ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ

November 9th, 2024

winner-karate-club-international-championship-2024-ePathram
അബുദാബി : യു. എ. ഇ. കരാട്ടെ ഫെഡറേഷന്‍റെ സഹകരണത്തോടെ അബുദാബിയിലെ വിന്നർ കരാട്ടെ ക്ലബ്ബ് സംഘടിപ്പിക്കുന്ന ഇന്‍റർ നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് നവംബർ 17 ഞായറാഴ്ച അബുദാബി അല്‍ ജസീറ ക്ലബ്ബില്‍ നടക്കും. ഇന്ത്യ, ഇറാൻ, ഒമാൻ, ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ തുടങ്ങിയ രാജ്യ ങ്ങളിൽ നിന്നും യു. എ. ഇ. യിലെ വിവിധ എമിറേറ്റുകളിലെ കരാട്ടെ ക്ലബ്ബുകളിൽ നിന്നുമായി അറുനൂറോളം പേർ പങ്കെടുക്കും.

കത്ത, കുമിത്തേ എന്നീ ഇനങ്ങളിൽ പ്രായവും ഭാരവും അനുസരിച്ച് വ്യത്യസ്ത വിഭാഗങ്ങളിലാണ് മത്സരം. ഇത്തവണ ഓപ്പൺ കുമിത്തേ വിഭാഗത്തിൽ ക്യാഷ് പ്രൈസ് മത്സരവും ഉൾപ്പെടുത്തിയിട്ടുണ്ട്. യു. എ. ഇ. കരാട്ടെ ഫെഡറേഷന്‍റെ അംഗീകാരമുള്ള ഔദ്യോഗിക റഫറിമാർ മത്സരം നിയന്ത്രിക്കും. കാണികൾക്ക് പ്രവേശനം സൗജന്യം.

മത്സരം തത്സമയം യുട്യൂബിലും മറ്റു സമൂഹ മാധ്യമ പേജുകളിലും സംപ്രേഷണം ചെയ്യും.

പങ്കെടുക്കാൻ താൽപര്യമുള്ളവർ 050 244 2313 എന്ന ഫോൺ നമ്പറിലോ winnercupabudhabi @ gmail.com എന്ന ഇ – മെയിൽ വിലാസ ത്തിലോ ബന്ധപ്പെടണം. 5 വയസ്സു മുതല്‍ 56 വരെ പ്രായമുള്ളവര്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ മാസം 10 വരെ രജിസ്ട്രേഷൻ സ്വീകരിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ വിന്നർ കരാട്ടെ ക്ലബ് എം. ഡി. യും സംഘാടക സമിതി ചെയർമാനുമായ ഷിഹാൻ എം. എ. ഹക്കീം, കൺവീനർ ഷിഹാൻ അരുണ്‍ കൃഷ്ണന്‍, റജിസ്ട്രേഷൻ കോഡിനേറ്റർ സെൻ സായ് നെമീർ, സംഘാടക സമിതി ഭാരവാഹികളായ ഷിഹാൻ ഷൌക്കത്ത് വള്ളിയത്ത്, സെൻ സായ് ഗോപകുമാർ, സെൻസായ് അരുൺ, സെൻസായ് യധുകൃഷ്ണൻ എന്നിവർ പങ്കെടുത്തു. Instagram

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അഡിപെക് 2024 : ബുർജീൽ ഹോൾഡിംഗ്‌സ് ബൂത്ത് ഉദ്ഘാടനം ചെയ്ത് ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ

November 5th, 2024

ambassador-sunjay-sudhir inaugurates-burjeel-booth-adipec-2024-ePathram
അബുദാബി : കഴിഞ്ഞ ദിവസം തുടക്കമായ അബു ദാബി ഇന്‍റർനാഷണൽ പെട്രോളിയം എക്‌സിബിഷൻ & കോൺഫറൻസ് (ADIPEC) മേളയിൽ ഊർജ്ജ മേഖല യിലെ തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും വർദ്ധിപ്പിക്കുന്നതിനുള്ള നൂതനാശയങ്ങൾ പങ്കു വെച്ച് ബുർജീൽ ഹോൾഡിംഗ്‌സും ആർപിഎമ്മും.

MENA മേഖലയിലെ പ്രമുഖ സൂപ്പർ സ്പെഷ്യലിറ്റി ആരോഗ്യ സേവന ദാതാവായ ബുർജീൽ, ഓൺസൈറ്റ് ആരോഗ്യ സേവന ദാതാവായ ആർപിഎമ്മിൻ്റെയും സംയുക്ത ബൂത്ത് യു. എ. ഇ. യിലെ ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ ഉത്‌ഘാടനം ചെയ്തു. ബുർജീൽ ഹോൾഡിംഗ്‌സ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ മറ്റു പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സന്നിഹിതനായിരുന്നു.

ലോകത്തെ രണ്ടായിരത്തി ഇരുനൂറിലധികം കമ്പനി കൾ പങ്കെടുക്കുന്ന നാല് ദിവസത്തെ മേളയിൽ എണ്ണ, വാതക മേഖലകളിലെ പ്രധാന കണ്ടു പിടുത്ത ങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ബുർജീൽ ഹോൾഡിംഗ്‌സ്, ആർപിഎം യഥാക്രമം ‘മാനുഷിക ഊർജത്തിന്റെ ശക്തിപ്പെടുത്തൽ’, ‘മാനുഷിക ഊർജത്തിന്റെ സുസ്ഥിരത’ എന്നീ രണ്ട് വിഷയ ങ്ങളി ലൂന്നിയുള്ള പരിഹാരങ്ങളാണ് മേളയിൽ അവതരിപ്പിക്കുന്നത്.

പലപ്പോഴും ഊർജ വ്യവസായ മേഖലയിലെ തൊഴിലാളികൾ, പ്രത്യേകിച്ച് വിദൂര സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ, മാനസികവും ശാരീരിക വുമായ നിരവധി സമ്മർദ്ദങ്ങൾ നേരിടാറുണ്ട്. ഇതിനെ ആരോഗ്യപരമായി നേരിടാനുള്ള പരിഹാരങ്ങൾ അവതരിപ്പിക്കുക യാണ് മേളയിലൂടെ ബുർജീലും ആർപിഎമ്മും.

തൊഴിലാളികൾക്ക് അനുയോജ്യമായ പിന്തുണ, അവരുടെ ആരോഗ്യം, സുരക്ഷ, ഉൽപ്പാദനക്ഷമത, മൊത്തത്തിലുള്ള ക്ഷേമം, മാനസിക ദൃഢത, ശാരീരിക ക്ഷേമം എന്നിവയിൽ ശ്രദ്ധ കേന്ദ്രീ കരിക്കുന്ന നൂതന സംരംഭങ്ങളാണ് മേളയിലുള്ളത്.

ആദ്യ ദിവസം തന്നെ ഊർജ മേഖലയിലെ ആരോഗ്യ സംരക്ഷണ പരിഹാര ങ്ങളുടെ ഭാവിയിൽ താൽപ്പര്യമുള്ള നിരവധി ഉന്നത വ്യക്തി കളെയും വ്യവസായ പ്രമുഖരെയും ബൂത്ത് സ്വാഗതം ചെയ്തു. വരും ദിവസങ്ങളിലും വിദഗ്ദ്ധ ചർച്ചകൾക്കും സന്ദർശനങ്ങൾക്കും ബുർജീൽ ബൂത്ത് വേദിയാകും.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യിലെ ആദ്യ പാലിയേറ്റിവ് കെയർ കോൺഫറൻസ് അബുദാബിയിൽ

October 22nd, 2024

palestinian-wounded-evacuated-from-gaza-to-uae-burjeel-hospital-ePathram

അബുദാബി : സാന്ത്വന പരിചരണത്തിൻ്റെ അനിവാര്യത വ്യക്തമാക്കി യു. എ. ഇ. യിലെ ആദ്യ പാലിയേറ്റിവ് കെയർ കോൺഫറൻസ് അബുദാബി യിൽ തുടങ്ങി. ബുർജീൽ ഹോൾഡിംഗ്സ് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ നേരിട്ടും ഓൺ ലൈനിലൂടെ യുമായി 3500 പ്രതിനിധികൾ പങ്കെടുത്തു.

ഇന്ത്യയിലെ പാലിയേറ്റിവ് കെയറിൻ്റെ പിതാവ് എന്ന് അറിയപ്പെടുന്ന ഡോ. എം. ആർ. രാജഗോപാൽ അടക്കമുള്ള ആഗോള വിദഗ്ദർ പങ്കെടുക്കുന്ന സമ്മേളനം സാന്ത്വന പരിചരണം മിഡിൽ ഈസ്റ്റിലെ ആരോഗ്യ പരിചരണ മേഖലയിൽ കൂടുതൽ വിപുലമാക്കുന്നതിനുള്ള ചർച്ചകളാണ് ലക്ഷ്യമിടുന്നത്.

‘മരണം അടുക്കുമ്പോൾ അല്ലെങ്കിൽ ചികിത്സ കൊണ്ട് രോഗം ഭേദമാകില്ല എന്ന അവസ്ഥയിലാണ് പാലിയേറ്റിവ് കെയർ നൽകേണ്ടത് എന്ന തെറ്റായ ഒരു ചിന്ത സമൂഹത്തിലുണ്ട്. എന്നാൽ, രോഗദുരിതം എപ്പോൾ തുടങ്ങുന്നോ അപ്പോൾ തന്നെ പാലിയേറ്റിവ് കെയർ ഉൾപ്പെടുന്ന ആരോഗ്യ പരിരക്ഷ നൽകി തുടങ്ങണം. ഇതിനായി എല്ലാ ഡോക്ടർമാരും പാലിയേറ്റീവ് കെയറിൻ്റെ അടിസ്ഥാന തത്ത്വങ്ങൾ അറിഞ്ഞിരിക്കണം. ഇതിലൂടെ ഒരു രോഗിക്ക് പാലിയേറ്റിവ് കെയറിൻ്റെ ആവശ്യം എപ്പോഴാണ് വരുന്നത് എന്നും മനസ്സിലാക്കുവാൻ സാധിക്കും’

യു. എ. ഇ. യുടെ സ്വാന്തന പരിചരണ മേഖലയിൽ കൊണ്ടു വരാൻ സാധിക്കുന്ന മാറ്റങ്ങളെ കുറിച്ചും അദ്ദേഹം നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചു. വേദന കുറക്കുക എന്നത് ഓരോ ആരോഗ്യ സേവന ദാതാവിൻ്റെയും ഉത്തരവാദിത്വമാണ്.

പാലിയേറ്റീവ് കെയർ എല്ലാ ആരോഗ്യ സംരക്ഷണ രീതികളിലും യോജിപ്പിക്കുന്നതിലൂടെ രോഗികളുടെ മൊത്തത്തിലുള്ള ക്ഷേമം വർദ്ധിപ്പിക്കുവാനും, മാനസികവും സാമൂഹികവുമായ പിന്തുണ വാഗ്ദാനം ചെയ്യുവാനും സാധിക്കും.

യു. എ. ഇ. യിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഹോസ്പൈസ് പാലിയേറ്റീവ് കെയർ സെൻ്റർ സ്ഥാപിക്കാനുള്ള ബുർജീലിൻ്റെ ലക്ഷ്യത്തെ കുറിച്ച് ഡോ. നീൽ അരുൺ നിജ്ഹവാൻ സമ്മേളനത്തിൽ വിശദീകരിച്ചു.

യു. എ. ഇ. യിലുടനീളം സാന്ത്വന പരിചരണം ആരോഗ്യ സേവനങ്ങളുടെ അവിഭാജ്യ ഘടകമായി മാറുന്ന ഒരു ഭാവിയാണ് വിഭാവനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫ്രണ്ട്സ് ഓഫ് ക്യാൻസർ പേഷ്യൻറ്സ് ഡയറക്ടർ ബോർഡ് സ്ഥാപക അംഗവും ചെയർ മാനുമായ സോസൻ ജാഫർ, ബുർജീൽ സി. ഇ. ഒ. ജോൺ സുനിൽ, ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സി. ഇ. ഒ. പ്രൊഫ. ഹുമൈദ് അൽ ഷംസി എന്നിവർ സമ്മേളനത്തിൻ്റെ ഉദ്ഘാടന സെഷനിൽ പങ്കെടുത്തു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഷാർജ എമിറേറ്റിൽ സ്വദേശികള്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷാ പദ്ധതി

October 14th, 2024

dramatic-ending-to-sharjah-ruler-sheikh-sultan-s-speech-goes-viral-ePathram
ഷാര്‍ജ : എല്ലാ സ്വദേശികള്‍ക്കും അടുത്ത വർഷം മുതൽ സൗജന്യ ആരോഗ്യ പരിരക്ഷാ പദ്ധതി നടപ്പാക്കും എന്ന് ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അറിയിച്ചു. ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി സംപ്രേക്ഷണം ചെയ്ത ‘ഡയറക്ട് ലൈൻ’ പ്രോഗ്രാമിലെ ടെലി ഫോൺ കോളിൽ ഖോർഫുക്കാൻ സർവ്വ കലാ ശാലയിലെ നിയമ വിദ്യാർത്ഥികൾ നൽകിയ നിർദ്ദേശത്തോട് പ്രതികരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി.

നിലവിൽ ഷാര്‍ജയില്‍ ഗവണ്‍മെൻറ്‌ ജീവനക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ ഇന്‍ഷ്വറന്‍സ് നല്‍കുന്നുണ്ട്. ഇതിനെ കൂടുതൽ നവീകരിച്ച് വിപുലീകരിക്കുകയാണ്.

ഇമറാത്തിയായ 50 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് നൽകി വരുന്ന സർക്കാർ ഇന്‍ഷ്വറന്‍സ് സേവനം ഇനി മുതൽ 45 വയസ്സു തികഞ്ഞവര്‍ക്കും ലഭിക്കും. എന്നാൽ അവര്‍ യു. എ. ഇ. പൗരനും ഷാർജ എമിറേറ്റിലെ താമസക്കാരനും ആയിരിക്കണം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭിന്ന ശേഷി കുരുന്നുകൾക്ക് സഹായ ഹസ്തവുമായി ഇ-നെസ്റ്റ്

August 17th, 2024

logo-niark-abudhabi-ePathram

ദുബായ് : ഇന്ത്യയുടെ 78 ആം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു വേറിട്ടൊരു സേവന പദ്ധതിയുമായി ഇ- നെസ്റ്റ് പ്രവർത്തകർ.

കോഴിക്കോട് കൊയിലാണ്ടിയിലെ നെസ്റ്റ് ഇന്‍റർ നാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്‍റർ (നിയാർക്ക്‌)ലെ ഭിന്ന ശേഷി ക്കാരായ  കുട്ടികളെയും നിർദ്ധനരായ കിടപ്പു രോഗികളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ ‘നെസ്റ്റ് ഹെൽപ്പ് ചലഞ്ച്’ എന്ന പേരിൽ സെപ്റ്റംബർ 15 വരെ ഒരു മാസം നീണ്ടു നിൽക്കുന്ന കാമ്പയിന് തുടക്കമിട്ടു. നെസ്റ്റ് അഭ്യുദയ കാംക്ഷികൾക്കു ഈ കാമ്പയിനിലൂടെ നെസ്റ്റിലെ കുരുന്നുകളെയും രോഗികളെയും വ്യക്തിപരമായി സഹായിക്കാം.

niyark-nest-help-challenge-for-disabled-children-ePathram
ഇ-നെസ്റ്റ് സ്വാതന്ത്ര്യ ദിന സംഗമത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങിൽ കാമ്പയിൻ്റെ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു. ബ്രോഷർ പ്രകാശനം പ്രമുഖ ശിശുരോഗ വിദഗ്ധൻ ഡോ. ബാബു റഫീഖ് നിർവ്വഹിച്ചു.

ഇ-നെസ്റ്റ് ചെയർമാൻ അഡ്വ.മുഹമ്മദ് സാജിദ് അദ്ധ്യക്ഷത വഹിച്ചു. നെസ്റ്റ്-നിയാർക് പദ്ധതികളെ കുറിച്ച് അബ്ദുൽ ഖാലിഖ് വിശദീകരിച്ചു. ജലീൽ മശ്ഹൂർ തങ്ങൾ, ഒ. പി. അബൂബക്കർ, പി. എം. ചന്ദ്രൻ, ശമീൽ പള്ളിക്കര, സുനിൽ, നിസാർ കളത്തിൽ, നബീൽ നാരങ്ങോളി, ഷഫീഖ് സംസം, മൊയ്‌ദു പേരാമ്പ്ര, സംജിദ്, അബ്ദുൽ ഗഫൂർ എന്നിവർ സംബന്ധിച്ചു. കാമ്പയിൻ കൺവീനർ ഷഹീർ പി. കെ. സ്വാഗതവും മുസ്തഫ പൂക്കാട് നന്ദിയും പറഞ്ഞു.

നെസ്റ്റിനു കീഴിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഭിന്ന ശേഷി കുട്ടികൾക്കുള്ള ഉന്നമനത്തിനായുള്ള നിയാർക്കിനു പുറമെ അനാഥരായ ഭിന്ന ശേഷി കുട്ടികളെ പരിചരിക്കുന്ന നെസ്റ്റ് കെയർ ഹോം, 24 മണിക്കൂറും പ്രവർത്തിക്കുന്ന പാലിയേറ്റീവ് സെൻ്റർ എന്നിവ ഇപ്പോൾ പ്രവർത്തിച്ചു വരുന്നു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

2 of 761231020»|

« Previous Page« Previous « ഇൻഡിപ്പെൻഡൻസ് കപ്പ് നാനോ സോക്കർ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച
Next »Next Page » ഡബ്ലിയു. എം. എഫ്. സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു »



  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine