യ മില്ല. ആശ്രിത വിസ ക്കും ടൂറിസ്റ്റ് വിസ ക്കും സന്ദര്‍ശന വിസ ക്കും സ്വഭാവ സര്‍ട്ടിഫിക്കറ്റ് നൽകേണ്ടതില്ല.

ദീർഘ കാല മായി യു. എ. ഇ. യിൽ താമസി ക്കുന്ന വർക്ക് അബു ദാബി പോലീസില്‍ നിന്നോ ദുബായ് പോലീ സില്‍ നിന്നോ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കാം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പുതിയ ബാഗ്ഗേജ് പോളിസി യുമായി ഇത്തിഹാദ്​ എയർ വേയ്സ്

February 1st, 2018

etihad-airways-ePathram
അബുദാബി : നിലവിലെ ബാഗ്ഗേജ് പോളിസി തിരുത്തി ക്കൊണ്ട് പ്രമുഖ വിമാന ക്കമ്പനി യായ ഇത്തി ഹാദ് എയർ വേയ്സ് രംഗത്ത്. നിശ്ചിത തൂക്കത്തിന് അനു സരിച്ച് യാത്ര ക്കാരുടെ ഇഷ്ടാനു സരണം ബാഗ്ഗേജു കൾ കൊണ്ടു പോകാൻ അനുമതി നൽകുന്ന വിധമാണ് പുതിയ ബാഗ്ഗേജ് പോളിസി പ്രഖ്യാ പിച്ചിരി ക്കുന്നത്. എന്നാല്‍ ഒരു ബാഗ്ഗേ ജിന്റെ ഭാരം 32 കിലോ യിൽ അധികം അനുവദി ക്കുകയില്ല.

ഇന്ത്യയി ലേക്ക് ജി. സി. സി. രാജ്യ ങ്ങളിൽ നിന്നും ഇക്കോണമി ഡീൽ, സേവർ, ക്ലാസിക്ക് എന്നീ വിഭാഗ ങ്ങളിൽ 30 കിലോ, ഇക്കോണമി ഫ്ലക്സ് വിഭാഗ ത്തിൽ 35 കിലോ, ബിസിനസ്സ് ക്ലാസ്സ് 40 കിലോ, ഫസ്റ്റ് ക്ലാസ്സ് 50 കിലോ എന്നിങ്ങനെ കൊണ്ടു പോകാം. ഇന്ത്യയിൽ നിന്നും ജി. സി. സി. രാജ്യ ങ്ങളി ലേക്കും സമാന മായ ബാഗ്ഗേജ് പോളിസി തന്നെയാണുള്ളത്.

പുതിയ ബാഗ്ഗേജ് പോളിസി ജനുവരി 31 മുതല്‍ പ്രാബ ല്യത്തില്‍ വന്നി ട്ടുണ്ട് എന്ന് ഇത്തിഹാദ് വാര്‍ത്താ ക്കുറി പ്പില്‍ അറിയിച്ചു. വിവിധ രാജ്യ ങ്ങളി ലേക്കു കൊണ്ടു പോകാ വുന്ന ബാഗ്ഗേജ് വിവര ങ്ങൾ ഇത്തി ഹാദ് വെബ് സൈറ്റിൽ പ്രസി ദ്ധീ കരി ക്കുകയും ചെയ്തി ട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മഫ്റഖ്- ഗുവൈഫാത് റോഡില്‍ വേഗ പരിധി 160 കിലോ മീറ്റർ
Next »Next Page » യു. എ. ഇ. തൊഴിൽ വിസ : സ്വഭാവ സർട്ടിഫിക്കറ്റ്​ നിയമം പ്രാബല്യത്തിൽ »



  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine