അസ്മോ പുത്തൻചിറ ഇന്നും മായാത്ത ഓര്‍മ്മ

May 16th, 2018
poet-asmo-puthenchira-ePathram

അസ്മോ പുത്തൻചിറ

അബുദാബി : കവിയും അബുദാബി സാംസ്കാ രിക മണ്ഡല ത്തില്‍ നിറ സാന്നിദ്ധ്യവും ആയി രുന്ന അസ്മോ പുത്തന്‍ചിറ യുടെ മൂന്നാം ചരമ വാര്‍ഷിക ദിന ത്തിൽ കോലായ സാഹിത്യ കൂട്ടായ്മ ‘അസ്‌മോ ഓർമ്മ’ എന്ന പേരിൽ അബു ദാബി കേരള സോഷ്യൽ സെന്റ റിൽ അനു സ്മരണം സംഘടിപ്പിച്ചു.

മലയാളം മിഷൻ അദ്ധ്യക്ഷ സുജ സൂസൻ ജോർജ്ജ്, യുവ എഴുത്തു കാരി ഇ. കെ. ഷീബ, കവി പി. പി. രാമ ചന്ദ്രൻ എന്നിവർ അസ്‌മോ പുത്തൻ ചിറയെ കുറിച്ചുള്ള ഓർമ്മ കുറിപ്പു കൾ അയച്ചു തന്നത് അവ തരി പ്പിച്ചു. ടി. എ. ശശി ‘വികസനം’ എന്ന കവിതയും രമേശ് ‘കച്ച വടം’ എന്ന കവിതയും ആലപിച്ചു.

kolaya-abudhabi-remembering-asmo-puthenchira-ePathram

അസ്മോ പുത്തൻചിറയുടെ പ്രസിദ്ധീ കരി ക്കാത്ത കവിതകളും ഓർമ്മ കുറിപ്പുകളും ഉൾക്കൊള്ളിച്ചു കൊണ്ട് പുസ്തകം പുറത്തിറ ക്കു വാന്‍ ഫൈസൽ ബാവ, ടി. എ. ശശി, സജിത് മരക്കാർ, റാഷിദ്, അഭിലാഷ്, റഹ്മത്ത് അലി, രമേശ്, വിനു, സഹർ അഹമ്മദ്, മുഹ മ്മദലി കല്ലൂർമ്മ എന്നി വർ അംഗങ്ങളായി കോഡി നേഷൻ കമ്മിറ്റിക്ക് രൂപം നൽകി.

kolaya-remembering-asmo-puthenchira-ePathram

പ്രവാസ ലോകത്ത് മലയാള ഭാഷക്കു വേണ്ടി അസ്മോ നട ത്തിയ പ്രവർ ത്തന ങ്ങൾ ചരിത്ര ത്തിൽ രേഖ പ്പെടു ത്തേണ്ടതു തന്നെ യാണ് എന്നും യോഗ ത്തിന്റെ പൊതു അഭിപ്രായം രേഖ പ്പെടുത്തി. കോലായ സാഹിത്യ സദസ്സ് തുടർന്നു കൊണ്ടു പോകുവാനും തീരുമാനിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സ്റ്റീഫന്‍ ഹോക്കിംഗ് അനുസ്മരണം ശ്രദ്ധേയ മായി

April 4th, 2018

stephen-hawking-epathram
അബുദാബി : ഈയിടെ അന്തരിച്ച ലോക പ്രശസ്ത പ്രപഞ്ച ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗിനെ അനു സ്മ രിച്ച് കൊണ്ട് അബുദാബി കേരള സോഷ്യൽ സെന്റർ.

ശാസ്ത്രത്തെ ജനകീയ മാക്കുന്ന തിൽ സ്റ്റീഫൻ ഹോക്കിം ഗ് വഹിച്ചപങ്ക് എക്കാല ത്തെയും ശാസ്ത്ര ചരിത്ര ത്തിൽ നില നിൽക്കും. അസാദ്ധ്യം എന്നു വിധി എഴുതിയ ഒരു ജീവിത ത്തിന്റെ ഏറ്റവും ക്രിയാ ത്മക മായ ഇട പെടൽ ആണ് അദ്ദേഹം നടത്തിയത് എന്നും ആത്മ വിശാസ ത്തോടെ ജീവിച്ചു കൊണ്ട് ശാസ്ത്ര ലോകത്ത് അത്ഭുതം സൃഷ്ടിക്കുവാൻ സ്റ്റീഫന്‍ ഹോക്കിംഗ് എന്ന പ്രതിഭക്കു സാധിച്ചു എന്ന് അനു സ്മ രണ പ്രഭാഷണം നടത്തി കൊണ്ട് ഒമർ ഷറീഫ് പറഞ്ഞു.

കെ. എസ്. സി. സാഹിത്യ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.  ലൈബ്രേ റിയൻ ഫൈസൽ ബാവ സ്വാഗതം പറഞ്ഞു.

തുടർന്ന് സ്റ്റീഫൻ ഹോക്കിംഗി ന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ ജെയിംസ് മാർഷൽ സംവിധാനം ചെയ്ത, ഹോക്കിംഗി ന്റെ വേഷം അഭിനയിച്ചതിന് എഡ്ഡീ റെഡ്മെയ്‍ൻ ന്ന് മികച്ച നടനുള്ള ഓസ്കാർ അവാർഡ് ലഭിച്ച ‘ദി തിയറി ഓഫ് എവരിതിംഗ്’ എന്ന സിനിമ യുടെ പ്രദർശനവും നടന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അഷ്‌റഫ് താമരശ്ശേരിക്ക് ഇത് ചരിത്ര നിയോഗം : ശ്രീദേവിയുടെ മൃതദേഹം ഏറ്റു വാങ്ങി നാട്ടിലേക്ക് അയച്ചു

February 28th, 2018

ashraf-thamarassery-paretharkkoral-ePathram
ദുബായ് : ഇവിടെ വെച്ച് മരണപ്പെട്ട പ്രമുഖ നടി ശ്രീദേവി യുടെ മൃത ദേഹം നിയമ നട പടി കള്‍ ക്കു ശേഷം ഇന്ത്യ യിലേക്ക് കൊണ്ടു പോകു വാ നായി ദുബായിലെ അധി കൃത രിൽ നിന്നും ഏറ്റു വാങ്ങി യത് അഷ്‌റഫ് താമര ശ്ശേരി.

ശ്രീദേവി യുടെ മൃതദേഹം എംബാം ചെയ്ത തിനു ശേഷം അഷറഫിന് കൈ മാറി യതായി ദുബായ് ഹെല്‍ത്ത് അഥോ റിറ്റി യുടെ സര്‍ട്ടിഫി ക്ക റ്റിൽ രേഖ പ്പെടു ത്തിയി ട്ടുണ്ട്.

actress-sridevi-in-english-vinglish-ePathram

ഫെബ്രുവരി 25 നു  ശനി യാഴ്ച രാത്രി ദുബായില്‍ വെച്ചാണ് ശ്രീദേവി മരണ പ്പെട്ടത്. ഹൃദയാ ഘാത ത്തെ തുടര്‍ ന്നാണ് മരണം എന്നാ യിരുന്നു ആദ്യ റിപ്പോര്‍ട്ടു കള്‍ എങ്കിലും താമസി ച്ചിരുന്ന മുറി യിലെ ബാത്ത് ടബ്ബില്‍ ചലനമറ്റ് കിടന്ന നില യിലാ യിരുന്നു ശ്രീദേവിയെ കണ്ടെ ത്തിയത് എന്ന് പിന്നീട് വ്യക്ത മായിരുന്നു.

വിദേശി കളുടെ മൃതദേഹം സ്വദേശ ത്തേയ്ക്ക് കൊണ്ടു പോകുന്ന തിനുള്ള നടപടി കള്‍ വര്‍ഷ ങ്ങളാ യി പ്രതി ഫലം പറ്റാതെ ചെയ്തു കൊടു ക്കുന്ന അഷ്റഫ് താമര ശ്ശേരി യുടെ സാമൂഹ്യ പ്രവര്‍ ത്തന ങ്ങളെ മുന്‍ നിറുത്തി കേന്ദ്ര സര്‍ ക്കാര്‍  ‘പ്രവാസി സമ്മാന്‍’ പുര സ്കാ രം നല്‍കി ആദരി ച്ചിരുന്നു.

ശ്രീദേവി യുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ ബന്ധു സൗരഭ് മല്‍ഹോത്ര യാണ് നിയമ നട പടി കൾ ക്കായി ഉണ്ടായിരുന്നത്. എന്നാൽ ഇവിടത്തെ നിയമ ങ്ങ ളെ കുറിച്ചും മൃതദേഹം വിട്ടു കിട്ടു ന്നതിനുള്ള നടപടി ക്രമ ങ്ങ ളെ കുറിച്ചും വ്യക്ത മായ ധാരണ ഉണ്ടാ യിരു ന്നില്ല. അതു കൊണ്ട് തന്നെ അഷ്റഫ് താമര ശ്ശേരി യുടെ സേവനം അവർക്കു ആവശ്യമായി വരികയും അദ്ദേഹം ഏറ്റെടു ക്കു കയും ചെയ്തു.

ഹോട്ടല്‍ മുറി യിലെ ബാത്ത് ടബ്ബിൽ അബദ്ധ ത്തില്‍ സംഭവിച്ച മുങ്ങി മരണമാണ് ശ്രീദേവി യുടേത് എന്നുള്ള   ഫോറന്‍സിക് റിപ്പോര്‍ട്ട് ശരി വെച്ചു കൊണ്ട് ഇന്നലെ ഉച്ചക്ക് ഒരു മണി യോടെ ദുബായ് പ്രോസിക്യൂഷന്‍ റിപ്പോർട്ട് നൽകി.

ashraf-thamarasery-receive-dead-body-of-actress-sridevi-ePathram

അഷ്റഫ് താമരശ്ശേരിയുടെ പേരില്‍ നല്‍കിയ എംബാമിംഗ് സര്‍ട്ടിഫിക്കറ്റ്

തുടർന്ന് എംബാമിംഗ് പ്രവര്‍ ത്തന ങ്ങൾക്കും നേതൃത്വം നൽകിയ അഷ്‌റഫ് താമര ശ്ശേരിയെ യാണ് അധി കൃതര്‍ രേഖാ മൂലം മൃത ദേഹം ഏല്‍പ്പിച്ചത്.

ശ്രീദേവിയെ അവസാന മായി കണ്ടപ്പോള്‍ ഉറങ്ങുന്നത് പോലെയാണ് തോന്നിയത് എന്ന് മൃത ദേഹം ബന്ധു ക്കള്‍ക്ക് കൈമാറിയതിന് ശേഷം അഷ്റഫ് താമരശ്ശേരി അറി യിച്ചതായി ഗള്‍ഫ് ന്യൂസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലെ (ചൊവ്വാഴ്ച) യു. എ. ഇ. സമയം വൈകുന്നേരം അഞ്ചു മണി യോടെ മൃത ദേഹ വുമായി പ്രത്യേക വിമാനം ദുബായ് വിമാന ത്താവള ത്തില്‍ നിന്ന് മുംബൈ യിലേക്ക് തിരിച്ചു. ഭര്‍ത്താവ് ബോണി കപൂര്‍, അദ്ദേഹ ത്തിന്റെ ആദ്യ ഭാര്യ യിലെ മകന്‍ അര്‍ജ്ജുന്‍ കപൂര്‍ എന്നി വരും മൃത ദേഹത്തെ അനു ഗമിച്ചു. സംസ്‌കാരം ഇന്നു വൈകുന്നേരം 3.30ന് ജുഹു പവൻ ഹൻസ് സമുച്ചയ ത്തിനു സമീപം വിലെ പാർലെ സേവാ സമാജ് ശ്മശാനത്തിൽ നടക്കും എന്ന് ബന്ധുക്കള്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശ്രീദേവി അന്തരിച്ചു

February 25th, 2018

actress-sridevi-in-english-vinglish-ePathram
ദുബായ്: പ്രശസ്ത ചലച്ചിത്ര താരം ശ്രീദേവി (54) അന്തരിച്ചു. ഹൃദയാ ഘാത ത്തെ തുടര്‍ന്ന് ശനി യാഴ്ച രാത്രി ദുബായില്‍ വെച്ചാണ് അന്ത്യം.

ബന്ധുവും ബോളി വുഡ് നടനു മായ മോഹിത് മർവ യുടെ വിവാഹ സല്‍ക്കാര ത്തിൽ പങ്കെടു ക്കു വാനാ യിട്ടാണ് ശ്രീദേവി യും കുടുംബവും ദുബായില്‍ എത്തി യത്.

ശനിയാഴ്ച രാത്രി കുഴഞ്ഞു വീണ തിനെ തുടർന്ന് റാഷിദ് ആശു പത്രി യില്‍ എത്തിച്ചു എങ്കിലും മരണം സംഭ വിച്ചു. മരണ സമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും ശ്രീദേവി യുടെ കൂടെ ഉണ്ടാ യിരുന്നു. നിയമ നടപടികൾക്കു ശേഷം മൃതദേഹം മുംബൈ യിലേക്ക് കൊണ്ട് പോകും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാധ്യമ പ്രവര്‍ത്തകന്‍ വി. എം. സതീഷ് നിര്യാതനായി

February 8th, 2018

media-personality-vm-sathish-passes-away-ePathram
അബുദാബി : യു. എ. ഇ. യിലെ മാധ്യമ പ്രവർ ത്തകൻ വി. എം. സതീഷ് (54) നിര്യാതനായി. അജ്മാനി ലെ ആശു പത്രി യിൽ വെച്ച് ബുധ നാഴ്ച രാത്രി യിലാ യിരുന്നു മരണം. ഹൃദയാ ഘാത ത്തെ തുടർന്ന് ആശുപത്രി യിൽ എത്തിച്ചു ശസ്ത്ര ക്രിയക്കു വിധേയനാക്കി യിരുന്നു. എങ്കിലും രാത്രി യോടെ സ്ഥിതി ഗുരുതരം ആവു കയും മരണപ്പെടുകയും ചെയ്തു.

കോട്ടയം ഇത്തിത്താനം വഴിപ്പറമ്പില്‍ മാധവൻ – തങ്കമ്മ ദമ്പതി കളുടെ മകനായ സതീഷ്, ബോംബെ യിൽ ഇന്ത്യൻ എക്സ്പ്രസ്സ് പത്ര ത്തി ലൂടെ യാണ് മാധ്യമ പ്രവര്‍ത്തനം ആരംഭിക്കു ന്നത്.

തുടർന്ന് ഒമാൻ ഒബ്സർവർ പത്ര ത്തില്‍ പ്രവർ ത്തിച്ച തിനു ശേഷം യു. എ. ഇ. യിൽ ഖലീജ് ടൈംസ്  , എമിറേ റ്റ്സ് ടുഡേ, സെവൻ ഡേയ്സ്, എമിറേറ്റ്സ്, 24 / 7, തുട ങ്ങിയ മാധ്യമ  സ്ഥാപന ങ്ങളിലും ജോലി ചെയ്തു.

ഗള്‍ഫിലെ തൊഴിലാളി കളുടെ ജീവിത ങ്ങളെ വിവരിച്ചു കൊണ്ട് വിവിധ പത്ര ങ്ങളിൽ പ്രസിദ്ധീകരിച്ച അറു നൂറോളം വാര്‍ത്ത കളും ലേഖന ങ്ങളും സമാഹരിച്ച് ഡിസ്ട്രസിംഗ് എന്‍കൗണ്ടേഴ്‌സ്’ എന്ന പേരില്‍ പുസ്ത കമാക്കി പ്രസിദ്ധീകരി ച്ചിരുന്നു.

ദുബായിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ യായി രുന്ന ഇന്ത്യൻ മീഡിയാ ഫോറ ത്തിന്റെ പ്രവർ ത്തന ങ്ങളിൽ സജീവ മായി രുന്നു.

ചിരന്തന മാധ്യമ പുരസ്കാരം അടക്കം നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടി എത്തിയിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം 3  മണി യോടെ ദുബായ് സോനാപൂര്‍ എംബാമിംഗ് സെന്ററില്‍ അന്തി മോപ ചാരം അര്‍പ്പിക്കുവാന്‍ സൗകര്യം ഒരുക്കി യിട്ടുണ്ട്. മൃതദേഹം രാത്രി യോടെ നാട്ടിലേക്കു കൊണ്ടു പോകും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മൂടല്‍ മഞ്ഞ് : അബുദാബി – ദുബായ് ഹൈവേയില്‍ 44 വാഹന ങ്ങള്‍ കൂട്ടിയിടിച്ചു
Next »Next Page » സ്വദേശി വൽക്കരണം : കമ്പനി കൾക്ക് വിസ ഫീസിൽ ഇളവു നൽകുന്നു »



  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine