കൊവിഡ്-19 : സുരക്ഷ ശക്തമാക്കുന്നു – രാത്രിയിൽ പുറത്ത് പോകാൻ പാടില്ല

April 1st, 2020

corona-virus-first-case-confirmed-in-uae-ePathram
ദുബായ് : അധികൃതരുടെ പ്രത്യേക അനു മതി യോടെ രാത്രി സമയത്ത് വീടിനു പുറത്ത് ഇറങ്ങാനും യാത്ര ചെയ്യാനും ഏർപ്പെടുത്തി യിരുന്ന സൗകര്യം യു. എ. ഇ. യില്‍ നിര്‍ത്തലാക്കി.

ദേശീയ തലത്തില്‍ എല്ലാ രാത്രികളി ലും നടന്നു വരുന്ന അണു നശീകരണ പ്രവർത്തനങ്ങ ളുടെ ഭാഗമായി എല്ലാവരും വീടു കളില്‍ കഴിയുക എന്നും പ്രത്യേക ആവശ്യങ്ങള്‍ക്കായി പുറത്ത് ഇറങ്ങുവാന്‍ അനുമതി ഇല്ലാത്ത വര്‍ക്ക് പിഴയും പ്രഖ്യാപിച്ചിരുന്നു.

ഇൗ മാസം അഞ്ചാം തിയ്യതി വരെയാണ് ദേശീയ അണു നശീകരണ യജ്ഞം നടക്കുന്നത്.

ഭക്ഷണം, ചികിത്സ, മരുന്ന് എന്നിവക്കും അതീവ പ്രാധാന്യം ഉള്ള ജോലി സംബന്ധ മായ കാര്യങ്ങൾക്കു മായി അധികൃതരുടെ അനുമതി യോടെ വാഹന വുമായി പുറത്ത് ഇറങ്ങുവാന്‍ നേരത്തെ അനുമതി നൽകിയിരുന്നു.

എന്നാല്‍ ഏപ്രിൽ ഒന്നു മുതൽ പുതിയ നിയമം വന്ന തോടെ രാത്രി എട്ടു മണി മുതൽ രാവിലെ ആറു മണി വരെ ആർക്കും പുറത്ത് ഇറങ്ങാൻ കഴിയില്ല.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അണു നശീകരണ യജ്ഞം ഏപ്രിൽ അഞ്ചു വരെ

March 29th, 2020

uae-sterilisation-drive-extended-until-april-5-ePathram

അബുദാബി : ദേശീയ തലത്തില്‍ നടന്നു വരുന്ന കൊവി‍ഡ്–19 അണു നശീകരണ യജ്ഞം ഏപ്രിൽ അഞ്ചു വരെ ദീര്‍ഘിപ്പിച്ചു. എല്ലാ ദിവസവും രാത്രി 8 മണി മുതൽ അടുത്ത ദിവസം രാവിലെ 6 മണി വരെ ആയിരിക്കും അണു നശീകരണ പരിപാടി നടക്കുക.

വിവിധ എമിറേറ്റു കളില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് തുടങ്ങിയ അണു നശീകരണ പ്രക്രിയ ഞായറാഴ്ച രാവിലെ ആറു മണി വരെ എന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാല്‍ കൂടുതല്‍ സമഗ്രവും മികവുറ്റതു മായ പ്രവര്‍ത്ത നങ്ങള്‍ക്കു വേണ്ടി യാണ് സമയം ദീര്‍ഘിപ്പിച്ചത് എന്ന് യു. എ. ഇ. ആരോഗ്യ–രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അണു നശീകരണ പ്രവര്‍ത്തന സമയത്ത്  വീടിനു പുറത്ത് ഇറങ്ങുന്നവരെ നിയമ ലംഘകർ ആയി കണക്കാക്കി വൻ പിഴ ചുമത്തും.

വീടുകളിൽ ക്വേറന്റൈന്‍ കഴിയേണ്ടവർ നിയമം ലംഘി ച്ചതു കൊണ്ടാണ് കൊവിഡ്–19 രോഗി ക ളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നത് എന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. ഫരീദാ അൽ ഹുസ്നി പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊറോണ : മുന്‍ കരുതല്‍ നടപടി കള്‍ ലംഘിച്ചാല്‍ വന്‍ തുക പിഴ

March 28th, 2020

abudhabi-police-new-logo-2017-ePathram
അബുദാബി : കൊറോണ വൈറസ് വ്യാപനം തടയുന്ന തിന്റെ ഭാഗമായി ക്വേറന്റൈന്‍ അടക്കമുള്ള നിര്‍ദ്ദേശ ങ്ങള്‍ ലംഘിച്ചാല്‍ യു. എ. ഇ. യില്‍ 50,000 ദിര്‍ഹം വരെ പിഴ ഈടാക്കും. പൊതു സ്ഥലങ്ങളില്‍ മെഡിക്കല്‍ മാസ്‌കുകള്‍ ധരിക്കാതെ ആളു കള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലി ക്കാത്ത വരിൽ നിന്നും കാറു കളില്‍ മൂന്നില്‍ കൂടു തല്‍ ആളു കള്‍ കയറിയാലും 1000 ദിര്‍ഹം പിഴ ഈടാക്കും.

അബുദാബി പോലീസിന്റെ വെബ് സൈറ്റ് വഴി അപേക്ഷ നല്‍കി അനുമതി കിട്ടിയവര്‍ മാത്രമേ വാഹനം കൊണ്ട് പുറത്ത് ഇറങ്ങാന്‍ പാടുള്ളൂ.

അനാവശ്യ കാരണങ്ങളില്‍ പുറത്ത് ഇറങ്ങുന്ന വരില്‍ നിന്നും 2,000 ദിര്‍ഹം പിഴ ഈടാക്കും. മരുന്ന്, ഭക്ഷണം തുടങ്ങിയ അവശ്യ സാധന ങ്ങള്‍ വാങ്ങുന്ന വരേയും ജോലി ആവശ്യാര്‍ത്ഥം പുറത്തിറങ്ങുന്ന വര്‍ക്കും ഇളവ് നല്‍കും.

കൊവിഡ്-19 ന്റെ വ്യാപനം തടയുന്നതിനും രാജ്യത്തെ ജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പു വരുത്തു ന്നതിന്നു വേണ്ടി യു. എ. ഇ. സ്വീകരിച്ച പ്രതിരോധ – മുന്‍ കരുതലിന്റെ ഭാഗമായിട്ടാണ് ഈ നടപടി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഷോപ്പിംഗ് മാളു കള്‍ രണ്ടാഴ്ചത്തേക്ക് അടക്കുന്നു

March 23rd, 2020

corona-virus-first-case-confirmed-in-uae-ePathram
അബുദാബി : കൊവിഡ്-19 വ്യാപനം തടയുന്ന തിന്റെ ഭാഗ മായി രാജ്യ ത്തെ എല്ലാ ഷോപ്പിംഗ് മാളു കളും വാണിജ്യ കേന്ദ്ര ങ്ങളും മത്സ്യ മാംസ പച്ചക്കറി മാര്‍ ക്കറ്റു കളും രണ്ടാഴ്ച ത്തേക്ക് അടച്ചിടുവാന്‍ യു. എ. ഇ. സര്‍ക്കാര്‍ തീരുമാനിച്ചു. 48 മണിക്കൂറിനു ശേഷം ഈ തീരു മാനം പ്രാബ ല്യത്തില്‍ ആകു മന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയവും ദേശീയ ദുരന്ത നിവാരണ അഥോറി റ്റിയും അറിയിച്ചതായി ദേശീയ വാര്‍ത്താ ഏജന്‍സി വാം അറിയിച്ചു.

എന്നാല്‍ ഫാര്‍മസികള്‍, റസ്റ്റോറന്റു കള്‍, ഫുഡ് ഔട്ട് ലെറ്റുകള്‍, കോപ്പ റേറ്റീവ് സൊസൈറ്റി, ഗ്രോസറി, സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവക്ക് തുറന്നു പ്രവര്‍ത്തിക്കാം. റസ്റ്റോറന്റു കളിലും ഫുഡ് ഔട്ട് ലെറ്റുകളിലും ഉപ ഭോക്താക്കള്‍ക്ക് പ്രവേശനമില്ല. പകരം ഹോം ഡെലി വറി കള്‍ മാത്രമായി പരിമിത പ്പെടുത്തിയിട്ടുണ്ട് എന്നും വാം റിപ്പോര്‍ട്ടു ചെയ്യുന്നു.

സ്വദേശികളും വിദേശികളും അടക്കമുള്ള രാജ്യത്തെ ജനങ്ങള്‍ അടിയ ന്തിര സാഹചര്യ ങ്ങളില്‍ അല്ലാതെ താമസ സ്ഥല ങ്ങളില്‍ നിന്നും പുറ ത്തേക്ക് ഇറ ങ്ങരുത് എന്ന് യു. എ. ഇ. ആഭ്യ ന്തര മന്ത്രാ ലയവും ദേശീയ ദുരന്ത നിവാ രണ അഥോറി റ്റിയും മുന്നറിയിപ്പു നല്‍കി.

ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യ സാധന ങ്ങള്‍ക്കു വേണ്ടി മാത്രമേ പുറ ത്തേക്ക് ഇറങ്ങു വാന്‍ പാടുള്ളൂ എന്നും അധികൃതര്‍ പൊതുജ നങ്ങ ളോട് അഭ്യര്‍ത്ഥിച്ചു.

ജോലിക്കും അടിയന്തിര സാഹചര്യ ങ്ങളിലും അല്ലാതെ വീട്ടില്‍ നിന്നും പുറത്തേക്ക് പോക രുത്. അത്യാഹിത ങ്ങള്‍ക്ക് ഒഴികെ ആശുപത്രി, ക്ലിനിക്ക് എന്നിവ സന്ദര്‍ശി ക്കരുത്. ഫേസ് മാസ്‌ക്കു കള്‍ ഉപയോ ഗിക്കണം.

പരമാവധി സ്വന്തം വാഹനങ്ങള്‍ ഉപ യോഗി ക്കണം. എന്നാല്‍ ഒരു വാഹന ത്തില്‍ മൂന്നില്‍ അധികം ആളുകള്‍ ഇരിക്കരുത്. ടാക്സി – ബസ്സ് അടക്കം എല്ലാ പൊതു ഗതാ ഗത ങ്ങളും ഉപ യോഗി ക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പിന്നീട് നല്‍കും.

നിയമ ലംഘകര്‍ ജയില്‍ ശിക്ഷയും പിഴയും ഉള്‍പ്പെടെ കടുത്ത നിയമ നടപടി കള്‍ നേരിടേണ്ടി വരും എന്നും മുന്നറി യിപ്പുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സമാധാനത്തി ന്റെയും ഐക്യത്തി ന്റെയും പാത പിന്തുടരും : സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖ്

February 24th, 2020

oman-sultan-haitham-bin-tariq-ePathram
മസ്കറ്റ് : സുല്‍ത്താന്‍ ഖാബൂസ് കാണിച്ച പാത യിലൂടെ രാജ്യത്തെ മുന്നോട്ട് നയിക്കും എന്ന് പുതിയ ഭരണാധി കാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖ് അല്‍ സഈദ്. സമാധാന ത്തി ന്റെയും ഐക്യത്തി ന്റെയും പാത ഒമാൻ പിന്തുടരും. ആഗോള രാഷ്ട്രീയത്തിൽ സമാ ധാന ത്തിന്റെ പക്ഷത്ത് ആയി രിക്കും ഒമാന്റെ സ്ഥാനം. നശീ കരണ ത്തിന്റെ സമീപനം നമുക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ നിര്യാണത്തെ തുടർന്ന് 40 ദിവസ ത്തെ ഔദ്യോഗിക ദുഃഖാ ചരണം സമാപിച്ച തിനു ശേഷം പുതിയ ഭരണാധി കാരി സുല്‍ ത്താന്‍ ഹൈതം ബിന്‍ താരീഖ് രാജ്യത്തെ അഭി സംബോ ധന ചെയ്യു കയാ യിരുന്നു

ഭരണം ഏറ്റെടുത്ത ശേഷം ആദ്യ മായി ട്ടാണ് സുല്‍ത്താന്‍ ഹൈതം പൊതു ജന ങ്ങളെ അഭിമുഖീ കരി ക്കുന്നത്.

ഭരണ സംവിധാനങ്ങളിൽ മാറ്റങ്ങൾ വരുത്താൻ മതി യായ നടപടികൾ എടുക്കും. നിയമ ങ്ങളും ഭരണ നടപടി ക്രമങ്ങളും കർമ്മ പദ്ധതി കളും നവീ കരിക്കും. ആധു നിക വല്‍ക്ക രണ ത്തിന്റെ ഭാഗ മായി വിദ്യാ ഭ്യാസം, ശാസ്ത്രം, വികസനം എന്നി വക്ക് പ്രഥമ പരി ഗണന നൽകും.

സർക്കാർ മേഖല യിലെ തൊഴിൽ സമ്പ്രദായം നവീ കരിക്കും. രാജ്യത്തെ യുവ തലമുറ യിൽ പരമാ വധി പേരെ ഉൾ ക്കൊള്ളി ക്കുന്ന വിധത്തിൽ ആയിരിക്കും ഇൗ നവീകരണം.

തുല്യത, സ്വാതന്ത്ര്യം എന്നിവ യെ മാനിക്കുന്ന നിയമ വ്യവസ്ഥ കളുള്ള രാജ്യത്താണ് താമസി ക്കുന്നത് എന്നത് സ്വദേശി കൾക്കും വിദേശി കൾക്കും അഭിമാനിക്കാവുന്ന കാര്യ മാണ്.

എല്ലാ വിഭാഗം ആളുകളു ടെയും ആത്മാഭി മാനവും ആവിഷ്കാര സ്വാത ന്ത്ര്യ വും സംരക്ഷിക്കുന്ന രാജ്യം തന്നെയാണ് ഒമാൻ എന്നും അദ്ദേഹം വ്യക്തമാക്കി.

-Image Credit : Oman News Agency  

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രചനാ മത്സരം : സൃഷ്ടികൾ ക്ഷണിക്കുന്നു
Next »Next Page » അൽ അയാൻ എഫ്. സി. ചാമ്പ്യന്മാർ »



  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine