
അബുദാബി : സ്വകാര്യ സന്ദർശന ത്തിനായി യു. എ. ഇ. പ്രസിഡണ്ട് ഹിസ് ഹൈനസ്സ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ വിദേശ ത്തേക്ക് പുറപ്പെട്ടു.
ഔദ്യോഗിക വാർത്താ ഏജൻസി യായ വാം റിപ്പോർട്ട് ചെയ്ത താണ് ഇക്കാര്യം.

അബുദാബി : സ്വകാര്യ സന്ദർശന ത്തിനായി യു. എ. ഇ. പ്രസിഡണ്ട് ഹിസ് ഹൈനസ്സ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ വിദേശ ത്തേക്ക് പുറപ്പെട്ടു.
ഔദ്യോഗിക വാർത്താ ഏജൻസി യായ വാം റിപ്പോർട്ട് ചെയ്ത താണ് ഇക്കാര്യം.
- pma

അബുദാബി : വി. പി. എസ്. ഹെല്‍ത്ത് കെയറിനു കീഴിലുള്ള ആശുപത്രി കളില്‍ നിന്നും ജനന സര്‍ട്ടിഫിക്കറ്റ് അനു വദിക്കു വാനുള്ള കരാറില്‍ അബു ദാബി ഹെല്‍ത്ത് അഥോറിറ്റി യും (ഹാദ്) വി. പി. എസ്. ഹെല്‍ത്ത് കെയറും ധാരണ യില്‍ ഒപ്പു വെച്ചു.
നവ ജാത ശിശു ക്കളുടെ ജനന സര്‍ട്ടി ഫിക്ക റ്റിന് ആശു പത്രി യില്‍ നിന്നുള്ള ജനന രേഖകള്‍, രക്ഷി താക്കളുടെ പാസ്സ് പോര്‍ട്ട് – വിസ കോപ്പി, വിവാഹ സര്‍ട്ടി ഫിക്കറ്റ് കോപ്പി, തിരി ച്ചറി യല്‍ കാര്‍ഡി ന്റെ കോപ്പി എന്നിവ ഇലക്ട്രോ ണിക് ലിങ്ക് മുഖേനെ ആശു പത്രി കള്‍ ഹാദിന് അയച്ചു കൊടു ക്കണം. ഈ രേഖ കള്‍ പരി ശോധിച്ച് ഹാദ് അംഗീകാരം നല്‍കിയ ശേഷം ആശു പത്രി കളില്‍ നിന്ന് ജനന സര്‍ട്ടി ഫിക്കറ്റു കള്‍ ലഭ്യമാകും.
ഹാദ് ഡയറക്ടര്‍ ഹിലാല്‍ ഖമീസ് അല്‍ മുറൈഖി യും വി. പി. എസ്. ഹെല്‍ത്ത് കെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷംസീര്‍ എന്നിവരാണ് കരാറില്‍ ഒപ്പു വെച്ചത്.
കരാര്‍ പ്രകാരം വി. പി. എസ്. ഹെല്‍ത്ത് കെയറിന്‍െറ ഉടമസ്ഥത യിലുള്ള ബുര്‍ജീല്‍, മെഡിയോര്‍, ലൈഫ് കെയര്‍, എല്‍. എല്‍. എച്ച്. എന്നീ ആശുപത്രി കളില്‍ ജനി ക്കുന്ന കുട്ടി കളുടെ ജനന സര്‍ട്ടി ഫിക്കറ്റ് അതത് ആശു പത്രി കളില്‍ നിന്നും ലഭിക്കും.
- pma
അബുദാബി : സൗദി അറേബ്യ യുടെ നേതൃത്വ ത്തിലുള്ള സഖ്യ സേന യുടെ ഭാഗ മായി യെമ നിൽ കലാപ കാരി കള്‍ക്ക് എതിരേ നിയോഗി ക്കപ്പെട്ട സെര്‍ജന്റ് ഖാലിദ് അലി ഗാരിബ് അൽ ബലൂഷി കൃത്യ നിര്‍വ്വഹ ണത്തി നിടെ വീര മൃത്യു വരിച്ച തായി യു. എ. ഇ. സായുധ സേന യുടെ ജനറൽ കമാൻഡ് അറിയിച്ചു. സേന യിലെ മികച്ച പോരാളി കളിൽ ഒരാളാ യാണ് ഖാലിദ് അറി യപ്പെട്ടി രുന്നത്.
ഖാലിദ് അലി ഗാരിബ് അല്‍ ബലൂഷി യുടെ മരണ ത്തില്‍ യു. എ. ഇ. സായുധ സേന ജനറല്‍ കമാന്‍ഡ് അനുശോ ചിച്ചു. അദ്ദേഹ ത്തിന്‍െറ ആത്മാവിന് നിത്യ ശാന്തി ക്കായി പ്രാര്‍ത്ഥിച്ചു.
- pma

അബുദാബി : ഒമാന്‍ അതിര്‍ത്തി യിലെ ഖതം അല്‍ ശിക്ല യില്‍ അബു ദാബി കസ്റ്റംസ്, ഇസഡ് പോര്‍ട്ടല്‍ എന്നറിയ പ്പെടുന്ന സ്കാനര്‍ സ്ഥാപിച്ചു.
ഈ സ്കാനര്‍ വഴി അതിര്‍ ത്തി കടന്നു പോകുന്ന വാഹന ങ്ങള്‍ കൃത്യത യോടെ പരി ശോധി ക്കുവാന്‍ സാധിക്കും. മണി ക്കൂറില്‍ 120 കാറുകള്‍ വരെ ഇസഡ് പോര്‍ട്ടല്‍ വഴി സ്കാന്‍ ചെയ്യാനാവും.
ലോഹങ്ങള്‍, സ്ഫോടക വസ്തു ക്കള്‍, ആയുധ ങ്ങള്‍, മയക്കു മരുന്ന്, ആല്‍ക്ക ഹോള്‍ തുടങ്ങിയവ യുടെ ചിത്ര ങ്ങള്‍ ഈ സ്കാനര്‍ പിടിച്ചെടുക്കും.
അല്‍ഐനില്‍ നിന്നും 15 കിലോ മീറ്ററോളം വടക്കു കിഴക്ക് സ്ഥിതി ചെയ്യുന്ന ഖതം അല്‍ ശിക്ല അതിര്‍ത്തി യിലൂടെ യാണ് ഒമാനിലെ ബുറൈമി യിലേക്ക് പോവുക.
യാത്രക്കാര്‍ക്കോ ഭക്ഷണ വസ്തു ക്കള്‍ക്കോ ദോഷം വരാത്ത വിധം വാഹന ത്തിന് ഉള്ളിലെ എല്ലാ വസ്തുക്കളും തിരിച്ചറി യുവാന്‍ ഇസഡ് പോര്‍ട്ടലിന് സാധിക്കും എന്നും അനധികൃത പ്രവര്‍ത്തന ങ്ങള്‍ തട യുക എന്നതി നോടൊപ്പം യാത്രാ നടപടി കള്‍ വേഗ ത്തില്‍ ആക്കു വാനും ഈ സംവിധാനം ഉപകരിക്കും എന്നും അബു ദാബി കസ്റ്റംസ് ജനറല്‍ അഡ്മിനി സ്ട്രേ ഷന്‍ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ ഹമേലി പറഞ്ഞു.
- pma
വായിക്കുക: visa-rules, ഗതാഗതം, നിയമം, പോലീസ്, യു.എ.ഇ.

ദുബായ് : യു. എ. ഇ. യുടെ നാനോ ഉപഗ്രഹം ‘നായിഫ്–1’ ൽ നിന്നുള്ള ആദ്യ അറബിക് സന്ദേശം എത്തി.
‘ജന ങ്ങളു ടെയും രാഷ്ട്ര ങ്ങളു ടെയും നാഗരി കത കളു ടെയും നവോത്ഥാനം ആരംഭി ക്കുന്നത് വിദ്യാഭ്യാസ ത്തിലൂടെ യാണ്. രാഷ്‌ട്ര ങ്ങളുടെ ശോഭന ഭാവിക്കു തുടക്കം വിദ്യാലയ ങ്ങളി ലൂടെ…’ യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമി ന്റെ സന്ദേശ മാണ് ബഹി രാകാശത്തു നിന്നും എത്തി യത്.
ഷാര്‍ജ അമേരിക്കന്‍ യൂണി വേഴ്‌സിറ്റി യില്‍ സജ്ജ മാക്കിയ ഗ്രൗണ്ട് സ്റ്റേഷനില്‍ നിന്നാണ് ഈ സന്ദേശം ഉപഗ്രഹ ത്തിന് കൈ മാറിയത്. എന്‍ജിനീയര്‍ മാരു ടെയും കോളേജ് അദ്ധ്യാ പക രുടെയും മേല്‍ നോട്ട ത്തിലാ യിരുന്നു ഇത്.
2117 ൽ ചൊവ്വയിൽ മനുഷ്യരെ എത്തിക്കുകയും ചെറു നഗരം പണി യുകയും ചെയ്യും എന്നുള്ള പ്രഖ്യാ പന ത്തിനു തൊട്ടു പിന്നാലെ ആയി രുന്നു ശാസ്ത്ര രംഗ ത്തെ യു. എ. ഇ. യുടെ ഈ ശ്രദ്ധേയ കാല്‍വെപ്പ്.
ഈ മാസം 15 ന് ഇന്ത്യ യിലെ ശ്രീ ഹരി ക്കോട്ട യിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും വിക്ഷേ പിച്ച പി. എസ്. എല്‍. വി. സി – 37 ൽ യു. എ. ഇ. യുടെ ‘നായിഫ് 1’ എന്ന ചെറു ഉപഗ്രഹം മുഖേന യായി രുന്നു അറബി യിലുള്ള ഈ സന്ദേശം പ്രസരണം ചെയ്യ പ്പെട്ടത്. ലോകവ്യാപക മായി അമേച്വര്‍ റേഡിയോ തരംഗ ശൃംഖല യാല്‍ ബന്ധിപ്പി ക്കപ്പെട്ട ഗ്രൗണ്ട് സ്റ്റേഷനു കളില്‍ എല്ലാം ഈ സന്ദേശം ലഭിച്ചു.
അറബിയില്‍ സന്ദേശങ്ങള്‍ അയക്കുവാ നും സ്വീകരി ക്കുവാനും സാധിക്കും എന്നതാണ് നായിഫ് – 1 ന്‍െറ മുഖ്യ സവിശേഷത കളില്‍ ഒന്ന്.
ലോകത്തിന്‍െറ വിവിധ ഭാഗ ങ്ങളി ലായി ആയിര ക്കണ ക്കിന് അമേച്വര്‍ റേഡിയോ പ്രയോക്താ ക്കളുണ്ട്. അവര്‍ അയക്കുന്ന വിവിധ സന്ദേശ ങ്ങള്‍ അറബ് റേഡിയോ ഓപ്പ റേറ്റര്‍ മാര്‍ക്ക് സ്വന്തം ഭാഷ യില്‍ തന്നെ സ്വീകരി ക്കുവാന്‍ സാധിക്കുന്നത് ഏറെ പ്രയോജന കരമാണ്.
യൂണി വേഴ്‌സിറ്റി വിദ്യാര്‍ ത്ഥി കള്‍ പഠന ത്തിന്റെ ഭാഗ മായി മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിന്റെ സഹായ ത്തോടെ യാണ് നാനോ ഉപഗ്രഹം വികസി പ്പിച്ചത്. അറബി ഭാഷ യിലുള്ള സന്ദേശ ങ്ങള്‍ അമേച്വര്‍ റേഡിയോ തരംഗ ങ്ങള്‍ വഴി ഇതര സ്റ്റേഷനു കള്‍ക്ക് കൈമാറും.
2117 ൽ ചൊവ്വയിൽ മനുഷ്യരെ എത്തിക്കുകയും ചെറു നഗരം പണി യുകയും ചെയ്യും എന്നുള്ള പ്രഖ്യാ പന ത്തിനു തൊട്ടു പിന്നാലെ ആയി രുന്നു ശാസ്ത്ര രംഗ ത്തെ യു. എ. ഇ. യുടെ ഈ ശ്രദ്ധേയ കാല്‍വെപ്പ്.
- pma
വായിക്കുക: ദുബായ്, യു.എ.ഇ., വിദ്യാഭ്യാസം, ശാസ്ത്രം