ശ്രദ്ധയില്ലാതെ ഡ്രൈവിംഗ് : ആറു മാസത്തിനിടെ 27076 പേര്‍ക്ക് പിഴ ചുമത്തി

August 8th, 2021

cell-phone-talk-on-driving-ePathram
അബുദാബി : അശ്രദ്ധയോടെ വാഹനം ഓടിച്ചതിനാൽ ട്രാഫിക് നിയമ ലംഘനം ചുമത്തി, കഴിഞ്ഞ ആറു മാസ ത്തിൽ 27, 076 ഡ്രൈവർമാർക്ക് പിഴ എന്ന് പോലീസ്.

വാഹനം ഓടിക്കുമ്പോള്‍ ഫോൺ ചെയ്യുക, മെസ്സേജ് അയക്കുക, സെല്‍ഫി എടുക്കല്‍ തുടങ്ങിയവ യാണ് പ്രധാനമായും കണ്ടെത്തിയ നിയമ ലംഘനങ്ങള്‍. 800 ദിർഹം വീതം പിഴയാണ് ഇത്തരക്കാരില്‍ നിന്നും ഇടാക്കിയത് എന്നും പോലീസ് അറിയിച്ചു.

അശ്രദ്ധമായ ഡ്രൈവിംഗ് കൊണ്ടാണ് ഏറ്റവും കൂടുതൽ അപകടങ്ങള്‍ ഉണ്ടാകുന്നത് എന്നാണ് പഠന ങ്ങളും സ്ഥിതി വിവരക്കണക്കുകളും സൂചിപ്പിക്കുന്നത്. ആളു കൾക്ക് ഗുരുതരമായ പരിക്കുകളും ജീവ ഹാനിയും ഇത്തരം അപകടങ്ങൾ മൂലം ഉണ്ടാവും. ആയതിനാൽ പരിപൂർണ്ണ ശ്രദ്ധയോടെ ആയിരിക്കണം ഡ്രൈവിംഗ് എന്നും പോലീസ് ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പിന്‍ സീറ്റ് യാത്രികര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബ്ബന്ധം

August 8th, 2021

back-seat-safest-place-for-children-to-sit-dubai-police-ePathram
അബുദാബി : യു. എ. ഇ. ഗതാഗത നിയമങ്ങളിലെ കര്‍ശ്ശന നിര്‍ദ്ദേശങ്ങള്‍ വീണ്ടും ഓര്‍മ്മപ്പെടുത്തി പോലീസ്. വാഹന ങ്ങളിലെ പിന്‍ സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെൽറ്റ് നിര്‍ബ്ബന്ധം എന്നുള്ള മുന്നറിയിപ്പ് സാമൂഹ്യ മാധ്യമ ങ്ങളിലൂടെ വീണ്ടും പ്രസിദ്ധീകരിച്ചു. അതി നൂതന റഡാർ സംവിധാനം വഴി യാണ് ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തി പിഴ ചുമത്തുക.

സ്വന്തം വാഹനം, ടാക്സി എന്നിവയിലും സീറ്റ് ബെൽറ്റ് നിർബ്ബന്ധം തന്നെയാണ്. നിയമ ലംഘ കര്‍ക്ക് 400 ദിർഹം പിഴ ചുമത്തുന്നു. നിശ്ചിത സമയ പരിധിക്കുള്ളില്‍ എങ്കില്‍ 260 ദിർഹം പിഴ അടച്ചാല്‍ മതി.

സീറ്റ് ബെൽറ്റ് ഇടാതെയുള്ള യാത്ര, ഡ്രൈവിംഗിന് ഇട യിലെ സെല്‍ ഫോൺ ഉപയോഗം, ചുവപ്പു സിഗ്നല്‍ മറി കടക്കുക തുടങ്ങിയവ റഡാര്‍ ക്യാമറ കളിൽ പതിയും. ഇവ നിർമ്മിത ബുദ്ധി ഉപയോഗിച്ചു പ്രവര്‍ത്തി ക്കുന്നവയാണ്.

2021 ജനുവരി മുതൽ നഗരത്തിലെ പ്രധാന വീഥി കളില്‍ ഇവ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ കൈവശം വെച്ചാല്‍ ജയില്‍ വാസവും പിഴ ശിക്ഷയും

August 3rd, 2021

penalties-for-acquiring-pornographic-materials-child-sex-photo-ePathram
അബുദാബി : കുട്ടികളുടെ പോണാ ഗ്രാഫിക് ചിത്രങ്ങള്‍, വീഡിയോ, റെക്കോർഡിംഗുകൾ, ഡ്രോയിംഗുകൾ തുടങ്ങിയവ കയ്യില്‍ വെച്ചാല്‍ ആറു മാസം ജയിൽ വാസവും 150,000 ദിർഹം മുതൽ ഒരു മില്യൺ ദിർഹം വരെ പിഴയും ശിക്ഷ ലഭിക്കും എന്ന് പബ്ലിക് പ്രോസി ക്യൂഷൻ അറിയിച്ചു. ലൈംഗിക വികാരം ഉണർത്തുന്ന ഏതെങ്കിലും ഫോട്ടോ ഗ്രാഫുകൾ, ഡ്രോയിംഗ്, ചിത്രീകര ണങ്ങള്‍ അല്ലെങ്കിൽ പതിനെട്ട് വയസ്സിന് താഴെ യുള്ള കുട്ടികളുടെ ഒറിജിനല്‍, വെർച്വൽ കൃത്രിമ ലൈംഗിക പ്രവർത്ത നങ്ങൾ എന്നിവ യാണ് പോണോ ഗ്രാഫി എന്ന് അർത്ഥമാക്കുന്നത്.

ഇലക്ട്രോണിക് ഇൻഫർമേഷൻ സിസ്റ്റം, കമ്പ്യൂ ട്ടർ നെറ്റ്‌ വർക്ക്, വെബ്‌ സൈറ്റ്, അല്ലെങ്കില്‍ ഏതെങ്കിലും വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോ, കുട്ടികളെ മോശമായി ചിത്രീ കരിക്കുന്ന കലാ രൂപങ്ങള്‍, കുട്ടികളുടെ നഗ്ന രൂപ ങ്ങള്‍ വരുന്ന റെക്കോർഡിംഗു കൾ, ഡ്രോയിംഗുകൾ എന്നിവ മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവയില്‍ സൂക്ഷി ക്കുന്നത് യു. എ. ഇ. നിയമ പ്രകാരം ശിക്ഷാര്‍ഹം എന്നു ഓര്‍മ്മ പ്പെടുത്തി ക്കൊണ്ടാണ് സാമൂഹ്യ മാധ്യമ ങ്ങളില്‍ പബ്ലിക് പ്രോസിക്യൂഷൻ വിഭാഗം അറിയിപ്പു നല്‍കിയിരിക്കുന്നത്.

സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന്ന് വേണ്ടി തയ്യാറാക്കിയ 2012 ലെ ഫെഡറൽ ഉത്തരവ് നിയമം 5 ലെ ആർട്ടിക്കിൾ (18) സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊതു ജന ങ്ങളിലേക്ക് എത്തുന്നതിനും രാജ്യത്തെ നിയമ പരമായ സംസ്കാരവും പൊതു ജനങ്ങളിൽ അവബോധവും ഉയർത്തു ന്നതിനും കൂടി പബ്ലിക് പ്രോസിക്യൂഷൻ നടത്തുന്ന പ്രചാരണ ത്തിന്റെ ഭാഗ മാണ് ഈ സോഷ്യല്‍ മീഡിയാ പോസ്റ്റുകൾ.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ദേശീയ അണു നശീകരണ യജ്ഞം : രാത്രി കാല ഗതാഗത നിയന്ത്രണം നിലവില്‍ വന്നു

July 19th, 2021

abudhabi-police-new-logo-2017-ePathram
അബുദാബി : കൊവിഡ് പ്രതിരോധ പ്രവര്‍ത്ത നങ്ങള്‍ ഊര്‍ജ്ജിത പ്പെടുത്തു ന്നതിന്റെ ഭാഗ മായി അബുദാബി യില്‍ അണു നശീകരണ യജ്ഞം തുടങ്ങി. അര്‍ദ്ധ രാത്രി 12 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെ ഗതാഗത നിയന്ത്രണം നിലവില്‍ വന്നു. ജൂലായ് 19 മുതല്‍ തുടക്കമായ അണു നശീകരണ യജ്ഞം എന്നു വരെ ഉണ്ടാവും എന്നുള്ള അറിയിപ്പ് ഇതുവരെ ഇല്ല.

മരുന്ന്, ഭക്ഷണം എന്നീ ആവശ്യ ങ്ങള്‍ക്ക് അല്ലാതെ ആരും പുറത്തിറങ്ങരുത്. എല്ലാ വരും വീടു കളിൽ തന്നെ കഴിയണം എന്നും അധികൃതർ അറിയിച്ചു.

മാത്രമല്ല കഴിഞ്ഞ വര്‍ഷത്തെ പോലെ പോലീസ് അലര്‍ട്ടും മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന മെസ്സേജ് സംവിധാനവും ഇക്കുറി ഇല്ല എന്നതിനാല്‍ താമസക്കാര്‍ കൂടുതല്‍ ജാഗ്രത പാലി ക്കുകയും സാമൂഹിക മാധ്യമ ങ്ങളി ലൂടെ അബുദാബി പോലീസ് നല്‍കുന്ന മുന്നറിയി പ്പുകള്‍ ശ്രദ്ധിക്കണം എന്നും അധികൃതർ ഓര്‍മ്മ പ്പെടു ത്തുന്നു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് കേസുകള്‍ കണ്ടെത്തുവാന്‍ ഇ. ഡി. ഇ. സ്‌കാനറുകൾ

June 29th, 2021

logo-uae-ministry-of-health-ePathram.jpg
അബുദാബി : കൊവിഡ് പോസിറ്റീവ് കേസുകള്‍ ഏറ്റവും എളുപ്പത്തിൽ കണ്ടെത്തുന്ന തിനായി അബു ദാബി യിലെ ജന വാസ മേഖല കളിലും മാളുകള്‍ – മാര്‍ക്കറ്റുകള്‍ അടക്കം പൊതു ജനങ്ങള്‍ കൂടിച്ചേരുന്ന ഇടങ്ങളിലും ഇ. ഡി. ഇ. സ്കാനറു കൾ സ്ഥാപിക്കുന്നു.

തലസ്ഥാന എമിറേറ്റിലേക്കു പ്രവേശിക്കുന്ന അതിർത്തി കളിലും വിമാന ത്താവള ങ്ങ ളിലും ഇ. ഡി. ഇ. സ്കാനറു കൾ ഉപയോഗിച്ചു തുടങ്ങി എന്നും അബു ദാബി എമർജൻസി ക്രൈസിസ് & ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

പരീക്ഷണ അടിസ്ഥാനത്തില്‍ ഈ സ്കാനറുകൾ ഉപയോ ഗിച്ച് നടത്തിയ കൊവിഡ് ടെസ്റ്റു കള്‍ വിജയ കരം ആയതിനെ ത്തുടർന്ന് അബുദാബി ആരോഗ്യ വകുപ്പാണ് കൂടുതൽ ഇട ങ്ങളിൽ ഇ. ഡി. ഇ. സ്കാനറു കൾ സ്ഥാപി ക്കുവാന്‍ അംഗീ കാരം നൽകിയത്.

ഒരു വ്യക്തി കൊവിഡ് ബാധിതന്‍ എന്ന് ഇ. ഡി. ഇ. സ്കാനറി ലൂടെ കണ്ടെത്തി യാൽ ആ സ്ഥല ത്തേക്ക് പ്രവേശനം അനുവദിക്കില്ല. തുടർന്ന് 24 മണിക്കൂറി നിടെ കൊവിഡ് പരിശോ ധന നടത്തുക അടക്കം നിലവിലെ കൊവിഡ് പ്രൊട്ടോ ക്കോള്‍ പിന്തുടരണം എന്നും അധി കൃതർ അറിയിച്ചു.

ഇ. ഡി. ഇ. സ്കാനിംഗ് സാങ്കേതിക വിദ്യ സുപ്ര ധാന പങ്ക് വഹിക്കും എന്നും സുരക്ഷാ മാർഗ്ഗ ങ്ങൾ സ്വീകരിക്കുന്ന തിലൂടെ കൊവിഡ് ഭീഷണി ഇല്ലാത്ത സുരക്ഷിത സ്ഥല ങ്ങൾ ഒരുക്കുവാന്‍ കഴിയും എന്നും അധികൃതര്‍ അറിയിച്ചു.

നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് എമിറേ റ്റിലെ പൊതു ജന ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തു വാനും കൂടുതൽ മുൻ കരുതലു കൾ സ്വീകരിക്കു വാനും കൂടി യാണ് ഈ സംവി ധാനം ഒരുക്കിയിരിക്കുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അവധിക്കാല മത പഠന ക്ലാസ്സ്
Next »Next Page » സോട്രോ വിമാബ് കൊവിഡിനു ഫലപ്രദം »



  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine