ലൈസന്സ്ന റദ്ദു ചെയ്തവര്‍ വാഹനം ഓടിച്ചാല്‍ 3 മാസം ജയിലും പിഴയും

October 15th, 2012

accident-epathram
അബുദാബി : ഈ വര്‍ഷം ജനുവരി ആദ്യം മുതല്‍ ആഗസ്റ്റ്‌ മാസാവസാനം വരെയുള്ള കാലയളവില്‍ 24 ല്‍ കൂടുതല്‍ ബ്ലാക് ക്പോയന്‍റ് ലഭിച്ച 1325 പേരുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ആഭ്യന്തര മന്ത്രാലയം പിടിച്ചെടുത്തു. മുന്‍ വര്‍ഷത്തെ ക്കാള്‍ നിയമ ലംഘനം നടത്തുന്നവരില്‍ കുറവ് വന്നിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയ ത്തിലെ ട്രാഫിക്‌ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ഗെത് ഹസ്സന്‍ അല്‍സാബി പറഞ്ഞു.

ആദ്യ തവണ യാണ് 24 പോയന്റ്‌ ലഭിക്കുന്നത് എങ്കില്‍ മൂന്നു മാസത്തേക്കും രണ്ടാം തവണ യെങ്കില്‍ ആറു മാസ ത്തേക്കും മൂന്നാം തവണ യെങ്കില്‍ ഒരു വര്‍ഷത്തെക്കുമായി ലൈസന്‍സ്‌ റദ്ദു ചെയ്യും. ലൈസന്‍സ് പിടിച്ചെടുത്തവര്‍ വാഹനം ഓടിച്ചാല്‍ മൂന്നു മാസം ജയില്‍ വാസവും 5000 ദിര്‍ഹംസ് പിഴയും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മദ്യപിച്ചോ മയക്കു മരുന്ന്‌ പോലുള്ളവ ഉപയോഗിച്ചു വാഹനം ഓടിക്കുക, നമ്പര്‍ പ്ലേറ്റ് ഇല്ലാതെയോ അപകടമുണ്ടാക്കി വാഹനം നിര്‍ത്താതെ പോകുകയോ മത്സരിച്ചുള്ള വാഹനം ഓടിക്കല്‍, ട്രക്കുകള്‍ അനുവദിച്ചതിലും വേഗത യില്‍ പോയാല്‍ 24 പോയന്റിനു പുറമേ പിഴയും ലഭിക്കും.

വാഹനമിടിച്ചു വ്യക്തി മരിക്കുകയും പോലിസ്‌ സിഗ്നല്‍ നല്‍കി വാഹനം നിര്‍ത്താതെ പോയാലും അതി വേഗത യില്‍ വാഹനം ഓടിച്ചാലും 12 ബ്ലാക്ക്‌ പോയന്റിനു പുറമേ പിഴയും ലഭിക്കും.

-അബൂബക്കര്‍ പുറത്തീല്‍

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നവംബര്‍ മുതല്‍ അബൂദാബിയില്‍ ബസ് ചാര്‍ജ് ഇരട്ടിയാകും

October 12th, 2012

new-bus-fares-in-abudhabi-city-bus-ePathram
അബുദാബി : 2012 നവംബര്‍ ഒന്നു മുതല്‍ അബുദാബി യില്‍ ബസ്സ്‌ ചാര്‍ജ്ജ് ഇരട്ടി യാകും. നഗര ത്തിനുള്ളില്‍ സഞ്ചരിക്കാനുള്ള മിനിമം നിരക്ക് ഒരു ദിര്‍ഹ ത്തില്‍ നിന്ന് രണ്ട് ദിര്‍ഹമാക്കും. ഇന്‍റര്‍സിറ്റി ബസ്സുകളില്‍ മിനിമം നിരക്ക് ഇനി 10 ദിര്‍ഹം ആയിരിക്കും എന്നും ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്‍റ് (ബസ്സ് വിഭാഗം) ജനറല്‍ മാനേജര്‍ സഈദ് മുഹമ്മദ് ഫാദില്‍ അല്‍ ഹമേലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അബുദാബി യില്‍ നിശ്ചിത കാലയളവില്‍ പരിധി കളില്ലാതെ ഉപയോഗി ക്കാവുന്ന ഓജ്‌റ കാര്‍ഡുകള്‍ ഇനി മുതല്‍ അല്‍ഐനിലും ഗര്‍ബിയ യിലും ലഭ്യമാക്കും.

ഒരാഴ്ച കാലാവധിയുള്ള ഓജ്‌റ കാര്‍ഡുകള്‍ 30 ദിര്‍ഹവും ഒരു മാസത്തേക്ക് 80 ദിര്‍ഹവുമായിരിക്കും. 60 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കുമായി റീയ കാര്‍ഡുകളും വിദ്യാര്‍ത്ഥി കള്‍ക്കായി ഹഫ് ലത്തി കാര്‍ഡു കളും ഏര്‍പ്പെടുത്തും.

റീയ കാര്‍ഡ്‌ ഉപയോഗിച്ച് ബസ്സുകളില്‍ സൗജന്യ യാത്ര ചെയ്യാം. വിദ്യാര്‍ത്ഥി കള്‍ക്ക് ഒരു വര്‍ഷം കാലാവധിയുള്ള ഹഫ് ലത്തി കാര്‍ഡുകള്‍ 500 ദിര്‍ഹത്തിന് ലഭിക്കും. കാര്‍ഡുകള്‍ അംഗീകൃത വിതരണ കേന്ദ്ര ങ്ങളിലും അബുദബി യിലെ റെഡ്ക്രസന്‍റ് അതോറിറ്റി സെന്‍ററുകളിലും ലഭിക്കും.

-ഫോട്ടോ : അഫ്സല്‍ ഇമ അബുദാബി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മധ്യാഹ്ന വിശ്രമ നിയമം രാജ്യത്തെ 99 ശതമാനം കമ്പനികളും പാലിച്ചു

October 9th, 2012

uae-labour-in-summer-ePathram
അബുദാബി : യു. എ. ഇ. യിലെ മധ്യാഹ്ന വിശ്രമ നിയമം രാജ്യത്തെ 99 ശതമാനം കമ്പനികളും പാലിച്ചതായി തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 6, 510 കമ്പനി കളില്‍ 166 കമ്പനികള്‍ മാത്രമാണ് നിയമ ലംഘനം നടത്തിയത്‌.

ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ചക്ക് 12:30 മുതല്‍ വൈകുന്നേരം മൂന്നു വരെ യായിരുന്നു രാജ്യത്തെ കടുത്ത ചൂടില്‍ നിന്നും തൊഴിലാളി കള്‍ക്ക് രക്ഷ നല്‍കാന്‍ മധ്യാഹ്ന വിശ്രമ നിയമം നിലവില്‍ ഉണ്ടായിരുന്നത്.

നിയമം അനുസരിച്ചുള്ള ഉച്ച വിശ്രമം തൊഴിലാളി കള്‍ക്ക് നല്‍ക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്നതിനു അധികൃതര്‍ 20, 672 സ്ഥല ങ്ങളിലാണ് പരിശോധന നടത്തിയത്. മന്ത്രാലയം നടത്തിയ പഠന ത്തില്‍ മിക്ക തൊഴിലുടമകളും നിയമം പാലിക്കാന്‍ സന്നദ്ധമാണ്. നിരവധി ബോധ വത്കരണങ്ങളും ഈ കാലയളവില്‍ നടത്തിയിട്ടുമുണ്ട്.

നിയമ ലംഘനം നടത്തുന്ന കമ്പനിക്ക് കഴിഞ്ഞ വര്‍ഷം പതിനായിരം ദിര്‍ഹം പിഴ ഉണ്ടായിരുന്നത് ഈ വര്‍ഷം പതിനഞ്ചായിരം ദിര്‍ഹം ആയി ഉയര്‍ത്തിയിരുന്നു.

-അയച്ചു തന്നത് : അബൂബക്കര്‍ പുറത്തില്‍ – അബുദാബി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്ക്രീന്‍ ടച്ച് കാര്‍ഡ്‌ സംവിധാനം അബുദാബി സിറ്റി ബസ്സുകളിലും

October 6th, 2012

new-card-system-in-abudhabi-bus-for-payment-ePathram
അബുദാബി : തലസ്ഥാന നഗരി യിലെ പൊതു ഗതാഗത വകുപ്പിന്റെ ബസ്സുകളില്‍ സ്ക്രീന്‍ ടച്ച് കാര്‍ഡ്‌ സമ്പ്രദായം നടപ്പില്‍ വരുന്നു. ഇതിനു മുന്നോടിയായി സിറ്റിയില്‍ സര്‍വ്വീസ്‌ നടത്തുന്ന ഒട്ടു മിക്ക ബസ്സുകളിലും കാര്‍ഡ്‌ ഉപയോഗിച്ചു പണം അടക്കാനുള്ള മെഷീന്‍ സ്ഥാപിച്ചിട്ടുണ്ട്.

സിറ്റി ബസ്സുകളില്‍ യാത്രക്ക് ഉപയോഗിച്ചിരുന്ന ഒജ്‌റ കാര്‍ഡുകള്‍ ഒരു മാസത്തോളം നിര്‍ത്തി വെച്ചിരുന്നു. നാല്പത് ദിര്‍ഹംസ് നല്‍കി ഒജ്‌റ കാര്‍ഡ്‌ എടുത്താല്‍ അത് സ്ക്രാച്ച് ചെയ്ത ദിവസം മുതല്‍ ഒരു മാസം സിറ്റിയിലെ ഏതു ബസ്സിലും എത്ര തവണ വേണമെങ്കിലും സഞ്ചരിക്കാം. ഒരു ദിവസം മുഴുവനും യാത്ര ചെയ്യാനുള്ള മൂന്നു ദിര്‍ഹത്തിന്റെ കാര്‍ഡും ലഭ്യമായിരുന്നു.

അടുത്ത കാലത്തായി കാര്‍ഡുകള്‍ സ്ക്രാച്ച് ചെയ്യാതെയും കാലാവധി കഴിഞ്ഞ കാര്‍ഡുകള്‍ ഉപയോഗിച്ചും ആളുകള്‍ അനധികൃതമായി ബസ്സുകളില്‍ യാത്ര ചെയ്യാറുള്ളതും മറ്റു രാജ്യങ്ങളിലെ നാണയങ്ങളും ബസ്സിലെ കാഷ് ബോക്സില്‍ നിക്ഷേപിക്കാറുള്ളതും അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു.

സിറ്റിക്കുള്ളില്‍ രണ്ടക്ക നമ്പറിലുള്ള ബസ്സുകളില്‍ എവിടെ യാത്ര ചെയ്താലും ഒരു ദിര്‍ഹമാണ് ഇപ്പോഴുള്ള നിരക്ക്. കാര്‍ഡ്‌ സമ്പ്രദായം നിലവില്‍ വന്നാല്‍ സ്റ്റേജ് നിരക്കില്‍ ആയിരിക്കാം പണം അടക്കേണ്ടി വരിക.

അങ്ങിനെയെങ്കില്‍ സിറ്റിക്കുള്ളിലെ യാത്രക്കായി നല്ലൊരു തുക നല്‍കേണ്ടി വരും എന്ന് പ്രവാസി കളില്‍ ഒരു ആശങ്ക നില നില്‍ക്കുന്നു. അബുദാബി സിറ്റിയില്‍ ഇപ്പോള്‍ രണ്ടക്ക നമ്പര്‍ ബസ്സുകള്‍ 110 സര്‍വ്വീസുകള്‍ ആണ് നടത്തുന്നത്.

-അയച്ചു തന്നത് : അബൂബക്കര്‍ പുറത്തീല്‍ -അബുദാബി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കോള്‍ ഫോര്‍വേഡ്‌ : ഇത്തിസാലാത്ത്‌ പണം ഈടാക്കി തുടങ്ങി

October 6th, 2012

etisalat-logo-epathram അബുദാബി : യു. എ. ഇ. യിലെ ആദ്യ ടെലികോം കമ്പനിയായ ഇത്തിസലാത്ത്‌ ഉപഭോക്‌താക്കള്‍ക്ക്‌ സ്വന്തം നമ്പറില്‍ നിന്ന്‌ മറ്റു ഏതു നമ്പറി ലേക്കും കോള്‍ ഫോര്‍വേഡ്‌ ചെയ്യുന്നതിന്‌ പണം ഈടാക്കി തുടങ്ങി.

ഒക്ടോബര്‍ ഒന്ന്‌ മുതലാണ്‌ നിരക്ക്‌ നിലവില്‍ വന്നത്‌. ഡു നേരത്തെ തന്നെ ഇത്‌ പ്രാബല്യത്തില്‍ വരുത്തിയിരുന്നു. ഇത്തിസലാത്ത്‌ ആദ്യമായാണ്‌ ഇങ്ങനെ ഒരു ചാര്‍ജ്ജുമായി രംഗത്ത്‌ എത്തുന്നത്‌.

തുടക്കത്തില്‍ പ്രീപെയ്‌ഡ്‌ കണക്‌ഷനു മാത്രമേ നിരക്ക്‌ നല്‍കേണ്ടതുള്ളൂ. സംസാരിക്കുന്ന സമയത്തിന് അനുസരിച്ചായിരിക്കും ബാലന്സില്‍ നിന്ന്‌ പണം ഈടാക്കുക.

എം. സി. എന്‍, വോയ്‌സ്‌ മെയില്‍ പോലുള്ള ഷോര്‍ട്ട്‌ നമ്പറു കളിലേക്ക്‌ ഫ്രീ ആയിരിക്കും. മിസ്‌ഡ്‌ കോള്‍ നോട്ടിഫിക്കേഷന്‌ പണം ചാര്‍ജ്‌ ചെയ്യുന്നതല്ല. കോള്‍ ഫോര്‍വേഡ്‌ ചെയ്യുന്നതിന്‌ ഡു പണം ഈടാക്കുന്നതിനാല്‍ പലരും ഇത്തിസലാത്തില്‍ നിന്നും ഡു വിലേക്ക്‌ ഫോര്‍വേഡ്‌ ചെയ്‌തു വെക്കുന്നത്‌ പതിവാണ്‌.

ഇതു മൂലം ഇത്തിസലാത്തില്‍ നിന്നും കോള്‍ ചെയ്യുന്നവരുടെ എണ്ണ ത്തില്‍ കുറവ്‌ വന്നിരുന്നു. ഈയടുത്താണ്‌ ഇത്തിസലാത്ത്‌ സെക്കന്‍ഡ്‌ പള്‍സ്‌ നിരക്കില്‍ കോള്‍ ആക്കിയതും. ഇത്തിസലാത്തും പണം ഈടാക്കി തുടങ്ങിയാല്‍ ആളുകള്‍ രണ്ടു സിമ്മുകളും ഉപയോഗിച്ചു തുടങ്ങും.

-അയച്ചു തന്നത് : അബൂബക്കര്‍ പുറത്തീല്‍ -അബുദാബി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സീതി മാസ്റ്ററെ അനുമോദിച്ചു
Next »Next Page » സ്ക്രീന്‍ ടച്ച് കാര്‍ഡ്‌ സംവിധാനം അബുദാബി സിറ്റി ബസ്സുകളിലും »



  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine