ഇ – മൈഗ്രേറ്റ് റിക്രൂട്ട്‌മെന്റ് : വിശദീകരണവുമായി ഇന്ത്യന്‍ എംബസ്സി

September 4th, 2015

abudhabi-indian-embassy-logo-ePathram
അബുദാബി : ഇന്ത്യ ഗവണ്‍മെന്റ് ആവിഷ്‌കരിച്ച ഇ – മൈഗ്രേറ്റ് സംവിധാന ത്തെ ക്കുറിച്ച് പരാതി കള്‍ ഉയരുന്ന സാഹചര്യ ത്തില്‍ ഇ – മൈഗ്രേറ്റ് സംവിധാന ത്തിന്റെ നടപടി ക്രമ ങ്ങളും സവിശേഷ ത കളും വിശദീകരിച്ചു കൊണ്ട് ഇന്ത്യന്‍ എംബസ്സി പത്രക്കുറിപ്പ് ഇറക്കി.

വിദേശ ജോലി സുരക്ഷിതത്വം ഉറപ്പ് നല്‍കാനായി ഇന്ത്യ ഗവണ്‍മെന്റ് ആരംഭിച്ച  ഇ – മൈഗ്രേഷന്‍ സംവിധാന ത്തിലൂടെ യാണ് ഇപ്പോള്‍ വിദേശ ത്തേക്ക് തൊഴിലാളി നിയമന ങ്ങള്‍ നട ക്കുന്നത്. ഇന്ത്യന്‍ മിഷനില്‍ ഇ-മൈഗ്രേറ്റ് സംവിധാന ത്തില്‍ റജിസ്റ്റര്‍ ചെയ്യുന്ന കമ്പനി കള്‍ക്ക് പ്രത്യേക യൂസര്‍ ഐ. ഡി. യും പാസ് വേഡും ലഭിക്കും.

വിസ അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട കാര്യ ങ്ങള്‍ ഇന്ത്യന്‍ മിഷനില്‍ നിന്നും സാധാരണ രീതി യില്‍ തന്നെയാണ് നടക്കുക. കമ്പനി കള്‍ റിക്രൂട്ട് ചെയ്യപ്പെടുന്ന തൊഴിലാളി യുടെ പേരും വിശദമായ തൊഴില്‍ വിവരങ്ങളും ഇ-മൈഗ്രേറ്റില്‍ സമര്‍പ്പിക്കണം. ഇത് പൂര്‍ത്തി യായാല്‍ തൊഴില്‍ ദാദാവിന് തൊഴിലാളി യുടെ ഇ – മൈഗ്രേറ്റ് തൊഴില്‍ ഐ. ഡി. യും ജോബ് കോഡും ലഭിക്കും.

ഈ ഐഡിയും പാസ്‌പോര്‍ട്ട് നമ്പരും ഉപയോഗിച്ചാണ് തൊഴില്‍ കരാര്‍ ഉണ്ടാക്കുക. പിന്നീട് തൊഴിലാളിക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സി നായി പാസ്‌ പോര്‍ട്ട് കോപ്പി യും പി. ബി. ബി. വൈ. പോളിസിയും, തൊഴില്‍ ഉടമ്പടിയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ യുമായി ഓണ്‍ ലൈനില്‍ അപേക്ഷിക്കാം.

വിദേശ തൊഴില്‍ നിയമനം കുറ്റമറ്റതാക്കാന്‍ വേണ്ടി യായിരുന്നു ഇ – മൈഗ്രേറ്റ് സംവിധാനം ഒരുക്കിയത്. എമിഗ്രേഷന്‍ ഓഫീസു കളില്‍ എത്തുന്ന അപേക്ഷ കള്‍ ഇന്ത്യന്‍ മിഷനു മായി ബന്ധപ്പെട്ടാണ് പിന്നീട് പൂര്‍ത്തീകരിക്കുക.

അത് കൊണ്ട് തന്നെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റു കളുമായി എമിഗ്രേഷന്‍ ഓഫീസില്‍ തൊഴിലാളി കള്‍ കയറി ഇറങ്ങേണ്ട ആവശ്യം വരുന്നില്ല എന്നതാണ് ഇ – മൈഗ്രേഷന്‍ സംവിധാന ത്തിന്റെ പ്രധാന സൗകര്യ ങ്ങളില്‍ ഒന്ന്‍.

ഇത്തര ത്തില്‍ പരിശോധന കള്‍ പൂര്‍ത്തി യായ തൊഴിലാളി യുടെ മുഴുവന്‍ രേഖകളും ഇ -മൈഗ്രേറ്റ് സംവിധാന ത്തിലൂടെ തൊഴില്‍ ദാതാവിന് ലഭിക്കുന്ന തോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവുകയും ചെയ്യും. എമിഗ്രേഷന്‍ ക്ലിയറന്‍സിനായി 200 രൂപ യാണ് ഈടാക്കുക. ഇത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ ചലാന്‍ ആയോ, എമിഗ്രേഷന്‍ ഓഫീസു കളില്‍ നേരിട്ടും അടക്കാവുന്നതാണ്.

- pma

വായിക്കുക: , , , ,

Comments Off on ഇ – മൈഗ്രേറ്റ് റിക്രൂട്ട്‌മെന്റ് : വിശദീകരണവുമായി ഇന്ത്യന്‍ എംബസ്സി

ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ഇന്ത്യ സന്ദര്‍ശിക്കുന്നു

September 3rd, 2015

അബുദാബി : യു. എ. ഇ. വിദേശ കാര്യ വകുപ്പു മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ രണ്ട് ദിവസത്തെ സന്ദര്‍ശന ത്തി നായി സെപ്റ്റംബര്‍ ആദ്യ വാരം ഇന്ത്യ യില്‍ എത്തുന്നു.

ഇന്ത്യന്‍ വിദേശ കാര്യ വകുപ്പു മന്ത്രി സുഷമ സ്വരാജുമായും ഉന്നത ഉദ്യോഗ സ്ഥരു മായും കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം മന്ത്രി തല യോഗ ങ്ങളിലും പങ്കെടുക്കും.

അടിസ്ഥാന സൗകര്യ വികസനം, ഊര്‍ജോല്‍പാദനം, പ്രതിരോധം, സുരക്ഷ, തീവ്ര വാദ വിരുദ്ധ പ്രവര്‍ ത്തന ങ്ങള്‍ തുടങ്ങിയ വിഷയ ങ്ങളില്‍ ചര്‍ച്ച നടക്കും. ഇരു രാജ്യ ങ്ങളി ലെയും വ്യാപാര പ്രമുഖര്‍ തമ്മിലുള്ള കൂടിക്കാഴ്ചയും നടക്കും.

ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ യു. എ. ഇ സന്ദര്‍ശന ത്തിന്‍െറ തുടര്‍ച്ച യായി ട്ടാണ് യു. എ. ഇ. വിദേശ കാര്യ മന്ത്രി ഇന്ത്യ യില്‍ എത്തുന്നത്. നരേന്ദ്ര മോദി യുടെ യു. എ. ഇ. സന്ദര്‍ശന വേള യില്‍ ഒപ്പിട്ട കരാറുകളുടെ തുടര്‍ നടപടികള്‍ ശൈഖ് അബ്ദുല്ല യുടെ ഇന്ത്യ സന്ദര്‍ശന ത്തില്‍ നടക്കും.

- pma

വായിക്കുക: , ,

Comments Off on ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ഇന്ത്യ സന്ദര്‍ശിക്കുന്നു

മോഡി യു.എ.ഇ. സന്ദർശിക്കുന്നു

August 9th, 2015

india-uae-flags-epathram

ദുബായ്: ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോഡി ഓഗസ്റ്റ് 16ന് യു. എ. ഇ. സന്ദർശിക്കും. അടുത്ത ദിവസം തന്നെ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉണ്ടാവും. 2 ദിവസത്തെ സന്ദർശനത്തിനാവും പ്രധാന മന്ത്രി എത്തുക. അബുദാബിയും ദുബായും അദ്ദേഹം സന്ദർശിക്കും. 34 വർഷങൾക്ക് മുൻപ് 1981ൽ ഇന്ദിരാ ഗാന്ധിയാണ് അവസാനമായി യു. എ. ഇ. സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി.

ഓഗസ്റ്റ് 17ന് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യൻ സമൂഹം നൽകുന്ന സ്വീകരണത്തിൽ നരേന്ദ്ര മോഡി പങ്കെടുക്കും. അമേരിക്കയിൽ മോഡിക്ക് നൽകിയ സ്വീകരണത്തിന് സമാനമായ ഒന്നാണ് ദുബായിൽ ഒരുക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ ഇന്ത്യൻ കോൺസുലേറ്റ് തകൃതിയായി നടത്തി വരുന്നു.

അടുത്ത വർഷം ഇസ്രയേൽ സന്ദർശിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ പ്രധാന മന്ത്രി നയതന്ത്ര സന്തുലനം ലക്ഷ്യമാക്കിയാണ് യു. എ. ഇ. സന്ദർശനം നടത്തുന്നത് എന്നാണ് കരുതപ്പെടുന്നത്.

പലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ നയതന്ത്ര നിലപാടിന് ഇന്ത്യൻ പ്രധാന മന്ത്രിയുടെ ഇസ്രയേൽ സന്ദർശനം കനത്ത തിരിച്ചടിയാവും എന്നും നയതന്ത്ര സന്തുലനം തകരും എന്നും കോൺഗ്രസ് ആരോപിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സാന്ത്വനം പദ്ധതിയുമായി അബുദാബി വൈ. എം. സി. എ. പത്താം വാര്‍ഷികം

July 31st, 2015

ymca-logo-epathram അബുദാബി : വൈ. എം. സി. എ. അബുദാബി കമ്മിറ്റി യുടെ പത്താം വാര്‍ഷിക ആഘോഷ ങ്ങള്‍ വിപുല മായ പരിപാടി കളോടെ സംഘടി പ്പിക്കും എന്ന്‍ ഭാരവാഹികള്‍ അബു ദാബി യില്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു. ആഗോള വൈ. എം. സി. എ. യുടെ അംഗീകാരം ലഭിച്ചതിനു ശേഷമുള്ള അബുദാബി വൈ. എം. സി. എ. യുടെ പ്രവര്‍ത്തന രംഗത്ത് പത്തു വര്‍ഷം പൂര്‍ത്തി യാക്കു മ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കി ക്കൊണ്ടാണ് അബുദാബിയിലും നാട്ടിലുമായി വിവിധ പരിപാടി കള്‍ സംഘടിപ്പിക്കുന്നത്.

press-meet-ymca-abudhabi-santhwanam-2015-ePathram
വൈ. എം. സി. എ. സാന്ത്വനം പദ്ധതി യുടെ ഭാഗ മായി കേരള ത്തിലെ ആദിവാസി മേഖല കളില്‍ സന്നദ്ധ സേവന, ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്കും ആഗസ്റ്റ് പകുതി യോടെ തുടക്കം കുറിക്കും. ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന ആഘോഷ ങ്ങളുടെ ഭാഗമായി അബുദാബി ഇന്ത്യന്‍ എംബസ്സി യുമായും അംഗീകൃത സംഘടന കളുമായും സഹകരിച്ചു കൊണ്ട് ലേബര്‍ ക്യാമ്പു കളില്‍ കഴിയുന്ന സാധാരണ ക്കാരായ പ്രവാസി കള്‍ അടക്ക മുള്ളവര്‍ക്ക് മെഡിക്കല്‍ ക്യാമ്പ്, രക്ത ദാന ക്യാമ്പ്, ആരോഗ്യ പരിപാലനത്തെ കുറിച്ചുള്ള ക്ലാസ്സു കള്‍ എന്നിവ സംഘടിപ്പിക്കും.

റോഡപകടങ്ങള്‍ നിയന്ത്രിക്കുവാന്‍ അബുദാബി സര്‍ക്കാര്‍ സംഘടിപ്പി ക്കുന്ന ബോധവല്‍കരണ പരിപാടികളില്‍ വൈ. എം. സി. എ. ഭാഗമാവും. അംഗ ങ്ങളുടെ കുട്ടികള്‍ക്ക് അവരുടെ കലാ – കായിക പരമായ കഴിവുകളെ വളര്‍ത്തു ന്നതിനു വേദി ഒരുക്കും.

പരിപാടികളെ കുറിച്ചു വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ അബുദാബി വൈ. എം. സി. എ. പ്രസിഡന്റ് കെ. പി. സൈജി, വൈസ് പ്രസിഡന്റ് ജോണ്‍ ഈശോ, ജനറല്‍ സെക്രട്ടറി ബിനു വര്‍ഗ്ഗീസ്, ജോയിന്റ് സെക്രട്ടറി പി. സി. മാത്യു, രക്ഷാധികാരി ബിജു ജോണ്‍, മോന്‍സി സാമുവല്‍, ഷാജി വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on സാന്ത്വനം പദ്ധതിയുമായി അബുദാബി വൈ. എം. സി. എ. പത്താം വാര്‍ഷികം

യു. എ. ഇ. എക്‌സ്‌ചേഞ്ച് ട്രഷറി ഇടപാടുകൾ ഓട്ടോമേറ്റ് ചെയ്യുന്നു

July 29th, 2015

logo-uae-exchange-ePathram
അബുദാബി : ലോകത്തിലെ ഏറ്റവും വലിയ വിദേശ നാണ്യ വിനിമയ കമ്പനി കളില്‍ ഒന്നായ യു. എ. ഇ. എക്‌സ്‌ചേഞ്ച് ട്രഷറി ഇടപാടുകള്‍ പൂര്‍ണമായി ഓട്ടോമേറ്റ് ചെയ്യും. ഇതിനായി ലോക ത്തിലെ പ്രമുഖ ധന കാര്യ സോഫ്റ്റ്‌വെയര്‍ കമ്പനി യായ സണ്‍ ഗാര്‍ഡു മായി യു. എ. ഇ. എക്‌സ്‌ചേഞ്ച് കരാര്‍ ഒപ്പു വച്ചു.

കമ്പനി യുടെ വളര്‍ച്ചാ പദ്ധതി കള്‍ക്കു കൂടുതല്‍ വേഗം നല്‍കുക എന്ന ലക്ഷ്യ ത്തോടെ യാണ് പുതിയ സോഫ്റ്റ്‌ വെയര്‍ സ്ഥാപി ക്കുന്നത്. ഇതോടെ ട്രഷറി ഇടപാടു കളിലെ മനുഷ്യ പ്രയത്‌ന ത്തിന്റെ അളവു ഗണ്യ മായി കുറയും. മാത്രവുമല്ല, ഫണ്ട് ട്രാന്‍സ്ഫറിനു വേഗം കൂടു കയും ചെയ്യും. ഇടപാടു വിവര ങ്ങളുടെ സുരക്ഷ, കൃത്യമായ മാനേജ്‌ മെന്റ് റിപ്പോര്‍ട്ട്, വേഗ ത്തിലുളള ട്രഷറി പേമെന്റ് പ്രക്രിയ, കേന്ദ്രീ കൃത പേമെന്റ് സമ്പ്രദായം തുടങ്ങിയവ ഒറ്റ ക്ലിക്കില്‍ ഇതോടെ കമ്പനിക്ക് സാധ്യമാകും.

ഇതിനും പുറമേ, നടക്കുന്ന എല്ലാ ഇടപാടുകളും ഉപഭോക്താവിന്റെ ഇലക്‌ട്രോണിക് ഫോള്‍ഡറില്‍ രജിസ്റ്റര്‍ ചെയ്യും. ഇതുവഴി ഉപഭോക്താ ക്കളുടെ സ്വകാര്യ തക്ക് കൂടുതല്‍ സുരക്ഷിതത്വം നല്‍കാനും ഓണ്‍ ലൈനില്‍ കൃത്രിമം നടത്താനുളള സാധ്യത തീരെ ഇല്ലാതാക്കാനും സാധിക്കും.

വിവിധ കറന്‍സി കളു മായുളള വില വ്യത്യാസ ത്തില്‍ വരുന്ന മാറ്റം മൂല മുളള നഷ്ട സാധ്യത ഗണ്യമായി കുറക്കുവാന്‍ പുതിയ സോഫ്റ്റ്‌ വെയര്‍ സംവിധാനം സഹായിക്കും എന്ന്‍ യു. എ. ഇ. എക്‌സ്‌ ചേഞ്ച് സി. ഇ. ഒ. പ്രമോദ് മങ്ങാട്ട് അറിയിച്ചു. സമയ ലാഭ ത്തോ ടൊപ്പം റിസ്‌കും പ്രവര്‍ത്തന ച്ചെലവും കുറക്കു വാന്‍ സഹായി ക്കുകയും ചെയ്യും എന്നും അദ്ദേഹം വ്യക്തമാക്കി.

കമ്പനിക്ക് 32 രാജ്യ ങ്ങളിലായി 750-ലധികം ശാഖകളുണ്ട്. 140 രാജ്യാ ന്തര ബേങ്കു കളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പനി യില്‍ ഒമ്പതിനായിരം പ്രഫഷണ ലുകള്‍ ജോലി ചെയ്യുന്നു. ലോക ത്തൊട്ടാകെ 7. 9 ദശ ലക്ഷം ഇടപാടുകാര്‍ ഐ. എസ്. ഒ. അവാര്‍ഡ് നേടിയ കമ്പനിക്ക് ഉണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

- pma

വായിക്കുക: , ,

Comments Off on യു. എ. ഇ. എക്‌സ്‌ചേഞ്ച് ട്രഷറി ഇടപാടുകൾ ഓട്ടോമേറ്റ് ചെയ്യുന്നു


« Previous Page« Previous « ഡോ. എ. പി. ജെ. അബ്ദുല്‍ കലാം : യുഗ പ്രഭാവനായ ധിഷണാ ശാലി
Next »Next Page » കെ. എസ്. സി. സമ്മര്‍ ക്യാമ്പ് ‘വേനല്‍ ത്തുമ്പികള്‍2015’ തുടക്കമായി »



  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine