ദേശീയ ദിനാഘോഷം : ദുബായില്‍ കാലിഗ്രാഫി പ്രദര്‍ശനം

November 28th, 2013

sheikh-zayed-calligraphy-by-khaleelulla-ePathram
ദുബായ് : ദേശീയ ദിനാഘോഷ ങ്ങളുടെ ഭാഗമായി കെ. എം. സി. സി. സംഘടിപ്പിക്കുന്ന കാലിഗ്രാഫി പ്രദര്‍ശനം നവംബര്‍ 28 വ്യാഴാഴ്ച വൈകിട്ട് 7. 30-ന് അല്‍ ബറാഹ ഹാളില്‍ നടക്കും. അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. യു. എ. ഇ. യിലെ കാലിഗ്രാഫി ആര്‍ട്ടിസ്റ്റ് ബിലാല്‍ അല്‍ ബുദൂര്‍ മുഖ്യാതിഥി ആയിരിക്കും.

ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ലോക ത്തിലെ ഒരേ ഒരു അനാട്ടമിക് കാലിഗ്രാഫര്‍ എന്ന ബഹുമതി നേടിയ   ഖലീലുള്ള ചെംനാടിന്റെ സൃഷ്ടി കളാണ് ഇവിടെ പ്രദര്‍ശി പ്പിക്കുന്നത്.

ഇതോടൊപ്പം തന്നെ ഉദയ് റസ്സല്‍പുര ത്തിന്റെ മണല്‍ ചിത്രങ്ങളും പ്രദര്‍ശന ത്തിനുണ്ടാകും. കാണി കൾക്ക് ഈ കലാ കാരൻമാരു മായി സംവദിക്കാൻ അവസരം ഉണ്ടാവും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വകാര്യ മേഖല യില്‍ രണ്ടു ലക്ഷം തൊഴില്‍ അവസരങ്ങള്‍ വേണം

November 19th, 2013

അബുദാബി : യു. എ. ഇ. യില്‍ സ്വദേശി കള്‍ക്കായി സ്വകാര്യ മേഖല യില്‍ രണ്ടു ലക്ഷം തൊഴില്‍ അവസര ങ്ങള്‍ പത്തു വര്‍ഷ ത്തിനു ള്ളില്‍ സൃഷ്ടിക്ക പ്പെടേണ്ടി വരും എന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി തലവന്‍ ഡോക്ടര്‍ അബ്ദുല്ല മുഹമ്മദ് ആല്‍ ശൈബ അബുദാബി യില്‍ പറഞ്ഞു.

സ്വകാര്യ മേഖല യില്‍ ജോലി ചെയ്യുന്നത് സ്വദേശി കളില്‍ ഏഴു ശതമാനം മാത്രമാണ്. 15 വയസ്സു മുതല്‍ 60 വയസ്സു വരെയുള്ള വരെ സ്വകാര്യ മേഖല യില്‍ തൊഴിലിനായി പരിഗണി ക്കണം. ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെ സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ രണ്ടു ലക്ഷം തൊഴില്‍ അവസര ങ്ങളെങ്കിലും സൃഷ്ടിക്ക പ്പെടേണ്ട തുണ്ട്.

കൂടുതല്‍ സ്വദേശി കള്‍ക്ക് തൊഴില്‍ കൊടുക്കുന്ന തിന് സ്വകാര്യ കമ്പനികള്‍ മുന്‍ഗണന നല്‍കേണ്ട തുണ്ട്. സ്വദേശി ബിരുദ ധാരി കള്‍ക്ക് തൊഴില്‍ നല്‍കാന്‍ സഹായക മാകും വിധ ത്തിലുള്ള അവസര ങ്ങള്‍ സൃഷ്ടിക്കാന്‍ നിക്ഷേപകര്‍ പ്രത്യേകം പദ്ധതി കള്‍ ആവിഷ്‌കരി ക്കണം.

ഇതിനായി കമ്പനികള്‍ സര്‍വ കലാ ശാല കളുടെ പങ്കാളിത്തം തേടണം. തൊഴില്‍മേഖല യിലേക്ക് പ്രാപ്തമാക്കും വിധ ത്തിലുള്ള വിദ്യാഭ്യാസ രീതിക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അടുത്ത ഏഴു വര്‍ഷങ്ങള്‍ നിര്‍ണ്ണായകം : ശൈഖ് മുഹമ്മദ്‌

November 19th, 2013

uae-president-and-vice-president-sheikh-khalifa-and-muhammed-ePathram
ദുബായ് : ലോകത്തെ ഏറ്റവും മികച്ച രാഷ്ട്രം ആകാനുള്ള മുന്നേറ്റ ത്തില്‍ അടുത്ത ഏഴു വര്‍ഷങ്ങള്‍ നിര്‍ണ്ണായകം ആണെന്ന് ദുബായ് ഭരണാധികാരിയും യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം വ്യക്തമാക്കി.

യു. എ. ഇ. യുടെ വിഷന്‍-2021 പദ്ധതി ലോക ത്തില്‍ തന്നെ ഏറ്റവും മികച്ച പദ്ധതി കളില്‍ ഒന്നാണ്. ലക്ഷ്യ ത്തിലേക്കുള്ള മുന്നേറ്റ ത്തില്‍ അടുത്ത ഏഴ് വര്‍ഷങ്ങള്‍ നിര്‍ണായകമാണ്. ശൈഖ് ഖലീഫ യുടെ നേതൃത്വ ത്തില്‍ രാജ്യം പുരോഗതി യുടെ പുതിയൊരു ഘട്ട ത്തിലൂടെ യാണ് കടന്നു പോകുന്നത്. ഏക സംവിധാന ത്തിന് കീഴില്‍ ഏക കാഴ്ച പ്പാടും ലക്ഷ്യവു മായാണ് എമിറേറ്റുകള്‍ മുന്നോട്ടു നീങ്ങുന്നത്. അസാദ്ധ്യം എന്ന വാക്കു പോലും പറയാന്‍ അറിയാത്ത വ്യക്തി കളാണ് യു. എ. ഇ. യുടെ നിക്ഷേപം എന്ന് ശൈഖ് മുഹമ്മദ് കൂട്ടി ച്ചേര്‍ത്തു.

ദേശീയ വിമാന ക്കമ്പനികള്‍ ചേര്‍ന്ന് 500 പുതിയ വിമാന ങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പിടല്‍ ചടങ്ങിലാണ് ശൈഖ് മുഹമ്മദ് ഇക്കാര്യം പറഞ്ഞത്.

42 വര്‍ഷം മുമ്പ് യു. എ. ഇ. ക്കാരില്‍ ഭൂരിഭാഗ ത്തിനും വിമാനം എന്നത് ഒരു അന്യ വസ്തുവായിരുന്നു. ഇന്ന് നമ്മുടെ ദേശീയ വിമാനങ്ങള്‍ വ്യോമ മേഖലയില്‍ മുന്‍നിര ക്കാരാണ്. നമ്മള്‍ ഭാവി യിലേക്കാണ് നിക്ഷേപം ഇറക്കുന്നത്. നമ്മള്‍ നമ്മില്‍ തന്നെയാണ് വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്. ജനങ്ങളെ സന്തോഷി പ്പിക്കാനാണ് നാം ശ്രമിക്കുന്നത്. അദ്ദേഹം പറഞ്ഞു.

ലോക ത്തിലെ ഏറ്റവും മികച്ച റോഡ് ശൃംഖല യാണ് യു. എ. ഇ. യിലുള്ളത്. ഇപ്പോള്‍ ഏറ്റവും മികച്ച വ്യോമ ഗതാഗത സംവിധാനവും യു. എ. ഇ. യുടേതാണ്. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലു കള്‍ക്കുള്ള ഇടം മാത്രമല്ല യു. എ. ഇ. ലോക ത്തിന്റെ ഏറ്റവും പുതിയ വാണിജ്യ കേന്ദ്രം കൂടിയാണ്.

സാമ്പത്തിക രംഗത്തുള്ള നിക്ഷേപം, രാഷ്ട്രങ്ങള്‍ തമ്മിലുള്ള സൗഹൃദം, പൗരന്മാരുടെ ക്ഷേമ ത്തിനായുള്ള പ്രവര്‍ത്തനം തുടങ്ങിയ ഘടക ങ്ങളിലാണ് പശ്ചിമേഷ്യയുടെ സ്ഥിരത കുടി കൊള്ളുന്നത്. മേഖല യ്ക്ക് നാം നല്‍കേണ്ട സന്ദേശമാണിത് – ശൈഖ് മുഹമ്മദ് പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ടി. പി. സീതാറാം : പുതിയ ഇന്ത്യന്‍ സ്ഥാനപതി

November 9th, 2013

tp-seetha-ram-indian-ambassador-to-uae
അബുദാബി : യു. എ. ഇ. യിലെ പുതിയ ഇന്ത്യന്‍ സ്ഥാന പതി യായി മലയാളി യായ ടി. പി. സീതാറാം ഡിസംബര്‍ അവസാന വാരം സ്ഥാനമേല്‍ക്കും. ഇപ്പോള്‍ മൌറീഷ്യസില്‍ ഇന്ത്യന്‍ ഹൈ ക്കമ്മീഷണറായി സേവനം അനുഷ്ഠിക്കുന്ന ടി. പി. സീതാറാം 1980 ലാണ് ഇന്ത്യന്‍ വിദേശ കാര്യ സര്‍വീസില്‍ ചേര്‍ന്നത്. ജനീവ, ബാങ്കോക്ക്, ഹോംകോംഗ്, ബീജിംഗ്, കേപ്ടൌണ്‍ എന്നിവിട ങ്ങളിലെ ഇന്ത്യന്‍ നയ തന്ത്ര കാര്യാലയ ങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. കെ ആര്‍ നാരായണന്‍ ഇന്ത്യന്‍ പ്രസിഡന്റ് ആയിരി ക്കുമ്പോള്‍ അദ്ദേഹ ത്തിന്റെ പ്രസ് സെക്രട്ടറി യായും ഡല്‍ഹി യില്‍ ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിലും പ്രവര്‍ത്തിച്ചിരുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഫ്ലാഷ് റെമിറ്റ് : യു. എ. ഇ. എക്‌സ്‌ചേഞ്ചും കാനറ ബാങ്കും കൈ കോര്‍ക്കുന്നു

November 6th, 2013

അബുദാബി : പ്രമുഖ ധന വിനിമയ സ്ഥാപന മായ യു. എ. ഇ. എക്‌സ്‌ചേഞ്ചും കാനറ ബാങ്കും സംയുക്തമായി ‘ഫ്ലാഷ് റെമിറ്റ്’ എന്ന പദ്ധതി നടപ്പിലാക്കുന്നു. ഫ്ലാഷ് റെമിറ്റ് എന്ന പദ്ധതി യിലൂടെ കാനറ ബാങ്ക് ഉപഭോക്താ ക്കള്‍ക്ക് ഇനി മുതല്‍ നാട്ടിലേക്ക് പണമയച്ച ഉടനെ തന്നെ ബാങ്കില്‍ പണം ലഭിക്കുന്നു.

സാധാരണ ബാങ്ക് അക്കൗണ്ട്‌ വഴി പണം അയക്കുമ്പോള്‍ നേരിടാവുന്ന നടപടി ക്രമ ങ്ങളുടെ ബാഹുല്യവും കാല താമസവും ഒഴിവാക്കാന്‍ ഉതകുന്നതാണ് ‘ഫ്ലാഷ് റെമിറ്റ്’ സംവിധാനം.

പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ വത്കൃത സജ്ജീകരണ ങ്ങളാണ് ഇതിന് ഉപയോഗി ക്കുന്നത്. പണം നിശ്ചിത അക്കൗണ്‍ടില്‍ വരവ് വെക്കുന്ന തോടെ അയച്ചയാള്‍ക്ക് മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിക്കും.

ഇന്ത്യയില്‍ പണം ലഭിക്കുന്ന ആള്‍ക്കും എസ്. എം. എസ്. സന്ദേശം കിട്ടും. പണമിടപാട് സംബന്ധിച്ചു ഇരു വശ ങ്ങളിലും വിവരം കൈമാറാന്‍ വേണ്ടി വരാറുള്ള അധിക ച്ചെലവ് ഒഴിവാക്കാനും ആധികാരികത ഉറപ്പു വരുത്താനും ഇത് സഹായകമാണ്.

ഉപഭോക്താ ക്കള്‍ക്കായി പുതിയ സാങ്കേതിക സൌകര്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കുന്നതില്‍ വളരെ സന്തോഷമുള്ളതായി യു. എ. ഇ. എക്‌സ്‌ചേഞ്ച് സി. ഇ. ഒ. യും എം. ഡി. യുമായ ഡോ. ബി. ആര്‍. ഷെട്ടി അറിയിച്ചു. ഫ്ലാഷ് റെമിറ്റ് എന്ന പദ്ധതി യിലൂടെ ഉപഭോക്താ ക്കള്‍ക്ക് കൃത്യമായ സമയത്ത് പണം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബംഗ്ലാദേശ്, ഇന്ത്യ, ഇന്‍ഡോനേഷ്യ, നേപ്പാള്‍, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നിവിട ങ്ങളില്‍ ഫ്ലാഷ് റെമിറ്റിന് വളരെ പ്രചാര മുണ്ട്.

അബുദാബി ആസ്ഥാന മായി ഒരു ശാഖ യോടെ 33 വര്‍ഷ ങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച യു. എ. ഇ. എക്‌സ്‌ചേഞ്ച് ഇന്ന് 5 വന്‍കര കളിലായി മുപ്പത് രാജ്യ ങ്ങളില്‍ 700-ല്‍ അധികം സ്വന്തം ശാഖ കളു മായി കറന്‍സി എക്‌സ്‌ചേഞ്ച് മേഖല യില്‍ പ്രവര്‍ത്തി ക്കുന്നു. 150-ഓളം പ്രമുഖ ബാങ്കു കളുമായി ബിസിനസ് ബന്ധം തുടരുന്ന യു. എ. ഇ. എക്‌സ്‌ ചേഞ്ചിന് യു. എ. ഇ. യില്‍ മാത്രം 125-ല്‍ അധികം ശാഖ കള്‍ ഉണ്ട്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മലയാള ത്തിന്‍റെ ദേശവും പരദേശവും : സെമിനാര്‍ അബുദാബി യില്‍
Next »Next Page » വെണ്മ കുടുംബ സംഗമം വെള്ളിയാഴ്ച »



  • ജൂൺ 27 വെള്ളിയാഴ്ച യു. എ. ഇ. യിൽ പൊതു അവധി
  • യു. എ. ഇ. നടപ്പാക്കിയ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു
  • ഈദ് മൽഹാർ സീസൺ-3 ശനിയാഴ്ച ഇസ്ലാമിക് സെൻററിൽ
  • അബുദാബി മലയാളീസ് ‘ADM കുട്ടി പ്പട്ടാളം സീസൺ-1’ സംഘടിപ്പിച്ചു
  • അക്ഷര പ്പെരുന്നാൾ സംഘടിപ്പിച്ചു
  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി
  • നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ
  • ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ഇന്ത്യയിൽ നിന്ന് പുരസ്കാരം
  • ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി
  • കുട്ടികളുടെ ഡ്രോയിങ് – പെയിന്റിംഗ് മത്സരം
  • മലയാളി സമാജം യൂത്ത് ഫെസ്റ്റിവല്‍ മെയ് 16, 17, 18 തിയ്യതികളിൽ
  • സി. പി. അബ്ദു റഹിമാൻ ഹാജിയെ ഇഖ്‌വ ആദരിച്ചു
  • പാലക്കാട് ജില്ല കെ. എം. സി. സി. സ്‌നേഹ സംഗമം
  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine