മുന്നറിയിപ്പ് ഇല്ലാതെ ട്രാക്ക് മാറിയാൽ 1000 ദിർഹം പിഴ

November 4th, 2024

jay-walking-in-main-reoad-abudhabi-police-warning-ePathram
അബുദാബി : ഓടിക്കൊണ്ടിരിക്കുന്ന ട്രാക്കിൽ നിന്നും മുന്നറിയിപ്പ് നൽകാതെ ട്രാക്ക് മാറിയാൽ ഡ്രൈവർ മാർക്ക് 1000 ദിർഹം പിഴ നൽകും എന്ന് അബുദാബി പോലീസ് വീണ്ടും മുന്നറിയിപ്പ് നൽകി.

നിയമങ്ങൾ പാലിക്കാതെ അശ്രദ്ധമായി ഓടിച്ച് പെട്ടെന്ന് ട്രാക്ക് മാറി മറ്റൊരു വാഹനത്തിൽ ഇടിച്ച് എതിർ ദിശയിലേക്കു ഓടുന്ന വാഹന ത്തിൻ്റെയും ഇൻഡിക്കേഷൻ നൽകാതെ ട്രാക്ക് മാറി കൂട്ടിയിടി യിൽ പല പ്രാവശ്യം കരണം മറിഞ്ഞ വാഹന ത്തിൻ്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമ ങ്ങളിൽ പങ്കു വെച്ചാണ് അബുദാബി പോലിസ് മുന്നറിയിപ്പ് നൽകിയത്.

പെട്ടെന്ന് ട്രാക്ക് മാറുകയോ ഇടത്തോട്ടോ വലത്തോട്ടോ തിരിക്കുകയോ ചെയ്ത് ഗുരുതര അപകടം ഉണ്ടാക്കുന്ന ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റും ശിക്ഷയുണ്ട്.

നിയമം ലംഘിച്ച് ഓവർ ടേക്ക് ചെയ്യുന്നവർക്ക് കുറ്റത്തിൻ്റെ ഗൗരവം അനുസരിച്ച് 600 മുതൽ 1000 ദിർഹം വരെയാണ് പിഴ നൽകുന്നത്. അമിത വേഗം, അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ്, മൊബൈൽ ഫോൺ ഉപയോഗം എന്നിവയാണ് പല അപകട ങ്ങൾക്കും കാരണം.

* Facebook & Twitter X

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യിലെ ആദ്യ പാലിയേറ്റിവ് കെയർ കോൺഫറൻസ് അബുദാബിയിൽ

October 22nd, 2024

palestinian-wounded-evacuated-from-gaza-to-uae-burjeel-hospital-ePathram

അബുദാബി : സാന്ത്വന പരിചരണത്തിൻ്റെ അനിവാര്യത വ്യക്തമാക്കി യു. എ. ഇ. യിലെ ആദ്യ പാലിയേറ്റിവ് കെയർ കോൺഫറൻസ് അബുദാബി യിൽ തുടങ്ങി. ബുർജീൽ ഹോൾഡിംഗ്സ് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ നേരിട്ടും ഓൺ ലൈനിലൂടെ യുമായി 3500 പ്രതിനിധികൾ പങ്കെടുത്തു.

ഇന്ത്യയിലെ പാലിയേറ്റിവ് കെയറിൻ്റെ പിതാവ് എന്ന് അറിയപ്പെടുന്ന ഡോ. എം. ആർ. രാജഗോപാൽ അടക്കമുള്ള ആഗോള വിദഗ്ദർ പങ്കെടുക്കുന്ന സമ്മേളനം സാന്ത്വന പരിചരണം മിഡിൽ ഈസ്റ്റിലെ ആരോഗ്യ പരിചരണ മേഖലയിൽ കൂടുതൽ വിപുലമാക്കുന്നതിനുള്ള ചർച്ചകളാണ് ലക്ഷ്യമിടുന്നത്.

‘മരണം അടുക്കുമ്പോൾ അല്ലെങ്കിൽ ചികിത്സ കൊണ്ട് രോഗം ഭേദമാകില്ല എന്ന അവസ്ഥയിലാണ് പാലിയേറ്റിവ് കെയർ നൽകേണ്ടത് എന്ന തെറ്റായ ഒരു ചിന്ത സമൂഹത്തിലുണ്ട്. എന്നാൽ, രോഗദുരിതം എപ്പോൾ തുടങ്ങുന്നോ അപ്പോൾ തന്നെ പാലിയേറ്റിവ് കെയർ ഉൾപ്പെടുന്ന ആരോഗ്യ പരിരക്ഷ നൽകി തുടങ്ങണം. ഇതിനായി എല്ലാ ഡോക്ടർമാരും പാലിയേറ്റീവ് കെയറിൻ്റെ അടിസ്ഥാന തത്ത്വങ്ങൾ അറിഞ്ഞിരിക്കണം. ഇതിലൂടെ ഒരു രോഗിക്ക് പാലിയേറ്റിവ് കെയറിൻ്റെ ആവശ്യം എപ്പോഴാണ് വരുന്നത് എന്നും മനസ്സിലാക്കുവാൻ സാധിക്കും’

യു. എ. ഇ. യുടെ സ്വാന്തന പരിചരണ മേഖലയിൽ കൊണ്ടു വരാൻ സാധിക്കുന്ന മാറ്റങ്ങളെ കുറിച്ചും അദ്ദേഹം നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചു. വേദന കുറക്കുക എന്നത് ഓരോ ആരോഗ്യ സേവന ദാതാവിൻ്റെയും ഉത്തരവാദിത്വമാണ്.

പാലിയേറ്റീവ് കെയർ എല്ലാ ആരോഗ്യ സംരക്ഷണ രീതികളിലും യോജിപ്പിക്കുന്നതിലൂടെ രോഗികളുടെ മൊത്തത്തിലുള്ള ക്ഷേമം വർദ്ധിപ്പിക്കുവാനും, മാനസികവും സാമൂഹികവുമായ പിന്തുണ വാഗ്ദാനം ചെയ്യുവാനും സാധിക്കും.

യു. എ. ഇ. യിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഹോസ്പൈസ് പാലിയേറ്റീവ് കെയർ സെൻ്റർ സ്ഥാപിക്കാനുള്ള ബുർജീലിൻ്റെ ലക്ഷ്യത്തെ കുറിച്ച് ഡോ. നീൽ അരുൺ നിജ്ഹവാൻ സമ്മേളനത്തിൽ വിശദീകരിച്ചു.

യു. എ. ഇ. യിലുടനീളം സാന്ത്വന പരിചരണം ആരോഗ്യ സേവനങ്ങളുടെ അവിഭാജ്യ ഘടകമായി മാറുന്ന ഒരു ഭാവിയാണ് വിഭാവനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫ്രണ്ട്സ് ഓഫ് ക്യാൻസർ പേഷ്യൻറ്സ് ഡയറക്ടർ ബോർഡ് സ്ഥാപക അംഗവും ചെയർ മാനുമായ സോസൻ ജാഫർ, ബുർജീൽ സി. ഇ. ഒ. ജോൺ സുനിൽ, ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സി. ഇ. ഒ. പ്രൊഫ. ഹുമൈദ് അൽ ഷംസി എന്നിവർ സമ്മേളനത്തിൻ്റെ ഉദ്ഘാടന സെഷനിൽ പങ്കെടുത്തു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഡയസ്‌പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി ഡിസംബർ അഞ്ചിന്

October 6th, 2024

abudhabi-kmcc-delhi-diaspora-summit-ePathram
അബുദാബി : രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ ഉലയാതെ പിടിച്ചു നിര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന പ്രവാസി സമൂഹം വിമാന ടിക്കറ്റ് നിരക്കിൻ്റെ പേരില്‍ വേട്ടയാടപ്പെടുന്നത് നീതീകരിക്കുവാൻ ആവുന്നതല്ല എന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. കെ. എം. സി. സി. യുടെ ‘ഡയസ്‌പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി’ യുടെ പ്രഖ്യാപന-പ്രചാരണ കണ്‍വെന്‍ഷന്‍ അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെൻ്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികള്‍ ഓരോ രാജ്യത്തിൻ്റെയും നട്ടെല്ലാണ്. ജീവിതം തേടി രാജ്യം വിടുന്ന പ്രവാസിയുടെ ഓരോ നിമിഷങ്ങളിലെ ജീവിതത്തിലും ജനിച്ചനാടും ബന്ധു മിത്രാദികളും നിറഞ്ഞു നില്‍ക്കുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ നാടണയാനുള്ള അവരുടെ ആഗ്രഹത്തെ വിമാന ക്കമ്പനികള്‍ ചൂഷണം ചെയ്യുന്നത് അന്യായമാണ് എന്നും തങ്ങള്‍ പറഞ്ഞു.

പലർക്കും ഒരു വര്‍ഷത്തെ സമ്പാദ്യം മുഴുവനും വിമാന ടിക്കറ്റിനായി ചെലവഴിക്കേണ്ട അവസ്ഥ വരെയുണ്ട്. ഈ സ്ഥിതി മാറേണ്ടത്  അനിവാര്യമാണ്. ഈ ആവശ്യം ഉന്നയിച്ച് അബുദാബിയിലെ പ്രവാസി സംഘടനകള്‍ ഒരുക്കുന്ന ഈ മുന്നേറ്റം മാതൃകാപരമാണ്.

അതുപോലെ തന്നെയാണ് പ്രവാസി വോട്ടവകാശവും. പ്രവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമാണത്. ജനാധിപത്യപരവും ഭരണഘടനാ പരവുമായ അവകാശമാണ് ഒരു പൗരൻ്റെ വോട്ടവകാശം. പ്രവാസി ആയതു കൊണ്ടു മാത്രം അത് നിഷേധിക്കപ്പെടുന്നത് ശരിയല്ല എന്നും ഈ പോരാട്ടത്തില്‍ പ്രവാസികള്‍ ഒറ്റക്കെട്ടായി നില കൊള്ളണം എന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു.

വിമാന യാത്രാ നിരക്ക്, പ്രവാസി വോട്ടവകാശം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി 2024 ഡിസംബര്‍ 5 ന് വൈകുന്നേരം 6 മണിക്ക് ഡല്‍ഹി കോണ്‍സ്റ്റിറ്റ്യുഷന്‍ ക്ലബ്ബ് ഹാളില്‍ സംഘടിപ്പിക്കുന്ന ഡയസ്‌പോറ സമ്മിറ്റില്‍ എം. പി. മാരും മന്ത്രിമാരും പങ്കെടുക്കും.

അബുദാബി-ഡല്‍ഹി കെ. എം. സി. സി. കളുടെ നേതൃത്വത്തില്‍ യു. എ. ഇ. യിലെ മുപ്പതോളം പ്രവാസി കൂട്ടായ്മകളുടെ ആഭിമുഖ്യത്തിലാണ് സമ്മിറ്റ് ഒരുക്കുക. കഴിഞ്ഞ ആഗസ്റ്റിൽ നടത്തുവാൻ തീരുമാനിച്ച ഡയസ്പോറ സമ്മിറ്റ് എന്ന പരിപാടി, വയനാട് ദുരന്ത പശ്ചാത്തലത്തില്‍ ഡിസംബറിലേക്ക് മാറ്റി വെക്കുകയായിരുന്നു.

പ്രഖ്യാപന പ്രചാരണ കണ്‍വെന്‍ഷനില്‍ എം. വിന്‍സെന്റ് എം. എല്‍. എ. മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. ഇസ്‌ലാമിക് സെൻ്റർ വൈസ് പ്രസിഡണ്ട് വി. പി. കെ അബ്ദുല്ല, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് ബി. യേശു ശീലന്‍, സലീം ചിറക്കല്‍ എന്നിവർ സംസാരിച്ചു.

അബുദാബി കെ. എം. സി. സി. പ്രസിഡണ്ട് ഷുക്കൂറലി കല്ലിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി. എച്ച്. യൂസുഫ് സ്വാഗതവും സെക്രട്ടറി ടി. കെ. സലാം നന്ദിയും പറഞ്ഞു. സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും വിവിധ സംഘടനാ സാരഥികളും സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , , , , , , , , , , , , ,

അഭിപ്രായം എഴുതുക »

മെട്രോയിലും ട്രാമിലും ഇ-സ്‌കൂട്ടറുകള്‍ കൊണ്ടു പോകാം : ആര്‍. ടി. എ.

October 5th, 2024

roads-transport-authority-dubai-logo-rta-ePathram
ദുബായ് : മടക്കി കൊണ്ടു പോകാവുന്ന ഇ-സ്‌കൂട്ടറുകള്‍ മെട്രോ-ട്രാം യാത്രയിൽ കൊണ്ടു പോകാം എന്ന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) അറിയിച്ചു. വൃത്തി ഇല്ലാത്തതും നനഞ്ഞതുമായ ഇ-സ്‌കൂട്ടറുകള്‍ അനുവദിക്കില്ല.

പ്ലാറ്റ്‌ ഫോമുകളിലും സ്റ്റേഷനുകളിലും മെട്രോ ട്രെയിനു കളിലേക്കും ട്രാമുകളിലേക്കും പ്രവേശിക്കുമ്പോള്‍ ഇ-സ്‌കൂട്ടറുകള്‍ പവർ ഓഫ് ചെയ്തു മടക്കിയ നിലയിൽ ആയിരിക്കണം എന്നും ആർ. ടി. എ. അറിയിച്ചു.

20 കിലോയില്‍ കൂടുതല്‍ ഭാരം ഇല്ലാത്തതും 120 സെന്റി മീറ്റര്‍, 70 സെന്റി മീറ്റര്‍, 40 സെന്റി മീറ്റര്‍ എന്ന അളവില്‍ ഉള്ളതും ആയിരിക്കണം. മെട്രോയിലും ട്രാമിലും എല്ലാ പ്രവര്‍ത്തന സമയത്തും ഇവ കൊണ്ടു പോകാം.

എന്നാൽ മെട്രോയിലും ട്രാം പരിസരങ്ങളിലും വെച്ച് ഇ-സ്‌കൂട്ടര്‍ ചാര്‍ജ്ജ് ചെയ്യാന്‍ പാടില്ല. മെട്രോ ട്രെയിൻ-ട്രാം വാതിലുകള്‍, ഇരിപ്പിടങ്ങള്‍, ഇടനാഴികള്‍, എമര്‍ജന്‍സി ഉപകരണങ്ങള്‍ എന്നിവ തടയുന്ന വിധത്തില്‍ ഇവ നിർത്താനും പാടില്ല.

മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാവാത്ത വിധവും സ്വന്തം ഉത്തരവാദിത്വത്തിലും ഇ-സ്‌കൂട്ടറു കള്‍ സുരക്ഷിതമായി കൊണ്ടു പോകുവാൻ ഏറെ നിബന്ധനകളോടെ ആര്‍. ടി. എ. ഇപ്പോൾ അനുവദിച്ചിരിക്കുന്നത് മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് മുതലാണ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ മെട്രോയിലും ട്രാമിലും ഇ-സ്‌കൂട്ടറുകള്‍ നിരോധിച്ചത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

കോഴിക്കോടൻ ഫെസ്റ്റ് സീസൺ-2 : ലോഗോ പ്രകാശനം ചെയ്തു

October 1st, 2024

kmcc-kozhikkoden-fest-season-2-logo-release-ePathram
അബുദാബി : കോഴിക്കോട് ജില്ലാ കെ. എം. സി. സി. സംഘടിപ്പിക്കുന്ന കോഴിക്കോടൻ ഫെസ്റ്റ് (സീസൺ-2 ), 2025 ജനുവരി 4, 5 തിയ്യതികളിൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്ററിൽ വെച്ച് നടക്കും. കെ. എം. സി. സി. സംഘടിപ്പിച്ച സ്നേഹ സംഗമം പരിപാടിയിൽ വെച്ച് മുസ്ലിം ലീഗ് സെക്രട്ടറി പാറക്കൽ അബ്ദുള്ള, വ്യവസായ പ്രമുഖൻ മുഹമ്മദ് ഷഹീർ ഫാറൂഖി എന്നിവർ ചേർന്ന് കോഴിക്കോടൻ ഫെസ്റ്റ് പ്രഖ്യാപനവും ലോഗോ പ്രകാശനവും ചെയ്തു.

വടകര എം. പി. ഷാഫി പറമ്പിൽ, മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി. കെ ഫിറോസ്, കെ. എം. സി. സി. നേതാക്കൾ യു. അബ്ദുല്ല ഫാറൂഖി, അഹമ്മദ് ബല്ല കടപ്പുറം, ശറഫുദ്ധീൻ മംഗലാട്, ബഷീർ ഇബ്രാഹിം, അബ്ദുൽ ബാസിത് കായക്കണ്ടി തുടങ്ങിയവർ സംബന്ധിച്ചു. പ്രസിഡണ്ട് സി. എച്. ജാഫർ തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഷ്‌റഫ് നജാത് സ്വാഗതവും മജീദ് അത്തോളി നന്ദിയും പറഞ്ഞു.

കോഴിക്കോടിൻറെ കലയും സംസ്കാരവും രുചി വൈവിധ്യങ്ങളും സമ്മേളിക്കുന്ന കോഴിക്കോടൻ ഫെസ്റ്റ് (സീസൺ-2) ടൂറിസം പ്രൊമോഷൻ, ഭക്ഷണ ശാലകൾ, കലാ സാംസ്കാരിക പരിപാടികൾ എന്നിവ ഉൾക്കൊള്ളിച്ച് കൊണ്ട് തന്നെയാണ് ഒരുക്കുന്നത് എന്നും സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സുൽത്താനിയ ഫൗണ്ടേഷൻ ഈദ് മിലാദ് ഫെസ്റ്റ് 2024 ശ്രദ്ധേയമായി
Next »Next Page » മെട്രോയിലും ട്രാമിലും ഇ-സ്‌കൂട്ടറുകള്‍ കൊണ്ടു പോകാം : ആര്‍. ടി. എ. »



  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine