
ദുബായ്: കേരളത്തിലെ സാമ്പത്തിക രംഗത്ത് വൻ പുരോഗതി കൊണ്ടു വരാൻ പ്രവാസികൾ വഹിച്ച പങ്ക് നിസ്തുലമാണെന്ന് സി. പി. ഐ. എം. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പ്രസ്താവിച്ചു. ദുബൈ ഗൾഫ് മോഡൽ സ്ക്കൂളിൽ വൻ ജനാവലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളിയാഴ്ച്ച രാത്രി ദുബായിൽ നടന്ന ഇന്തോ – അറബ് സാംസ്ക്കാരിക ഉൽസവത്തിൽ മുഖ്യ അതിഥി ആയിരുന്നു പിണറായി വിജയൻ.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി യു. എ. ഇ. യിൽ സന്ദർശനം നടത്തുന്ന പിണറായി വിവിധ ജന വിഭാഗങ്ങളുമായി ആശയ വിനിമയം നടത്തിയിരുന്നു.
ഡപ്യൂട്ടി കോൺസൽ കെ. മുരളീധരൻ ഉദ്ഘാടനം ചെയ്ത ഇന്തോ അറബ് കൾച്ചറൽ ഫെസ്റ്റിവലിൽ അഡ്വ. നജീദ് അദ്ധ്യക്ഷത വഹിച്ചു. നിസാർ തളങ്കര, എൻ. ആർ. മായൻ, കൊച്ചുകൃഷ്ണൻ ആശംസയും, കെ. എൽ ഗോപി സ്വാഗതവും, എൻ. കെ.കുഞ്ഞഹമ്മദ് നന്ദിയും പ്രകാശിപ്പിച്ചു.
ഭൂപരിഷ്ക്കരണ നിയമത്തിന് ശേഷം കേരളത്തിൽ ഇത്രയേറെ മാറ്റങ്ങൾ നിലവിൽ വന്നതിന് പുറകിൽ അദ്ധ്വാനിക്കുന്ന ജന വിഭാഗമായ പ്രവാസി മലയാളികൾ ആണെന്ന് പിണറായി ഓർമ്മിപ്പിച്ചു. കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാനും, ജീവിത നിലവാരം ഉയരുന്നതിനും ഇത് സഹായകമായി. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എന്നും ഇടത് പക്ഷം കൂടെയുണ്ടാവും.
കേരളത്തിലെ മത സൗഹാർദ്ദം തകർക്കാൻ ബോധപൂർവ്വമായ ശ്രമങ്ങളാണ് ഇന്ന് നടക്കുന്നത്. ഇത് നിസ്സംഗതയോടെ നോക്കി കാണാൻ ഇടത് പക്ഷത്തിന് ആവില്ല. കേരളത്തിലെ സാമൂഹിക മാറ്റങ്ങൾക്ക് നിദാനമായ നവോത്ഥാന ശക്തികളുടെ തുടർച്ചയാണ് ഇടതു പക്ഷം. വർഗ്ഗീയതയ്ക്കെതിരെ ഇന്നും മലയാളിയുടെ മത നിരപേക്ഷ മനസ്സ് ശക്തമായി പ്രതികരിക്കുന്നത് ഏറെ ആശ്വാസകരവും ആവേശകരവുമാണ്. ഈ മൂല്യങ്ങൾ തുടർന്നും സംരക്ഷിക്കാൻ ഇടതു പക്ഷം പ്രതിജ്ഞാബദ്ധമാണ് എന്ന് പിണറായി പറഞ്ഞു.
ഫോട്ടോ കടപ്പാട്: ഷനുജ് കല്ലാവീട്



അബുദാബി : കെ. എം. സി. സി. യുടെ ആഭിമുഖ്യ ത്തില്‍ ‘ഞാന്‍ അറിഞ്ഞ സി. എച്ച്’ എന്ന ശീര്‍ഷ ക ത്തില്‍ അനുസ്‌മരണ പരിപാടി സംഘടിപ്പിക്കുന്നു. സി.എച്ച്. മുഹമ്മദ് കോയയുടെ ചരമ വാര്‍ഷിക ദിന മായ സെപ്റ്റംബര്‍ 27 ഞായറാഴ്‌ച രാത്രി എട്ടരയ്ക്ക് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ സംഘടിപ്പിക്കുന്ന പരിപാടി യില്‍ മുന്‍ മുഖ്യ മന്ത്രിയും മുസ്ലീം ലീഗ് നേതാവു മായിരുന്ന സി. എച്ച്. മുഹമ്മദ് കോയ യെ നേരിട്ട് അറിഞ്ഞവരും സമകാലി കരുമായ നിരവധി പേര്‍ ഒത്തു ചേരും. അദ്ദേഹത്തെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും ഉണ്ടാവും




























