പുതിയ വർഷം ‘ഇയർ ഓഫ് ഗിവിംഗ്’

December 28th, 2016

uae-president-sheikh-khalifa-bin-zayed-on-forbes-most-powerful-people-list-2016-ePathram
അബുദാബി : ദാന ധര്‍മ്മ ങ്ങളുടേ യും നന്മ യുടെ വർഷത്തെ വരവേൽക്കാൻ യു. എ. ഇ. ഒരുങ്ങുന്നു.  2017 ഇയർ ഓഫ് ഗിവിംഗ് വർഷമായി പ്രഖ്യാ പിച്ചു കൊണ്ട് യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫാ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.

‘ദാന ധര്‍മ്മ ങ്ങളുടെ രാജ്യമാണ്‍ യു. എ. ഇ. ഇവിടുത്തെ ജനത ശൈഖ് സായിദി ന്‍െറ മക്കളാണ്. മറ്റു രാജ്യങ്ങള്‍ അവരുടെ ചരിത്ര ത്തെ കുറിച്ച് സംസാ രിക്കുമ്പോള്‍ നമുക്ക് പറയു വാനുള്ളത് മറ്റുള്ള വര്‍ക്ക് നമ്മള്‍ കൈ യയച്ചു നല്‍കി യതിന്‍െറ ചരിത്ര ത്തെ കുറിച്ചാണ്. ഈ നാടിന്‍െറ ജന്‍മം മുതല്‍ ആരംഭി ച്ചതാണ് ദാനവും ധര്‍മ്മവും’ ഇയർ ഓഫ് ഗിവിംഗ് പ്രഖ്യാ പന ത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

സമൂഹത്തിന്റെ ദാന ശീലം വളർത്തുക, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ പ്രോത്സാ ഹിപ്പി ക്കുക എന്ന ലക്ഷ്യങ്ങൾ മുൻ നിർത്തി യാണ് ഇത്തരം ഒരു പ്രഖ്യാപനം നടത്തിയത്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവരെ സഹായി ക്കുവാനും ദാന ധര്‍മ്മ ങ്ങള്‍ ചെയ്യു വാനും രാജ്യ വും ജനതയും പുലര്‍ത്തുന്ന നില പാട് ഉയര്‍ത്തി ക്കാട്ടു കയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

മൂന്ന് മുഖ്യ അടിസ്ഥാന തത്വങ്ങളില്‍ ഊന്നിയാണ് ‘ഇയർ ഓഫ് ഗിവിംഗ് 2017’ ആചരിക്കുന്നത്.

സ്വകാര്യ സ്ഥാപന ങ്ങള്‍ നടത്തുന്ന സാമൂഹിക പദ്ധതി കളെ ഏകോപി പ്പിച്ച് രാജ്യ പുരോഗതി ക്കും വികസന ത്തിനു മായി പ്രയോജന പ്പെടുത്തുക യാണ് ഇതില്‍ ആദ്യത്തേത്. രാജ്യത്തിന്‍െറ വികസന ത്തിലേക്കുള്ള മുന്നേറ്റ ത്തില്‍ സംഭാവന നല്‍കു വാനും സമൂഹത്തെ സേവി ക്കുന്ന തിലുള്ള ഉത്തര വാദി ത്വം പൂര്‍ത്തീ കരി ക്കുവാനും  ഇതിലൂടെ സാധിക്കും.

സന്നദ്ധ പ്രവര്‍ത്തന ത്തിനുള്ള താല്‍പര്യം പ്രോത്സാ ഹിപ്പി ക്കുക യും സന്നദ്ധ പ്രവര്‍ത്ത കരെ പരി ശീലി പ്പിച്ച് വിവിധ മേഖല കളില്‍ ഫല പ്രദ മായ സേവന ങ്ങള്‍ ലഭ്യ മാക്കുക യുമാണ്‍ രണ്ടാമ ത്തേത്. രാജ്യത്തെ സേവിക്കു വാനുള്ള പ്രതി ബദ്ധത യും കൂറും വരും തല മുറയില്‍ ദൃഢമാക്കുക എന്ന താണ് മൂന്നാമ ത്തെത്.

2017 ഇയർ ഓഫ് ഗിവിംഗ് വര്‍ഷ മായി ആചരി ക്കുവാ നുള്ള ശൈഖ് ഖലീഫ യുടെ നിര്‍ദേശം പ്രാവര്‍ത്തിക മാ ക്കുവാ നുള്ള സമഗ്ര മായ ആസൂ ത്രണ രേഖ തയ്യാറാ ക്കുവാന്‍ യു. എ. ഇ. വൈസ് പ്രസി ഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആവശ്യ പ്പെട്ടു.

സ്വകാര്യ – പൊതു മേഖല കളിലെ വ്യക്തി കള്‍ക്കും സ്ഥാപന ങ്ങള്‍ക്കും യു. എ. ഇ. യുടെ വികസന പ്രക്രിയ യില്‍ ഫല പ്രദമായ രീതി യില്‍ പങ്കാളിത്തം വഹിക്കുവാനും ഇതിലൂടെ സാധിക്കും. സ്വകാര്യ മേഖല യുടെ പങ്കാളിത്തം, രാജ്യ ത്തിന്‍െറ വികസന മുന്നേ റ്റത്തിനു പ്രധാന മായതി നാല്‍ ദാന ധര്‍മ്മ വര്‍ഷത്തിന്‍െറ പരി പാടി കളും സംരംഭ ങ്ങളും സ്വകാര്യ മേഖലയെ സവി ശേഷ മായി ലക്ഷ്യം വെക്കുന്ന താണ് എന്നും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കൂട്ടിച്ചേര്‍ത്തു.

ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങള്‍ വ്യാപി പ്പിക്കു ന്നതിന് ഒരു വര്‍ഷം അനു വദിച്ച തിലൂടെ ലോകത്തെ മനുഷ്യ സ്നേഹ പ്രവൃത്തി കളില്‍ മുന്നില്‍ നില്‍ ക്കുന്ന യു. എ. ഇ. യുടെ സ്ഥാനം വ്യക്ത മാക്കുന്നതായും ഇതിന് പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബുദാബി കിരീട അവ കാശി യും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറു മായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ക്ക് നന്ദി അറി യി ക്കുന്ന തായും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു.

യു. എ. ഇ. വായന വര്‍ഷാ ചരണം 2016 സമാപിക്കുന്ന തോടെ ദാന ധര്‍മ്മ വര്‍ഷാ ചരണം 2017 നു ആരംഭം കുറിക്കും.

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജനുവരി ഒന്നിന് സ്വകാര്യ മേഖല യിലും അവധി

December 21st, 2016

new-logo-abudhabi-2013-ePathram
അബുദാബി : ജനുവരി ഒന്നിന് യു. എ. ഇ. യിലെ സ്വകാര്യ മേഖല യിലും അവധി യാ യി രിക്കും എന്ന് മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി സഖര്‍ ബിന്‍ ഗോബാഷ് അറി യിച്ചു. സ്വകാര്യ മേഖല യിലെ ജീവന ക്കാര്‍ ക്ക് ജനുവരി ഒന്ന് ശമ്പള ത്തോടു കൂടിയ അവധി ദിനം ആയിരിക്കും എന്നും മാനവ വിഭവ ശേഷി മന്ത്രാ ലയവും അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശക്തരായ വ്യക്തി കൾ : ശൈഖ് ഖലീഫ ഫോബ്സ് പട്ടിക യില്‍ ഇടം നേടി

December 16th, 2016

uae-president-sheikh-khalifa-bin-zayed-ePathram
അബുദാബി : ലോകത്തെ ഏറ്റവും ശക്തരായ വ്യക്തി കളുടെ പട്ടിക ഫോബ്സ് മാഗസിന്‍ പുറത്തിറ ക്കിയതില്‍ യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനും ഇടം പിടിച്ചു. യു. എ. ഇ. യിലെ പ്രമുഖ പത്ര മായ ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്ത താണ് ഇക്കാര്യം.

അറബ് ലോകത്തെ ഏറ്റവും ശക്തരായ വ്യക്തി കളില്‍ രണ്ടാം സ്ഥാനവും ശൈഖ് ഖലീഫ ക്കു തന്നെ. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സഊദ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

ബുധനാഴ്ച പ്രസിദ്ധീ കരിച്ച 2016 ലെ പട്ടികയില്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് 16 ആം സ്ഥാനത്തും ശൈഖ് ഖലീഫ ബിന്‍ സായിദ് 39 ആം സ്ഥാന ത്തു മാണ്.

uae-president-sheikh-khalifa-bin-zayed-on-forbes-most-powerful-people-list-2016-ePathram

യു. എ. ഇ. പ്രസിഡണ്ടും അബുദാബി ഭരണാധി കാരി യുമായ ശൈഖ് ഖലീഫ, ലോക ത്തെ ധനി കരാ യ ഭരണ കര്‍ത്താ ക്കളില്‍ ഒരാള്‍ ആണ് എന്നും ഫോബ്സ് റിപ്പോര്‍ട്ട് ചെയ്തു. എമിറേറ്റില്‍ പല പ്രദേശ ങ്ങളി ലായി കണ്ടെത്തിയ 97.8 ബില്ല്യന്‍ ബാരല്‍ എണ്ണ സമ്പ ത്തിന്റെ ഉടമ സ്ഥാവ കാശിയും ശൈഖ് ഖലീഫ യാണ്. ലോക ത്തിലെ ഏറ്റവും വലിയ കരുതല്‍ ധന നിക്ഷേപ ത്തിന്റെ ചുമതലയും ശൈഖ് ഖലീഫ ക്കു തന്നെ യാണ് എന്നും ഫോബ്സ് മാഗസിന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മീര്‍ പുടിന്‍ ലോക ത്തിലെ ഏറ്റവും സ്വാധീന മുള്ള വ്യക്തിത്വ മായി തുടര്‍ച്ച യായ നാലാംതവണയും തെരഞ്ഞെടുക്കപ്പെട്ടു.

അമേരിക്കന്‍  പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് രണ്ടാമത്. 2015 ലെ പട്ടിക യില്‍ ട്രംപ് 72 ആം സ്ഥാനത്ത് ആയിരുന്നു. മൂന്നാമ തായിരുന്ന ബറാക് ഒബാമ ഇത്തവണ 48 ആം സ്ഥാന ത്തേക്ക് പിന്തള്ള പ്പെട്ടു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അലെപ്പോയിലെ ജനങ്ങള്‍ക്ക് ഐക്യ ദാര്‍ഢ്യം : ഖത്തര്‍ ദേശീയ ദിന ആഘോഷ ങ്ങള്‍ റദ്ദാക്കി

December 14th, 2016

qatar-ameer-sheikh-thameem-bin-hamed-althani-ePathram
ദോഹ : ഖത്തറിലെ ദേശീയ ദിന ആഘോഷ ങ്ങള്‍ റദ്ദാക്കി യാതായി വാർത്താ ഏജൻസി  റിപ്പോർട്ട് ചെയ്തു.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ ഥാനി യുടേ താണ് ഉത്തരവ്.

ഡിസംബര്‍ 18 നാണ് ഖത്തർ ദേശീയ ദിനം ആചരിക്കു ന്നത്. ആഘോഷ ങ്ങളുടെ ഭാഗ മായി രാജ്യ ത്തിന്റെ വിവിധ ഭാഗ ങ്ങളിൽ നിരവധി പരിപാടി കള്‍ നടത്തു വാൻ തീരു മാനി ച്ചിരുന്നു.

അലെപ്പോ യിലെ ജനങ്ങള്‍ക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാ പിച്ചു കൊണ്ടാണ് ദേശീയ ദിന പരേഡ് ഉള്‍പ്പെടെ യുള്ള ആഘോഷ പരി പാടി കൾ റദ്ദാക്കിയത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് എടുക്കാത്ത വര്‍ക്ക് ജനു വരി മുതല്‍ പിഴ

December 13th, 2016

logo-uae-ministry-of-health-ePathram.jpg
ദുബായ് : എമിറേറ്റില്‍ ഉള്ളവര്‍ 2016 ഡിസംബര്‍ 31 നുള്ളില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് എടുക്കണം എന്നും 2017 ജനുവരി ഒന്നു മുതല്‍ ഇന്‍ഷ്വ റന്‍സ് ഇല്ലാത്ത വരില്‍ നിന്ന് പിഴ ഈടാക്കും എന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ (ഡി. എച്ച്. എ) മുന്നറി യിപ്പു നല്‍കി.

അനുവദിച്ച അധിക കാലാവധി ആറു മാസം എന്നുള്ളത് ഇനി നീട്ടി നല്‍കുക യുമില്ല.

2013 ലെ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിയമം 11 പ്രകാരം ദുബായ് എമിറേറ്റിന്റെ വിസ ഉള്ളവര്‍ ഈ വര്‍ഷം ജൂണ്‍ 30 നുള്ളിൽ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് എടുക്കണം എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ 12 ശതമാനം ആളു കള്‍ക്ക് ഇനിയും ഇന്‍ഷ്വറന്‍സ് സൗകര്യം ലഭിച്ചില്ല. തുടര്‍ന്നാണ് ഇവര്‍ക്കു കൂടി ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെ ടുത്തു ന്നതിന് ജൂലൈ മുതല്‍ ആറു മാസം അധിക കാലാ വധി അനുവദിച്ചത്. സ്ഥാപന ങ്ങളിലെ ജോലി ക്കാരുടെ എണ്ണ ത്തിന് അനുസരി ച്ചായിരുന്നു ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് എടുക്കാന്‍ അധികൃതര്‍ കാലാ വധി ഏര്‍പ്പെടു ത്തിയി രുന്നത്.

isahd-new-health-insurance-system-in-dubai-ePathram

2017 ജനുവരി ഒന്നു മുതല്‍ വിസ പുതുക്കുന്ന വരെല്ലാം തന്നെ ആരോഗ്യ പരിരക്ഷ ഉറപ്പാ ക്കണം. ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കാർഡ് ഇല്ലാത്ത വര്‍ക്ക് വിസ പുതുക്കി നല്‍കുക യുമില്ല.

കമ്പനി കള്‍ക്കും വ്യക്തി കളുടെ സ്പോണ്‍സര്‍ വിസ യിലുള്ള വര്‍ക്കും നിയമം ബാധകമാണ്. നിലവില്‍ ഹെല്‍ത്ത് ഇന്‍ഷ്വ റന്‍സ് ഉള്ള വരില്‍ കാലാവധി തീര്‍ന്ന വരും യഥാ സമയം പുതു ക്കേണ്ട തുണ്ട്.  അല്ലാത്ത പക്ഷം വിസ പുതുക്കു മ്പോൾ ഇന്‍ഷ്വ റന്‍സ് കാലാ വധി തീര്‍ന്നത് മുതലുള്ള പിഴ അട ക്കേണ്ടി വരും.

‘ഇസ്ആദ്‘ എന്ന് പേരിലുള്ള നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി 2014 മുതല്‍ മൂന്നു ഘട്ട ങ്ങളിൽ ആയാണ് നടപ്പാ ക്കിയത്.

1000 ൽ അധികം ജീവന ക്കാരുള്ള കമ്പനി കള്‍ക്ക് ആദ്യ ഘട്ട ത്തിലും 100 മുതല്‍ 999 വരെ ജീവന ക്കാ രുള്ള കമ്പനി കള്‍ക്ക് രണ്ടാം ഘട്ട ത്തിലും ഇന്‍ഷു റന്‍സ് നിര്‍ബന്ധ മാക്കി. 100ല്‍ താഴെ ജീവന ക്കാരുള്ള കമ്പനി കളാണ് മൂന്നാം ഘട്ട ത്തില്‍ വരുന്നത്. ഇത്തരം കമ്പനി കള്‍ ജൂണ്‍ 30 നുള്ളിൽ ഇന്‍ഷു റന്‍സ് എടുത്തി രിക്കണം എന്ന വ്യവസ്ഥ യാണ് ഡിസംബർ വരെ നീട്ടി യിരു ന്നത്.

ജീവന ക്കാര്‍ക്ക് ഇനിയും ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നല്‍കാത്ത കമ്പനി കള്‍ക്ക് എതിരെ യും അധികൃതര്‍ കടുത്ത നടപടി കള്‍ സ്വീകരിക്കും. ജീവന ക്കാരുടെ ശമ്പള ത്തില്‍ നിന്ന് പ്രീമിയം തുക ഈടാ ക്കരുത് എന്നും നിർ ദ്ദേശ മുണ്ട്. ജീവന ക്കാരുടെ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ചെലവ് കമ്പനി കൾ വഹിക്കണം.

എന്നാൽ ഭര്‍ത്താ ക്കന്മാ രുടെ വിസ യിലുള്ള കുടുംബിനി കളുടെയും മക്ക ളു ടെയും ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ചെലവു കൾ സ്പോണ്‍സര്‍ മാര്‍ വഹി ക്കണം. വീട്ടു വേലക്ക് കൊണ്ടു വരുന്ന വരുടെ ഇന്‍ഷ്വറന്‍സ് പരി രക്ഷ അതാതു സ്പോണ്‍സര്‍ മാര്‍ നല്‍കണം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഐ. സി. എഫ്. അബുദാബി ചാപ്റ്റർ നബി ദിന ആഘോഷം സംഘടിപ്പിച്ചു
Next »Next Page » അലെപ്പോയിലെ ജനങ്ങള്‍ക്ക് ഐക്യ ദാര്‍ഢ്യം : ഖത്തര്‍ ദേശീയ ദിന ആഘോഷ ങ്ങള്‍ റദ്ദാക്കി »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine