അറ്റ്ലസ് രാമചന്ദ്രന്‍ : വൈശാലിയുടെ നിര്‍മ്മാതാവ്

October 3rd, 2022

suparna-sanjay-vaisali-ePathram

അറ്റ്ലസ് ജ്വല്ലറിയുടെ ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്നുളള പരസ്യ വാചക ത്തിലൂടെ സാധാരണക്കാരുടെ മനസ്സില്‍ കുടിയേറിയ അറ്റ്ലസ് രാമചന്ദ്രന്‍ (എം. എം. രാമചന്ദ്രന്‍) എന്ന കലാകാരന്‍ ഒട്ടേറെ പ്രതിഭകള്‍ക്ക് സ്ക്രീനിനു മുന്നിലും പിന്നിലും അവസരം നല്‍കിയ നിര്‍മ്മാതാവ് എന്നുള്ള കാര്യം പലര്‍ക്കും അറിവുള്ളതല്ല.

ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ ഏറെ കൗതുകത്തോടെ ഇന്നും കാണുന്ന വൈശാലി (1988) എന്ന സിനിമ അടക്കം നിരവധി കലാമൂല്യമുള്ള ചിത്രങ്ങളുടെ നിര്‍മ്മാതാവ് കൂടിയായ പ്രമുഖ പ്രവാസി സംരംഭകന്‍ എം. എം. രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം ദുബായില്‍ വെച്ച് അന്തരിച്ചു.

atlas-rama-chandran-vaisali-movie-ePathram

സംവിധായകന്‍ ഭരതന്‍ ഒരുക്കിയ വൈശാലി, പിന്നീട് വാസ്തുഹാര (ജി. അരവിന്ദന്‍ -1991), ധനം (സിബി മലയില്‍ -1991), സുകൃതം (ഹരികുമാര്‍ – 1994) എന്നീ ചിത്രങ്ങള്‍ എം. എം. രാമചന്ദ്രന്‍ നിര്‍മ്മിച്ചു.

മലയാളത്തിലെ ശ്രദ്ധേയ ചിത്രങ്ങളായ ഇന്നലെ (പി. പത്മരാജന്‍-1990), കൗരവര്‍ (ജോഷി – 1992),  വെങ്കലം (ഭരതന്‍ -1993), ചകോരം – (എം. എ. വേണു -1994) എന്നിവ യുടെ വിതരണക്കാരന്‍ ആയിരുന്നു.

നിര്‍മ്മാതാവ്, വിതരണക്കാരന്‍, അഭിനേതാവ് എന്നീ റോളുകളില്‍ നിന്നും സംവിധായകന്‍ എന്ന റോളിലും ഹോളിഡേയ്സ് (2010) എന്ന സിനിമയിലൂടെ അദ്ദേഹം എത്തി.

meghangal-shoot-atlas-ramachandran-ePathram

മേഘങ്ങള്‍ ടെലി സിനിമ ഷൂട്ട്

വലിപ്പച്ചെറുപ്പം ഇല്ലാതെ കലാകാരന്മാരെ പ്രോത്സാഹി പ്പിക്കുന്നതില്‍ അല്പം പോലും മടി കാണിക്കാത്ത അദ്ദേഹം, ഗള്‍ഫില്‍ ചിത്രീകരിച്ച എം. ജെ. എസ്. മീഡിയയുടെ ഷലീല്‍ കല്ലൂരിന്‍റെ ‘മേഘങ്ങള്‍’ എന്ന ടെലി സിനിമയുമായി സഹകരിച്ചിരുന്നു.

അറബിക്കഥ, ടു ഹരിഹർ നഗർ, മലബാർ വെഡ്ഡിംഗ് തുടങ്ങി ഗള്‍ഫിലും കേരളത്തിലും വെച്ച് ചിത്രീകരിച്ച നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത് അഭിനേതാവ് എന്ന നിലയിലും അറ്റ്ലസ് രാമ ചന്ദ്രന്‍ തന്‍റെ സാന്നിദ്ധ്യം നില നിര്‍ത്തി.  M. M. Ramachandran 

– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി. 

 

 

- pma

വായിക്കുക: , , , ,

Comments Off on അറ്റ്ലസ് രാമചന്ദ്രന്‍ : വൈശാലിയുടെ നിര്‍മ്മാതാവ്

കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

October 1st, 2022

kodiyeri

തിരുവനന്തപുരം : സി. പി. എം. പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയും ആയിരുന്ന കോടിയേരി ബാലകൃഷ്ണൻ (70) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയില്‍ ആയിരുന്നു. ശനിയാഴ്ച രാത്രി എട്ടര മണിയോടെ ആയിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച മൂന്ന് മണിക്ക് തലശ്ശേരിയിൽ.

കണ്ണൂര്‍ തലായി എല്‍. പി. സ്‌കൂള്‍ അദ്ധ്യാപകന്‍ ആയിരുന്ന കോടിയേരി മൊട്ടുമ്മേല്‍ കുഞ്ഞുണ്ണി ക്കുറുപ്പിന്‍റെയും നാരായണി അമ്മയുടെയും മകനായി 1953 നവംബര്‍ 16 ന് ജനനം. കോടിയേരി ജൂനിയര്‍ ബേസിക് സ്‌കൂള്‍, കോടിയേരി ഓണിയന്‍ ഗവണ്‍മെന്‍റ് ഹൈസ്‌കൂള്‍, മാഹി മഹാത്മാ ഗാന്ധി കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്ത് സജീവമായി.

പതിനാറാം വയസ്സില്‍ പാര്‍ട്ടിയിൽ അംഗമായി. സി. പി. എം. ഈങ്ങയില്‍ പീടിക ബ്രാഞ്ച് സിക്രട്ടറി, തലശ്ശേരി മുനിസിപ്പല്‍ ലോക്കല്‍ സിക്രട്ടറി, കണ്ണൂര്‍ ജില്ലാ സിക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി. സി. പി. എം. ന്‍റെ അത്യുന്നത ഘടകമായ പോളിറ്റ് ബ്യൂറോ അംഗം ആയിരിക്കെയാണ് അന്ത്യം.

- pma

വായിക്കുക: , , ,

Comments Off on കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് അന്തരിച്ചു

September 25th, 2022

aryadan-muhammad-epathram
കോഴിക്കോട് : മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. ഞായറാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശു പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം തിങ്കളാഴ്ച രാവിലെ 9 മണിക്ക് നിലമ്പൂരില്‍ നടക്കും.

ആര്യാടന്‍ ഉണ്ണീന്‍ – കദിയുമ്മ ദമ്പതികളുടെ മകനായി 1935 ല്‍ ആയിരുന്നു ജനനം. നിലമ്പൂര്‍ ഗവണ്മെന്‍റ് മാനവേദന്‍ ഹൈസ്‌കൂളില്‍ ആയിരുന്നു വിദ്യാഭ്യാസം. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയ രംഗത്ത് സജീവമായി. വണ്ടൂര്‍ ഫര്‍ക്ക കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട്, കോഴിക്കോട് ഡി. സി. സി. സെക്രട്ടറി, വണ്ടൂരില്‍ നിന്നുള്ള കെ. പി. സി. സി. അംഗം, ഡി. സി. സി. പ്രസിഡണ്ട്, കെ. പി. സി. സി. സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വർഷങ്ങളിൽ നിലമ്പൂർ നിയമ സഭാ മണ്ഡലത്തിൽ നിന്നും എം. എല്‍. എ. ആയി തെരഞ്ഞെടുത്തു. വിവിധ കാലയളവുകളില്‍ വനം, തൊഴില്‍. ടൂറിസം, വൈദ്യുതി വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് അന്തരിച്ചു

പ്രതാപ് പോത്തന്‍ അന്തരിച്ചു

July 15th, 2022

actor-director-prathap-pothan-ePathram
പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ (70) അന്തരിച്ചു. ചെന്നൈയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുക യായിരുന്നു. മലയാളം, തമിഴ്, തെുലങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലധികം സിനിമകളില്‍ അഭിനയിച്ചു.

വിവിധ ഭാഷകളിലായി 12 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഭരതൻ സംവിധാനം ചെയ്ത് 1978 ൽ പുറത്തിറങ്ങിയ ‘ആരവം’ എന്ന സിനിമ യിലൂടെ അഭി നയ രംഗത്ത് എത്തിയ പ്രതാപ് പോത്തന്‍ ‘തകര’ യിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായി. ചാമരം, ലോറി, നവംബറിന്‍റെ നഷ്ടം, സിന്ദൂര സന്ധ്യക്കു മൗനം,

മീണ്ടും ഒരു കാതൽ കഥൈ എന്ന ചിത്രത്തിലൂടെ സംവിധായകനായി തുടക്കം കുറിച്ചു. നവാഗത സംവിധായകന്‍റെ മികച്ച സിനിമക്കുള്ള പ്രഥമ ഇന്ദിരാ ഗാന്ധി ദേശീയ പുരസ്‌കാരം ഈ സിനിമ യിലൂടെ പ്രതാപ് പോത്തനെ തേടി എത്തി. ഋതുഭേദം, ഡെയ്‌സി,യാത്രാമൊഴി, വെട്രിവിഴ, ആത്മ, ചൈതന്യ തുടങ്ങിയവയാണ് സംവിധാനം ചെയ്ത ശ്രദ്ധേയ സിനിമകൾ.

‘വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍’ എന്ന ചിത്രത്തിലെ ഔസേപ്പച്ചൻ എന്ന എഴുപതു വയസ്സുകാരനായ കഥാപാത്രത്തിലൂടെ കഥാപാത്ര ത്തിലൂടെ സംസ്ഥാന സര്‍ക്കാറിന്‍റെ പ്രത്യേക ജൂറിപുരസ്‌കാരം പ്രതാപ് പോത്തന്‍ സ്വന്തമാക്കിയത്.

- pma

വായിക്കുക: , , ,

Comments Off on പ്രതാപ് പോത്തന്‍ അന്തരിച്ചു

ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍ അന്തരിച്ചു

July 6th, 2022

gandhian-p-gopinathan-nair-ePathram
തിരുവനന്തപുരം : സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധി യനും സാമൂഹിക പ്രവർത്തകനുമായ പി. ഗോപിനാഥന്‍ നായര്‍ (100) അന്തരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നെയ്യാറ്റിന്‍ കരയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയില്‍ ആയിരുന്നു.

ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ അടിയുറച്ച് ജീവിക്കുകയും ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ രാജ്യത്ത് പ്രചരിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച വ്യക്തി കൂടിയാണ് പി. ഗോപിനാഥന്‍ നായര്‍.

എം. പത്മനാഭ പിള്ള – കെ. പി. ജാനകി അമ്മ ദമ്പതി കളുടെ മകനായി 1922 ജൂലായ് 7 ന് ജനിച്ച ഗോപി നാഥന്‍ നായരുടെ പ്രാഥമിക വിദ്യാഭ്യാസം നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ഹൈസ്കൂളിൽ ആയിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ബിരുദ പഠനം. കോളേജ് വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ സ്വാതന്ത്ര്യ സമര ത്തില്‍ ഇറങ്ങി. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ജയില്‍ വാസം അനുഷ്ഠിച്ചിട്ടുണ്ട്.

ഗാന്ധി സ്മാരക നിധി എന്ന് അറിയപ്പെട്ട മഹാത്മ ഗാന്ധി നാഷണല്‍ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആയിരുന്നു. കുഞ്ഞുന്നാളില്‍ മഹാത്മാ ഗാന്ധിയെ നേരില്‍ കണ്ടതോടെയാണ് ഗാന്ധിയന്‍ ആദര്‍ശ ങ്ങളില്‍ ആകൃഷ്ടനായി ഗാന്ധി മാര്‍ഗ്ഗത്തിലേക്ക് നീങ്ങിയതും തുടര്‍ന്ന് സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളി ആയതും. 2016-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

- pma

വായിക്കുക: , ,

Comments Off on ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍ അന്തരിച്ചു

Page 7 of 16« First...56789...Last »

« Previous Page« Previous « പ്രസിഡൻഷ്യൽ അഫയേഴ്‌സ് മന്ത്രാലയം ഇനി മുതല്‍ പ്രസിഡൻഷ്യൽ കോർട്ട്
Next »Next Page » പാചക വാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha