ഗ്രാമിക : മലയാള നാട് വാര്‍ഷികം ആഘോഷിച്ചു

February 15th, 2015

poet-inchakkad-balachandran-ePathram
ഷാര്‍ജ : സോഷ്യൽ മീഡിയ യിലെ സജീവ സാന്നിദ്ധ്യമായ മലയാള നാട് കൂട്ടായ്മയുടെ യു. എ. ഇ. ഘടക ത്തിന്റെ അഞ്ചാം വാര്‍ഷികവും കുടുംബ സംഗമവും ‘ഗ്രാമിക’ എന്ന പേരില്‍ വിവിധ പരിപാടി കളോടെ ആഘോഷിച്ചു.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന ആഘോഷ പരിപാടി കള്‍ കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ‘ഹരിത ദര്‍ശനം എന്ത് എന്തിന്’ എന്ന വിഷയ ത്തില്‍ നടന്ന സെമിനാറില്‍ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. അബ്ദുള്‍ ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. പി. കെ. പോക്കര്‍, ഫൈസല്‍ ബാവ, മിഥിലാജ്, സലിം ദിവാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

സാമൂഹ്യ വിഷയങ്ങള്‍ ജനമധ്യത്തില്‍ എത്തിക്കുന്നതിനായി സോഷ്യല്‍ മീഡിയയെ ഫലപ്രദമായി ഉപയോഗിക്കുന്ന പൊതു പ്രവര്‍ത്തകര്‍ ക്കായി മലയാള നാട് യു. എ. ഇ. ചാപ്റ്റര്‍ ഏര്‍പ്പെടു ത്തി യിരിക്കുന്ന ‘ഗ്രാമിക പുരസ്കാരം’ ടി. എന്‍. സന്തോഷിന് സമ്മാനിച്ചു. സെക്രട്ടേറിയേറ്റ് പടിക്കല്‍ നടത്തിയ നില്‍പ്പ് സമര ത്തിന്റെ സോഷ്യല്‍ മീഡിയ പ്രചാരണ വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ ആയിരുന്നു ടി. എൻ. സന്തോഷ്‌.

ഇന്ത്യന്‍ അസോസിയേഷന്‍ ലൈബ്രറിക്കായി മലയാള നാട് സംഭാവന നല്‍കിയ ഇരുനൂറോളം പുസ്തകങ്ങള്‍ സമ്മേളന ത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ. ബാല കൃഷ്ണന്‍, സെക്രട്ടറി അഡ്വ. വൈ. എ. റഹിം എന്നിവര്‍ ചേര്‍ന്ന് ഏറ്റു വാങ്ങി.

കൂടാതെ ടാന്‍സാനിയ യിലെ കിച്ചന്കാനി ഗ്രാമ ത്തില്‍ പൊതുജന സഹായ ത്തോടെ നിര്‍മിക്കുന്ന ലൈബ്രറി ക്കായി നൂറോളം പുസ്തക ങ്ങള്‍ സംഭാവന നല്‍കുകയും ചെയ്തു.

പരിപാടിയുടെ ഭാഗ മായി വിവിധ കലാ പരിപാടികളും സംഘടി പ്പിച്ചിരുന്നു. അഡ്വ. ജെയിംസ് വിന്‍സെന്റ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സുനില്‍ രാജ് സ്വാഗതവും നസീര്‍ ഉസ്മാന്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on ഗ്രാമിക : മലയാള നാട് വാര്‍ഷികം ആഘോഷിച്ചു

അബുദാബിയില്‍ ചുവപ്പു സിഗ്നല്‍ മറികടന്ന 21,688 കേസുകള്‍

February 14th, 2015

traffic-police-installed-infra-red-camera-ePathram
അബുദാബി : ചുവപ്പ് സിഗ്നൽ മറി കടന്നതിന് കഴിഞ്ഞ വര്‍ഷം അബുദാബിയിൽ പിടിക്കപ്പെട്ടത് 21,688 വാഹന ങ്ങൾ എന്ന് അബുദാബി ട്രാഫിക് വിഭാഗം.

അബുദാബിയിൽ പ്രധാന വീഥികളിലും സിഗ്നലുകളി ലുമായി സ്ഥാപിച്ച ഇൻഫ്രാ റെഡ് ക്യാമറകൾ വഴി യാണ് നിയമ ലംഘനങ്ങൾ പിടി കൂടിയത്.

ചുവപ്പ് സിഗ്നല്‍ മറികടക്കുന്നത് ഗുരുതരമായ അപകടങ്ങള്‍ക്കും മരണം അടക്കമുള്ള അത്യാഹിത ങ്ങള്‍ക്കും കാരണമാകുന്നു എന്നും മഞ്ഞ വെളിച്ചം കത്തിയ ശേഷം സിഗ്നലു കള്‍ മറി കടക്കാന്‍ വേണ്ടി അമിത വേഗതയില്‍ വാഹ നം ഓടിക്കുന്നത് ഒഴിവാ ക്കണം എന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

ചുവപ്പ് സിഗ്നല്‍ മറി കടക്കുക എന്നത് ഗുരുതര മായ നിയമ ലംഘന മാണ്. 800 ദിര്‍ഹം പിഴ യാണ് ഇത്തര ക്കാര്‍ക്കുള്ള ശിക്ഷ. എട്ട് ബ്ലാക്ക് പോയിന്റുകളും ചുമത്തും. ഇതിനും പുറമെ 15 ദിവസ ത്തേക്ക് വാഹനം പിടിച്ചിടുകയും ചെയ്യും. ഇതിനു പകര മായി പ്രസ്തുത കാലയളവിലെ ഓരോ ദിവസത്തിനും 100 ദിര്‍ഹം വീതം പിഴ അടക്കേണ്ടി വരും എന്നും ട്രാഫിക് വിഭാഗം റോഡ് സേഫ്റ്റി ആന്‍ഡ് ട്രാഫിക് എഞ്ചിനീയറിംഗ് തലവന്‍ മേജര്‍ ഖലീഫ മുഹമ്മദ് അല്‍ ഖയീലി വ്യക്തമാക്കി.

- pma

വായിക്കുക: , ,

Comments Off on അബുദാബിയില്‍ ചുവപ്പു സിഗ്നല്‍ മറികടന്ന 21,688 കേസുകള്‍

ഗിന്നസ് ബുക്കില്‍ ഇടം നേടാനായി 110 മണിക്കൂര്‍ പാട്ടുപാടാന്‍ സുധീര്‍ അബുദാബിയില്‍

February 13th, 2015

singer-sudheer-paravur-for-guinness-book-record-ePathram
അബുദാബി : നൂറ്റി പത്ത് മണിക്കൂര്‍ തുടര്‍ച്ചയായി 1500 സിനിമാ പാട്ടുകള്‍ പാടി ക്കൊണ്ട് പുതിയ ഒരു ലോക റെക്കോര്‍ഡ് സ്ഥാപി ക്കാനുള്ള ഒരുക്ക ത്തിലാണ് പറവൂര്‍ സ്വദേശി സുധീര്‍. അഞ്ചര ദിവസം നീളുന്ന പരിപാടി ക്ക് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്റര്‍ വേദി യാവുന്നു.

ഫെബ്രുവരി16 മുതല്‍ 21 വരെ ഐ. എസ്. സി. യില്‍ നടക്കുന്ന പരിപാടി യില്‍ സുധീര്‍ ആലപിക്കുന്ന ത്തില്‍ ഏറെയും ഗാന ഗന്ധര്‍വ്വന്‍ യേശുദാസിന്റെ പാട്ടുകള്‍ ആയിരിക്കും എന്നത് മറ്റൊരു സവിശേഷതയാണ് എന്നും തിങ്കളാഴ്ച രാത്രി 7 മണിക്ക് സംഗീത യജ്ഞം ആരംഭിക്കും എന്നും I S C യില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ സംഘാടകര്‍ അറിയിച്ചു.

എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശി യായ സുധീര്‍ തന്‍റെ പതിനൊന്നാം വയസ്സി ലാണ് പാടി തുടങ്ങിയത്.

കേരള ത്തില്‍ നിരവധി വേദികളില്‍ പാടി ശ്രദ്ധേയനായി കഴിഞ്ഞ തിനു ശേഷ മാണ് ഗിന്നസ് ബുക്കിലേക്ക് പ്രവേശന ത്തിനു ശ്രമിക്കുന്നത്. ഇതിനു മുന്നോടിയായി 2011 ല്‍ തൃശൂര്‍ ജില്ല യിലെ മാള മഹോത്സവ ത്തില്‍ തുടര്‍ച്ച യായി 12 മണിക്കൂര്‍ കൊണ്ട് 185 പാട്ടുകള്‍ പാടുകയും ചെയ്തു. 2012 ജനുവരി 1 ന് സ്വദേശ മായ പറവൂരില്‍ വെച്ച് 385 സിനിമാ ഗാനങ്ങള്‍ 24 മണിക്കൂര്‍ തുടര്‍ച്ച യായി പാടി ക്കൊണ്ട് അതിന്റെ വീഡിയോ ഗിന്നസ് ബുക്ക്‌ അധികൃതര്‍ക്ക് അയച്ചു കൊടുത്ത് ഗിന്നസ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി

നിലവില്‍ ഏറ്റവും കൂടുതല്‍ സമയം പാട്ടു പാടി ഗിന്നസ് ബുക്ക്‌ ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിച്ചിരി ക്കുന്നത് 105 മണിക്കൂര്‍ പാടിയ നാഗ്പൂര്‍ സ്വദേശി രാജേഷ് ബുര്‍ബുറെ എന്ന ഗായകനാണ്.

ഈ റെക്കോര്‍ഡിനെ മറികടക്കാനായി നൂറ്റി പത്ത് മണിക്കൂര്‍ പാടുവാനായി സുധീര്‍ ഒരുങ്ങുമ്പോള്‍ എല്ലാ സഹായ സഹകരണ ങ്ങളും നല്‍കി അബുദാബി യില്‍ വേദി ഒരുക്കി യിരിക്കുന്നത് എവര്‍ സെയ്ഫ് ഗ്രൂപ്പ് എം. കെ. സജീവനും ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചര്‍ സെന്ററും ചേര്‍ന്നാണ്.

I S C വൈസ് പ്രസിഡന്റ് ബിജി. എം. തോമസ്‌, ജനറല്‍ സെക്രട്ടറി ആര്‍. വിനോദ്, വിനോദ വിഭാഗം സെക്രട്ടറി മാത്യു ജോസ് മാത്യു, എവര്‍സെയ്ഫ് ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ എം. കെ. സജീവന്‍, ഗായകന്‍ സുധീര്‍, പ്രോഗ്രാം കോഡിനേറ്റര്‍ മാരായ കെ. കെ. അബ്ദുള്ള, മുഹ്സിന്‍ എന്നിവരും വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഗിന്നസ് ബുക്കില്‍ ഇടം നേടാനായി 110 മണിക്കൂര്‍ പാട്ടുപാടാന്‍ സുധീര്‍ അബുദാബിയില്‍

ഖസ്ര്‍ അല്‍ ഹുസ്ന്‍ ഫെസ്റ്റിവൽ : വർണ്ണാഭമായ തുടക്കം

February 12th, 2015

rulers-of-uae-in-qasr-al-hosn-festival-2015-ePathram
അബുദാബി : യു. എ. ഇ. യുടെ പൗരാണികതയും സാംസ്കാരിക പൈതൃകവും വിളിച്ചോതി ‘ഖസ്ര്‍ അല്‍ ഹുസ്ന്‍’ ഫെസ്റ്റിവലിന് വര്‍ണ്ണാഭമായ തുടക്കമായി.

അബുദാബി യുടെ ഹൃദയ ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന അല്‍ മന്‍ഹാല്‍ പാലസില്‍ നിന്നും അല്‍ ഹുസ്ന്‍ കോട്ട യിലേക്ക് നടന്ന ഘോഷ യാത്ര യോടെ ‘ഖസ്ര്‍ അല്‍ ഹുസ്ന്‍ ഫെസ്റ്റിവല്‍’ എന്ന പേരില്‍ അറിയപ്പെടുന്ന സാംസ്‌കാരിക പൈതൃകോത്സവ ത്തിനു തുടക്കമായത്.

qasr-al-hosn-festival-2015-ePathram
യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂം, അബുദാബി കീരിട അവകാശിയും യു. എ. ഇ. സായുധ സേനയുടെ ഡപ്യുട്ടി കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ്‌ ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ ഘോഷ യാത്രക്ക്‌ നേതൃത്വം നല്‍കി.

ഉപ പ്രധാന മന്ത്രിയും പ്രസിഡന്‍ഷ്യല്‍ അഫയേഴ്‌സ് മന്ത്രി യുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, സാംസ്‌കാരിക യുവ ജന ക്ഷേമ സാമൂഹിക വികസന വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍, ആഭ്യന്തര വകുപ്പ് മന്ത്രിയും ഉപ പ്രധാന മന്ത്രി യുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദുബായ് കിരീടാ വകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂം എന്നിവര്‍ മുന്‍ നിരയില്‍ അണി നിരന്നു.

വിവിധ എമിരേറ്റുകളിലെ ഭരണാധി കാരികള്‍, മന്ത്രിമാര്‍, മറ്റു രാജ കുടുംബാംഗങ്ങളും പൌര പ്രമുഖരും, ആയിരക്കണക്കിന് സ്വദേശി യുവാക്കളും വിദ്യാര്‍ത്ഥികളും ഘോഷയാത്ര യില്‍ സംബന്ധിച്ചു. പരമ്പരാഗത പോലീസ് വേഷ ങ്ങളും ഘോഷ യാത്രക്ക് മാറ്റ് കൂട്ടി. തുടര്‍ന്ന് പരമ്പരാഗത സാംസ്കാരിക – കലാ – സംഗീത -നൃത്ത പരിപാടികള്‍ അവതരിപ്പിച്ചു.

അബുദാബി ടൂറിസം ആന്‍ഡ് കള്‍ചറല്‍ അതോറിറ്റിയുടെ ആഭിമുഖ്യ ത്തിലാണ് പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവല്‍ സംഘടി പ്പിച്ചി രിക്കുന്നത്.

ദിവസവും വൈകീട്ട് നാലു മണി മുതല്‍ രാത്രി പതിനൊന്നു വരെയാണ് യു എ ഇ യുടെ പൗരാണികതയും പാരമ്പര്യവും വരച്ചു കാട്ടുന്ന കലാ സാംസ്കാരിക പരിപാടികള്‍ അവതരിപ്പിക്കുക.

അവധി ദിവസങ്ങളില്‍ വനിത കള്‍ക്കും 12 വയസിനു താഴെയുള്ള കുട്ടികള്‍ക്കും മാത്രമാണ് ഫെസ്റ്റിവല്‍ കാണാനുള്ള പ്രവേശനം അനുവദി ക്കുക. തുടര്‍ന്നുള്ള ദിവസ ങ്ങളില്‍ പൊതു ജന ങ്ങള്‍ക്കു പ്രവേശനം ഉണ്ടായിരിക്കും എന്ന് അബുദാബി ടൂറിസം ആന്‍ഡ് കള്‍ച്ചര്‍ അതോറിറ്റി അറിയിച്ചു.

Photo Courtesy : The National daily

- pma

വായിക്കുക: , ,

Comments Off on ഖസ്ര്‍ അല്‍ ഹുസ്ന്‍ ഫെസ്റ്റിവൽ : വർണ്ണാഭമായ തുടക്കം

പ്രവാസ ജീവിതം മതിയാക്കി ബാവ നാട്ടിലേക്ക്

February 12th, 2015

arakka-parambil-bava-karooppadanna-ePathram
ദുബായ് : മുപ്പത്തി എട്ടു വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി ബാവ നാട്ടിലേക്ക് തിരിക്കുന്നു. കൊടുങ്ങല്ലൂര്‍ കരൂപ്പടന്ന സ്വദേശിയും അറക്ക പറമ്പില്‍ കുടുംബാംഗവു മായ ബാവ 15 വര്‍ഷത്തെ ബഹ്‌റൈന്‍ ജീവിതവും 23 വര്‍ഷത്തെ ദുബായ് വാസവും നേടി തന്ന സൌഹൃദ ങ്ങളും പൊതു ജീവിത ത്തിലെ മറക്കാനാവാത്ത അനുഭവ സമ്പത്തു മായിട്ടാണ് നാട്ടി ലേക്ക് മടങ്ങുന്നത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന ബാവ, തൊഴില്‍ തേടി ദുബായില്‍ എത്തുന്നവര്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ ചെയ്തു കൊടുക്കാന്‍ എന്നും ശ്രദ്ധിച്ചിരുന്നു.

വെള്ളാങ്ങല്ലൂര്‍ മഹല്ല് അസോസിയേഷന്‍ എന്ന പേരില്‍ രൂപികരിച്ച നാട്ടുകൂട്ടായ്മ യുടെ പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍നിര യില്‍ നിന്നിരുന്നു.

വിധവ കള്‍ക്കും ചികിത്സ ആവശ്യ മായ നിര്‍ദ്ധനരായവര്‍ക്കും എല്ലാ മാസവും പെന്‍ഷന്‍ പോലെ സാമ്പത്തിക സഹായം എത്തിക്കാനും ബാവ എന്നും ശ്രദ്ധിച്ചിരുന്നു.

കരൂപ്പടന്ന യിലെ ഉയര്‍ന്ന പ്രദേശമായ മുസാഫരി കുന്നിലെ വെള്ള ത്തിനു വേണ്ടി ബുദ്ധി മുട്ടുന്ന സാധാരണ ക്കാരായ ജന ങ്ങള്‍ക്ക്‌ വേണ്ടി രണ്ടു ലക്ഷ ത്തോളം രൂപ ചെലവില്‍ ഇദ്ദേഹ ത്തിന്റെ നേതൃത്വ ത്തിലുള്ള കമ്മിറ്റി കുടി വെള്ള പദ്ധതി സ്ഥാപിക്കുക യുണ്ടായി. ശക്തമായ ഒരു കൂട്ടായ്മയുടെ വിപുല മായ പ്രവര്‍ത്തന ങ്ങള്‍ സ്വന്തം നാട്ടു കാര്‍ക്ക് ചെയ്തു വെച്ചാണ് ബാവ യുടെ മടക്കം.

ദുബായിലെ ഒരു പരസ്യ കമ്പനി യുടെ പി. ആര്‍. ഒ. ആയി ജോലി ചെയ്തു കൊണ്ടിരിക്കെയാണ് ബാവ മടങ്ങുന്നത്.

തൊഴില്‍ മേഖല തന്റെ ജീവകാരുണ്യ കര്‍മ മണ്ഡല ത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ സൗകര്യം ഒരുക്കി. തന്റെ സ്‌പോണ്‍സര്‍മാര്‍ സഹോദര തുല്യ സ്‌നേഹം പകര്‍ന്നു നല്‍കി എന്നതാണ് അദ്ദേഹത്തിന് എടുത്തു പറയാനുള്ളത്.

സംഘടന പ്രവര്‍ത്തന ത്തില്‍ തോളോടു തോള്‍ ചേര്‍ന്ന് സഹ പ്രവര്‍ത്തകര്‍ നല്‍കിയ പിന്തുണ വില പ്പെട്ട തായിരുന്നു അതിലൂടെ പലതും ചെയ്തു തീര്‍ക്കാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ഥ്യം തിരിച്ചു പോക്കിന് മധുരം നല്‍കുന്നു എന്ന് ബാവ പറഞ്ഞു.

സുലൈഖ യാണ് ഭാര്യ. ഷാര്‍ജ യില്‍ കണ്‍സല്‍ട്ടിംഗ് കമ്പനി യില്‍ ജോലി ചെയ്യുന്ന അസ്‌ലം മകനാണ്. സഫീറ, ഫാത്തിമ എന്നീ രണ്ട് പെണ്‍ മക്കളും ഇദ്ദേഹത്തിനുണ്ട്. ബാവ യുടെ ഫോണ്‍ നമ്പര്‍ : 050 -11 95 057

– അയച്ചു തന്നത് അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍ – ദുബായ്.

- pma

വായിക്കുക: , , ,

Comments Off on പ്രവാസ ജീവിതം മതിയാക്കി ബാവ നാട്ടിലേക്ക്


« Previous Page« Previous « രഞ്ജു രാജുവിന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടു പോകും
Next »Next Page » ഖസ്ര്‍ അല്‍ ഹുസ്ന്‍ ഫെസ്റ്റിവൽ : വർണ്ണാഭമായ തുടക്കം »



  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine