തൃശ്ശൂര്‍ : ഉത്സവ കോർഡിനേഷൻ കമ്മിറ്റി തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച ഹര്ത്താ ലിന് ആഹ്വാനം ചെയ്തു.
വെടിക്കെട്ടിനും ആന എഴുന്നെള്ളി പ്പിനും അനുമതി നൽകാ ത്തതിൽ പ്രതിഷേധിച്ചു കൊണ്ടാണ് രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു മണി വരെ ഹര്‍ത്താല്‍ നടത്തുന്നത്.
തൃശ്ശൂര്‍ : ഉത്സവ കോർഡിനേഷൻ കമ്മിറ്റി തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച ഹര്ത്താ ലിന് ആഹ്വാനം ചെയ്തു.
വെടിക്കെട്ടിനും ആന എഴുന്നെള്ളി പ്പിനും അനുമതി നൽകാ ത്തതിൽ പ്രതിഷേധിച്ചു കൊണ്ടാണ് രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു മണി വരെ ഹര്‍ത്താല്‍ നടത്തുന്നത്.
- pma
വായിക്കുക: ആനക്കാര്യം, ഉത്സവം, എതിര്‍പ്പുകള്‍, തൃശ്ശൂര്‍ പൂരം, വിവാദം
തിരുവനന്തപുരം : പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയെ പ്രതി യാക്കി വിജിലൻസ് കേസ്സെടുത്തു.
സർക്കാർ ഭൂമി കയ്യേറി ഫ്ലാറ്റ് നിർമ്മി ക്കുവാന്‍ ചട്ട വിരുദ്ധ മായി സ്വകാര്യ കമ്പനി ക്ക് ഐക്യ ജനാധിപത്യ മുന്നണി സർ ക്കാർ അനു മതി നൽകി എന്നാണു പരാതി.
ഫ്ലാറ്റ് നിർമ്മാ താക്കൾ പാറ്റൂരിൽ സർക്കാ രിന്റെ 12 സെന്റ് സ്ഥലം കയ്യേറി എന്നാണു കേസ്. കേസില്‍ ഒന്നാം പ്രതി ജല വിഭവ വകുപ്പ് ഉദ്യോ ഗസ്ഥന് ആയിരുന്ന സോമ ശേഖരന്. രണ്ടാം പ്രതി വാട്ടര്‍ അതോറിറ്റിയിലെ തന്നെ ഉദ്യോഗസ്ഥന് ആയിരുന്ന മധു, മൂന്നാം പ്രതി മുന്‍ ചീഫ് സെക്രട്ടറി ഇ. കെ. ഭരത് ഭൂഷണ്. നാലാം പ്രതി യാണ് ഉമ്മന്‍ ചാണ്ടി. ഫ്ളാറ്റ് കമ്പനി ഉടമയാണ് അഞ്ചാം പ്രതി.
- pma
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, തട്ടിപ്പ്, വിവാദം
ചെന്നൈ : അണ്ണാ ഡി. എം. കെ. ജനറൽ സെക്രട്ടറി വി. കെ. ശശികല ബെംഗളൂരു ജയിൽ വളപ്പിലെ പ്രത്യേക കോടതിയിൽ കീഴ ടങ്ങി.
അനധികൃത സ്വത്ത് സമ്പാദന ക്കേ സിലെ സുപ്രീം കോടതി വിധി യെ തുടര്‍ന്ന് കീഴട ങ്ങിയ ശശികല യെയും കൂട്ടു പ്രതി കളായ ജെ. ഇള വരശി, വി. എൻ. സുധാ കരൻ എന്നിവ രേയും പരപ്പന അഗ്ര ഹാര ജയിലി ലേക്ക് മാറ്റി.
കീഴടങ്ങുവാന്‍ സമയം നീട്ടി നല്‍കണം എന്നുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി യതിനെ തുടര്‍ ന്നാണ് ശശി കല ഇന്നു തന്നെ പരപ്പന യില്‍ എത്തി യത്.
ബെംഗളൂരു ജയിൽ വളപ്പിലെ പ്രത്യേക കോടതി യിൽ കീഴടങ്ങിയ മൂന്നു പേരെയും നട പടി കൾക്ക് ശേഷം ജയിലി ലേക്ക് മാറ്റുക യാ യി രുന്നു. ശശി കല യുടെ ഭർത്താവ് എം. നട രാജനും മുതിർന്ന നേതാക്കളും കോടതി യിൽ എത്തി യിരുന്നു.
കനത്ത സുരക്ഷ യാണ് ശശി കല യെയും മറ്റു രണ്ടു പ്രതി കളെയും പാർപ്പി ക്കു വാനു ള്ള ജയിൽ പരി സരത്ത് ഒരുക്കി യിരി ക്കുന്നത്. ജയിലിന്റെ മൂന്നു കിലോ മീറ്റർ ചുറ്റള വിൽ നിരോധനാജ്ഞയും പുറ പ്പെടു വി ച്ചിട്ടുണ്ട്.
- pma
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കുറ്റകൃത്യം, തമിഴ്നാട്, വിവാദം, സാമ്പത്തികം, സ്ത്രീ
ന്യൂഡൽഹി: ദേശീയ ഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ഉള്ള ആശങ്കകള്‍ക്ക് ഒരു പരിധി വരെ വിരാമമിട്ട് കൊണ്ട് സുപ്രീം കോടതി പുതിയ വിശദീകരണം നല്കി. സിനിമയിലെ സന്ദര്‍ഭവുമായി ബന്ധപ്പെട്ട് നടത്തുന്ന ദേശീയ ഗാനാലാപന വേളയിൽ കാണികള്‍ എഴുന്നേറ്റ് നില്‍ക്കേണ്ട ആവശ്യമില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി.
സിനിമ തുടങ്ങുന്നതിന് മുന്‍പായി ദേശീയ ഗാനം ആലപിക്കണം എന്നും, ഗാനാലാപന വേളയില്‍ ദേശീയ ഗാനത്തോടുള്ള ആദര സൂചകമായി കാണികള്‍ നിര്‍ബന്ധമായും എഴുന്നേറ്റു നില്‍ക്കണം എന്നൊക്കെയുള്ള സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ഒട്ടേറെ ആശങ്കകള്‍ നിലനിന്നിരുന്നു. ഇതിന് വിരാമമിട്ട് കൊണ്ടാണ് പുതിയ വിശദീകരണം. ദേശീയ ഗാനാലാപന വേളയില്‍ എഴുന്നേല്ക്കാന് വിസമ്മതിച്ച ചിലരെ പോലീസ് അറസ്റ്റ് ചെയ്യുക കൂടി ഉണ്ടായതോടെ ഈ വിഷയം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. അടുത്തയിടെ പുറത്തിറങ്ങിയ ദംഗല്‍ എന്ന സിനിമയില്‍ ദേശീയ ഗാനം ആലപിക്കുന്ന ഒരു രംഗം ഉണ്ടായത് സുപ്രീം കോടതി ഉത്തരവിനെ കുറിച്ച് നിലനിന്ന അവ്യക്തത കൂടുത്തല്‍ പ്രകടമാക്കി. സിനിമയിലെ ഗാനാലാപന വേളയിലും ചിലര്‍ എഴുന്നേറ്റു നിന്നു. ഈ വിഷയമാണ് ഒരു പൊതു താല്പര്യ ഹര്‍ജിയായി വീണ്ടും സുപ്രീം കോടതിയില്‍ എത്തിയത്. സിനിമയിലെ സന്ദര്‍ഭവുമായി ബന്ധപ്പെട്ട് നടത്തുന്ന ദേശീയ ഗാനാലാപന വേളയിലും കാണികള്‍ എഴുന്നേറ്റ് നില്ക്കണമോ എന്ന് സുപ്രീം കോടതി വ്യക്തമാക്കണം എന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം. ഇത്തരം സന്ദര്‍ഭങ്ങളില്‍ എഴുന്നേറ്റ് നില്‍ക്കേണ്ട ആവശ്യമില്ല എന്നാണ് സുപ്രീം കോടതി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
- ജെ.എസ്.
വായിക്കുക: കോടതി, മനുഷ്യാവകാശം, വിവാദം
ന്യൂദല്‍ഹി : സിനിമ പ്രദര്‍ശി പ്പിക്കു മ്പോള്‍ ദേശീയ ഗാനം ആലപി ക്കുന്ന രംഗ ങ്ങളില്‍ കാണി കള്‍ എഴു ന്നേറ്റ് നില്‍ക്കേ ണ്ടതില്ല എന്ന് സുപ്രീം കോടതി.
അതു പോലെ തിയ്യേറ്ററില്‍ പ്രദര്‍ശി പ്പിക്കുന്ന ഡോക്യു മെന്റ റിക ളിലും ദേശീയ ഗാനം ആലപി ക്കുന്ന രംഗം വരു മ്പോഴും കൂടെ ആലപിക്കു കയോ എഴു ന്നേല്‍ ക്കുകയോ ചെയ്യേണ്ടതില്ല എന്നും ഇതു സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേ കോടതി വ്യക്തത വരുത്തി.
തിയ്യേറ്ററുകളില്‍ കളിൽ സിനിമയ്ക്ക് മുന്നോടി യായി നിര്‍ബന്ധ മായും ദേശീയ ഗാനം ആലപിക്കണം എന്ന് 2016 നവംബര്‍ 30 നാണ് സുപ്രീം കോടതി ഉത്തരവ് ഇറക്കി യി രുന്നത്. ആ സമയം കാണികള്‍ എഴുന്നേറ്റ് നില്‍ക്കണം എന്നും സുപ്രീം കോടതി ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ സിനിമ യിലെ രംഗ ത്തിന് ഈ വിധി ബാധക മാണോ എന്ന തിലാണ് കോടതി ഇപ്പോൾ വ്യക്തത വരുത്തിയത്.
- pma
വായിക്കുക: ഇന്ത്യ, കോടതി, വിവാദം, സാങ്കേതികം