ഒമാനില്‍ പൊതു മാപ്പ് ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍

April 30th, 2015

sultanate-of-oman-flag-ePathram
മസ്‌കറ്റ് : ഒമാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു മാപ്പ് ആനുകൂല്യങ്ങള്‍ ലഭിക്കുന്ന തിനുള്ള നടപടി ക്രമ ങ്ങളും എംബസി ഒരുക്കിയ സംവി ധാന ങ്ങളും വിശദ മാക്കി ക്കൊണ്ട് എംബസ്സി അധികൃതര്‍ പത്ര ക്കുറിപ്പ് ഇറക്കി.

*പാസ്‌പോര്‍ട്ട് കോപ്പി, ഐ. ഡി. കാര്‍ഡ്, ഏഴ് ഫോട്ടോകള്‍ എന്നിവ സഹിതം ഇന്ത്യന്‍ എംബസി യില്‍ നേരിട്ട് എത്തുക.

*പാസ്‌പോര്‍ട്ട് – ഐ. ഡി. വിവര ങ്ങളുടെ സ്ഥിരീകരണ രജിസ്‌ട്രേഷ നു ശേഷം നീല നിറ ത്തിലുള്ള ലേബര്‍ രജിസ്‌ട്രേഷന്‍ ഫോറം എംബസിയില്‍ നിന്നും ലഭിക്കും.

*മാനവ വിഭവ ശേഷി മന്ത്രാലയ ത്തിലേക്ക് (ലേബര്‍ ഓഫീസില്‍) ഹാജരാ കാനുള്ള തിയതി എംബസി നല്കും.

*പാസ്‌പോര്‍ട്ട് – ഒമാന്‍ ഐ. ഡി. കാര്‍ഡ് കോപ്പികള്‍, നാല് ഫോട്ടോ കള്‍, അറബി യില്‍ ടൈപ്പ് ചെയ്ത നീല നിറത്തിലുള്ള രജിസ്‌ട്രേഷന്‍ ഫോറം എന്നിവ സഹിതം, എംബസി അനുവദി ക്കുന്ന ദിവസം റുവി യിലെ ലേബര്‍ ഓഫീസില്‍ രജിസ്‌ട്രേഷന് വേണ്ടി ഹാജരാകണം.

*ഇന്ത്യന്‍ പൗരന്മാര്‍ക്കായി റൂവി യിലെ ലേബര്‍ ഓഫീസ്‌ ഞായറാഴ്ച രാവിലെ എട്ട് മുതല്‍ ആറു മണി വരെ യാണ് സമയം ക്രമീ കരി ച്ചിരി ക്കുന്നത്. സഹായ ത്തിന് ഇന്ത്യന്‍ എംബസി ഉദ്യോഗ സ്ഥര്‍ എത്തി യിരിക്കും.

*രജിസ്‌ട്രേഷന് ശേഷം ലേബര്‍ ഓഫീസ് നല്‍കുന്ന രസീതു മായി മസ്‌കറ്റ് വിമാന ത്താവള ത്തിന് എതിരെയുള്ള റോയല്‍ ഒമാന്‍ പോലീസ് ഒഫീസില്‍ അന്നേ ദിവസം ഉച്ച കഴിഞ്ഞ് രണ്ടു മുതല്‍ എട്ടു വരെ റിപ്പോര്‍ട്ട് ചെയ്യണം.

*കൂടുതല്‍ വിശദാംശങ്ങളും രജിസ്‌ട്രേഷന്‍ ഫോറ വും എംബസി വെബ്‌ സൈറ്റില്‍ ലഭ്യമാണ്. ഇന്ത്യ ക്കാര്‍ക്ക് ഫോറം ഡൗണ്‍ ലോഡ് ചെയ്‌തെടുത്ത് പൂരിപ്പിച്ച് എംബസി യില്‍ സമര്‍പ്പിക്കാം.

*രജിസ്‌ട്രേഷന്‍ സൗകര്യ ങ്ങള്‍ക്കായി എല്ലാ പ്രവൃത്തി ദിവസ ങ്ങളിലും രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം നാലു മണി വരെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കും.

- pma

വായിക്കുക: , , ,

Comments Off on ഒമാനില്‍ പൊതു മാപ്പ് ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍

ഒമാനില്‍ പൊതു മാപ്പ് പ്രഖ്യാപിച്ചു

April 29th, 2015

sultanate-of-oman-flag-ePathram
മസ്‌കറ്റ് : അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരും രേഖ കൾ ഇല്ലാതെ ഒമാനില്‍ കഴിയുന്ന വരുമായ വിദേശികൾക്ക് നിയമ ലംഘന ത്തിനുള്ള പിഴ അടയ്ക്കാതെ രാജ്യം വിടാൻ അവസരം ഒരുക്കി കൊണ്ട് ഒമാൻ സർക്കാർ പൊതുമാപ്പ് പ്രഖ്യാപിച്ചു.

മെയ് മൂന്ന് മുതല്‍ ജൂലായ് 30 വരെ ആയിരിക്കും പൊതു മാപ്പ് കാലാവധി. ഒമാന്‍ മാനവ ശേഷി മന്ത്രാലയം ട്വിറ്ററിലൂടെ യാണ് ഇക്കാര്യം അറിയിച്ചത്.

പൊതു മാപ്പിന് വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ ഏഷ്യന്‍ രാജ്യ ങ്ങളുടെ എംബസ്സികള്‍ നേരത്തേ ആരംഭി ച്ചിരുന്നു. സാമൂഹിക സംഘടന കള്‍ വഴിയും എംബസ്സി വഴി യുമാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്. രേഖകൾ ഇല്ലാതെ മൂവായിരത്തോളം ഇന്ത്യക്കാര്‍ ഒമാനിൽ കഴിയുന്ന തായിട്ടാണ് ഇന്ത്യന്‍ സാമൂഹിക പ്രവര്‍ത്ത കരുടെ നിഗമനം.

അനധികൃതമായി താമസിക്കുന്നവര്‍ക്കായി റോയല്‍ ഒമാന്‍ പോലീസ് വ്യാപകമായ റെയ്ഡുകള്‍ നടത്തുന്ന തിനിടെയാണ് പൊതു മാപ്പ് പ്രഖ്യാപിച്ചത്.

- pma

വായിക്കുക: , , ,

Comments Off on ഒമാനില്‍ പൊതു മാപ്പ് പ്രഖ്യാപിച്ചു

ബസ് യാത്രക്ക് ഹാഫിലാത്ത് കാര്‍ഡുകള്‍

April 4th, 2015

abudhabi-bus-card-hafilat-ePathram
അബുദാബി : പൊതു ഗതാഗത സംവിധാനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി അബുദാബി ബസുകളില്‍ കാര്‍ഡ് സംവിധാനം നടപ്പാക്കുന്നു.

യാത്രാ നിരക്ക് ഈടാക്കാന്‍ ‘ഹാഫിലാത്ത്’ എന്ന പേരില്‍ പുതിയ ഇലക്ട്രോണിക്  കാര്‍ഡുകള്‍, 2015 മെയ് 15 മുതല്‍ നിലവില്‍ വരും എന്ന്  ഗതാഗത മന്ത്രാലയം അറിയിച്ചു.

ഇപ്പോള്‍ അബുദാബി യിലെ ബസ് യാത്രയ്ക്ക് രണ്ട് തര ത്തിലാണ് നിരക്ക് ഈടാക്കുന്നത്. നിശ്ചിത തുക അടച്ച് ഒരു മാസ ത്തേക്കുള്ള ‘ഒജ്ര കാര്‍ഡ്’ വാങ്ങി യാത്രക്ക് ഉപയോഗിക്കാം.

അല്ലെങ്കില്‍ ബസിന്റെ മുന്‍പില്‍ സ്ഥാപിച്ച പെട്ടിയില്‍ നാണയം ഇട്ടു യാത്ര ചെയ്യുകയുമാവാം. പലപ്പോഴും ചില്ലറയോ ഒജ്ര കാര്‍ഡോ കൈവശം ഇല്ലാത്ത തിനാല്‍ യാത്ര ചെയ്യാന്‍ പറ്റാത്ത സാഹചര്യവും അബുദാബി ബസു കളില്‍ പതിവായിരുന്നു.

ദുബായ് ഗതാഗത വകുപ്പിന്റെ നോല്‍ കാര്‍ഡിന് സമാനമായ പുതിയ ഹാഫിലാത്ത് കാര്‍ഡ് സമ്പ്രദായം നിലവില്‍ വരുന്നതോടെ ഇത്തരം പ്രശ്‌ന ങ്ങള്‍ക്കെല്ലാം പരിഹാര മാവും.

ബസുകളില്‍ സ്ഥാപിച്ച യന്ത്ര ങ്ങളില്‍ കാര്‍ഡുകള്‍ ഉരക്കുക യാണ് വേണ്ടത്. യാത്ര തുടങ്ങുന്നതിന് മുമ്പ് കാര്‍ഡില്‍ ആവശ്യ ത്തിന് പണം ഉണ്ടെന്ന് ഉറപ്പാക്കണം. ബസില്‍ കയറു മ്പോഴും തിരിച്ചിറങ്ങുമ്പോഴും യന്ത്ര ങ്ങളില്‍ കാര്‍ഡുകള്‍ കാണിക്കണം. യാത്ര യുടെ ദൂരം കണക്കാ ക്കി കാര്‍ഡില്‍ നിന്ന് നിരക്ക് ഈടാക്കും.

പുതിയ സംവിധാനം നടപ്പാക്കുന്ന തിന്‍െറ ഭാഗമായി തലസ്ഥാന എമിറേറ്റിലെ ബസുകളില്‍ സ്വൈപ്പിംഗ് യന്ത്രങ്ങള്‍ നേരത്തേ തന്നെ സ്ഥാപിച്ചി രുന്നു.

ഹാഫിലാത്ത് റീച്ചാര്‍ജബിള്‍ ഇലക്ട്രോണിക് കാര്‍ഡ് യാത്രക്കാര്‍ക്ക് ഏറെ സൌകര്യ പ്രദം ആയിരിക്കും എന്നും കാര്‍ഡുകള്‍ വാങ്ങാനും റീച്ചാര്‍ജ് ചെയ്യാനും നഗര ത്തിലെ പ്രധാന ബസ് ടെര്‍മിനലു കളിലും മാളുകളിലും ബാങ്ക് നോട്ടുകള്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും എന്നും ഭാവി യില്‍ ഓണ്‍ലൈന്‍ വഴിയും കാര്‍ഡില്‍ റീ ചാര്‍ജ് ചെയ്യുന്ന തിനുള്ള സംവിധാനം ഒരുക്കു ന്നുണ്ട് എന്നും ഗതാഗത മന്ത്രാലയം അറിയിച്ചു.

മെയ് 15ന് ഹാഫിലാത്ത് കാര്‍ഡ് സംവിധാനം നടപ്പാക്കിയാലും പുതിയ സംവിധാന ത്തിലേക്ക് മാറാന്‍ ആറ് മാസ ത്തോളം എടുക്കുമെന്ന്‍ ഗതാഗത മന്ത്രാലയ ത്തിലെ ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ സിസ്റ്റം മേധാവി മുഹമ്മദ് ബാനി മാലിക്ക് പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on ബസ് യാത്രക്ക് ഹാഫിലാത്ത് കാര്‍ഡുകള്‍

സിവില്‍ ഡിഫന്‍സ് സ്റ്റേഷനുകള്‍ സ്മാര്‍ട്ട് ആകുന്നു

April 2nd, 2015

logo-ministry-of-interior-uae-ePathram അബുദാബി : സിവില്‍ ഡിഫന്‍സ് സ്റ്റേഷനു കളുടെ പ്രവര്‍ത്തന ശേഷി വര്‍ദ്ധി പ്പിക്കുകയും അടിയന്തര സാഹചര്യ ങ്ങളില്‍ കുറഞ്ഞ സമയ ത്തിനു ള്ളില്‍ പ്രതികരി ക്കുകയും അപകട സ്ഥല ങ്ങളില്‍ കൃത്യ സമയത്ത് തന്നെ എത്തുകയും ചെയ്യുക എന്നിങ്ങനെ യുള്ള ലക്ഷ്യ ങ്ങള്‍ മുന്‍ നിറുത്തി തലസ്ഥാന എമിരേറ്റിലെ എല്ലാ സിവില്‍ ഡിഫന്‍സ് സ്റ്റേഷനു കളും സ്മാര്‍ട്ട് ആകുന്ന പദ്ധതിക്ക് തുടക്ക മായി.

ഖുബൈസാത്ത് സിവില്‍ ഡിഫന്‍സ് സ്റ്റേഷനിലെ സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയക്ടറേറ്റ് ഓപറേഷന്‍സ് റൂമില്‍ നടന്ന ചടങ്ങില്‍ യു. എ. ഇ. ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രി യുമായ ലഫ്നന്റ് ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പദ്ധതിയുടെ ആദ്യ ഘട്ട ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സിവില്‍ സ്റ്റേഷനുകളുടെ തയാറെടുപ്പു കളും പ്രവര്‍ത്തന ശേഷിയും വര്‍ധിപ്പിക്കുകയും വിവിധ സംഭവ ങ്ങളില്‍ അനുയോജ്യമായ രീതിയില്‍ പ്രതികരി ക്കുകയും ഓപറേഷന്‍സ് റൂമില്‍ നിന്നുള്ള നിയന്ത്രണ ങ്ങള്‍ കാര്യ ക്ഷമ മാക്കുകയും ചെയ്യുക എന്ന ലക്ഷ്യ ത്തോ ടെ യാണ് പദ്ധതി നടപ്പാക്കുന്നത്.

സ്മാര്‍ട്ട് സിവില്‍ ഡിഫന്‍സ് സ്റ്റേഷന്‍ സംവിധാനവും അപകട സന്ദേശ ങ്ങളോട് സിവില്‍ ഡിഫന്‍സ് സ്റ്റേഷനുകള്‍ പ്രതികരി ക്കുന്നത് എങ്ങിനെ എന്നും ശൈഖ് സൈഫ് ബിന്‍ സായിദ് പരിശോധിച്ചു.

ആദ്യ ഘട്ട ത്തില്‍ തലസ്ഥാനത്തെ 23 സിവില്‍ ഡിഫന്‍സ് സ്റ്റേഷനു കളിലാണ് സ്മാര്‍ട്ട് സംവിധാനം നടപ്പാക്കുന്നത്. രണ്ടാം ഘട്ട ത്തില്‍ അല്‍ ഐനി ലെയും പശ്ചിമ മേഖല യിലെയും സിവില്‍ ഡിഫന്‍സ് സ്റ്റേഷനു കളില്‍ ഈ സംവിധാനം നടപ്പാക്കും.

അപകടമോ തീപിടി ത്തമോ സംബന്ധിച്ച വിവരം കണ്ട്രോള്‍ റൂമില്‍ ലഭിച്ചാലുടന്‍ ഇലക്ട്രോണിക്കലി ആ പ്രദേശ ത്തിന് സമീപത്തുള്ള സിവില്‍ ഡിഫന്‍സ് സ്റ്റേഷനില്‍ വിവരം ലഭിക്കും. സൈറണ്‍ ശബ്ദം, പാസേജുകളിലെയും പാര്‍ക്കിങ് സ്ഥല ങ്ങളിലെയും ലൈറ്റുകള്‍ എന്നിവ സിസ്റ്റം വഴി പ്രവര്‍ത്തി ക്കുകയും ചെയ്യും എന്നും പദ്ധതിയെ കുറിച്ച് വിശദീകരിച്ചു കൊണ്ട് എക്സിക്യൂട്ടീവ് ഫെഡറല്‍ സിവില്‍ ഡിഫന്‍സ് സെക്ടര്‍ ഡെവലപ്മെന്‍റ് കൗണ്‍സില്‍ ചെയര്‍മാന്‍ കേണല്‍ മുഹമ്മദ് അബ്ദുല്ല അല്‍ നുഐമി പറഞ്ഞു.

മേജര്‍ ജനറല്‍ ഡോ. നാസര്‍ ലക്റെബാനി അല്‍ നുഐമി, മേജര്‍ ജനറല്‍ അഹമ്മദ് നാസര്‍ അല്‍ റൈസി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on സിവില്‍ ഡിഫന്‍സ് സ്റ്റേഷനുകള്‍ സ്മാര്‍ട്ട് ആകുന്നു

യാചനക്കെതിരെ കാമ്പയിനു തുടക്കമായി

March 11th, 2015

anti-begging-campaign-launched-in-abu-dhabi-ePathram
അബുദാബി : ഭിക്ഷാടനത്തിനു എതിരെ ബോധ വല്‍കരണ വുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം കാമ്പയിന്‍ ആരംഭിച്ചു.

മനുഷ്യന്റെ ഉദാര മനസ്കത മുതലെടുത്ത്‌ നിരവധി പേര്‍ ഭിക്ഷാടന ത്തിന് ഇറങ്ങി തിരിക്കുന്നുണ്ട്. രാജ്യ ത്തിന്റെ സാമൂഹിക ഭദ്രതയും പ്രതിച്ഛായയും നശിപ്പിക്കുന്ന പ്രവര്‍ത്തന മാണു ഭിക്ഷാടനം. ഇതൊരു സാമൂഹിക വിപത്താണ് എന്നും ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ സെയ്ഫ് അബ്ദുല്ല അല്‍ ഷാഫര്‍ പറഞ്ഞു.

യാചനയ്ക്കായി ഗൂഢാലോചന നടത്തുകയും പണം പിടുങ്ങാന്‍ ശ്രമിക്കുന്നവരും ഉണ്ടെന്നും കണ്ടെത്തി യിട്ടുണ്ട്. യാചന പോലെ കുറ്റകര മാണ് ഭിക്ഷാടകരെ സഹായി ക്കുന്നതും. ഈ സാമൂഹ്യ വിപത്തിന് എതിരെ പൊതു ജനങ്ങളെ ബോധ വാന്മാര്‍ ആക്കുന്ന തിനായിട്ടാണ് ഇങ്ങിനെ ഒരു കാമ്പയിന്‍ സംഘടി പ്പിച്ചിരി ക്കുന്നത്.

ഭിക്ഷാടകരെ കണ്ടാല്‍ പോലീസ് കണ്ട്രോള്‍ റൂമില്‍ വിളിച്ച് അറിയി ക്കണം എന്നും വിവരം നല്‍കി യാല്‍ ഉടനടി നടപടി എടുക്കും എന്നും അധികൃതര്‍ വ്യക്തമാക്കി.

അബുദാബി പൊലീസ് ഒാപ്പറേഷന്‍ റൂമില്‍ 999 എന്ന നമ്പറിലും 8002626 (800 AMAN) എന്ന ടോള്‍ ഫ്രീ നമ്പറിലും യാചന സംബന്ധിച്ച പരാതി കള്‍ പൊതു ജനങ്ങള്‍ക്ക് അറിയിക്കാം എന്നും പോലീസ് അറിയിച്ചു.

മറ്റു എമിരേറ്റുകളില്‍ ബന്ധപ്പെടാനുള്ള നമ്പരുകള്‍ :

800 243 (ദുബായ്), 06 56 32 222 (ഷാര്‍ജ), 07 20 53 372 (റാസല്‍ ഖൈമ), 06 74 01 616 (അജ്മാന്‍), 999 (ഉമ്മുല്‍ ഖുവൈന്‍),

09 20 511 00, 09 22 244 11 (ഫുജൈറ)

- pma

വായിക്കുക: , , , , ,

Comments Off on യാചനക്കെതിരെ കാമ്പയിനു തുടക്കമായി


« Previous Page« Previous « കൊടുങ്ങല്ലൂര്‍ മണ്ഡലം കെ. എം. സി. സി. ക്ക് പുതിയ ഭാരവാഹികള്‍
Next »Next Page » പാം അക്ഷര തൂലിക കഥാ മല്‍സര വിജയികള്‍ »



  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി
  • നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ
  • ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ഇന്ത്യയിൽ നിന്ന് പുരസ്കാരം
  • ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി
  • കുട്ടികളുടെ ഡ്രോയിങ് – പെയിന്റിംഗ് മത്സരം
  • മലയാളി സമാജം യൂത്ത് ഫെസ്റ്റിവല്‍ മെയ് 16, 17, 18 തിയ്യതികളിൽ
  • സി. പി. അബ്ദു റഹിമാൻ ഹാജിയെ ഇഖ്‌വ ആദരിച്ചു
  • പാലക്കാട് ജില്ല കെ. എം. സി. സി. സ്‌നേഹ സംഗമം
  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്
  • സഫ്ദർ ഹാഷ്മി സ്മാരക തെരുവു നാടക മത്സരം അരങ്ങേറി
  • നമ്മുടെ സ്വന്തം മാമുക്കോയ സീസൺ-2 : ബ്രോഷർ പ്രകാശനം ചെയ്തു
  • പയസ്വിനി ‘വിഷു പൊലിക-2025’ അരങ്ങേറി
  • സ്വാഗത സംഘം രൂപീകരിച്ചു
  • അടുത്ത വർഷം പകുതിയോടെ ഇ-ഇൻവോയ്സ് നിർബന്ധമാക്കും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine