ഇലക്ട്രോണിക്‌ മാധ്യമ ങ്ങള്‍ക്ക് യു. എ. ഇ. യില്‍ ​പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

March 7th, 2018

 logo-uae-national-media-council-ePathram
അബുദാബി : യു. എ. ഇ. യില്‍ ഇലക്ട്രോണിക് മാധ്യമ ങ്ങള്‍ക്കു പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ നാഷ ണല്‍ മീഡിയ കൗണ്‍സില്‍ (എന്‍. എം. സി.) പുറ പ്പെടുവിച്ചു. ക്രിയാത്മക മായ കാര്യങ്ങള്‍ മാത്രം പ്രസിദ്ധീ കരി ക്കു വാനും സമൂഹ ത്തിനു തെറ്റായ സന്ദേശം നൽ കുന്നവ ഒഴി വാക്കു വാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.

വാര്‍ത്താ വെബ് സൈറ്റുകള്‍, ഇ – കൊമേഴ്‌സ്, ഇ – പ്രസാധനം, വീഡിയോ – ഓഡിയോ പരസ്യ ങ്ങള്‍ കൂടാതെ സോഷ്യല്‍ മീഡിയ വഴിയുള്ള ബിസിനസ്സ് പ്രമോഷന്‍ എന്നിവക്ക് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേ ശ ങ്ങള്‍ ബാധക മാണ്. സമൂഹ മാധ്യമ ങ്ങൾ വഴി വാണിജ്യ ഇട പാടു കൾ നടത്തു ന്നതിന് എന്‍. എം. സി. യുടെ മീഡിയ ലൈസന്‍സ് ഇനി മുതല്‍ ആവശ്യമായി വരും.

national-media-council-unveils-new-regulations-for-electronic-media-ePathram

നാഷ ണല്‍ മീഡിയ കൗണ്‍സില്‍ (എന്‍. എം. സി.) വാര്‍ത്താ സമ്മേളനം

ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഓണ്‍ ലൈന്‍ മാധ്യമ ങ്ങള്‍ ക്ക് എതിരേ ശക്തമായ നട പടി ഉണ്ടാകും. മൂന്നു മാസ ത്തിനകം ലൈസൻസ് നേടി യിരിക്കണം. നിയമം ലഘിച്ചാൽ 5000 ദിർഹം വരെ പിഴ ചുമത്തു കയോ വെബ് സൈറ്റ് – സോഷ്യൽ മീഡിയ അക്കൗണ്ട് അടച്ചു പൂട്ടു കയോ ചെയ്യും.

എന്നാല്‍ സർക്കാർ അംഗീ കാര ത്തോടെ രാജ്യത്ത് പ്രവര്‍ ത്തിക്കുന്ന ടെലി വിഷന്‍, റേഡിയോ, പത്രം, മാസിക കള്‍ എന്നിവ യുടെ വെബ്‌ സൈറ്റു കള്‍ക്ക് പുതിയ മീഡിയ ലൈസന്‍സ് ആവശ്യ മില്ല . സര്‍ക്കാര്‍ വെബ്‌ സൈറ്റു കള്‍, സ്‌കൂള്‍ – സര്‍വ്വ കലാ ശാല വെബ്‌ സൈറ്റുകള്‍ എന്നിവ യെ ലൈസന്‍സ് എടുക്കുന്നതില്‍ നിന്ന് ഒഴി വാ ക്കി യിട്ടുണ്ട്.

മത പരവും സാംസ്‌കാരികവും സാമൂഹിക വു മായ തല ങ്ങളെ അപ കീര്‍ത്തി പ്പെടുത്താത്ത രീതി യി ലുള്ള മാധ്യമ പ്രവര്‍ ത്തനം മാത്രമേ നടത്താവൂ.

വ്യക്തി കളുടെ സ്വകാര്യ തയെ ഹനി ക്കുന്ന ഒരു വാര്‍ത്ത യും പ്രസി ദ്ധീകരി ക്കുവാന്‍ പാടില്ല. പ്രത്യേകിച്ചും കുട്ടി ക ളുടെ സ്വകാ ര്യത വളരെ ഗൗരവ മായി എടുക്കണം എന്നും കുട്ടി കളുടെ വളര്‍ച്ച യെയും വ്യക്തിത്വ വിക സന ത്തെയും ബാധി ക്കുന്ന ഒന്നും തന്നെ മാധ്യമ ങ്ങളില്‍ വരു ന്നില്ല എന്ന് യു. എ. ഇ. യില്‍ നിന്നു ള്ള മാധ്യമ പ്രവര്‍ ത്തകര്‍ ശ്രദ്ധി ക്കണം എന്നും നാഷ ണല്‍ മീഡിയാ കൗണ്‍ സില്‍ അധികൃതർ വ്യക്ത മാക്കി.

അബുദാബി യില്‍ നടന്ന വാര്‍ത്താ സമ്മേളന ത്തില്‍ എന്‍. എം. സി. ഡയറക്ടര്‍ ജനറല്‍ മന്‍സൂര്‍ ഇബ്രാഹിം അല്‍ മന്‍സൂരി, മീഡിയ അഫയേഴ്‌സ് കൗൺസിൽ എക്‌സി ക്യൂട്ടീവ് ഡയറക്ടർ ഡോ. റാഷിദ് അൽ നുഐമി എന്നിവ രാണ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങളുടെ വിശ ദാംശ ങ്ങള്‍ പ്രഖ്യാ പിച്ചത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മാധ്യമ പ്രവര്‍ത്തകന്‍ വി. എം. സതീഷ് നിര്യാതനായി

February 8th, 2018

media-personality-vm-sathish-passes-away-ePathram
അബുദാബി : യു. എ. ഇ. യിലെ മാധ്യമ പ്രവർ ത്തകൻ വി. എം. സതീഷ് (54) നിര്യാതനായി. അജ്മാനി ലെ ആശു പത്രി യിൽ വെച്ച് ബുധ നാഴ്ച രാത്രി യിലാ യിരുന്നു മരണം. ഹൃദയാ ഘാത ത്തെ തുടർന്ന് ആശുപത്രി യിൽ എത്തിച്ചു ശസ്ത്ര ക്രിയക്കു വിധേയനാക്കി യിരുന്നു. എങ്കിലും രാത്രി യോടെ സ്ഥിതി ഗുരുതരം ആവു കയും മരണപ്പെടുകയും ചെയ്തു.

കോട്ടയം ഇത്തിത്താനം വഴിപ്പറമ്പില്‍ മാധവൻ – തങ്കമ്മ ദമ്പതി കളുടെ മകനായ സതീഷ്, ബോംബെ യിൽ ഇന്ത്യൻ എക്സ്പ്രസ്സ് പത്ര ത്തി ലൂടെ യാണ് മാധ്യമ പ്രവര്‍ത്തനം ആരംഭിക്കു ന്നത്.

തുടർന്ന് ഒമാൻ ഒബ്സർവർ പത്ര ത്തില്‍ പ്രവർ ത്തിച്ച തിനു ശേഷം യു. എ. ഇ. യിൽ ഖലീജ് ടൈംസ്  , എമിറേ റ്റ്സ് ടുഡേ, സെവൻ ഡേയ്സ്, എമിറേറ്റ്സ്, 24 / 7, തുട ങ്ങിയ മാധ്യമ  സ്ഥാപന ങ്ങളിലും ജോലി ചെയ്തു.

ഗള്‍ഫിലെ തൊഴിലാളി കളുടെ ജീവിത ങ്ങളെ വിവരിച്ചു കൊണ്ട് വിവിധ പത്ര ങ്ങളിൽ പ്രസിദ്ധീകരിച്ച അറു നൂറോളം വാര്‍ത്ത കളും ലേഖന ങ്ങളും സമാഹരിച്ച് ഡിസ്ട്രസിംഗ് എന്‍കൗണ്ടേഴ്‌സ്’ എന്ന പേരില്‍ പുസ്ത കമാക്കി പ്രസിദ്ധീകരി ച്ചിരുന്നു.

ദുബായിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ യായി രുന്ന ഇന്ത്യൻ മീഡിയാ ഫോറ ത്തിന്റെ പ്രവർ ത്തന ങ്ങളിൽ സജീവ മായി രുന്നു.

ചിരന്തന മാധ്യമ പുരസ്കാരം അടക്കം നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടി എത്തിയിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം 3  മണി യോടെ ദുബായ് സോനാപൂര്‍ എംബാമിംഗ് സെന്ററില്‍ അന്തി മോപ ചാരം അര്‍പ്പിക്കുവാന്‍ സൗകര്യം ഒരുക്കി യിട്ടുണ്ട്. മൃതദേഹം രാത്രി യോടെ നാട്ടിലേക്കു കൊണ്ടു പോകും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സൗദി തെരുവു കളില്‍ സെല്‍ഫിക്കും വീഡിയോ ചിത്രീകരണ ത്തിനും വിലക്ക്‌

February 5th, 2018

flag-and-logo-of-saudi-arabia-ePathram.jpg
റിയാദ് : അനുമതി ഇല്ലാതെ അന്യരുടെ ദൃശ്യങ്ങള്‍ പകര്‍ ത്തുന്നത് നിയമ ലംഘന മാണ് എന്ന മുന്നറി യിപ്പു മായി സൗദി അറേബ്യയിലെ പൊതു സ്ഥല ങ്ങളിലും റോഡു കളിലും സെല്‍ഫി എടുക്കു ന്നതിനും വീഡിയോ ചിത്രീ കരി ക്കുന്ന തിനും അധികൃതരുടെ വിലക്ക്.

അന്യന്റെ സ്വകാര്യതകളില്‍ കടന്നു ചെന്ന് ഇത്തരം ചിത്ര ങ്ങള്‍ സോഷ്യല്‍ മീഡിയ കളില്‍ പ്രസിദ്ധീ കരി ക്കുന്നത് സൈബര്‍ ക്രൈം നിയമ പ്രകാരം കുറ്റ കര മാണ്. നിയമ ലംഘ കര്‍ക്ക് 10,000 റിയാല്‍ വരെ പിഴ ചുമത്തും എന്നും അധികൃതര്‍ അറിയിച്ചു.

സര്‍ക്കാര്‍ ഓഫീസു കള്‍, പോലീസ് സ്റ്റേഷ നുകളും വാഹന ങ്ങളും  എന്നിവയുടെ ചിത്ര ങ്ങള്‍ പകര്‍ത്തി സാമൂ ഹിക മാധ്യമ ങ്ങളില്‍ പ്രചരി പ്പി ക്കുന്ന സാഹ ചര്യ ത്തി ലാണ് മുന്നറിയിപ്പ് നല്‍കിയത്.

കഴിഞ്ഞ നവംബറില്‍ മക്കയിലും മദീനയിലും പുണ്യ ഗേഹ ങ്ങളില്‍ സെല്‍ഫിക്ക് നിരോധനം ഏര്‍പ്പെടുത്തി യി രുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പാസ്സ്പോര്‍ട്ടിലെ വേര്‍ തിരിവ് : ഇന്ത്യൻ മീഡിയ അബുദാബി നിവേദനം നൽകി

January 29th, 2018

indian-media-abudhabi-ima-new-logo-2014-ePathram
അബുദാബി : ഇന്ത്യൻ പാസ്സ്പോർട്ട് നിറം മാറ്റുവാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണം എന്നാ വശ്യ പ്പെട്ടു കൊണ്ട് അബു ദാബി യിലെ മാധ്യമ പ്രവർത്ത കരുടെ കൂട്ടായ്മ ‘ഇന്ത്യൻ മീഡിയ അബു ദാബി’ യുടെ പ്രതിനിധി സംഘം ന്യൂ ഡൽഹി യിൽ എത്തി കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണ ന്താന ത്തിന് നിവേദനം നൽകി.

ima-abudhabi-media-delegates-with-minister-kannanthanam-ePathram

ഇന്ത്യൻ മീഡിയ അബുദാബി’ യുടെ പ്രതിനിധി സംഘം ന്യൂ ഡൽഹി യിൽ

ജനങ്ങൾക്കിട യിൽ വേർ തിരിവ് സൃഷ്ടി ക്കുന്ന വിധ ത്തിൽ പാസ്സ് പോർട്ട് രണ്ടു നിറ ങ്ങളിൽ ആക്കി മാറ്റുന്ന തിലൂടെ വിദ്യാ ഭ്യാസ പര മായി പിന്നോക്കം നിൽക്കുന്ന പൗരന്മാരെ സമൂഹ ത്തിനിട യിൽ താഴ്ത്തി കെട്ടുക യാണ് ചെയ്യുന്നത്. വിദ്യാഭ്യാസ യോഗ്യത കുറവുള്ള ആയിര ക്കണ ക്കിനു പേർ തങ്ങളുടെ കഠിന പ്രയത്ന ത്തിലൂടെ യും മറ്റു കഴിവു കളിലൂടെ യും വിദേശ ങ്ങളിൽ മെച്ചപ്പെട്ട ജോലി ചെയ്തു വരുന്നുണ്ട്.

വിദ്യാഭ്യാസ പര മായി പിന്നിൽ നിൽക്കുന്നവർ എന്ന് മറ്റുള്ളവർക്ക് ബോധ്യ പ്പെടുത്തുന്ന വിധ ത്തിൽ പാസ്സ് പോർട്ട് നിറം മാറു ന്നതോടെ ഇത്തര ക്കാരായ ആയിര ക്കണ ക്കിന് പേർക്ക് തങ്ങളുടെ തൊഴിൽ നഷ്ട പ്പെടുന്ന അവസ്ഥയുണ്ടാകും.

അതു പോലെ തന്നെ പാസ്സ് പോർട്ടി ലെ അവസാന പേജ് ഇല്ലാതാക്കുന്നതും നിരവധി പ്രയാസ ങ്ങൾക്ക് ഇട യാക്കും. പ്രവാസി കൾ വിദേശ രാജ്യ ങ്ങളിലും നാട്ടിലും മേൽ വിലാസം തിരി ച്ചറി യുന്നതിനു വേണ്ടി യാണ് പൊതുവേ പാസ്സ് പോർട്ടി ലെ അവ സാന പേജ് ഉപ യോഗ പ്പെടു ത്തുന്നത്. ഇത് ഇല്ലാതാകുന്ന തോടെ ഭാവി യിൽ വിസ സംബന്ധ മായ ആവശ്യങ്ങൾ അടക്കം ഒട്ടേറെ പ്രയാസ ങ്ങൾ നേരിടേണ്ടി വരും എന്നതിൽ സംശയ മില്ല എന്നും നിവേദന ത്തിൽ ഊന്നി പറഞ്ഞു.

പതിറ്റാണ്ടു കളായി രാജ്യ ത്തിന് വിദേശ നാണ്യം നേടി ത്തരി കയും സാമ്പത്തിക രംഗത്ത് അതുല്യ മായ സംഭാ വന കൾ നൽകി വരുന്നവരു മായ പ്രവാസി കളെ ദോഷ കര മായി ബാധി ക്കുന്ന പുതിയ നീക്ക ത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണം എന്നും ഇന്ത്യൻ മീഡിയ അബു ദാബി കമ്മിറ്റി നിവേദന ത്തിൽ ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ വിദേശ കാര്യ മന്ത്രി യുമായി ചർച്ച നടത്തി കഴിയാവുന്ന തര ത്തിൽ പരിശ്രമ ങ്ങൾ നടത്തും എന്ന് ഒൗദ്യോഗിക വസതിയിൽ നടന്ന കൂടി ക്കാഴ്ചയിൽ മന്ത്രി അൽഫോൻസ് കണ്ണന്താനം നിവേദക സംഘ ത്തിന് ഉറപ്പു നൽകി.

ഇന്ത്യൻ മീഡിയ അബു ദാബി കമ്മിറ്റി പ്രസിഡന്‍റ് റസാഖ് ഒരുമനയൂർ, ജനറൽ സെക്രട്ടറി സമീർ കല്ലറ, ട്രഷറർ റാഷിദ് പൂമാടം, വൈസ് പ്രസിഡന്‍റ് ടി. പി. ഗംഗാ ധരൻ, അംഗ ങ്ങളായ അനിൽ സി. ഇടിക്കുള, മുനീർ പാണ്ട്യാല, ടി. പി. അനൂപ്, ഷിൻസ് സെബാസ്റ്റ്യൻ എന്നിവർ ക്കൊപ്പം രാജ്യ സഭാംഗം പി. വി. അബ്ദുൽ വഹാബും സന്നിഹിത നായിരുന്നു.

 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കൈയ്യക്ഷരത്തില്‍ എഴുതിയ പി. ഐ. ഒ. കാര്‍ഡു കള്‍ മാറ്റണം : ഇന്ത്യന്‍ എംബസ്സി

November 22nd, 2017

abudhabi-indian-embassy-logo-ePathram
അബുദാബി : കൈയ്യക്ഷരത്തില്‍ എഴുതിയ പി. ഐ. ഒ. (പേഴ്‌സന്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍) കാര്‍ഡു കള്‍ 2017 ഡിസംബര്‍ 31 നു മുന്‍പ് ഒ. സി. ഐ. (ഓവര്‍ സീസ് സിറ്റി സണ്‍ ഓഫ് ഇന്ത്യ) കാര്‍ഡുകള്‍ ആക്കി മാറ്റണം എന്ന് ഇന്ത്യന്‍ എംബസ്സി നിര്‍ദ്ദേശം.

ഫീസ് നിരക്കില്ലാതെ കാര്‍ഡുകള്‍ മാറ്റി വാങ്ങു വാനുള്ള തിയ്യതി ഇനിയും നീട്ടി നല്‍കില്ല എന്ന് ബന്ധ പ്പെട്ട അഥോ റിറ്റി തീരു മാനി ച്ചിട്ടുണ്ട് എന്നും ഇന്ത്യന്‍ എംബസ്സി പുറത്തിറക്കിയ വാര്‍ത്താ ക്കുറി പ്പില്‍ പറയുന്നു.

abudhabi-indian-embassy-warning-to-holders-of-hand-written-pio-card-ePathram

ഇന്ത്യന്‍ എംബസ്സി വാര്‍ത്താക്കുറിപ്പ്

ഡിസംബര്‍ 31- നു ശേഷം പുതിയ ഒ. സി. ഐ. കാര്‍ഡിന് അപേക്ഷി ക്കുവാൻ 275 യു. എസ്. ഡോളര്‍ (ഏകദേശം 1010 ദിര്‍ഹം) ഫീസ് നൽകേ ണ്ടി വരും.

കൈയ്യക്ഷര ത്തില്‍ എഴുതിയ പി. ഐ. ഒ. കാര്‍ ഡു കളു മായി പോകു ന്നവരെ ഇന്ത്യന്‍ ഇമി ഗ്രേഷന്‍ കൗണ്ട റില്‍ തടയു കയും തിരി ച്ചയ ക്കു കയും ചെയ്യും എന്നും എംബസ്സി മുന്നറി യിപ്പ് നൽകുന്നു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എനോര സോക്കര്‍ ഫെസ്റ്റ് 2017 ദുബായിൽ
Next »Next Page » സെന്റ് ജോർജ്ജ് ഓർത്ത ഡോക്‌സ് കത്തീ ഡ്രലിൽ കൊയ്ത്തുൽസവം വെള്ളിയാഴ്ച »



  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine