നായ്ക്കളെ വളര്‍ത്താന്‍ ലൈസന്‍സ് വേണം : നിയമ ലംഘകര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വരെ പിഴ

January 4th, 2017

pets-dog-ePathram
അബുദാബി : യു. എ. ഇ. യില്‍ നായ്ക്കളെ വളര്‍ത്തു വാന്‍ ലൈസന്‍സ് വേണം എന്നുള്ള നിയമം പ്രാബല്യ ത്തിൽ വന്നു. ലൈസന്‍സ് എടുക്കാ ത്ത വര്‍ക്ക് പതി നായിരം ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും എന്നും അധികൃതർ.

പൊതു സ്ഥല ങ്ങളില്‍ കൊണ്ടു വരുമ്പോള്‍ നായ്ക്ക ള്‍ക്കു കോളറും തോല്‍ വാറും ഉപയോഗി ക്കണം. പ്രതി രോധ കുത്തി വെപ്പ് എടുക്കണം എന്നും നിയമം കർശന മാക്കി.  പൊതു ജനങ്ങള്‍ തങ്ങളുടെ കൈവശ മുള്ള മൃഗ ങ്ങളെ ക്കുറിച്ച് അധി കൃതര്‍ക്കു വിവരം നല്‍കണം. കടുവ, പുള്ളി പ്പുലി എന്നി വയെ കൈ വശം വെച്ചാൽ ആറു മാസം തടവു ശിക്ഷയും അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴയും നല്‍കും. ഇറക്കു മതി ചെയ്യുന്ന മൃഗ ങ്ങളെ രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടി ഫിക്കറ്റ് സൂക്ഷി ക്കണം.

അപകട കര മായ മൃഗ ങ്ങളുടെ ഉടമസ്ഥാവ കാശം സംബ ന്ധിച്ച നിയമ ത്തിലാണ് ഇക്കാര്യങ്ങള്‍ നിഷ്‌കര്‍ ഷിച്ചി ട്ടുള്ളത്. ലൈസന്‍സ്‌ ഉള്ള നായ്ക്കളു ടെയും വളര്‍ത്തു മൃഗ ങ്ങളുടെയും ഉടമസ്ഥ രുടെയും എല്ലാ വിവര ങ്ങളും അധി കൃതർ സൂക്ഷിക്കും. മൃഗ ശാല കള്‍ക്കും സര്‍ക്കസു കള്‍ക്കും ഗവേഷണ സ്ഥാപന ങ്ങള്‍ക്കും മാത്ര മാണ് വന്യ മൃഗങ്ങളെ കൈ വശം വെക്കു വാൻ അനുമതി യുള്ളത്. ലൈസന്‍സും പ്രതിരോധ കുത്തി വെപ്പും എടുക്കുവാൻ അനു വദിച്ച സമയ പരിധി ജൂണ്‍ പകുതി വരെ യാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘ഇയർ ഓഫ് ഗിവിംഗ് 2017’ ലോഗോക്ക് അംഗീകാരം

January 2nd, 2017

logo-year-of-giving-2017-by-uae-government-ePathram.jpg

അബുദാബി : ദാന ധര്‍മ്മ ങ്ങളുടേ യും നന്മ യുടെ വർഷ മായി പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍ പ്രഖ്യാപിച്ച ‘ഇയർ ഓഫ് ഗിവിംഗ് 2017’ ന്റെ ലോഗോ അംഗീ കരിച്ചു.

യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് മക്‌തൂമാണ് ലോഗോ ക്ക് അംഗീ കാരം നൽകി യത്.

ദാന ധർമ്മ ങ്ങൾ നടത്തു വാനും കാരുണ്യ പദ്ധതി കൾ നടപ്പി ലാക്കു വാനും മറ്റു ള്ള വരെ സഹാ യി ക്കു വാനും ഈ വർഷം വിനി യോഗി ക്കണം എന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സ്വദേശി വത്കരണം : പുതിയ നിയമ ങ്ങള്‍ പ്രാബല്യ ത്തില്‍

January 2nd, 2017

logo-uae-ministry-of-human-resources-emiratisation-ePathram
അബുദാബി : സ്വദേശി വത്കരണ ത്തിന്റെ ഭാഗമായി യു. എ. ഇ. ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേ റ്റൈസേ ഷന്‍ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ നിയമം 2017 ജനുവരി 2 തിങ്കളാഴ്ച മുതല്‍ പ്രാബല്യ ത്തില്‍ വന്നു.

മന്ത്രാ ലയം പ്രത്യേകം നിർദേശി ച്ചിട്ടു ള്ള പ്രത്യേക തൊഴിൽ തസ്‌തിക കളിൽ യോഗ്യത യുള്ള സ്വദേശി കളെ നിയമിക്കണം. നിയമനം സംബന്ധിച്ച എല്ലാ കോൺ ട്രാക്‌റ്റ് വിശദാംശ ങ്ങൾ ഉൾപ്പെടുന്ന ഒരു സമഗ്ര മായ ലിസ്‌റ്റ് മന്ത്രാലയം പ്രത്യേകം തയ്യാ റാക്കി യിട്ടുണ്ട്.

ഇതു പ്രകാരം 500 ൽ അധികം തൊഴി ലാളികൾ ജോലി ചെയ്യുന്ന യു. എ. ഇ. യിലെ സ്വകാര്യ സ്ഥാപന ങ്ങളിൽ ആരോഗ്യ – സുരക്ഷാ ഓഫീസർ പദവി യില്‍ ഒരു സ്വദേശി യെ നിയമിക്കണം. മാത്രമല്ല ആയിര ത്തില്‍ അധികം ജീവന ക്കാര്‍ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപന ങ്ങളില്‍ രണ്ട് സ്വദേശി കളെ ഡാറ്റ എൻട്രി തസ്തിക കളില്‍ നിയമി ക്കണം.

ഈ ഉത്തരവു കള്‍ പാലി ക്കുന്നു ണ്ടോ എന്ന് അറി യുവാന്‍ മന്ത്രാലയം ഉദ്യോഗ സ്ഥര്‍ കമ്പനി കളില്‍ പരി ശോധന നടത്തു കയും ചെയ്യും.

500ല്‍ കൂടുതല്‍ ജീവന ക്കാരുള്ള നിര്‍മ്മാണ കമ്പനി കള്‍ ആരോഗ്യ – സുരക്ഷാ ഓഫീ സർ പദവി യിൽ സ്വദേശി പൗരനെ നിയമി ച്ചിട്ടില്ലാ എങ്കിൽ അവക്ക് പ്രവര്‍ത്തന അനു മതി നൽകു ക യില്ല എന്നുള്ള സർക്കാർ ഉത്തരവ് മാനവ വിഭവ ശേഷി – സ്വദേശി വത്കരണ വകുപ്പു മന്ത്രി സഖര്‍ ബിന്‍ ഗോബാഷ് 2016 ജൂലായ് 16 നാണ് പുറ പ്പെടു വിച്ചത്.

ആയിര ത്തിൽ അധികം ജീവന ക്കാരുള്ള കമ്പനി കള്‍ ഡാറ്റ എന്‍ട്രി തസ്തിക കളില്‍ യു. എ. ഇ. പൗരന്മാരെ നിയമിക്കണം എന്ന ഉത്തരവും അതിന് അടുത്ത ദിവസം തന്നെ യാണ് വന്നത്.

ഇത്തരം തസ്തിക കളിലേക്ക് നിയമനം നടത്താന്‍ യോഗ്യരായ യു. എ. ഇ. പൗര ന്മാരുടെ പട്ടികയും കോൺട്രാക്‌റ്റ് വിശദാംശ ങ്ങൾ ഉൾപ്പെടുന്ന ലിസ്റ്റും മന്ത്രാലയം പ്രത്യേകം ഒരുക്കി യിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആഘോഷ തിമിർപ്പിൽ പുതു വര്‍ഷം പിറന്നു

January 2nd, 2017

new-year-celebration-fire-work-ePathram
അബു ദാബി : ലോകമെങ്ങുമുള്ള ജന സമൂഹം പുതു വര്‍ഷ ത്തെ ആഘോഷ പൂര്‍വ്വം വരവേറ്റപ്പോള്‍ പ്രവാസ ലോകവും അതിൽ പങ്കാളി കളായി. വിപുലമായ പരി പാടി കളോടെ യാണ് ഇന്ത്യൻ സമൂഹം നവ വല്‍സര ആഘോഷ ങ്ങളില്‍ പങ്കാളികള്‍ ആയത്.

സർക്കാർ സ്ഥാപന ങ്ങളുടെ വാരാന്ത്യ അവധിയോ ടൊപ്പം പുതു വർഷ അവധി കൂടെ കിട്ടി യതോടെ മൂന്നു ദിവസ ത്തെ ആഘോഷ ങ്ങൾ ക്കായി മലയാളി കൾ അടക്ക മുള്ള പ്രവാസി കൾ കുടുംബ വു മായും കൂട്ടു കാരു മായും വിവിധ കേന്ദ്ര ങ്ങളി ലേക്ക് ചേക്കേറി. എങ്കിലും നഗര ത്തിലെ ആഘോഷ ങ്ങൾക്ക് ഒട്ടും കുറ വു ണ്ടായില്ല.

burj-khalifa-new-year-2012-epathram
ശനിയാഴ്ച വൈകു ന്നേര ത്തോടെ അബുദാബി കോർണീഷ് ജന നിബിഢ മായി മാറി. ക്രിസ്മസ് ആഘോഷ ങ്ങളെ തുടർന്ന് നാടും നഗരവും വർണ്ണ വിളക്കു കളാൽ അലങ്കരി ച്ചിരുന്നു. പാത യോര ങ്ങളും കെട്ടിട ങ്ങളും നവ വല്‍സര ആശംസ കൾ നേർന്നു കൊണ്ടുള്ള ഡിസ്‌പ്ലെ കൾ പ്രദർശി പ്പിച്ചി രുന്നു.

യാസ് മറീന, യാസ് ഐലൻഡ്, അല്‍ മരിയ ഐലന്‍ഡ്, എമിറേറ്റ്സ് പാലസ് ഹോട്ടൽ എന്നിവിട ങ്ങളില്‍ പ്രമുഖ അറബ് സംഗീത ജ്ഞരുടെ സംഗീത പരി പാടി കളും നൃത്ത നൃത്യ ങ്ങളും അര ങ്ങേറി. കരി മരുന്നു പ്രയോഗ വും കലാ പരി പാടി കളും കാണാൻ സ്വദേശി കളും വിദേശി കളും തിങ്ങി നിറഞ്ഞു.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിട മായ ദുബാ യിലെ ബുര്‍ജ് ഖലീഫ യില്‍ രാത്രി 12 മണിക്ക് നടന്ന നിറപ്പ കിട്ടാ ര്‍ന്ന വെടി ക്കെട്ട് കാണു വാന്‍ മാത്രം പതി നായിര ങ്ങളാണ് തടിച്ചു കൂടി യത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അല്‍ ദഫ്റ ഒട്ടക സൗന്ദര്യ മത്സരത്തിലെ വിജയി കളെ പ്രഖ്യാപിച്ചു

December 31st, 2016

അബു ദാബി : പത്താമത് അല്‍ ദഫ്റ ഉത്സവ ത്തിന്‍െറ ഭാഗമായി സംഘടി പ്പിച്ച സൗന്ദര്യ മത്സര ത്തില്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ ഉടമസ്ഥത യിലുള്ള ഒട്ടകം വിജയി  യായി. ഒമാനി വംശ ത്തില്‍ പ്പെട്ട സുവര്‍ണ ചുവപ്പ് ഒട്ടക ങ്ങള്‍ ക്കുള്ള ആയേല്‍ വിഭാഗ ത്തിലാണ് ശൈഖ് സുല്‍ത്താന്റെ ഒട്ടകം ഒന്നാമ നായത്.

സൗദി അറേബ്യന്‍ വംശ ത്തിലെ കറുത്ത ഒട്ടക ങ്ങള്‍ ക്കുള്ള സൗന്ദര്യ മത്സര മായ മജാഹിമി’ല്‍ ഖമീസ് അല്‍ മസൂറി യുടെ ഒട്ടകങ്ങള്‍ വിജയികളായി.

അബു ദാബി യുടെ പടിഞ്ഞാറന്‍ മേഖല യായ അല്‍ ഗര്‍ബിയ യിലെ മദീനത്ത്‌ സായിദില്‍ ഡിസംബര്‍ രണ്ടാം വാരം തുടക്കം കുറിച്ച അല്‍ ദഫ്റ ഹെറിറ്റേജ് ഫെസ്റ്റി വലി ന്റെ ഭാഗ മായാണ് ഒട്ടക ങ്ങൾ ക്കായി സൗന്ദര്യ മത്സരം ഒരുക്കി യത്. വിജയികള്‍ക്ക് ശൈഖ് സായിദ് ബിന്‍ ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ട്രോഫി കള്‍ സമ്മാനിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദുബായ് ടാക്‌സി കളില്‍ ‘മകാനി’ സംവിധാനം
Next »Next Page » വ്യവസ്ഥാപിത ചിന്തകളെ ചോദ്യം ചെയ്ത് ‘അരാജക വാദി യുടെ അപകട മരണം’ അരങ്ങില്‍ എത്തി »



  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine