അബുദാബി റോ‍ഡു കളിലും ടോൾ ഗേയ്റ്റുകള്‍ വരുന്നു

February 6th, 2018

traffic-police-installed-infra-red-camera-ePathram
അബുദാബി : യു. എ. ഇ. യുടെ തലസ്ഥാനമായ അബു ദാബി യിലും ടോൾ ഗേയ്റ്റുകള്‍ വരുന്നു. യു. എ. ഇ. പ്രസി ഡണ്ടും അബു ദാബി ഭരണാ ധി കാരി യുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഇതു സംബ ന്ധിച്ച നിയമം പ്രഖ്യാപിച്ചു. ഗതാഗത തിരക്ക് കുറക്കു വാന്‍ ലക്ഷ്യ മിട്ടു കൊണ്ടാണ് ടോൾ ഗേയ്റ്റുകള്‍ നിർമ്മി ക്കുന്നത്.

ടോൾ ഗേയ്റ്റുകള്‍ സ്ഥാപിക്കേണ്ട പ്രദേശ ങ്ങൾ, പ്രാവർ ത്തിക മാക്കുന്ന സമയം, ടോള്‍ നിരക്ക് എന്നിവ നിശ്ച യി ക്കുന്ന തിനുള്ള ഉത്തര വാദിത്വം ഗതാഗത വകുപ്പിന്ന് ആയിരിക്കും. വകുപ്പിന്റെ നിർദ്ദേശ ങ്ങൾ എക്സി ക്യൂട്ടീവ് കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റിന് സമർ പ്പിച്ച് അനുമതി തേടണം.

toll-gate-in-abudhabi-to-control-traffic-block-ePathram

ഗതാഗത തിരക്ക് : ഉദാഹരണ ചിത്രം

ടോൾ ഗേയ്റ്റു കള്‍ വഴി പോകുന്ന വാഹനങ്ങളിൽ നിന്ന് നികുതി പിരിക്കുന്ന ചുമതലയും ഗതാഗത വകുപ്പി ന്ന് ആയിരിക്കും.

ടോള്‍ നിരക്ക് നല്‍കാതിരിക്കുവാന്‍ വാഹന ത്തിന്റെ നമ്പർ പ്ലേറ്റ് മറച്ചു വെച്ച് റോഡിലൂടെ സഞ്ചരി ക്കുന്നത് ശിക്ഷാർഹ മായി രിക്കും. ടോള്‍ ഗേയ്റ്റ് വഴി കടന്നു പോകുന്ന വരില്‍ നികുതി അടക്കാ ത്തവർ 10,000 ദിർഹ ത്തിൽ കവി യാത്ത പിഴ അടക്കേണ്ടി വരും എന്നും നിയമം അനുശാസിക്കുന്നു.

എന്നാല്‍ ആംബുലൻസുകൾ, പബ്ലിക് ബസ്സുകൾ, മോട്ടോർ സൈക്കിളു കൾ, പൊലീസ് – സായുധ സേനാ വാഹന ങ്ങൾ, സിവിൽ ഡിഫൻസ് വാഹന ങ്ങൾ എന്നിവ യെ ടോൾ നിരക്ക് ഈടാ ക്കുന്നതിൽ നിന്നും ഒഴി വാക്കി യിട്ടുണ്ട്.

വാഹന ഗതാഗത ത്തിലെ ടോൾ നിരക്ക് (സാലിക്) ആദ്യ മായി യു. എ. ഇ. യിൽ ആരംഭിച്ചത് 2007 ജൂലായില്‍ ദുബായില്‍ ആയിരുന്നു. പ്രധാന റോഡുകളിലെ തിരക്ക് കുറക്കു വാനായി തുടങ്ങിയ സാലിക് സംവി ധാനം ഏറെ വിജയ കര മായതിന്റെ പശ്ചാ ത്തല ത്തിലാണ് അബു ദാബി യിലും ഈ സം വിധാനം ഒരുക്കുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സൗദി തെരുവു കളില്‍ സെല്‍ഫിക്കും വീഡിയോ ചിത്രീകരണ ത്തിനും വിലക്ക്‌

February 5th, 2018

flag-and-logo-of-saudi-arabia-ePathram.jpg
റിയാദ് : അനുമതി ഇല്ലാതെ അന്യരുടെ ദൃശ്യങ്ങള്‍ പകര്‍ ത്തുന്നത് നിയമ ലംഘന മാണ് എന്ന മുന്നറി യിപ്പു മായി സൗദി അറേബ്യയിലെ പൊതു സ്ഥല ങ്ങളിലും റോഡു കളിലും സെല്‍ഫി എടുക്കു ന്നതിനും വീഡിയോ ചിത്രീ കരി ക്കുന്ന തിനും അധികൃതരുടെ വിലക്ക്.

അന്യന്റെ സ്വകാര്യതകളില്‍ കടന്നു ചെന്ന് ഇത്തരം ചിത്ര ങ്ങള്‍ സോഷ്യല്‍ മീഡിയ കളില്‍ പ്രസിദ്ധീ കരി ക്കുന്നത് സൈബര്‍ ക്രൈം നിയമ പ്രകാരം കുറ്റ കര മാണ്. നിയമ ലംഘ കര്‍ക്ക് 10,000 റിയാല്‍ വരെ പിഴ ചുമത്തും എന്നും അധികൃതര്‍ അറിയിച്ചു.

സര്‍ക്കാര്‍ ഓഫീസു കള്‍, പോലീസ് സ്റ്റേഷ നുകളും വാഹന ങ്ങളും  എന്നിവയുടെ ചിത്ര ങ്ങള്‍ പകര്‍ത്തി സാമൂ ഹിക മാധ്യമ ങ്ങളില്‍ പ്രചരി പ്പി ക്കുന്ന സാഹ ചര്യ ത്തി ലാണ് മുന്നറിയിപ്പ് നല്‍കിയത്.

കഴിഞ്ഞ നവംബറില്‍ മക്കയിലും മദീനയിലും പുണ്യ ഗേഹ ങ്ങളില്‍ സെല്‍ഫിക്ക് നിരോധനം ഏര്‍പ്പെടുത്തി യി രുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. തൊഴിൽ വിസ : സ്വഭാവ സർട്ടിഫിക്കറ്റ്​ നിയമം പ്രാബല്യത്തിൽ

February 4th, 2018

logo-uae-ministry-of-foreign-affairs-and-international-cooperation-ePathram
അബുദാബി : യു. എ. ഇ. യിലെ തൊഴിൽ വിസക്ക് അപേക്ഷി ക്കുന്ന വിദേശി കൾ സ്വഭാവ സർട്ടി ഫിക്കറ്റ് സമർ പ്പിക്കണം എന്ന നിയമം 2018 ഫെബ്രു വരി 4 ഞായ റാഴ്ച മുതല്‍ പ്രാബല്യ ത്തില്‍ വന്നു. യു. എ. ഇ. യില്‍ തൊഴില്‍ വിസക്ക് അപേക്ഷി ക്കുന്ന എല്ലാ വിദേശി കള്‍ക്കും ഇത് ബാധക മാണ്.

സ്വന്തം രാജ്യത്തെ സര്‍ക്കാര്‍ അധികൃതര്‍ അല്ലെങ്കില്‍ ലോക്കല്‍ പൊലീസ് എന്നിവിട ങ്ങളില്‍ നിന്നോ അതല്ലെ ങ്കില്‍ കഴിഞ്ഞ അഞ്ചു വർഷ മായി താമസിക്കുന്ന രാജ്യ ത്തെ അധി കൃതരിൽ നിന്നു മാണ് സ്വഭാവ സർട്ടി ഫിക്കറ്റ് കരസ്ഥമാക്കേണ്ടത്. തുടര്‍ന്ന് അതതു രാജ്യങ്ങ ളിലെ യു. എ. ഇ. എംബസ്സി യിൽ നിന്നോ യു. എ. ഇ. വിദേശ കാര്യ മന്ത്രാ ലയ ത്തിൽ നിന്നോ അന്താ രാഷ്ട്ര സഹ കര ണ മന്ത്രാലയ ത്തിന്റെ കസ്റ്റമര്‍ ഹാപ്പിനെസ്സ് സെന്റ റുകള്‍ വഴിയും സ്വഭാവ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യ പ്പെടു ത്താം.

നിലവില്‍ യു. എ. ഇ. യില്‍ ജോലി ചെയ്യുന്ന വിദേശി കള്‍ പുതിയ തൊഴില്‍ വിസ യിലേക്കു മാറുകയാ ണെങ്കി ലും സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്കണം. എന്നാല്‍ വിസ പുതു ക്കുമ്പോള്‍ സ്വഭാവ സര്‍ട്ടിഫി ക്കറ്റ് ആവശ്യ മില്ല. ആശ്രിത വിസ ക്കും ടൂറിസ്റ്റ് വിസ ക്കും സന്ദര്‍ശന വിസ ക്കും സ്വഭാവ സര്‍ട്ടിഫിക്കറ്റ് നൽകേണ്ടതില്ല.

ദീർഘ കാല മായി യു. എ. ഇ. യിൽ താമസി ക്കുന്ന വർക്ക് അബു ദാബി പോലീസില്‍ നിന്നോ ദുബായ് പോലീ സില്‍ നിന്നോ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കാം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പുതിയ ബാഗ്ഗേജ് പോളിസി യുമായി ഇത്തിഹാദ്​ എയർ വേയ്സ്

February 1st, 2018

etihad-airways-ePathram
അബുദാബി : നിലവിലെ ബാഗ്ഗേജ് പോളിസി തിരുത്തി ക്കൊണ്ട് പ്രമുഖ വിമാന ക്കമ്പനി യായ ഇത്തി ഹാദ് എയർ വേയ്സ് രംഗത്ത്. നിശ്ചിത തൂക്കത്തിന് അനു സരിച്ച് യാത്ര ക്കാരുടെ ഇഷ്ടാനു സരണം ബാഗ്ഗേജു കൾ കൊണ്ടു പോകാൻ അനുമതി നൽകുന്ന വിധമാണ് പുതിയ ബാഗ്ഗേജ് പോളിസി പ്രഖ്യാ പിച്ചിരി ക്കുന്നത്. എന്നാല്‍ ഒരു ബാഗ്ഗേ ജിന്റെ ഭാരം 32 കിലോ യിൽ അധികം അനുവദി ക്കുകയില്ല.

ഇന്ത്യയി ലേക്ക് ജി. സി. സി. രാജ്യ ങ്ങളിൽ നിന്നും ഇക്കോണമി ഡീൽ, സേവർ, ക്ലാസിക്ക് എന്നീ വിഭാഗ ങ്ങളിൽ 30 കിലോ, ഇക്കോണമി ഫ്ലക്സ് വിഭാഗ ത്തിൽ 35 കിലോ, ബിസിനസ്സ് ക്ലാസ്സ് 40 കിലോ, ഫസ്റ്റ് ക്ലാസ്സ് 50 കിലോ എന്നിങ്ങനെ കൊണ്ടു പോകാം. ഇന്ത്യയിൽ നിന്നും ജി. സി. സി. രാജ്യ ങ്ങളി ലേക്കും സമാന മായ ബാഗ്ഗേജ് പോളിസി തന്നെയാണുള്ളത്.

പുതിയ ബാഗ്ഗേജ് പോളിസി ജനുവരി 31 മുതല്‍ പ്രാബ ല്യത്തില്‍ വന്നി ട്ടുണ്ട് എന്ന് ഇത്തിഹാദ് വാര്‍ത്താ ക്കുറി പ്പില്‍ അറിയിച്ചു. വിവിധ രാജ്യ ങ്ങളി ലേക്കു കൊണ്ടു പോകാ വുന്ന ബാഗ്ഗേജ് വിവര ങ്ങൾ ഇത്തി ഹാദ് വെബ് സൈറ്റിൽ പ്രസി ദ്ധീ കരി ക്കുകയും ചെയ്തി ട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മഫ്റഖ്- ഗുവൈഫാത് റോഡില്‍ വേഗ പരിധി 160 കിലോ മീറ്റർ

January 31st, 2018

abu-dhabi-police-adjusts-speed-limit-on-mafraq-al-ghuwaifat-ePathram
അബുദാബി : ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഹൈവേയിലെ മഫ്റഖ് പാലം മുതൽ – അൽ ഗുവൈഫാത് വരേക്കും വേഗ പരിധി മണിക്കൂറില്‍ 160 കിലോ മീറ്റർ ആയി 2018 ജനുവരി 24 മുതല്‍ നിജപ്പെടു ത്തിയതായി അബു ദാബി പോലീസ് അറിയിച്ചു.

ഹൈവേയിൽ മണിക്കൂറിൽ 161 കിലോ മീറ്റർ എന്ന നില യിലാണ് റഡാറു കള്‍ സ്ഥാപി ച്ചിരി ക്കു ന്നത്. അതി നാൽ 160 കിലോ മീറ്റര്‍ വേഗത ക്കു മുകളിൽ വാഹനം ഓടി ക്കു ന്നവര്‍ പിഴ അട ക്കേണ്ടി വരും എന്ന് അബു ദാബി പോലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ബ്രിഗേ ഡിയർ അലി ഖല്‍ ഫാന്‍ അൽ ദാഹിരി പറഞ്ഞു.

അബുദാബി – സൗദി പാതയായ ഈ ഹൈവേ യിലെ വാഹന ങ്ങളുടെ വര്‍ദ്ധനവു കാരണം ഓരോ വശ ങ്ങളി ലേക്കും നാലു ലൈനുകള്‍ ആക്കി ഈയിടെ പുതുക്കി പ്പണി തിരുന്നു. സൗകര്യം വര്‍ദ്ധി പ്പിച്ച പ്പോള്‍ റഡാറു കളും സുരക്ഷാ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

ഡ്രൈവര്‍മാര്‍ ഗതാ ഗത നിയമം പാലിച്ച് വാഹനം ഓടി ക്കണം എന്നും അധികാരികള്‍ വാര്‍ത്താ ക്കുറിപ്പില്‍ അറി യിച്ചു.

* WAM 

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബ്ലൂസ്റ്റാർ കലാ സാഹിത്യ മേള ഫെബ്രു വരി രണ്ടിന്
Next »Next Page » പുതിയ ബാഗ്ഗേജ് പോളിസി യുമായി ഇത്തിഹാദ്​ എയർ വേയ്സ് »



  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine