യു. എ. ഇ. യില്‍ വന്‍ ലഹരി മരുന്ന് വേട്ട

July 17th, 2015

uae-police-busts-narcotic-smugglers-gang-ePathram
അബുദാബി : യു. എ. ഇ. യിലേക്ക് മയക്കു മരുന്നു കടത്താന്‍ ശ്രമിച്ച ലഹരി കടത്തു സംഘത്തെ പിടികൂടി. പാക്കിസ്ഥാനില്‍ നിന്നും മയക്കു മരുന്ന് കടത്തു നടക്കുന്നു എന്ന് മനസ്സിലായ യു. എ. ഇ. ആഭ്യന്തര മന്ത്രാലയം, പാക്കിസ്ഥാനിലെ മയക്കു മരുന്നു വിരുദ്ധ വിഭാഗവുമായി സഹകരിച്ചു കൊണ്ട് നടത്തിയ അതിവിദഗ്ദമായ നീക്ക ത്തിലാണ് വൻ ലഹരി കടത്തു സംഘത്തെ കുടുക്കിയത്.

സംഘ ത്തലവനെയും മൂന്നു സഹായി കളെയും പാക്കിസ്ഥാനിലെ പെഷാവറിൽ നിന്നും സംഘ ത്തിൽ പെട്ട 40 ഏഷ്യൻ സ്വദേശി കളെ യു. എ. ഇ. യിൽ നിന്നും അറസ്റ്റ് ചെയ്തു എന്ന് ആഭ്യന്തര മന്ത്രാലയ ത്തിന് കീഴില്‍ പ്രവര്‍ത്തി ക്കുന്ന ആന്റി നാര്‍കോട്ടിക്‌സ് ഫെഡറല്‍ ഡയറക്ടറേറ്റ് ജനറല്‍ ഡയറക്ടര്‍ ജനറല്‍ കേണല്‍ സഈദ് അബ്ദുല്ല അല്‍ സുവൈദി അറിയിച്ചു.

മയക്കു മരുന്നു ഉപയോഗ വുമായി ബന്ധപ്പെട്ട് നിരവധി കേസു കള്‍ ഉണ്ടാവുന്ന സാഹചര്യ ത്തിലാണ് ഇത്തരം നിരോധിത വസ്തുക്കള്‍ രാജ്യത്ത് എത്തിക്കുന്ന വരെ ക്കുറിച്ച് അന്വേ ഷണം ആരംഭിച്ചത്.

രാജ്യത്ത് മയക്കു മരുന്ന് എത്തിക്കാന്‍ സഹായിക്കുന്ന വരെ കണ്ടെത്താനുള്ള പരിശ്രമ ത്തിന്റെ ഭാഗ മായി രുന്നു പാക്കി സ്ഥാനിലെ മയക്കു മരുന്നു വിരുദ്ധ വിഭാഗ വുമായി യോജിച്ചുള്ള പ്രവര്‍ത്തനം.

ആഭ്യന്തര മന്ത്രി ലെഫ്നന്റ് ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്‌യാ ന്റെ പിന്തുണ യോടെയായിരുന്നു മയക്കു മരുന്നു വിരുദ്ധ സംഘം രാജ്യത്തെ ഓപ്പറേഷന് നേതൃത്വം നല്‍കിയത്.

സംഘ ത്തെ നിയന്ത്രി ക്കുന്നത് രാജ്യത്തിന് പുറത്തു നിന്നു മായിരുന്നു എന്നാതാണ് അന്വേഷണ സംഘം നേരിട്ട ഏറ്റവും വലിയ വെല്ലു വിളി. അബുദാബിയില്‍ മയക്കു മരുന്നു ഉപയോ ഗിക്കുന്ന പലര്‍ക്കും ഒരേ ഉറവിട ത്തില്‍ നിന്നാണ് അവ ലഭിക്കുന്ന തെന്ന് ബോദ്ധ്യപ്പെട്ട തോടെയാണ് അന്വേഷണം ഊര്‍ജ്ജിത മാക്കിയത്. വിദേശത്തു നിന്നുള്ള ഫോണ്‍ കോളി ന്റെ അടിസ്ഥാന ത്തി ലായി രുന്നു സംഘം യു. എ. ഇ. യില്‍ മയക്കു മരുന്നു വ്യാപാരം നിയന്ത്രി ച്ചിരുന്നത്.

പാക്ക് പൗരനായ ആഖിൽ ഖാന്റെ പെഷാവറിലെ വീട് കേന്ദ്രീ കരിച്ചാണു ഹെറോയിൻ കടത്ത് നടന്നി രുന്നത്. 2012ൽ അബുദാബി ജയിലിലായ ഇയാളെ തടവ് കാലാവധിക്കു ശേഷം യു. എ. ഇ. യിൽ നിന്നു നാടു കടത്തിയ താണ്. ഇവിടെ താമസി ച്ചിരുന്ന കാലത്ത് ഇയാള്‍ ബന്ധം സ്ഥാപിച്ച മയക്കു മരുന്നിന് അടിമകള്‍ ആയവരെ ആയിരുന്നു ഇതിനായി ഉപയോഗ പ്പെടുത്തിയത്.

ഇത്തരം ഒരു സംഘത്തെ തകര്‍ക്കാന്‍ ശ്രമിച്ചില്ല എങ്കില്‍ രാജ്യത്ത് മയക്കു മരുന്നിന് അടിപ്പെട്ട് മരിക്കുന്ന വരുടെയും മറ്റ് പ്രശ്‌ന ങ്ങളില്‍ അക പ്പെടുന്നവരുടെയും എണ്ണം വര്‍ദ്ധി ക്കാന്‍ ഇടയാക്കു മായിരുന്നു. ശൈഖ് സൈഫ് ബിന്‍ സായിദിന്റെ നിര്‍ദ്ദേശ ങ്ങളും രണ്ടു രാജ്യ ങ്ങളുടെയും യോജിച്ചുള്ള പ്രവർത്തനവും കൂടെ ചേര്‍ന്നപ്പോള്‍ മയക്കു മരുന്ന് കടത്തു സംഘത്തെ വലയിലാക്കാനായി എന്ന് ആന്റി നാർക്കോട്ടിക്സ് ഫെഡറൽ ഡയറക്‌ടറേറ്റ് ജനറൽ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on യു. എ. ഇ. യില്‍ വന്‍ ലഹരി മരുന്ന് വേട്ട

റമദാന്‍ വ്രത ത്തിന്റെ നിര്‍വൃതിയില്‍ അജീഷ്

July 16th, 2015

ajeesh-mulampatil-ramadan-fasting-ePathram
അബുദാബി : സമകാലിക കലുഷിത സാമൂഹ്യ സാഹചര്യത്തില്‍ സര്‍വ്വ മത സാഹോദര്യത്തിന്റെ സന്ദേശവുമായി അജീഷ് മുളമ്പാട്ടില്‍ ഈദുല്‍ ഫിത്വര്‍ ആഘോഷ ങ്ങള്‍ക്ക് ഒരുങ്ങുന്നു. റമദാന്‍ മാസത്തിലെ മുഴുവന്‍ ദിവസവും നോമ്പെടുത്തു കൊണ്ട് വ്രത ത്തിലൂടെ ലഭിച്ച ആത്മ നിര്‍വൃതി യിലാണ് ചെറിയ പെരുന്നാള്‍ ആഘോഷി ക്കാനുള്ള തയ്യാറെടു പ്പുകള്‍ നടക്കുന്നത്.

അബുദാബി ഇലക്ട്ര സ്ട്രീറ്റില്‍ എല്‍ഡോറാഡോ സിനിമ യുടെ സമീപം ഒരു മൊബൈല്‍ ഷോപ്പിലെ ജോലി ലഭിച്ച് അജീഷ് ഇവിടെ വന്നപ്പോള്‍ കൂടെ ജോലി ചെയ്യുന്നവരും സഹ മുറി യന്മാരും എല്ലാവരും ഇസ്ലാം മത വിശ്വാസികള്‍. റമദാനി ല്‍ അവര്‍ നോമ്പ് എടുക്കുന്നതോടൊപ്പം ആ മുസ്ലീം സഹോദര ങ്ങളോട് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് വ്രതം അനുഷ്ടിച്ചു തുടങ്ങിയതാണ്. കഴിഞ്ഞ അഞ്ചു വര്‍ഷ മായി തുടര്‍ച്ചയായി റമദാന്‍ നോമ്പ് അനുഷ്ടി ക്കുന്ന അജീഷ് മുളമ്പാട്ടില്‍ ആ നോമ്പിന്റെ സത്ത കളഞ്ഞു പോകാതെ തന്നെ പെരുന്നാള്‍ ആഘോഷിക്കും എന്ന് പറയുന്നു.

മലപ്പുറം ജില്ലയിലെ വേങ്ങര സ്വദേശിയായ അപ്പു – ജാനകി ദമ്പതി കളുടെ മൂത്ത മകനായ അജീഷ് നാട്ടില്‍ വെച്ചു തന്നെ പലപ്പോഴും റമദാനില്‍ നോമ്പ് എടുത്തിരുന്നു. പക്ഷെ തുടര്‍ച്ചയായി ഒരു മാസക്കാലം വ്രതം എടുക്കുന്നത് പ്രവാസ ജീവിതം ആരംഭിച്ച തിനു ശേഷം ആയിരുന്നു എന്നും ഇത് മാനസികമായും ശാരീരികമായും ഒട്ടേറെ ഗുണങ്ങള്‍ പ്രദാനം ചെയ്തിട്ടുണ്ട് എന്നും അജീഷ് ഇ – പത്ര ത്തോട് പറഞ്ഞു.

അജീഷിനു രാവിലെ എട്ടു മണി മുതല്‍ രണ്ടു മണി വരെ യാണ് പകല്‍ സമയത്തെ ജോലി. അത് കഴിഞ്ഞു റൂമില്‍ എത്തിയാല്‍ ഉടനെ നോമ്പ് തുറക്കാന്‍ ഉള്ള വിഭവ ങ്ങള്‍ ഒരുക്കുന്നതില്‍ വ്യാപൃതനാവും. കാരണം കൂടെ താമസിക്കുന്നവര്‍ അവരുടെ ജോലി കഴിഞ്ഞെത്താന്‍ വൈകു ന്നേരം ആറു മണി ആവും. അവര്‍ക്ക് കൂടി യുള്ള ഇഫ്താര്‍ വിഭവങ്ങള്‍ ഒരുക്കുന്നത് അജീഷ് തന്നെ. മാത്രമല്ല രാത്രി കട അടച്ചു റൂമില്‍ എത്തി അത്താഴം കഴിഞ്ഞു കിടക്കുന്നതോടെ ഓരോ ദിവസത്തെയും നോമ്പ് ആരംഭിക്കുകയായി.

പ്രതികൂല കാലാവസ്ഥയിലും കഠിന മായ ചൂടിലും തനിക്കു നോമ്പിന് കാര്യമായ ക്ഷീണമോ മറ്റു പ്രയാസങ്ങളോ അനുഭവപ്പെടാറില്ല എന്നും അജീഷ് സാക്ഷ്യ പ്പെടു ത്തുന്നു. ഈശ്വരന്‍ സഹായിച്ചാല്‍ വരും വര്‍ഷങ്ങളിലും നോമ്പ് എടുക്കണം എന്നും ഈ പ്രവര്‍ത്തിക്ക് കുടുംബാങ്ങളുടെയും കൂട്ടുകാരുടെയും പൂര്‍ണ്ണ പിന്തുണ ഉണ്ട് എന്നും അജീഷ് അറിയിച്ചു.

സര്‍വ്വ മത സാഹോദര്യത്തിന്റെ ഈറ്റില്ല മായ ദൈവ ത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും വന്ന പ്രവാസി കളായ മലയാളി സമൂഹം ഒരു അമ്മ യുടെ മക്കള്‍ എന്ന പോലെ ഒരു മുറിയില്‍ കഴിയുമ്പോള്‍, എല്ലാ മത വിഭാഗ ങ്ങളുടെയും ആഘോഷ ങ്ങള്‍ ഒരുമിച്ചു കൊണ്ടാടു മ്പോള്‍ ആചാര അനുഷ്ടാന ങ്ങളിലും പങ്കു വെക്കലുകളും അതിലൂടെ നന്മയുടെ സന്ദേശം പ്രചരിപ്പി ക്കുകയും ചെയ്യുന്നതിനും ഈ പെരുന്നാള്‍ ആഘോഷ ങ്ങള്‍ക്കാവട്ടെ എന്ന പ്രാര്‍ത്ഥന യിലാണ് അജീഷ്.

- pma

വായിക്കുക: , , , ,

Comments Off on റമദാന്‍ വ്രത ത്തിന്റെ നിര്‍വൃതിയില്‍ അജീഷ്

സ്വദേശി വനിതയുടെ വധ ശിക്ഷ നടപ്പാക്കി

July 13th, 2015

ghost-in-reem-island-death-sentence-for-reem-island-killer-ePathram
അബുദാബി : റീം ഐലന്റില്‍ ഷോപ്പിംഗ് മാളില്‍ അമേരിക്കന്‍ സ്വദേശിനി യായ അദ്ധ്യാപികയെ കുത്തി ക്കൊല പ്പെടുത്തിയ കേസില്‍ സ്വദേശി വനിതയുടെ വധ ശിക്ഷ നടപ്പാക്കിയ തായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി യായ വാം റിപ്പോര്‍ട്ടു ചെയ്തു.

അൽ റീം ഗോസ്റ്റ് എന്ന്‍ വാര്‍ത്താ മാധ്യമ ങ്ങള്‍ വിശേഷിപ്പിച്ച യു. എ. ഇ. സ്വദേശിനി അലാ ബദര്‍ അബ്ദുല്ല അല്‍ ഹാഷിമി എന്ന യുവതി യെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ വധ ശിക്ഷ ക്ക് വിധേയ യാക്കിയത്.

സ്റ്റേറ്റ് സെക്യൂരിറ്റി പ്രോസിക്യൂഷൻ അറ്റോർണി ജനറൽ അഹ്മദ് അൽ ധൻഹാനിയാണ് ഇക്കാര്യം അറിയിച്ചത്. യു. എ. ഇ. ഫെഡറല്‍ സുപ്രീം കോടതി കഴിഞ്ഞ മാസം അവസാന മാണ് വധ ശിക്ഷ വിധിച്ചത്. ഫെഡറല്‍ സുപ്രീം കോടതി വിധിക്ക് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകി യതിനെ തുടർന്ന് വധ ശിക്ഷ നടപ്പാ ക്കുക യായിരുന്നു. യു. എ. ഇ.യിൽ ആദ്യ മായാണു ഒരു വനിതയ്ക്കു വധ ശിക്ഷ നല്‍കുന്നത്.

ibolya-ryan-reem-murder-case-ePathram

കൊല്ലപ്പെട്ട അമേരിക്കന്‍ അദ്ധ്യാപിക ഇബോല്യാ റയാന്‍


2014 ഡിസംബര്‍ ഒന്നിന് അല്‍ റീം ഐലന്റിലെ ബോട്ടിക് മാളിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ വാഷ് റൂമില്‍ വെച്ച് ഇബോല്യാ റയാന്‍ എന്ന അമേരിക്കന്‍ സ്വദേശി യായ അദ്ധ്യാപിക യെ അലാ ബദര്‍ കുത്തി ക്കൊല പ്പെടുത്തുക യായിരുന്നു. തികച്ചും ആസൂത്രിത മായാണ് സാമൂഹിക സുരക്ഷിത ത്വത്തെ വെല്ലു വിളിച്ച് പ്രതി കൊലപാതകം നടത്തിയത്.

പൊതു ജന ങ്ങള്‍ക്കു സുരക്ഷിതത്വ ഭീഷണി, ജീവ ഹാനി ഉണ്ടാക്കൽ, സ്വാതന്ത്ര്യം നഷ്‌ടപ്പെടുത്തൽ, സോഷ്യല്‍ മീഡിയ യിലൂടെ തീവ്രവാദ ആശയ ങ്ങള്‍ പ്രചരിപ്പിച്ചു എന്നു തുടങ്ങി ഗുരുതര മായ എട്ടു കുറ്റ ങ്ങളാണു പ്രോസിക്യൂഷന്‍ പ്രതി ക്കെതിരെ കണ്ടെത്തിയത്.

വ്യാജ പേരിൽ നിർമ്മിച്ച ഇ – മെയിൽ ഉപയോഗിച്ച് രാജ്യാന്തര തീവ്രവാദ സംഘടന കളുമായി ബന്ധപ്പെട്ടു. രാജ്യത്തെ അപകീർത്തി പ്പെടുത്തുന്ന തിനായി ഇന്റർനെറ്റിൽ തെറ്റായ വിവരങ്ങളും മുദ്രകളും ഉൾപ്പെടുത്തി. തീവ്രവാദ പ്രവർത്തന ങ്ങൾക്ക് ഫണ്ട് ശേഖരിച്ച് വിതരണം ചെയ്തു തുടങ്ങിയവ യാണ് മറ്റു പ്രധാന കുറ്റങ്ങൾ.

രാജ്യത്തിന്റെ സൽപ്പേരിനെയും ഭദ്രതയെയും തകിടം മറിക്കുക എന്നതാ യിരുന്നു പ്രതിയുടെ ലക്ഷ്യം. രാജ്യത്തു സുരക്ഷിതത്വവും ഭദ്രതയും സുസ്‌ഥിരത യും അഖണ്ഡത യും നില നിൽക്കും.  പരസ്‌പര ബന്ധത്തിനും സാമൂഹിക സമാധാന ത്തിനും രാജ്യം ഉത്തമ മാതൃക യായി രിക്കു മെന്നും വിധി പ്രസ്താ വിച്ചു കൊണ്ട് ജഡ്‌ജി ഫലാഹ് അൽ ഹാജിരി ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: , , , , , ,

Comments Off on സ്വദേശി വനിതയുടെ വധ ശിക്ഷ നടപ്പാക്കി

മിഡിയോര്‍ അബുദാബി പ്രവര്‍ത്തനം ആരംഭിച്ചു

July 8th, 2015

medeor-24x7-hospital-of-vps-helth-care-ePathram
അബുദാബി : ആരോഗ്യ രംഗത്ത് അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന വി. പി. എസ്. ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭ മായ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി യായ മിഡിയോർ അബുദാബി നഗര ഹൃദയമായ മദീനാ സായിദിൽ പ്രവര്‍ത്തനം ആരംഭിച്ചു.

എമിറേറ്റ്‌സ് റെഡ് ക്രെസന്റ് ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയർമാൻ ഡോ. ഹംദാൻ മുസല്ലം അൽ മസ്‌റോയ്, സേഹ ചെയർമാൻ മുഹമ്മദ് റാഷിദ് അഹ്‌മദ് ഖലഫ് അൽ ഹാമിലി എന്നിവർ ചേർന്നാണ് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചത്.

ഹാമദ് റാഷദ് ഹാമദ് അൽ ദാഹിരി, വി. പി. എസ്. ഹെൽത്ത്‌ കെയർ മാനേജിംഗ് ഡയറക്‌ടർ ഡോക്ടര്‍ ഷംഷീർ വയലിൽ, അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് മെംബറും ലുലു ഗ്രൂപ്പ് കമ്പനീസ് എം. ഡി. യുമായ എം. എ. യൂസഫലി തുടങ്ങിയവര്‍ ഉത്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

കിടത്തി ചികിത്സിക്കാൻ 80 കിടക്കകളോടെ യുള്ള മൾട്ടി സ്‌പെഷ്യൽറ്റി ആശുപത്രി യില്‍ 24 വൈദ്യ വിഭാഗ ങ്ങളുമായി നൂതന ബയോ മെഡിക്കൽ സാങ്കേതിക മികവും ദിവസം 1,200 ഓളം രോഗികളെ പരിശോധി ക്കാനുള്ള ഔട്ട്‌ പേഷ്യന്റ് സൗകര്യവും ഒരുക്കി യിട്ടുണ്ട്.

പീഡിയാട്രിക് ആംബുലൻസ് സൗകര്യ ത്തോടെയുള്ള നിയോനേറ്റൽ ഇന്റൻസീവ് വിഭാഗ മുള്ള സ്വകാര്യ മേഖലയിലെ ഏക ആശുപത്രി യാണ് മിഡിയോർ എന്നും ആഴ്ച യില്‍ എല്ലാ ദിവസവും 24 മണിക്കൂറും മിഡിയോ ന്റെ എല്ലാ വിഭാഗവും പ്രവർത്തന ക്ഷമമായിരിക്കും എ ന്നും ഉദ്ഘാടന ത്തോട് അനുബന്ധിച്ച് നടന്ന വാര്‍ത്താ സമ്മേളന ത്തിൽ വി. പി. എസ്. ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ ഡോക്ടര്‍ ഷംസീർ വയലിൽ പറഞ്ഞു. അബുദാബി നഗരത്തിലെ മുറൂർ – ജവാസാത്ത് റോഡ് ജംക‌്ഷനിലാണ് 14 നിലകളിലായി പുതിയ ആശുപത്രി മന്ദിരം സ്‌ഥിതി ചെയ്യുന്നത്.

- pma

വായിക്കുക: , , ,

Comments Off on മിഡിയോര്‍ അബുദാബി പ്രവര്‍ത്തനം ആരംഭിച്ചു

ശൈഖ് സായിദിന്റെ ഓര്‍മ്മയില്‍ രാജ്യം

July 6th, 2015

shaikh-zayed-merit-award-epathram
അബുദാബി : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ചരമ വാർഷിക ദിനം ‘ജീവകാരുണ്യ ദിന’മായി ആചരിക്കുന്നു. ഹിജ്റ 1425 റമദാൻ 19 ന് ആയിരുന്നു ശൈഖ് സായിദ് അന്തരിച്ചത്.

രാജ്യത്തെ എല്ലാ മസ്‌ജിദുകളിലും പ്രത്യേക പ്രാർത്ഥന നടക്കും. യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ റമദാന്‍ അതിഥി കളായി എത്തിയ വിവിധ രാജ്യ ങ്ങളില്‍ നിന്നുള്ള പ്രമുഖ മത പണ്ഡിതര്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

അബുദാബി മത കാര്യ വിഭാഗ ത്തിന്റെ (ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫ യേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ്സ്) ആഭി മുഖ്യ ത്തിൽ ശൈഖ് സായിദ് ഗ്രാൻഡ്‌ മസ്‌ജി ദിൽ പ്രത്യേക പ്രാർത്ഥന യും അനുസ്‌മരണവും ഇന്നു രാത്രി നടക്കും.

ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌ടി വിറ്റീസ് ഡിപ്പാർട്‌മെന്റ്, ഷാർജ ഇസ്‌ലാമിക് അഫയേഴ്‌സ് ഡിപ്പാർട്മെന്റ് എന്നിവയുടെ സഹകരണ ത്തോടെ യാണ് ദുബായ്, ഷാർജ, അജ്‌മാൻ, ഫുജൈറ, ഉമ്മുൽ ഖുവൈൻ, റാസൽ ഖൈമ എന്നിവിട ങ്ങളിലും ശൈഖ് സായിദ് അനുസ്‌മരണവും പ്രത്യേക പ്രാർത്ഥന യും നടക്കുക.

- pma

വായിക്കുക: ,

Comments Off on ശൈഖ് സായിദിന്റെ ഓര്‍മ്മയില്‍ രാജ്യം


« Previous Page« Previous « മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ഒരുക്കിയ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി
Next »Next Page » മിഡിയോര്‍ അബുദാബി പ്രവര്‍ത്തനം ആരംഭിച്ചു »



  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine