സാംസ്‌കാരിക വേദിയുടെ പത്മരാജൻ പുരസ്കാരം രഞ്ജി പണിക്കര്‍ക്ക്

November 6th, 2023

samskarika-vedhi-drishyam-3-ePathram
അബുദാബി : കലാ സാംസ്കാരിക കൂട്ടായ്മയായ അബുദാബി സാംസ്‌കാരിക വേദിയുടെ മൂന്നാമത് പത്മരാജൻ പുരസ്കാരം, പ്രശസ്ത തിരക്കഥാ കൃത്തും നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍ക്കു സമ്മാനിക്കും എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മലയാള സിനിമക്കു നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ചു കൊണ്ടാണ് പുരസ്കാരം. 2023 ഡിസംബർ ഒൻപതിന് ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ വെച്ച് നടക്കുന്ന ‘ദൃശ്യം-3’ എന്ന അബുദാബി സാംസ്‌കാരിക വേദിയുടെ പരിപാടി യിൽ വെച്ച് അവാർഡ് ദാനം നിര്‍വ്വഹിക്കും എന്നും ഭാരവാഹികൾ പറഞ്ഞു.

actor-writer-director-renji-panicker-ePathram

രഞ്ജി പണിക്കര്‍

എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരുമായ കെ. എഫ്. ജോർജ്ജ്, പി. വി. ഷാജി കുമാർ, ഷജിൽ കുമാർ എന്നിവര്‍ അടങ്ങിയ ജൂറിയാണ് രഞ്ജി പണിക്കരെ തെരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പത്മരാജൻ പുരസ്കാരം. ഗന്ധർവ്വ സംവിധായകൻ പി. പത്മരാജന്‍റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ അവാർഡിന് സിനിമ യുടെ സമഗ്ര മേഖലകളിലും തിളങ്ങി നിൽക്കുന്ന രഞ്ജി പണിക്കർ എന്ത് കൊണ്ടും അർഹന്‍ ആണെന്നു ജൂറി വിലയിരുത്തി.

abudhabi-samskarika-vedhi-padmarajan-award-3-ePathram

സാംസ്കാരികവേദി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അബുദാബിയിലെ കലാ സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിറ സാന്നിദ്ധ്യമാണ് അബുദാബി സാംസ്‌കാരിക വേദി. പി. പത്മരാജന്‍റെ പേരിൽ 2015 മുതലാണ് അവാർഡ് ഏർപ്പെടുത്തിയത്. ഓരോ നാലു വര്‍ഷം കൂടുമ്പോഴാണ് അവാർഡ് നല്‍കി വരുന്നത്.

പി. പത്മരാജന്‍ കൂടെവിടെ എന്ന സിനിമയിലൂടെ പരിചയപ്പെടുത്തിയ നടന്‍ റഹ്മാന്‍ ആദ്യ പുരസ്കാരം 2015 ൽ ഏറ്റു വാങ്ങി. തുടര്‍ന്ന്, നടി സുരഭി ലക്ഷ്മി 2019 ൽ രണ്ടാമത്തെ പുരസ്കാരം സ്വീകരിച്ചു.

സാംസ്‌കാരിക വേദി രക്ഷാധികാരി കേശവൻ ലാലി, ദൃശ്യം-3 കൺവീനർ അനൂപ് നമ്പ്യാർ, സാംസ്‌കാരിക വേദി പ്രസിഡണ്ട് ടി. വി. സുരേഷ്‌ കുമാർ, ജനറൽ സെക്രട്ടറി ബിമൽ കുമാർ, ട്രഷറർ മുജീബ് അബ്ദുൽ സലാം, വർക്കിംഗ് പ്രസിഡണ്ട് സാബു അഗസ്റ്റിൻ, പ്രോഗ്രാം ഡയറക്ടർ എം. കെ. ഫിറോസ്, പ്രോഗ്രാം കൺവീനർ സലിം നൗഷാദ്, ആർട്സ് സെക്രട്ടറിമാരായ റാഫി പെരിഞ്ഞനം, മുഹമ്മദ് ഷഹാൽ, കോഡിനേറ്റർ സഗീർ, ഹിഷാം എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

മുൻ വർഷങ്ങളിലെ പോലെ തന്നെ വേറിട്ട കലാ സാംസ്കാരിക പരിപാടികൾ ‘ദൃശ്യം-3’ ൻ്റെ ഭാഗമായി അരങ്ങേറും എന്നും സംഘാടകർ അറിയിച്ചു.

 

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : അബുദാബി വിമാനത്താവളത്തിനു രാഷ്ട്ര പിതാവിന്‍റെ പേര്

November 6th, 2023

shaikh-zayed-merit-award-epathram
അബുദാബി : അബുദാബി ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ടിന്‍റെ പേര്, സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് എന്നു പുനര്‍ നാമകരണം ചെയ്യുന്നു. യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ ഉത്തരവ് പ്രകാരം, 2024 ഫെബ്രുവരി 9 മുതൽ പുതിയ പേരില്‍ ആയിരിക്കും അബുദാബി എയർ പോർട്ട് അറിയപ്പെടുക എന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ശൈഖ് സായിദ് ഫെസ്റ്റിവെല്‍ നവംബര്‍ 17 മുതല്‍ അല്‍ വത്ബയില്‍

November 3rd, 2023

al-wathba-sheikh-zayed-festival-ePathram
അബുദാബി : യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ രക്ഷാ കര്‍തൃത്വത്തില്‍ അല്‍ വത്ബയില്‍ ഒരുക്കുന്ന ‘ശൈഖ് സായിദ് ഫെസ്റ്റിവെല്‍’ 2023 നവംബർ 17 മുതൽ 2024 മാർച്ച് 9 വരെ നീണ്ടു നില്‍ക്കും. വിനോദ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെ കുടുംബ, സൗഹൃദ, വിനോദ, വിദ്യാഭ്യാസ അന്തരീക്ഷം ശൈഖ് സായിദ് ഫെസ്റ്റിവെല്‍ പ്രദാനം ചെയ്യും എന്നും അറബ് മേഖലയിലും ആഗോള തലത്തിലും യു. എ. ഇ. യുടെ പൈതൃകത്തെ ഉയര്‍ത്തിക്കാട്ടുന്നതില്‍ ശൈഖ് സായിദ് ഫെസ്റ്റിവെല്‍ പ്രധാന പങ്കു വഹിക്കുന്നു എന്നും സംഘാടകര്‍ അറിയിച്ചു.

യു. എ. ഇ. വൈസ് പ്രസിഡണ്ടും ഉപപ്രധാന മന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ മേല്‍ നോട്ടത്തില്‍ 114 ദിവസങ്ങളിലായി നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവെലില്‍ യു. എ. ഇ. ക്ക് പുറമെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പവലിയനുകളും ഉണ്ടായിരിക്കും. FB PAGE

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

ബേപ്പൂർ തുറമുഖവും വികസിപ്പിക്കണം : മലബാർ പ്രവാസി

October 30th, 2023

malabar-pravasi-uae-committee-ePathram

ദുബായ് : വിഴിഞ്ഞം തുറമുഖത്തോടൊപ്പം തന്നെ മലബാറിലെ കടൽ ഗതാഗതത്തിന്‍റെ കവാടമായ ബേപ്പൂര്‍ തുറമുഖം കൂടി വികസിപ്പിച്ചു സഞ്ചാര യോഗ്യം ആക്കി മാറ്റണം എന്നു മലബാർ പ്രവാസി (യു. എ. ഇ.) കൺവെൻഷൻ കേന്ദ്ര – കേരള സർക്കാരു കളോട് ആവശ്യപ്പെട്ടു.

കേരളത്തിലെ ചിര പുരാതനമായ തുറമുഖങ്ങളിൽ ഒന്നാണ് ബേപ്പൂർ തുറമുഖം. മുന്‍ കാലങ്ങളില്‍ മധ്യ പൂർവ്വ ദേശങ്ങളു മായി ബേപ്പൂർ തുറമുഖത്തു നിന്നും വളരെക്കാലം ചരക്കു ഗതാഗതവും യാത്രാ  സൗകര്യ ങ്ങളും ഉണ്ടായിരുന്നു. അധികൃതരുടെ അനാസ്ഥയും അവഗണനയും മൂലം വളരെ കാലമായി ഈ തുറമുഖം നിശ്ചലമായ അവസ്ഥയിലാണ്.

ഉരു, പായ കപ്പലുകള്‍ എന്നിവയുടെ നിർമ്മാണത്തിൽ ഏറെ പേരു കേട്ട സ്ഥലം ആയിരുന്നു ബേപ്പൂർ. അറബികളും പാശ്ചാത്യരും വ്യാപാരത്തിനും മൽസ്യ ബന്ധനത്തിനുമായി ഉരുകളും പായ് കപ്പലുകളും വാങ്ങിയിരുന്നു. തുറമുഖ ത്തിന്‍റെ നിശ്ചലാവസ്ഥ കാരണം ഇങ്ങിനെയൊരു വിദേശ വ്യാപാര ബന്ധം ഇല്ലാതെയായി. വിനോദ സഞ്ചാരത്തിനും ഏറെ കേളി കേട്ടിരുന്ന ബേപ്പൂർ തുറമുഖത്തിലെ ഇത്തരം സുദൃഡവും മനോഹരവുമായ ഉരുക്കൾ ഇപ്പോൾ പ്രാദേശിക വിനോദ സഞ്ചാര നൗകകളായി മാത്രം ഉപയോഗിച്ച് വരികയാണ്.

ലക്ഷദ്വീപ്, മിനിക്കോയ് തുടങ്ങിയ ദ്വീപു നിവാസി കളുടെ കേരളത്തിലേക്കുള്ള യാത്രാ കവാടം ഏറെ കാലം ബേപ്പൂര്‍ ആയിരുന്നു. തുറമുഖത്തിന്‍റെ പ്രവർത്തനം നിലച്ചതോടെ ഇവർ കൊച്ചിയെയും തമിഴ്നാട്ടിലെ തുറമുഖങ്ങളെയുമാണ് ഇപ്പോൾ ആശ്രയിച്ചു വരുന്നത്. ഇത് മലബാറിലെ വിശേഷിച്ചു കോഴിക്കോട്, കണ്ണൂർ പട്ടണങ്ങളുടെ വാണിജ്യ മേഖലക്ക് തെല്ലൊന്നുമല്ല ക്ഷയം വരുത്തിയത്. ലക്ഷ ദ്വീപിലെ മൽസ്യ വ്യവസായ ത്തെയും ഇത്ഏറെ ബാധിച്ചു.

ബേപ്പൂർ തുറമുഖത്തിൻെറ പ്രവർത്തനം നിലച്ചതോടെ ഗൾഫ് രാജ്യങ്ങളിലേക്കും മറ്റും കോഴിക്കോട്ടു നിന്നുള്ള ചരക്കു ഗതാഗതവും നാളികേരം, ഭക്ഷ്യ – ധാന്യ, സുഗന്ധ ദ്രവ്യങ്ങളുടെ കയറ്റുമതിയും പാതിയോളം നിലച്ച നിലയില്‍ തന്നെയാണ്. ഇതര സംസ്ഥാനങ്ങളിലേക്കും തിരിച്ചും ഇവിടെ നിന്നും പഴം പച്ചക്കറികളും കയറ്റിറക്കുമതി നടത്തിയിരുന്നു.

വിദേശ യാത്രാക്കപ്പലുകൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പച്ചക്കൊടി കാട്ടിയിരിക്കെ, ഗൾഫ് മേഖലയിൽ ഏറ്റവും കൂടുതൽ പ്രവാസികൾ മലബാറിൽ നിന്നും ആണെന്നതിനാൽ ബേപ്പൂർ തുറമുഖം കൂടി വികസിപ്പിച്ചു അനിയന്ത്രിതമായ വിമാന യാത്രാക്കൂലി താങ്ങാനാവാത്ത ഈ മേഖല യിലെ സാധാരണ തുച്ഛ വരുമാനക്കാരായ പ്രവാസി യാത്രക്കാർക്ക് കൂടി കപ്പൽയാത്രാ സൗകര്യത്തിനു വഴിയൊരുക്കണം എന്നും മലബാർ പ്രവാസി (യു. എ. ഇ.) യോഗം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി.

മലബാർ പ്രവാസി (യു. എ. ഇ.) ചെയർമാൻ ജമീൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. സി. പി. മൊയ്തീന്‍ കോയ മാസ്റ്റർ ഉത്ഘാടനം ചെയ്തു. കൺവീനർ അഡ്വ. മുഹമ്മദ് സാജിദ് പ്രമേയം അവതരിപ്പിച്ചു. രാജൻ കൊളാവിപ്പാലം സ്വാഗതവും ബഷീർ മേപ്പയൂർ നന്ദിയും പറഞ്ഞു. മലബാർ ഡെവലപ്പ്മെന്‍റ് ഫോറം

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ തക്രീം ശ്രദ്ധേയമായി

October 25th, 2023

malappuram-kmcc-thakreem-a-day-of-gratitude-ePathram
അബുദാബി: രണ്ട് പതിറ്റാണ്ടിൽ കൂടുതൽ കാലം അദ്ധ്യാപകരായി സേവനം ചെയ്ത മലപ്പുറം ജില്ലയിൽ നിന്നുള്ള അദ്ധ്യാപകരെ ആദരിച്ചു. കെ. എം. സി. സി. യുടെ ആഭിമുഖ്യത്തില്‍ തക് രീം – എ ഡേ ഓഫ് ഗ്രാറ്റിറ്റ്യൂഡ് എന്ന പേരിൽ അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്‍ററിൽ സംഘടിപ്പിച്ച പരിപാടി, മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

ജില്ലാ കെ. എം. സി. സി. പ്രസിഡണ്ട് അസീസ് കാളിയാടൻ അദ്ധ്യക്ഷത വഹിച്ചു. ഇസ്ലാമിക്‌ സെന്‍റർ ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ്‌ കുഞ്ഞി, ട്രഷറർ എം. ഹിദായത്തുള്ള, കെ. എം. സി. സി. നേതാക്കളായ അൻവർ നഹ, എം. പി. എം. റഷീദ്, ടി. കെ. അബ്ദുൽ സലാം, അഷ്‌റഫ്‌ പൊന്നാനി, സി. എച്ച്. യുസുഫ്, ഷാഹിദ് ചെമ്മുക്കൻ, സാൽമി പരപ്പനങ്ങാടി, അഷ്‌റഫ്‌ അലി പുതുക്കുടി, നൗഷാദ് തൃപ്രങ്ങോട് തുടങ്ങിയവര്‍ സംസാരിച്ചു.

മലപ്പുറം ജില്ലയിലെ പ്രവർത്തകർക്ക് വേണ്ടി പ്രത്യേക സുരക്ഷാ സ്കീം ‘റഹ്മ’ പദ്ധതിയുടെ പ്രഖ്യാപനവും 2023 നവംബര്‍ 25 ന് നടത്തുന്ന കേരള സോക്കർ ലീഗ് സെവൻസ് ഫുട് ബോള്‍ ചാമ്പ്യന്‍ ഷിപ്പ് ടൂര്‍ണ്ണ മെന്‍റിന്‍റെ ബ്രോഷർ പ്രകാശനവും വേദിയില്‍ നടന്നു.

ഹാരിസ് വി. പി., ഷഹീർ പൊന്നാനി എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു. ഹംസ ഹാജി പാറയിൽ, മൊയ്‌തുട്ടി വേളേരി, കാദർ ഒളവട്ടൂർ, റഷീദലി മമ്പാട്, ബീരാൻ കുട്ടി ഇരിങ്ങാവൂർ, കളപ്പാട്ടിൽ അബു ഹാജി, നാസർ പറമ്പൻ, ഹുസൈൻ സി. കെ., ബഷീർ വറ്റല്ലൂർ, നാസർ വൈലത്തൂർ, സിറാജ് എം. കെ., ഷംസു താഴെ ക്കോട്, മുനീർ എടയൂർ, സമീർ പുറത്തൂർ, അബ്ദു റഹ്മാൻ ഒതുക്കുങ്ങൽ, അഹ്‌മദ്‌ ഹസ്സൻ അരീക്കൻ എന്നിവർ ഉപഹാര സമർപ്പണം നടത്തി. FB PAGE

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അഹല്യ ആയുര്‍വ്വേദ കേന്ദ്രം ഹംദാനിൽ ആരംഭിച്ചു
Next »Next Page » കേരളോത്സവം 2023 : ടിക്കറ്റ് വില്പന ആരംഭിച്ചു »



  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine