ദുബായ്‌ മെട്രോ ഗ്രീന്‍ ലൈന്‍ തുറന്നു

September 10th, 2011

sheikh-mohammed-dubai-metro-epathram

ദുബായ്‌ : ദുബായ്‌ മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടമായ ഗ്രീന്‍ ലൈന്‍ ഇന്നലെ നടന്ന ചടങ്ങില്‍ യു. എ. ഇ. ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ്‌ ഭരണാധികാരിയുമായ ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. ലോകത്തെ ഏറ്റവും നീളമേറിയ പൂര്‍ണ്ണമായും സ്വയം പ്രവര്‍ത്തിക്കുന്ന റെയില്‍ വ്യവസ്ഥ എന്ന ഗിന്നസ്‌ ലോക റെക്കോഡ്‌ പതിപ്പിച്ച ഫലകം ഷെയ്ഖ്‌ മുഹമ്മദ്‌ അനാവരണം ചെയ്തു. ദുബായിയുടെ അസൂയാവഹമായ വളര്‍ച്ചയുടെ ദൃശ്യങ്ങള്‍ അടങ്ങിയ ഒരു ഡോക്യുമെന്ററി ചിത്ര പ്രദര്‍ശനവും ഇതോടൊപ്പം നടക്കുകയുണ്ടായി.

ദുബായ്‌ കിരീടാവകാശിയായ ഷെയ്ഖ്‌ ഹംദാന്‍ ബിന്‍ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂം, ദുബായ്‌ ഉപ ഭരണാധികാരി ഷെയ്ഖ്‌ മക്തൂം ബിന്‍ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂം, മറ്റ് ഷെയ്ഖുമാര്‍, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ അകമ്പടിയോടെ ഷെയ്ഖ്‌ മുഹമ്മദ്‌ പുതിയ മെട്രോ ലൈനിന്റെ ആദ്യ സ്റ്റേഷനായ ദുബായ്‌ ഹെല്‍ത്ത്‌ കെയര്‍ സിറ്റി സ്റ്റേഷനില്‍ നിന്നും കയറി 16 സ്റ്റേഷനുകള്‍ കടന്ന് അവസാന സ്റ്റേഷനായ ഖിസൈസ്‌ എത്തിസലാത്ത്‌ സ്റ്റേഷന്‍ വരെ കന്നി സഞ്ചാരം നടത്തി.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പ്രവാസി മലയാളികള്‍ ഓണ ലഹരിയില്‍

September 9th, 2011

dubai-onam-celebration-epathram

ദുബായ്‌ : ഇത്തവണ ഓണം പ്രവാസി മലയാളികള്‍ ശരിക്കും ആഘോഷിക്കുകയാണ്. അവധി ദിവസമായ വെള്ളിയാഴ്ച തന്നെ തിരുവോണം വന്നത് പ്രവാസി ഓണത്തിന്റെ മാറ്റു കൂട്ടിയിട്ടുണ്ട്. വിവിധ പ്രവാസി സംഘടനകള്‍ വിപുലമായാണ് ഓണാഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ജാതി മത ഭേദമന്യേ കുടുംബമായി താമസിക്കുന്നവര്‍ മാത്രമല്ല ബാച്ചിലേഴ്സ് “റൂമുകളിലും” ഓണ സദ്യക്കുള്ള ഒരുക്കങ്ങള്‍ കാര്യമായി തന്നെ നടക്കുന്നു. ലേബര്‍ ക്യാമ്പുകളില്‍ ഭാഷ ദേശ വ്യത്യാസമില്ലാതെ നടത്തുന്ന ഓണാഘോഷം പ്രവാസ ലോകത്തിന്റെ മാത്രം പ്രത്യേകതയാണ്. സദ്യയൊരുക്കിയും കുടുംബാംഗങ്ങള്‍ പരസ്പരം വീടുകള്‍ സന്ദര്‍ശിച്ചും പാര്‍ക്കുകള്‍ ബീച്ചുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒത്തു കൂടിയും ഓണം ആഘോഷിക്കുന്നു.

വ്യാഴാഴ്ച കേരളത്തിലേതിനേക്കാള്‍ വലിയ ഉത്രാട പാച്ചിലായിരുന്നു ഗള്‍ഫിലും. വാഴയില മുതല്‍ ഓണ സദ്യക്ക് വേണ്ട സകല വിഭവങ്ങളും കടകളില്‍ പ്രത്യേകമായി തന്നെ ഒരുക്കിയിട്ടുണ്ട്. വലിയ ഷോപ്പിങ്ങ് മാളുകളിലും സ്വര്‍ണ്ണക്കടകളിലും മലയാളികളുടെ വന്‍ തിരക്കാണ് വ്യാഴാഴ്ച വൈകുന്നേരം അനുഭവപ്പെട്ടത്. ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ വിപുലമായ ഓണാഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. പൂക്കള മത്സരം, തിരുവാതിര കളി മത്സരം തുടങ്ങി നിരവധി മത്സരങ്ങള്‍ ഓണാഘോഷങ്ങളുടെ ഭാഗമായി നടത്തി. തുടര്‍ന്ന് വരുന്ന അവധി ദിനങ്ങളില്‍ ഗള്‍ഫ് മേഘലയില്‍ പ്രവാസി സംഘടനകളുടേയും മറ്റു കൂട്ടായമകളുടേയും ഓണാഘോഷ പരിപാടികള്‍ ഉണ്ടാകും.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റംസാന്‍ നോയമ്പിന്റെ ദിനങ്ങളിലായിരുന്നു ഓണം വരാറ്. എന്നാല്‍ ഇത്തവണ റംസാന്‍ കഴിഞ്ഞതിനു ശേഷമാണ് ഓണം. തിരുവോണം അവധി ദിവസമായ വെള്ളിയാഴ്ചയുമാണ്. അതിനാല്‍ പ്രവാസി മലയാളികള്‍ ഇത്തവണ ശരിക്കും ആഘോഷ ലഹരിയിലാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൈരളി ഫെസ്റ്റ് ഈദ്‌ ഓണാഘോഷം

September 5th, 2011

reji-mannel-epathram
“ഈണം ദോഹ”യുടെ പിന്തുണയോടെ ഫ്രെയിം വണ്‍ മീഡിയ കൈരളി ടി. വി. ക്ക് വേണ്ടി അവതരിപ്പിച്ച നാസര്‍ അല്‍ ഹജരിസ് “കൈരളി ഫെസ്റ്റ്” ഈദ് – ഓണാഘോഷം (അഹലന്‍ റമളാന്‍ – ലൈവ് പ്രോഗ്രാം) സെപ്റ്റംബര്‍ 3ന് ഖത്തറിലെ ഐ. സി. സി. അശോക ഹാളില്‍ അരങ്ങേറി. നോര്‍ക്ക മുന്‍ ഡയറക്ടര്‍ കെ. കെ. ശങ്കരന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ “ഹലോ മര്‍ഹബ” എന്ന പരിപാടിയുടെ അവതാരകനായ റെജി മണ്ണേലും ഖത്തറിലെ പ്രമുഖ വ്യക്തിത്വങ്ങളും  പങ്കെടുത്തു.

bejoy-kumar-epathram

ഫ്രെയിം വണ്‍ മീഡിയ ഡയറക്ടര്‍ ബിജോയ്‌ കുമാര്‍ കൈരളിയുടെ ഖത്തറിലെ പ്രവര്‍ത്തനത്തെ പറ്റി വിശദീകരിച്ചു. ജിമ്സി ഖാലിദ്‌ അവതാരക യായിരുന്ന പരിപാടിയില്‍ കണ്ണൂര്‍ സമീര്‍, അന്‍ഷാദ് തൃശൂര്‍, റിയാസ് തലശ്ശേരി, ഷക്കീര്‍ പാവറട്ടി, ആഷിക്ക് മാഹി, ജിനി ഫ്രാന്‍സിസ്, നിധി രാധാകൃഷ്ണന്‍, അനഘ രാജഗോപാല്‍, ജിമ്സി ഖാലിദ്‌ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

sameer-jini-epathram

കോല്‍ക്കളിയും, ഒപ്പനയും, സിനിമാറ്റിക്ക് ഡാന്‍സും എല്ലാം ഒത്തുചേര്‍ന്ന പരിപാടി ഏറെ ഹൃദ്യമായി.

അബ്ദുല്‍ അസീസ്‌ കെ. വി. – ചാവക്കാട് – ദോഹ – ഖത്തര്‍

-

വായിക്കുക:

അഭിപ്രായം എഴുതുക »

ഈണം ദോഹയുടെ ഈണനിലാവ് 2011

August 31st, 2011

eenanilavu-epathram

ദോഹ : ചെറിയ പെരുന്നാള്‍ ആഘോഷത്തിനായി ഈണം ദോഹ അവതരിപ്പിക്കുന്ന ക്യുബിറ്റ്സ് ഇവന്റ്സ് “ഈണനിലാവ് 2011” സെപ്റ്റംബര്‍ 1 രാത്രി 7:30ന്‌ ഖത്തറിലെ മലയാളി സമാജത്തില്‍ അരങ്ങേറും. ഈ പരിപാടിയിലേക്ക് പ്രവേശനം സൌജന്യമാണ്. ഒരു പിടി നല്ല ഗാനങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള ഈ സംഗീത നിശയില്‍ കണ്ണൂര്‍ സമീര്‍, റഫീക്ക് മാറഞ്ചേരി, ഷക്കീര്‍ പാവറട്ടി, അന്ഷാദ് കര്‍വ, ജിനി ഫ്രാന്‍സിസ്, അനഘാ രാജഗോപാല്‍, നിധി രാധാകൃഷ്ണന്‍, ജിംസി ഖാലിദ്‌ എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കുന്നു. കൂടാതെ ഫര്‍സീന ഖാലിദും സംഘവും അവതരിപ്പിക്കുന്ന ഒപ്പനയും ഉണ്ടായിരിക്കുന്നതാണ്.

“ഈണം ദോഹ” സംഗീതത്തിലൂടെ സൌഹൃദം – സൌഹൃദത്തിലൂടെ കാരുണ്യം എന്ന ആശയവുമായി മുമ്പോട്ട്‌ വന്ന ഒരു സംഘടനയാണ്. നിരവധി ഗായികാ ഗായകന്മാരെ ദോഹയ്ക്ക് പരിചയപ്പെടുത്തുകയും വളര്‍ത്തിക്കൊണ്ട് വരികയും ചെയ്ത ഈ സംഘടന 5 വര്‍ഷത്തിനിടയ്ക്ക് കേരളത്തിന്റെ പല ഭാഗങ്ങളിലും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.

കെ. വി. അബ്ദുല്‍ അസീസ്‌ – ചാവക്കാട് – ദോഹ – ഖത്തര്‍

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൃഷ്ടാവിന്റെ മഹത്വം ബോദ്ധ്യമായ വര്ഷം

August 30th, 2011

maulavi-abdussalam-mongam-epathram

ദുബൈ: അല്ലാഹു അക്ബര്‍ എന്ന മുദ്രാവാക്യത്തിന്റെ മഹത്വം കൂടുതല്‍ ഉയരങ്ങള്‍ താണ്ടിയ കാലയളവായിരുന്നു കഴിഞ്ഞ വര്‍ഷക്കാലമെന്ന്‌ പ്രമുഖ വാഗ്മിയും ദുബൈ അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടറുമായ മൗലവി അബ്ദുസ്സലാം മോങ്ങം പറഞ്ഞു. അല്‍മനാര്‍ അങ്കണത്തിലെ ഈദ്‌ നമസ്കാരത്തിന്‌ നേതൃത്വം നല്‍കിയതിനു ശേഷം ഖുത്വബ നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്രഷ്ടാവിന്റെ മഹത്വവും മനുഷ്യന്റെ നിസ്സാരതയും ബോധ്യമായ പ്രകൃതി ദൃഷ്ടാന്തങ്ങള്‍ നിരവധി നമ്മുടെ മുമ്പിലവതരിച്ചു. ജപ്പാനിലെ സുനാമിയുടെ മുമ്പില്‍ നിസ്സഹായനായി നോക്കി നില്‍ക്കാനേ മനുഷ്യനു കഴിഞ്ഞുള്ളൂ. ഏറിയ ബുദ്ധിയും സമയവും അദ്ധ്വാനവും പണവും ചിലവഴിച്ച്‌ തന്റെ സുഖ സൗഖ്യങ്ങള്‍ക്കായി മനുഷ്യന്‍ നിര്‍മ്മിച്ചെടുത്ത യന്ത്രങ്ങളും രമ്യഹര്‍മ്യങ്ങളും രാക്ഷസ രൂപം പൂണ്ട ചുഴികളില്‍ കുട്ടികളുടെ കളിപ്പാട്ടം പോലെ കറങ്ങിത്തിരിഞ്ഞു. നാടു മുഴുവന്‍ നക്കിത്തുടച്ചു.

al-manar-eid-gaah-qutbah-epathram

ആരാണ്‌ നന്ദിയുള്ളവര്‍ ആരാണ്‌ നന്ദി കെട്ടവര്‍ എന്നറിയാനായി സ്രഷ്ടാവ്‌ നമ്മെ പരീക്ഷണത്തിന്‌ വിധേയമാക്കുകയാണ്‌. ആ പരീക്ഷണത്തില്‍ നാം വിജയിച്ചില്ലെങ്കില്‍ പിന്നെ വീണ്ടും നാം നഷ്ടകാരികളിലുള്‍പ്പെടും. സ്വന്തം ചെറുപ്പവും സ്രഷ്ടാവിന്റെ വലിപ്പവും മനസ്സിലായി താഴ്മയുള്ള ദാസന്മാരായില്ലെങ്കില്‍ നഷ്ടം മനുഷ്യന്റേതു തന്നെ. പരീക്ഷണങ്ങള്‍ അവസാനിക്കുന്നില്ല. ഭൗതിക സുഖ സൗകര്യങ്ങളില്‍ ലോകത്തു തന്നെ ഉന്നത അദ്വിതീയമായ സ്ഥാനമലങ്കരിക്കുന്ന അമേരിക്ക ഇന്ന്‌ നാം ഈ പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ ഐറീന്‍ കൊടുങ്കാറ്റിന്‌ മുന്നില്‍ മുട്ടു വിറച്ചു നില്‍ക്കുന്നു. അദ്ദേഹം പറഞ്ഞു.

ഖുര്‍ആന്‍ പറഞ്ഞുവല്ലോ, “അപ്പോള്‍ ഏതൊരാളുടെ ഹൃദയത്തിന്‌ ഇസ്ലാം സ്വീകരിക്കാന്‍ അല്ലാഹു വിശാലത നല്‍കുകയും അങ്ങനെ അവന്‍ തന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയ്തുവോ (അവന്‍ ഹൃദയം കടുത്തു പോയവനെ പോലെയാണോ?) എന്നാല്‍ അല്ലാഹുവിന്റെ സ്മരണയില്‍ നിന്ന്‌ അകന്ന്‌ ഹൃദയങ്ങള്‍ കടുത്തു പോയവര്‍ക്കാകുന്നു നാശം. അത്തരക്കാര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലത്രെ.”(അസ്സുമര്‍:22)

കാപട്യത്തിന്റെ ലാഞ്ഛനയില്ലാതെ തികഞ്ഞ ഇഖ്ലാസോടു കൂടി സ്രഷ്ടാവിലേക്ക്‌ മടങ്ങേണ്ട ആവശ്യകതയിലേക്കാണ്‌ സംഭവ വികാസങ്ങള്‍ വിരല്‍ ചൂണ്ടുന്നത്‌. അതിനായി നാം നമ്മുടെ മുന്‍ഗണനാ പട്ടികയില്‍ മാറ്റം വരുത്തേണ്ടതുണ്ട്‌. ജീവിതത്തെ മുച്ചൂടും മാറ്റി മറിക്കേണ്ടതുണ്ട്‌. അതല്ലെങ്കില്‍ തിരിച്ചു കയറ്റം അസാദ്ധ്യമായ പതനത്തിലേക്ക്‌ നാം നമ്മെത്തന്നെ വലിച്ചെറിയുന്നതിന്‌ സമാനമായിരിക്കുമത്‌.

അനുഗൃഹീത റമദാനില്‍ നാം കര്‍മങ്ങള്‍ ചെയ്തത്‌ തികഞ്ഞ പ്രതിഫലേച്ഛയില്ലാതെയും കളങ്കമൊഴിഞ്ഞ മനസ്സോടെയുമാണെങ്കില്‍ നാം ധന്യരായി. ആ ധന്യത ചോര്‍ന്നു പോകാത്ത വിധത്തില്‍ നാം നമ്മുടെ മുന്‍ഗണനാ പട്ടിക മാറ്റി എഴുതേണ്ടതുണ്ട്‌.

ഈദിന്‌ രണ്ടു വശങ്ങളുണ്ട്‌. ഒന്ന്‌ ദൈവീകം മറ്റേത്‌ മാനുഷികം. ഇസ്ലാമിലെ ആഘോഷം സ്രഷ്ടാവിനെ മറന്ന്‌ കൂത്താടാനുള്ള അവസരമല്ല. ആഘോഷിക്കാം, പക്ഷേ വിധി വിലക്കുകള്‍ക്ക്‌ വിധേയമായി. ഇബാദത്തുകളില്‍ നിന്ന്‌ മുക്തമാകാനുള്ള അവസരവുമല്ല ഈദ്‌. അതിരും എതിരുമില്ലാത്ത ആഘോഷങ്ങള്‍ക്ക്‌ ഇസ്ലാമില്‍ ഒരു സ്ഥാനവുമില്ല.

രണ്ടാമത്തേത്‌ മാനുഷികം. അതാകട്ടെ തന്റെ സഹജീവികളോട്‌ മുസ്ലിം എങ്ങനെ വര്‍ത്തിക്കണം എന്നുള്ളതിന്റെ നിര്‍ദേശങ്ങളാണ്‌. കുടുംബത്തോടൊപ്പം ആഹ്ലാദത്തോടെ പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ രോഗത്താലോ സാമൂഹ്യ സാഹചര്യങ്ങളാലോ ആഘോഷിക്കേണ്ടതു പോലെ പെരുന്നാള്‍ ആഘോഷിക്കാനാവാത്ത ഹതഭാഗ്യരോട്‌ കൂടെ നാമുണ്ടാകണം.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ലോകത്തെമ്പാടും നിരവധി മാറ്റങ്ങളുണ്ടായി; വിശിഷ്യ, ഇസ്ലാമിക ലോകത്ത്‌. ഒരു വര്‍ഷത്തിനു മുമ്പുള്ള ഇസ്ലാമിക ലോകമല്ല ഇന്നുള്ളത്‌. ഇസ്ലാമിക ലോകത്ത്‌ വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ നന്മക്കായിരിക്കണമെന്ന്‌ നമുക്ക്‌ അല്ലാഹുവിനോട്‌ പ്രാര്‍ഥിക്കാം. നല്ല നാളെകളായിരിക്കട്ടെ മുസ്ലിം ലോകത്തിനു വേണ്ടി വിധി കാത്തു വെച്ചിരിക്കുന്നതെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം, അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങള്‍ ഈദ്‌ പ്രാര്‍ഥനകളില്‍ പങ്കെടുത്തു.

(അയച്ചു തന്നത് : ആരിഫ്‌ സൈന്‍)

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »


« Previous Page« Previous « അഹലന്‍ റമളാന്‍ – ലൈവ് പ്രോഗ്രാം
Next »Next Page » ഈണം ദോഹയുടെ ഈണനിലാവ് 2011 »



  • ജൂൺ 27 വെള്ളിയാഴ്ച യു. എ. ഇ. യിൽ പൊതു അവധി
  • യു. എ. ഇ. നടപ്പാക്കിയ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു
  • ഈദ് മൽഹാർ സീസൺ-3 ശനിയാഴ്ച ഇസ്ലാമിക് സെൻററിൽ
  • അബുദാബി മലയാളീസ് ‘ADM കുട്ടി പ്പട്ടാളം സീസൺ-1’ സംഘടിപ്പിച്ചു
  • അക്ഷര പ്പെരുന്നാൾ സംഘടിപ്പിച്ചു
  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി
  • നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ
  • ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ഇന്ത്യയിൽ നിന്ന് പുരസ്കാരം
  • ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി
  • കുട്ടികളുടെ ഡ്രോയിങ് – പെയിന്റിംഗ് മത്സരം
  • മലയാളി സമാജം യൂത്ത് ഫെസ്റ്റിവല്‍ മെയ് 16, 17, 18 തിയ്യതികളിൽ
  • സി. പി. അബ്ദു റഹിമാൻ ഹാജിയെ ഇഖ്‌വ ആദരിച്ചു
  • പാലക്കാട് ജില്ല കെ. എം. സി. സി. സ്‌നേഹ സംഗമം
  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine