രാജ്യമെങ്ങും ശക്തമായ മഴ : രണ്ടു ദിവസം തുടര്‍ന്നേക്കും

February 28th, 2018

rain-in-uae-abudhabi-road-with-rain-water-ePathram
അബുദാബി : രാജ്യത്ത് പലയിടത്തും ശക്ത മായ മഴ. തലസ്ഥാന നഗരിയിൽ ചെറിയ രീതി യില്‍ മഴ ഉണ്ടായി. മുസ്സഫ യിലും പരിസര പ്രദേശ ങ്ങളിലും ശക്ത മായ മഴ പെയ്തു. അബു ദാബി വിമാന ത്താവളം മുതല്‍ ദുബായ് റോഡില്‍ ശക്ത മായ കാറ്റും മഴയും ആണെന്നു ഇ – പത്രം വായനക്കാര്‍ അറിയിച്ചിരുന്നു.

വിവിധ എമിറേറ്റു കളിൽ ബുധനാഴ്ച രാവിലെ മുതൽ നേരിയ തോതിൽ പെയ്തു തുട ങ്ങിയ മഴ ഉച്ചയോടെ ശക്ത മാവുക യായി രുന്നു. ഷാർജ, അജ്മാൻ, ഖോര്‍ ഫുഖാന്‍ തുടങ്ങി വടക്കൻ എമി റേറ്റു കളില്‍ മഴ ശക്ത മായതിനെ തുടര്‍ന്ന് റോഡു കളില്‍ വെള്ള ക്കെട്ടു കള്‍ രൂപം കൊണ്ടു. ബുധനാഴ്ച മുഴുവൻ മഴ പെയ്യുവാന്‍ സാദ്ധ്യത ഉണ്ട് എന്നും കാല വർഷ ത്തിന്റെ പ്രതീതി യോടെ മൂടി ക്കെട്ടി യതാ യിരിക്കും അടുത്ത രണ്ടു ദിവസ ങ്ങള്‍ എന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറി യിച്ചു.

മേഘാവൃതമായ അന്തരീക്ഷവും മഴയും തണു ത്ത കാലാ വസ്ഥയും വെള്ളി യാഴ്ച്ച വരെ തുടരും എന്നും ദേശീയ കാലാ വസ്ഥാ കേന്ദ്രം അറി യിച്ചിട്ടുണ്ട്.

കാറ്റിനു ശക്തി കൂടുന്ന തിനാല്‍ എട്ട് അടി മുതല്‍ പത്ത് അടി വരെ ഉയര ത്തില്‍ തിര മാലകള്‍ ഉയരു ന്നതി നാല്‍ കടല്‍ തീര ങ്ങളില്‍ വിനോദ ങ്ങളില്‍ എര്‍പ്പെ ടുന്ന വര്‍ ജാഗ്രത പാലിക്കണം എന്നും നാഷ്ണല്‍ സെന്റര്‍ ഓഫ് മെറ്ററോളജി (എന്‍. സി. എം.) പുറത്തിറക്കിയ വാര്‍ത്താ ക്കുറി പ്പില്‍ പറയുന്നു.

കനത്ത പൊടിക്കാറ്റു മൂലം കാഴ്ചയുടെ പരിധി കുറയു ന്നതിനാല്‍ വാഹനം ഓടിക്കുന്നവർ മുൻകരുതലുകൾ എടുക്കണം എന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ട്രാഫിക് പിഴയിലെ ഇളവ് : കാലാവധി മാർച്ച് ഒന്നു വരെ

February 13th, 2018

abudhabi-police-new-logo-2017-ePathram
അബുദാബി : ട്രാഫിക് പിഴ നിരക്കിലെ 50% ഇളവ് മാർച്ച് ഒന്നിന് അവസാനിക്കും. 2016 ആഗസ്റ്റ് ഒന്നിനും 2017 ഡിസം ബർ ഒന്നിനും ഇട യിലെ ഗതാഗത നിയമ ലംഘന ങ്ങൾ ക്കാണ് ഇളവ് നൽകി വന്നിരുന്നത്.

അബു ദാബി പൊലീസിന്റെ കസ്റ്റമർ ഹാപ്പി നസ് സെന്റ റുകളി ലൂടെയോ സ്മാർട്ട് ആപ്പ് വഴിയോ ട്രാഫിക് നിയമ ലംഘന ങ്ങളെ ക്കുറിച്ച് അറിയുവാനും പിഴ അട ക്കു വാനും സാധിക്കും എന്ന് അബു ദാബി പൊലീസ് ട്രാഫിക് ആൻഡ്പട്രോൾ ഡയറക്ടറേറ്റ് സെൻട്രൽ ഓപ്പറേ ഷൻസ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ മുഹമ്മദ് അൽ ഖൈലി അറിയിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മൂടല്‍ മഞ്ഞ് : അബുദാബി – ദുബായ് ഹൈവേയില്‍ 44 വാഹന ങ്ങള്‍ കൂട്ടിയിടിച്ചു

February 7th, 2018

road-accident-in-abu-dhabi-dubai-highway-ePathram
അബുദാബി : ശക്തമായ മൂടല്‍ മഞ്ഞില്‍ ദൂര ക്കാഴ്ച ഇല്ലാ ത്തതി നാല്‍ അബുദാബി – ദുബായ് ഹൈവേ യില്‍ (ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മഖ്‌തൂം സ്ട്രീറ്റ്) 44 വാഹന ങ്ങള്‍ കൂട്ടി യിടിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ല എന്ന് അബു ദാബി പോലീസ് അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ എട്ടു മണിക്കും പത്തു മണിക്കും ഇട യിലായി നടന്ന രണ്ടു വ്യത്യസ്ത അപകട ങ്ങളി ലാണ് ഇത്രയും വാഹന ങ്ങള്‍ കൂട്ടി യിടിച്ചത്. അബു ദാബി പോലീസും അഗ്‌നി ശമന സേനയും ചേര്‍ന്ന് പരിക്കേറ്റ വരെ ആശു പത്രി യില്‍ എത്തിച്ചു.

അപകടത്തെ തുടര്‍ന്ന് അബു ദാബി – ദുബായ് ഹൈവേ യില്‍ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. ഏറെ നേരം നീണ്ടു നിന്ന പരിശ്രമ ങ്ങള്‍ക്കു ശേഷമാണ് അപകട ത്തില്‍ പ്പെട്ട വാഹന ങ്ങള്‍ നീക്കി ഗതാഗതം പുനരാരം ഭിച്ചത്.

മൂടല്‍ മഞ്ഞുള്ള സമയ ങ്ങളില്‍ ലോ ബീം ലൈറ്റ് ഇട്ടു കൊണ്ട് അതീവ ശ്രദ്ധ യോടെ ഡ്രൈവ് ചെയ്യണം എന്നും അതല്ലെ ങ്കില്‍ ഹസാര്‍ഡ് ലൈറ്റ് ഇട്ടു കൊണ്ട് വാഹനം റോഡരി കിൽ നിര്‍ത്തിയിടണം എന്നും ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം ഡയരക്ടര്‍ ബ്രിഗേഡിയർ മുഹമ്മദ് അല്‍ ഖീലി അറി യിച്ചു.

കനത്ത മൂടല്‍ മഞ്ഞില്‍ ഹസാര്‍ഡ് ലൈറ്റിട്ടു വാഹനം ഓടിച്ചാല്‍ 500 ദിര്‍ഹം ഫൈന്‍ അടക്കേണ്ടി വരും എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അബുദാബി റോ‍ഡു കളിലും ടോൾ ഗേയ്റ്റുകള്‍ വരുന്നു

February 6th, 2018

traffic-police-installed-infra-red-camera-ePathram
അബുദാബി : യു. എ. ഇ. യുടെ തലസ്ഥാനമായ അബു ദാബി യിലും ടോൾ ഗേയ്റ്റുകള്‍ വരുന്നു. യു. എ. ഇ. പ്രസി ഡണ്ടും അബു ദാബി ഭരണാ ധി കാരി യുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഇതു സംബ ന്ധിച്ച നിയമം പ്രഖ്യാപിച്ചു. ഗതാഗത തിരക്ക് കുറക്കു വാന്‍ ലക്ഷ്യ മിട്ടു കൊണ്ടാണ് ടോൾ ഗേയ്റ്റുകള്‍ നിർമ്മി ക്കുന്നത്.

ടോൾ ഗേയ്റ്റുകള്‍ സ്ഥാപിക്കേണ്ട പ്രദേശ ങ്ങൾ, പ്രാവർ ത്തിക മാക്കുന്ന സമയം, ടോള്‍ നിരക്ക് എന്നിവ നിശ്ച യി ക്കുന്ന തിനുള്ള ഉത്തര വാദിത്വം ഗതാഗത വകുപ്പിന്ന് ആയിരിക്കും. വകുപ്പിന്റെ നിർദ്ദേശ ങ്ങൾ എക്സി ക്യൂട്ടീവ് കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റിന് സമർ പ്പിച്ച് അനുമതി തേടണം.

toll-gate-in-abudhabi-to-control-traffic-block-ePathram

ഗതാഗത തിരക്ക് : ഉദാഹരണ ചിത്രം

ടോൾ ഗേയ്റ്റു കള്‍ വഴി പോകുന്ന വാഹനങ്ങളിൽ നിന്ന് നികുതി പിരിക്കുന്ന ചുമതലയും ഗതാഗത വകുപ്പി ന്ന് ആയിരിക്കും.

ടോള്‍ നിരക്ക് നല്‍കാതിരിക്കുവാന്‍ വാഹന ത്തിന്റെ നമ്പർ പ്ലേറ്റ് മറച്ചു വെച്ച് റോഡിലൂടെ സഞ്ചരി ക്കുന്നത് ശിക്ഷാർഹ മായി രിക്കും. ടോള്‍ ഗേയ്റ്റ് വഴി കടന്നു പോകുന്ന വരില്‍ നികുതി അടക്കാ ത്തവർ 10,000 ദിർഹ ത്തിൽ കവി യാത്ത പിഴ അടക്കേണ്ടി വരും എന്നും നിയമം അനുശാസിക്കുന്നു.

എന്നാല്‍ ആംബുലൻസുകൾ, പബ്ലിക് ബസ്സുകൾ, മോട്ടോർ സൈക്കിളു കൾ, പൊലീസ് – സായുധ സേനാ വാഹന ങ്ങൾ, സിവിൽ ഡിഫൻസ് വാഹന ങ്ങൾ എന്നിവ യെ ടോൾ നിരക്ക് ഈടാ ക്കുന്നതിൽ നിന്നും ഒഴി വാക്കി യിട്ടുണ്ട്.

വാഹന ഗതാഗത ത്തിലെ ടോൾ നിരക്ക് (സാലിക്) ആദ്യ മായി യു. എ. ഇ. യിൽ ആരംഭിച്ചത് 2007 ജൂലായില്‍ ദുബായില്‍ ആയിരുന്നു. പ്രധാന റോഡുകളിലെ തിരക്ക് കുറക്കു വാനായി തുടങ്ങിയ സാലിക് സംവി ധാനം ഏറെ വിജയ കര മായതിന്റെ പശ്ചാ ത്തല ത്തിലാണ് അബു ദാബി യിലും ഈ സം വിധാനം ഒരുക്കുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പുതിയ ബാഗ്ഗേജ് പോളിസി യുമായി ഇത്തിഹാദ്​ എയർ വേയ്സ്

February 1st, 2018

etihad-airways-ePathram
അബുദാബി : നിലവിലെ ബാഗ്ഗേജ് പോളിസി തിരുത്തി ക്കൊണ്ട് പ്രമുഖ വിമാന ക്കമ്പനി യായ ഇത്തി ഹാദ് എയർ വേയ്സ് രംഗത്ത്. നിശ്ചിത തൂക്കത്തിന് അനു സരിച്ച് യാത്ര ക്കാരുടെ ഇഷ്ടാനു സരണം ബാഗ്ഗേജു കൾ കൊണ്ടു പോകാൻ അനുമതി നൽകുന്ന വിധമാണ് പുതിയ ബാഗ്ഗേജ് പോളിസി പ്രഖ്യാ പിച്ചിരി ക്കുന്നത്. എന്നാല്‍ ഒരു ബാഗ്ഗേ ജിന്റെ ഭാരം 32 കിലോ യിൽ അധികം അനുവദി ക്കുകയില്ല.

ഇന്ത്യയി ലേക്ക് ജി. സി. സി. രാജ്യ ങ്ങളിൽ നിന്നും ഇക്കോണമി ഡീൽ, സേവർ, ക്ലാസിക്ക് എന്നീ വിഭാഗ ങ്ങളിൽ 30 കിലോ, ഇക്കോണമി ഫ്ലക്സ് വിഭാഗ ത്തിൽ 35 കിലോ, ബിസിനസ്സ് ക്ലാസ്സ് 40 കിലോ, ഫസ്റ്റ് ക്ലാസ്സ് 50 കിലോ എന്നിങ്ങനെ കൊണ്ടു പോകാം. ഇന്ത്യയിൽ നിന്നും ജി. സി. സി. രാജ്യ ങ്ങളി ലേക്കും സമാന മായ ബാഗ്ഗേജ് പോളിസി തന്നെയാണുള്ളത്.

പുതിയ ബാഗ്ഗേജ് പോളിസി ജനുവരി 31 മുതല്‍ പ്രാബ ല്യത്തില്‍ വന്നി ട്ടുണ്ട് എന്ന് ഇത്തിഹാദ് വാര്‍ത്താ ക്കുറി പ്പില്‍ അറിയിച്ചു. വിവിധ രാജ്യ ങ്ങളി ലേക്കു കൊണ്ടു പോകാ വുന്ന ബാഗ്ഗേജ് വിവര ങ്ങൾ ഇത്തി ഹാദ് വെബ് സൈറ്റിൽ പ്രസി ദ്ധീ കരി ക്കുകയും ചെയ്തി ട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മഫ്റഖ്- ഗുവൈഫാത് റോഡില്‍ വേഗ പരിധി 160 കിലോ മീറ്റർ
Next »Next Page » യു. എ. ഇ. തൊഴിൽ വിസ : സ്വഭാവ സർട്ടിഫിക്കറ്റ്​ നിയമം പ്രാബല്യത്തിൽ »



  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine