അഫ്‌ഗാനിസ്ഥാനിൽ ആശു പത്രി കൾ ഏറ്റെടുത്ത് ബി. ആർ. എസ്. വെഞ്ചേഴ്സ്

July 26th, 2018

dr-br-shetty-s-brs-ventures-enters-afghanistan-with-sheikh-zayed-hospitals-ePathram

അബുദാബി : ആതുര ശുശ്രൂഷാ രംഗത്തെ ആഗോള പ്രശസ്ത സംരംഭകൻ ഡോ. ബി. ആർ. ഷെട്ടി യുടെ നേതൃ ത്വത്തി ലുള്ള ബി. ആർ. എസ്. വെഞ്ചേഴ്സ് അഫ്‌ഗാനി സ്ഥാനിലും വേരുറ പ്പിക്കുന്നു. അഫ്‌ ഗാനിസ്ഥാ നിലെ രണ്ട് ആശുപത്രിക ളും ഔഷധ നിർമ്മാണ ശാല യും ബി. ആർ. എസ്. വെഞ്ചേഴ്സ് ഏറ്റെടുക്കുന്നു.

ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് അഫ്‌ഗാനിസ്ഥാൻ പ്രസി ഡണ്ട് അഷ്‌റഫ് ഗനിയുടെ സാന്നിദ്ധ്യ ത്തിൽ അഫ്‌ഗാൻ പൊതു ജന ആരോഗ്യ മന്ത്രി ഡോക്ടര്‍ ഫിറോ സുദ്ധീന്‍ ഫിറോസും ഡോ. ബി. ആർ. ഷെട്ടിയും തമ്മിൽ ഒപ്പു വെച്ച ധാരണാ പത്രം അനുസരിച്ച് കാബൂളിൽ ശൈഖ് സായിദ് ആശു പത്രി യും വസീർ അക്ബർ ഖാൻ ആശു പത്രി യും ഔഷധ നിർമ്മാണ ശാലയും തുടങ്ങുവാ നാണ് പദ്ധതി.

brs-ventures-mou-signed-between-ministry-of-health-afghanistan-dr-br-shetty-ePathram

82 കിടക്കകള്‍ ഉള്ള ശൈഖ് സായിദ് ഹോസ്‌ പിറ്റൽ ആദ്യവും 210 കിടക്കകള്‍ ഉള്ള വസീർ അക്ബർ ഖാൻ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്‌ പിറ്റൽ രണ്ടാം ഘട്ടവു മായിട്ടാണ് ഏറ്റെ ടുത്ത് നടപ്പാക്കുക. ബി. ആർ. എസ്. വെഞ്ചേഴ്സ് ഹെൽത്ത് കെയർ നിക്ഷേപ വിഭാഗ മായ ബി. ആർ. എസ്. ലൈഫും അഫ്‌ഗാൻ ഭരണ കൂടവും ചേർന്ന് സർ ക്കാർ – സ്വകാര്യ മേഖലാ സംയുക്ത സംരംഭം ആയിട്ടാണ് ഈ പദ്ധതി നടപ്പിലാ ക്കുന്നത്.

യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ ജന്മ ശതാബ്ദി യിൽ സായിദ് വർഷാചരണ സ്മാരക മായി ട്ടാണ് ആദ്യ ആശു പത്രി ക്ക് ശൈഖ് സായിദ് ഹോസ്പി റ്റൽ എന്നു നാമ കരണം ചെയ്തത്.

ലോകത്ത് എവിടെയും സാധാ രണ ക്കാർക്ക് ഏറ്റവും മികച്ച ആരോഗ്യ പരിചരണം ലഭി ക്കണം എന്നുള്ള വീക്ഷണം അനു സരിച്ച് അഫ്‌ഗാനി സ്ഥാനിൽ ഭരണ കൂട സഹ കരണ ത്തോടെ ഇങ്ങിനെ ഒരു സംരംഭം അഭി മാന കര മാണ് എന്നും പ്രസിഡണ്ട് അഷ്‌റഫ് ഗനി യും സർ ക്കാരും തങ്ങളില്‍ അർപ്പിച്ച വിശ്വാസം പാലി ക്കും എന്നും ബി. ആർ. എസ്. വെഞ്ചേ ഴ്സ് സ്ഥാപ കനും ചെയർ മാനു മായ ഡോ. ബി. ആർ. ഷെട്ടി പറഞ്ഞു.

രാജ്യത്ത് ചികിത്സാ മേഖല യിൽ നവീ കരണ ത്തിന്റെ യും അടിസ്ഥാന സൗകര്യ വികസന ത്തിന്റെ യും പുതിയ നാഴിക ക്കല്ലുകൾ സ്ഥാ പി ക്കു വാന്‍ വേണ്ട തായ കാര്യ ങ്ങൾക്കു ഊന്നൽ കൊടുക്കും എന്നും അദ്ദേഹം സൂചിപ്പിച്ചു.

എൻ. എം. സി. ഹോസ് പിറ്റല്‍സ്, ബി. ആർ. എസ്. ലൈഫ് ഹോസ് പിറ്റല്‍സ്, നിയോ ഫാർമ തുട ങ്ങിയ എല്ലാ സംരംഭ ങ്ങളി ലൂടെയും ഗുണ മേന്മയും കൃത കൃത്യതയും തെളിയിച്ച ഡോ. ബി. ആർ. ഷെട്ടിയും ബി. ആർ. എസ്. വെഞ്ചേഴ്സും അഫ്‌ഗാനി ലെ ജന ങ്ങൾക്ക് വലിയ ആശ്വാസ മാകും എന്നും അഫ്‌ഗാൻ പൊതു ജന ആരോഗ്യ മന്ത്രി ഡോക്ടര്‍ ഫിറോ സുദ്ധീന്‍ ഫിറോസ് പ്രത്യാശ പ്രകടിപ്പിച്ചു.

അബു ദാബി യിൽ പ്രവർത്തിച്ചു വരുന്ന തനിക്ക്, ഡോ. ബി. ആർ. ഷെട്ടിയും അദ്ദേഹ ത്തിന്റെ സ്ഥാപന ങ്ങ ളും ആർജ്ജിച്ച പൊതു ജനാംഗീ കാരം നല്ല ബോദ്ധ്യം ആണെന്നും ആഗോള തല ത്തി ലേക്കു വളർന്ന അവരു ടെ അനുഭവ സമ്പത്ത് തന്റെ രാജ്യ ത്തിന് തികച്ചും ഉപ യുക്ത മാണ് എന്നും യു. എ. ഇ. യിലെ അഫ്‌ ഗാനി സ്ഥാൻ സ്ഥാന പതി അബ്ദുൽ ഫരീദ് സിക്രിയ അഭിപ്രായപ്പെട്ടു.

ഡോ. ബി. ആർ. ഷെട്ടി യുടെ ആരോഗ്യ രക്ഷാ രംഗ ത്തെ പ്രാഗത്ഭ്യവും പരിചയ സമ്പത്തും പൂർണ്ണ മായി ഉപ യോഗ പ്പെടുത്തി, ഈ ആശു പത്രി കളുടെ പുനർ നാമ കരണവും സംവിധാന വിക സന വും സമ്പൂർ ണ്ണ നട ത്തിപ്പു മാണ് അഫ്‌ഗാൻ സർക്കാർ ബി. ആർ. എസ്. വെഞ്ചേഴ്സി നെ ഏല്പി ച്ചിരി ക്കുന്നത്.

- pma

വായിക്കുക: , , , , , ,

Comments Off on അഫ്‌ഗാനിസ്ഥാനിൽ ആശു പത്രി കൾ ഏറ്റെടുത്ത് ബി. ആർ. എസ്. വെഞ്ചേഴ്സ്

ലുലു ഗ്രൂപ്പ് ഹൈപ്പര്‍ മാര്‍ക്കറ്റ് റിയാദില്‍

July 26th, 2018

lulu-hypermarket-150-th-branch-riyad-ksa-ePathram
റിയാദ് : വാണിജ്യ മേഖല യിലെ കുതിപ്പിന്റെ പ്രതീക മായ ലുലു ഗ്രൂപ്പിന്റെ 150-ാമത്തെ ഹൈപ്പര്‍ മാര്‍ ക്കറ്റ് സൗദി അറേബ്യ യുടെ തല സ്ഥാനമായ റിയാദില്‍ പ്രവര്‍ ത്തനം ആരം ഭിച്ചു. സൗദി അറേബ്യ യിലെ 13-ാമത്തെ ലുലു ശാഖ യാണിത്.

സൗദി ജനറല്‍ ഇന്‍വെസ്റ്റ്‌ മെന്റ് അഥോറിറ്റി ഗവര്‍ണ്ണര്‍ (സാജിയ) എഞ്ചിനീയര്‍ ഇബ്രാഹിം അല്‍ ഒമറാണ് ലുലു വിന്റെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് റിയാദി ലെ യാര്‍ മുഖില്‍ ഉദ്ഘാടനം ചെയ്തത്.

lulu-in-saudi-arabia-150-hypermarket-in-riyad-ePathram

സാജിയ ഡെ.ഗവര്‍ണ്ണര്‍ ഇബ്രാഹിം അല്‍ സുവൈല്‍, സൗദിയിലെ യു.എ.ഇ. സ്ഥാനപതി ശൈഖ് ശഖ്ബൂത്ത് ബിന്‍ നഹ്യാന്‍ അല്‍ നഹ്യാന്‍, ഇന്ത്യന്‍ സ്ഥാന പതി അഹമ്മദ് ജാവേദ്, ലുലു ഗ്രൂപ്പ് ചെയര്‍ മാന്‍ എം. എ. യൂസഫലി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, എം. എ. അഷ്‌റഫ് അലി, ഡയറക്ടര്‍ എം. എ. സലീം, ലുലു സൗദി ഡയ റക്ടര്‍ ഷെഹീം മുഹമ്മദ് എന്നി വരും സംബ ന്ധിച്ചു.

പ്രിന്‍സ് തുര്‍ക്കി അല്‍ ഫര്‍ ഹാന്‍, മുഹമ്മദ് അല്‍ സുദൈരി രാജ കുമാരന്‍, മറ്റു രാജ കുടും ബാംഗ ങ്ങള്‍, ഉന്നത ഉദ്യോഗ സ്ഥര്‍, വ്യവസായ പ്രമുഖര്‍, ചേംബര്‍ പ്രതിനിധികള്‍ എന്നിവര്‍ അടക്കം നിരവധി പേര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

yousafali-in-lulu-riyad-branch-inauguration-ePathram

2.20 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണ ത്തിലാണ് റിയാദി ലെ യാര്‍ മുഖ് അത്യാഫ് മാളി ലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്.

ഗ്രോസറി, പച്ച ക്കറി കള്‍, ഗാര്‍ഹിക ഉല്പ്പന്ന ങ്ങളും ഉപകരണ ങ്ങളും, ഫാഷന്‍, ഇലക്ട്രോ ണിക്‌സ്, ഐ. ടി., സ്പോര്‍ട്ട്സ് ഐറ്റംസ് എന്നിവ ഉള്‍പ്പെടെ യുള്ള വയുടെ വിശാലയ മായ ശേഖര മാണ് ലുലു വില്‍ സജ്ജ മാക്കി യിട്ടുള്ളത്.

ചുരുങ്ങിയ കാലം കൊണ്ട് ലോക ത്തിലെ മികച്ച ഷോപ്പിംഗ് അനുഭവം സമ്മാനിക്കാന്‍ സാധിച്ച ലുലു വി ന്റെ വിജയ കര മായ വളര്‍ച്ച യുടെ പുതിയ നാഴിക ക്കല്ലാ ണിത് എന്ന് ലുലു ഗ്രൂപ്പ് ചെയര്‍ മാന്‍ എം. എ. യൂസഫലി പറഞ്ഞു.

സൗദി യില്‍ ലുലുവിന്റെ സാന്നിദ്ധ്യം വിപുല പ്പെടു ത്തുന്ന തിന്റെ ഭാഗ മായി കൂടു തല്‍ ഹൈപ്പര്‍ മാര്‍ ക്കറ്റു കള്‍ ആരം ഭിക്കും. 2020 ആകു മ്പോഴേക്കും 1 ബില്യണ്‍ സൗദി റിയാല്‍ (2000 കോടി രൂപ) മുതല്‍ മുട ക്കില്‍ 15 ഹൈപ്പര്‍ മാര്‍ക്കറ്റു കള്‍ കൂടി ആരംഭിക്കും.

റിയാദില്‍ മൂന്ന് എണ്ണവും, താബൂക്ക്, ദമാം എന്നിവിട ങ്ങളില്‍ ഒരോന്ന് വീതവും ഉള്‍ പ്പെടെ യാണിത്. 3000 സൗദി പൗര ന്മാര്‍ സൗദി യില്‍ ലുലുവില്‍ ജോലി ചെയ്യു ന്നുണ്ട്. 2020 ആകുമ്പോഴേക്കും ഇത് 6000 ആകും. ഇത് കൂടാതെ എല്ലാ തല ങ്ങ ളിലും മികച്ച പരിശീലനം സൗദി കള്‍ക്ക് നല്‍ കുന്നുണ്ട് എന്നും എം. എ. യൂസ ഫലി പറഞ്ഞു.

റിയാദിലെ കിംഗ് അബ്ദുള്ള എക്ക ണോമിക് സിറ്റി യില്‍ 200 മില്യണ്‍ റിയാല്‍ നിക്ഷേപ ത്തി ല്‍ ആധുനിക രീതി യിലുള്ള ലോജിസ്റ്റിക്‌സ് സെന്റര്‍ ആരംഭിക്കും എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

- pma

വായിക്കുക: , , , ,

Comments Off on ലുലു ഗ്രൂപ്പ് ഹൈപ്പര്‍ മാര്‍ക്കറ്റ് റിയാദില്‍

രാജ്യത്ത് ഏറ്റവും മികച്ച ഭരണം കേരള ത്തിൽ

July 23rd, 2018

kerala-number-one-state-in-india-public-affairs-centre-ePathram

ബെംഗളൂരു : രാജ്യത്തെ ഏറ്റവും മികച്ച ഭരണം കാഴ്ച വെക്കുന്ന സംസ്ഥാന മായി കേരള ത്തെ വീണ്ടും തെര ഞ്ഞെടുത്തു. 2016 മുതൽ തുടർച്ച യായ മൂന്നാം വർഷ മാണ് കേരളം ഈ സ്ഥാനം നേടുന്നത്.

ബെംഗളൂരു ആസ്ഥാനമായ പബ്ലിക് അഫ യേഴ്‌സ് സെന്റര്‍ (പി. എ. സി.) തയ്യാറാക്കിയ പബ്ലിക് അഫ യേഴ്‌സ് ഇന്‍ഡെക്‌സ് 2018 ല്‍ ആണ് ഇക്കാര്യം വ്യക്ത മാക്കി യിട്ടുള്ളത്.

സാമൂഹികവും സാമ്പത്തിക വുമായ ഘടക ങ്ങള്‍ പരി ഗണി ച്ചാണ് മികച്ച ഭരണ മുള്ള സംസ്ഥാന ങ്ങളുടെ പട്ടിക പി. എ. സി. തയ്യാറാ ക്കിയത്.

തമിഴ്നാട്, തെലങ്കാന, കർണ്ണാടക, ഗുജറാത്ത് എന്നീ സംസ്ഥാന ങ്ങളാണു രണ്ടു മുതൽ അഞ്ചു വരെ യുള്ള സ്ഥാന ങ്ങളിൽ. മധ്യപ്രദേശ്, ജാർഖണ്ഡ്, ബിഹാർ എന്നിവ യാണു പട്ടിക യിൽ ഏറ്റവും പിന്നിൽ.

മികച്ച ഭരണം കാഴ്ച വെക്കുന്ന സംസ്ഥാനമായി കേരള ത്തെ തെരഞ്ഞെടുത്തു എന്നുള്ള വാർത്ത മുഖ്യ മന്ത്രി പിണറായി വിജയൻ തന്റെ ഫേയ്സ് ബുക്ക് പേജിലും ഔദ്യോഗിക ട്വിറ്ററിലും പങ്കു വെക്കുകയും ചെയ്തു.

ജന സംഖ്യ യുടെ അടിസ്ഥാന ത്തില്‍ രണ്ട് വിഭാഗങ്ങ ളായി തരം തിരിച്ചു കൊണ്ടാണ് പട്ടിക തയ്യാ റാക്കി യത്. രണ്ട് കോടി യില്‍ ഏറെ ജന സംഖ്യ യുള്ള വയെ ‘വലിയ സംസ്ഥാന ങ്ങള്‍’ എന്നും മറ്റുള്ള വയെ ‘ചെറിയ സംസ്ഥാന ങ്ങള്‍’ എന്നും തരം തിരി ച്ചിരുന്നു. ചെറിയ സംസ്ഥാ നങ്ങ ളുടെ പട്ടിക യില്‍ ഹിമാചല്‍ പ്രദേശ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

ഗോവ, മിസോറം, സിക്കിം, ത്രിപുര എന്നീ സംസ്ഥാന ങ്ങള്‍ യഥാക്രമം ആദ്യ അഞ്ച് സ്ഥാന ങ്ങളില്‍ എത്തി. നാഗാലാന്‍ഡ്, മണി പ്പുര്‍, മേഘാ ലയ എന്നീ സംസ്ഥാന ങ്ങളാണ് ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചത്.

- pma

വായിക്കുക: , , , , , , , , ,

Comments Off on രാജ്യത്ത് ഏറ്റവും മികച്ച ഭരണം കേരള ത്തിൽ

ജി. എസ്. ടി. യിൽ ഇളവ് വരുത്തി – ഗൃഹോപകരണ ങ്ങള്‍ക്ക്‌ വില കുറയും

July 22nd, 2018

logo-gst-india-one-nation-one-tax-one-market-ePathram
ന്യൂഡൽഹി : ചരക്കു – സേവന നികുതി (ജി. എസ്. ടി.) യിൽ ഇളവ് വരുത്തി ക്കൊണ്ട് കേന്ദ്ര സര്‍ ക്കാര്‍ ഉത്ത രവ് ഇറക്കി. പുതിയ ജി. എസ്. ടി. നിരക്കു കള്‍ ജൂലായ് 27 മുതല്‍ പ്രാബല്യ ത്തിൽ വരും എന്ന് കേന്ദ്ര ധന മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.

വാഷിംഗ് മെഷീന്‍, റഫ്രിജ റേറ്റര്‍, 27 ഇഞ്ച് വരെ യുള്ള ടി.വി, ഇസ്തിരി പ്പെട്ടി, വാക്വം ക്ലീനര്‍, ഗ്രൈന്‍ഡര്‍, മിക്സി, വാട്ടര്‍ ഹീറ്റര്‍, മണ്ണെണ്ണ സ്റ്റൗ, വാട്ടര്‍ കൂളര്‍ തുട ങ്ങിയ ഗൃഹോ പകരണ ങ്ങള്‍ക്ക് വില കുറയും.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഇരുപത്തി എട്ടാമത് ജി. എസ്. ടി. കൗണ്‍സില്‍ യോഗ ത്തില്‍ നിരക്കു കള്‍ പരിഷ്‌ക രിച്ച തോടെ യാണ് ഗൃഹോ പകരണ ങ്ങള്‍ക്ക്‌ വില യില്‍ മാറ്റം വരുന്നത്.

കൂടാതെ ലിഥിയം ബാറ്ററി, വീഡിയോ ഗെയിം, ഹെയര്‍ ഡ്രൈയര്‍, പെയിന്റ്, വാര്‍ണിഷ്, സുഗന്ധ ദ്രവ്യ ങ്ങള്‍, ടോയ്‌ലറ്റ് സ്‌പ്രേ, കോസ്‌ മെറ്റിക്‌സ്, മുള കൊണ്ടുള്ള തറവിരി, തുകല്‍ ഉത്പന്ന ങ്ങള്‍, ഗ്ളാസ്സില്‍ തീര്‍ത്ത പ്രതിമകൾ തുടങ്ങിയ 88 ഉൽപ്പ ന്ന ങ്ങ ളുടെ ചരക്കു – സേവന നികുതി യാണ് കുറ ച്ചിരി ക്കു ന്നത്.

മുൻപ് 28% നികുതി ഈടാക്കി യിരുന്ന ഈ ഉത്പന്ന ങ്ങളെ 18% നികുതി സ്ലാബിലേക്ക് മാറ്റി. അഞ്ചു കോടി രൂപ വരെ വാർഷിക വിറ്റു വരവു ള്ളവർ എല്ലാ മാസ വും നികുതി അട ക്കണം എങ്കിലും മൂന്നു മാസ ത്തില്‍ ഒരിക്കൽ റിട്ടേൺ ഫയൽ ചെയ്താൽ മതി. നികുതി നിയമ ങ്ങൾ ക്കുള്ള ഭേദ ഗതി കളും കൗൺസിൽ അംഗീ കരിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ജി. എസ്. ടി. യിൽ ഇളവ് വരുത്തി – ഗൃഹോപകരണ ങ്ങള്‍ക്ക്‌ വില കുറയും

ജി. എസ്. ടി. യിൽ ഇളവ് വരുത്തി – ഗൃഹോപകരണ ങ്ങള്‍ക്ക്‌ വില കുറയും

July 22nd, 2018

logo-gst-india-one-nation-one-tax-one-market-ePathram
ന്യൂഡൽഹി : ചരക്കു – സേവന നികുതി (ജി. എസ്. ടി.) യിൽ ഇളവ് വരുത്തി ക്കൊണ്ട് കേന്ദ്ര സര്‍ ക്കാര്‍ ഉത്ത രവ് ഇറക്കി. പുതിയ ജി. എസ്. ടി. നിരക്കു കള്‍ ജൂലായ് 27 മുതല്‍ പ്രാബല്യ ത്തിൽ വരും എന്ന് കേന്ദ്ര ധന മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.

വാഷിംഗ് മെഷീന്‍, റഫ്രിജ റേറ്റര്‍, 27 ഇഞ്ച് വരെ യുള്ള ടി.വി, ഇസ്തിരി പ്പെട്ടി, വാക്വം ക്ലീനര്‍, ഗ്രൈന്‍ഡര്‍, മിക്സി, വാട്ടര്‍ ഹീറ്റര്‍, മണ്ണെണ്ണ സ്റ്റൗ, വാട്ടര്‍ കൂളര്‍ തുട ങ്ങിയ ഗൃഹോ പകരണ ങ്ങള്‍ക്ക് വില കുറയും.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഇരുപത്തി എട്ടാമത് ജി. എസ്. ടി. കൗണ്‍സില്‍ യോഗ ത്തില്‍ നിരക്കു കള്‍ പരിഷ്‌ക രിച്ച തോടെ യാണ് ഗൃഹോ പകരണ ങ്ങള്‍ക്ക്‌ വില യില്‍ മാറ്റം വരുന്നത്.

കൂടാതെ ലിഥിയം ബാറ്ററി, വീഡിയോ ഗെയിം, ഹെയര്‍ ഡ്രൈയര്‍, പെയിന്റ്, വാര്‍ണിഷ്, സുഗന്ധ ദ്രവ്യ ങ്ങള്‍, ടോയ്‌ലറ്റ് സ്‌പ്രേ, കോസ്‌ മെറ്റിക്‌സ്, മുള കൊണ്ടുള്ള തറവിരി, തുകല്‍ ഉത്പന്ന ങ്ങള്‍, ഗ്ളാസ്സില്‍ തീര്‍ത്ത പ്രതിമകൾ തുടങ്ങിയ 88 ഉൽപ്പ ന്ന ങ്ങ ളുടെ ചരക്കു – സേവന നികുതി യാണ് കുറ ച്ചിരി ക്കു ന്നത്.

മുൻപ് 28% നികുതി ഈടാക്കി യിരുന്ന ഈ ഉത്പന്ന ങ്ങളെ 18% നികുതി സ്ലാബിലേക്ക് മാറ്റി. അഞ്ചു കോടി രൂപ വരെ വാർഷിക വിറ്റു വരവു ള്ളവർ എല്ലാ മാസ വും നികുതി അട ക്കണം എങ്കിലും മൂന്നു മാസ ത്തില്‍ ഒരിക്കൽ റിട്ടേൺ ഫയൽ ചെയ്താൽ മതി. നികുതി നിയമ ങ്ങൾ ക്കുള്ള ഭേദ ഗതി കളും കൗൺസിൽ അംഗീ കരിച്ചു.

- pma

വായിക്കുക: , , ,

Comments Off on ജി. എസ്. ടി. യിൽ ഇളവ് വരുത്തി – ഗൃഹോപകരണ ങ്ങള്‍ക്ക്‌ വില കുറയും

Page 38 of 70« First...102030...3637383940...506070...Last »

« Previous Page« Previous « ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു
Next »Next Page » ഷിഗെല്ല രോഗ ബാധ : രണ്ടു വയസ്സു കാരൻ മരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha