പൊതു മാപ്പ് വാര്‍ത്ത : വ്യാജ പ്രചരണങ്ങള്‍ക്ക് എതിരെ മുന്നറിയിപ്പ്

January 4th, 2022

ഷാർജ : വിസാ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് പൊതു മാപ്പ് നൽകും എന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന വാർത്തകൾ വ്യാജം ആണെന്നും ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ നിയമ നടപടികള്‍ കൈകൊള്ളും എന്നും ഷാർജ പോലീസ്.

അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് താമസം നിയമ വിധേയമാക്കി നൽകും എന്നും ഇതിനായി ചെറിയ തുക ഫീസ് അടക്കണം എന്നും സർവ്വീസ് സെന്‍റർ സന്ദർശിച്ച് അപേക്ഷ നൽകണം എന്നും വാർത്ത പ്രചരിച്ചിരുന്നു.

എന്നാൽ ഇത് വസ്തുതാ വിരുദ്ധമാണ് എന്നും വ്യാജ വാര്‍ത്തകളേയും കുപ്രചരണങ്ങളെയും കരുതി ഇരിക്കണം എന്നും മുന്നറിയിപ്പു നല്‍കി. സാമൂഹിക മാധ്യമങ്ങള്‍ വഴി വരുന്ന വ്യാജ സന്ദേശങ്ങളിൽ വഞ്ചിക്കപ്പെടരുത് എന്നും ഔദ്യോഗിക വാർത്താ സ്രോതസ്സുകളെ ആശ്രയിക്കണം എന്നും ഷാർജ പോലീസ് ഓര്‍മ്മിപ്പിച്ചു.

അഭ്യൂഹങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്ന കുറ്റത്തിന് ചുരുങ്ങിയത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ എന്ന് യു. എ. ഇ. പബ്ലിക് പ്രൊസിക്യൂഷൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അ​ഭ്യൂ​ഹ​ങ്ങ​ളും വ്യാ​ജ വാ​ർ​ത്തകളും ​പ്രചരിപ്പിക്കരുത്

January 3rd, 2022

logo-uae-public-prosecution-ePathram
അബുദാബി : അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയും വ്യാജ വാർത്തകൾ പ്രസിദ്ധീകരി ക്കുകയും ചെയ്യുന്നവർക്ക് യു. എ. ഇ. ഫെഡറൽ നിയമം പ്രകാരം തടവു ശിക്ഷയും കനത്ത പിഴയും എന്ന് ഓര്‍മ്മി പ്പിച്ചു കൊണ്ട് പബ്ലിക് പ്രോസിക്യൂട്ടർ. 2021-ലെ ഫെഡറൽ നിയമം നമ്പർ 34 അനുസരിച്ച്, പ്രസ്തുത കുറ്റ കൃത്യങ്ങൾക്കുള്ള ശിക്ഷ വിവരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രസിദ്ധീകരിച്ചു.

നിയമത്തിലെ ആർട്ടിക്കിൾ 52 പ്രകാരം, ഔദ്യോഗിക സ്രോതസ്സുകൾ പ്രസിദ്ധീകരിക്കുന്ന വാർത്തകൾക്ക് വിരുദ്ധമായി തെറ്റായ വാർത്തകളും അഭ്യൂങ്ങളും കിംവദന്തികളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും പ്രസിദ്ധീകരിക്കുവാനും പ്രചരിപ്പിക്കാനും വേണ്ടി സോഷ്യല്‍ മീഡിയ അടക്കമുള്ള ഇന്റർനെറ്റ് തലങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു വർഷം തടവ് ശിക്ഷയും 100,000 ദിർഹം പിഴയും ലഭിക്കും എന്നും പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള അവബോധവും നിയമങ്ങളെ കുറിച്ചുള്ള ഓര്‍മ്മ പ്പെടുത്തലും പൊതു ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടന്നു വരുന്ന ബോധ വൽക്കരണ കാമ്പയിന്റെ ഭാഗമായാണ് പബ്ലിക് പ്രോസിക്യൂഷൻ ഈ വിവരങ്ങൾ സാമൂഹിക മാധ്യമ ങ്ങളിലൂടെ പ്രസിദ്ധീകരിച്ചത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊവിഡ് പരിശോധനയിലും തട്ടിപ്പ് : അനുഭവം വ്യക്തമാക്കി ഒരു വൈറല്‍ പോസ്റ്റ്

December 29th, 2021

ashraf-thamarassery-paretharkkoral-ePathram
അബുദാബി : കേരളത്തിലെ രണ്ടു വിമാന ത്താവള ങ്ങളില്‍ നിന്നും മണിക്കൂറുകളുടെ വിത്യാസത്തില്‍ നടത്തിയ കൊവിഡ് പി. സി. ആര്‍. പരിശോധനയില്‍ രണ്ടു വ്യത്യസ്ത ഫലങ്ങള്‍ ലഭിച്ചതിന്റെ അനുഭവം വ്യക്തമാക്കി പ്രവാസി സമ്മാന്‍ പുരസ്കാര ജേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ അഷ്റഫ് താമരശ്ശേരി ഇട്ട ഫേയ്സ് ബുക്ക് പോസ്റ്റ് വൈറലായി.

നാട്ടിലെ കൊവിഡ് ആർ. ടി. പി. സി. ആര്‍. ടെസ്റ്റു കളിലെ ക്രമക്കേടുകളെ ക്കുറിച്ചുള്ള വിമർശനവും പരിശോധനാ സംവിധാന ങ്ങളിലെ അശാസ്ത്രീ യതയും സാങ്കേതിക തകരാറുകളും അതോടൊപ്പം ഉദ്യോസ്ഥരുടെ മാന്യത ഇല്ലാത്തതും ധാര്‍ഷ്ട്യം നിറഞ്ഞതുമായ പെരുമാറ്റ വും വ്യക്തമാക്കുന്നതാണ് ടെസ്റ്റ് റിസള്‍ട്ടുകളുടെ ചിത്രങ്ങള്‍ അടക്കം പങ്കു വെച്ചുള്ള ഫേയ്സ് ബുക്ക് പോസ്റ്റ്.

ഒരു സ്വകാര്യ ചടങ്ങില്‍ സംബന്ധിക്കുവാന്‍ നാട്ടിലേ ക്കുള്ള യാത്രക്കായി ഷാര്‍ജയില്‍ നിന്നും കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി തിരുവനന്ത പുരത്ത് വിമാനം ഇറങ്ങിയ അഷ്രഫ് താമരശ്ശേരി, ഏതാനും മണിക്കൂറുകള്‍ക്കു ശേഷം തിരികെ ഷാർജയിലേക്കുളള വിമാനത്തിൽ യാത്ര ചെയ്യുവാനായി തിരുവനന്ത പുരം വിമാന ത്താവള ത്തില്‍ 2490 രൂപ നല്‍കി എടുത്ത റാപ്പിഡ് ടെസ്റ്റ് റിസള്‍ട്ടില്‍ കൊവിഡ് പോസിറ്റീവ് കാണിച്ചു.

24 മണിക്കൂര്‍ മുമ്പ് ഷാര്‍ജയിൽ നിന്ന് എടുത്ത RT- PCR നെഗറ്റീവ് ആയിരുന്നല്ലോ. അത് കൊണ്ട് ഒരിക്കല്‍ കൂടി ടെസ്റ്റ് ചെയ്യാമോ എന്ന് അപേക്ഷിച്ചപ്പോള്‍ “ഒരു രക്ഷയുമില്ല” എന്നതായിരുന്നു മറുപടി. മാത്രമല്ല ‘ഗൾഫിൽ പോയി കൊറോണ കൊണ്ട് വന്നിട്ട് ഇപ്പോൾ ഇവിടത്തെ മെഷീനാണോ കുഴപ്പം’ എന്നതായിരുന്നു ഉദ്യോഗസ്ഥരുടെ ചോദ്യം. ‘സമയം കളയാതെ ഇവിടെ നിന്ന് പൊയക്കോ’ എന്ന ധാര്‍ഷ്ട്യം കലർന്ന മറുപടിയും.

തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ നിന്നും ഷാര്‍ജയിലേക്കുള്ള ടിക്കറ്റ് എടുത്ത് അദ്ദേഹം കൊച്ചിയില്‍ വരികയും നെടുമ്പാശ്ശേരി വിമാന ത്താവളത്തില്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് റിസള്‍ട്ടുമായി ഷാര്‍ജ യിലേക്ക് യാത്ര ചെയ്തു. ഷാര്‍ജ വിമാനത്താവളത്തിലെ നടത്തിയ ടെസ്റ്റിലും ഫലം നെഗറ്റീവ് ആയിരുന്നു.

നാട്ടിലെ ഭരണാധികാരികളുടേയും ഉദ്യോഗസ്ഥരുടേയും വിമാനത്താവള അധികൃതരുടേയും കണ്ണു തുറപ്പി ക്കാന്‍ ഉതകുന്ന ഈ കുറിപ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

വിമാനത്താവളങ്ങളിലെ ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യം വ്യക്തമാക്കി കൊണ്ടുള്ള ഈ കുറിപ്പി ന്ന് കമന്‍റ് ചെയ്തിരിക്കുന്ന പലരും അവരവരുടെ യാത്രാ വേള കളിലെ ദുരനുഭവങ്ങളും കൂടെ കുറിച്ചിട്ടുണ്ട്. ഫേയ്സ് ബുക്ക് പോസ്റ്റ് ഇവിടെ വായിക്കാം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ട്രാക്ക് മാറുമ്പോള്‍ അതീവ ജാഗ്രത വേണം : ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്

December 20th, 2021

abudhabi-police-new-logo-2017-ePathram
അബുദാബി : തിരക്കുള്ള റോഡുകളിലെ ഡ്രൈവിംഗില്‍ ട്രാക്കുകൾ മാറുമ്പോള്‍ അതീവ ശ്രദ്ധയോടെ ഡ്രൈവ് ചെയ്യണം എന്നും ട്രാഫിക് നിയമങ്ങള്‍ കര്‍ശ്ശനമായും പാലിക്കണം എന്നും അബുദാബി പോലീസ്.

അതിവേഗത്തില്‍ ഓടുന്ന വാഹങ്ങള്‍ക്ക് ഇടയില്‍ നിന്നും പെട്ടെന്നു ട്രാക്ക് മാറുന്ന ചില വണ്ടികളുടെ വീഡിയോ ഷെയര്‍ ചെയ്തു കൊണ്ടാണ് ഫേയ്സ് ബുക്ക് പേജ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ പോലീസ് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കിയത്.

റോഡ് സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്ന വാഹന ങ്ങൾ കസ്റ്റഡി യിൽ എടുത്ത് കണ്ടു കെട്ടു കയും 50,000 ദിർഹം വരെ പിഴ ചുമത്തും എന്നുമാണ് നിലവിലെ ഗതാഗത നിയമം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സുരക്ഷാ ഉപകരണങ്ങള്‍ മനഃപ്പൂർവ്വം നശിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ

October 10th, 2021

logo-uae-public-prosecution-ePathram
അബുദാബി : പൊതുജനങ്ങളുടെ സുരക്ഷക്കു വേണ്ടി സ്ഥാപിച്ചിട്ടുള്ള സൈൻ ബോർഡുകൾ, നിരീക്ഷണ ക്യാമറകള്‍, മറ്റ് ഉപകരണങ്ങളും മനഃപ്പൂർവ്വം നശിപ്പിക്കുക, തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യുക എന്നിവ കടുത്ത ശിക്ഷ അര്‍ഹിക്കുന്ന ഗുരുതര കുറ്റ കൃത്യങ്ങള്‍ എന്ന് പബ്ലിക് പ്രോസിക്യൂഷൻ സോഷ്യല്‍ മീഡിയ പേജു കളിലൂടെ ഓര്‍മ്മിപ്പിച്ചു. ഒരു വർഷത്തിൽ കുറയാത്ത തടവു ശിക്ഷ യും 50,000 ദിർഹത്തിൽ കുറയാത്ത പിഴയും ഈ കുറ്റ കൃത്യത്തിനു ശിക്ഷ ചുമത്തും എന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

*  Public Prosecution Twitter

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കാലാവധി തീരുന്നതിന് ഒരു വർഷം മുമ്പ് പാസ്സ് പോര്‍ട്ട് പുതുക്കാം
Next »Next Page » പാചക മത്സരം ഒക്ടോബർ 29 ന് »



  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine