പെരുന്നാള്‍ അവധി : പാര്‍ക്കിംഗ് സൗജന്യം

September 1st, 2017

logo-mawaqif-abudhabi-ePathram അബുദാബി : ബലി പെരുന്നാള്‍ അവധി ദിവസ ങ്ങളില്‍ മവാ ഖിഫ് പാര്‍ക്കിംഗ് സൗജന്യം ആയി രിക്കും എന്ന് അബു ദാബി യിലെ ഇന്റ ഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ (ഐ. ടി. സി.) അറിയിച്ചു.

ആഗസ്റ്റ് 31 വ്യാഴാഴ്ച രാത്രി 12.01 മുതല്‍ സെപ്റ്റം ബര്‍ 4 തിങ്കളാഴ്ച രാവിലെ 7.30 വരെ മവാഖിഫ് പാര്‍ക്കിംഗ് ഫീസ് അടക്കേ ണ്ടതില്ല.

എന്നാല്‍ പാര്‍ക്കിംഗ് നിരോധിച്ച സ്ഥല ങ്ങളില്‍ വാഹന ങ്ങള്‍ ഇടരുത് എന്നും മറ്റു വാഹന ങ്ങള്‍ക്കോ ഗതാഗത ത്തിനോ തടസ്സം വരുന്ന വിധ ത്തിലും വാഹനം പാര്‍ക്ക് ചെയ്യരുത് എന്നും ഐ. ടി. സി. അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഏഴു മാസത്തിനിടെ അബുദാബി പോലീസിന് ലഭിച്ചത് 15 ലക്ഷത്തോളം ഫോണ്‍ വിളികള്‍

August 13th, 2017

abudhabi-police-new-logo-2017-ePathram
അബുദാബി: 2017 ജൂലായ് വരെയുള്ള ഏഴു മാസ ക്കാല യളവിൽ അബു ദാബി പോലീസിന് ലഭിച്ചത് 15 ലക്ഷ ത്തോളം ഫോണ്‍ വിളികള്‍ എന്ന് അധി കൃതർ. വിവിധ സേവനങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടാണ് കോൾ സെന്റ റുകളിലേക്ക് വിവിധ രാജ്യ ക്കാരായ ആളുകൾ വിളിച്ചത്.

നിയമ പാല കരുടെ സഹായം ആവശ്യ പ്പെട്ടു കൊണ്ടും ക്രിമിനല്‍ കേസു കളുമായി ബന്ധപ്പെട്ടവയും ഗതാ ഗത സംബന്ധ മായും ട്രാഫിക് ബ്ലോക്ക് അറി യിക്കു വാനും അടക്കം വിവിധ സേവന ങ്ങള്‍ ആവശ്യ പ്പെട്ടു കൊണ്ടു മാണ് അബു ദാബി പോലീസി ലേക്കു 15 ലക്ഷ ത്തോളം ഫോണ്‍ വിളികള്‍ ഏഴു മാസ ത്തിനിടെ എത്തിയത്.

ഓരോ മിനിറ്റിലും ശരാശരി അഞ്ച് കോളു കൾ വീത മാണ് പോലീ സിന് ലഭിക്കുന്നത്. അബുദാബി യില്‍ നിന്ന് 980, 066 കോളു കളും അല്‍ ഐനില്‍ നിന്ന് 4, 15, 330 കോളുകളും അല്‍ ദഫ്‌റയില്‍ നിന്ന് 80, 986 കോളു കളു മാണ് പോലീസിന് ലഭിച്ചത്.

സേവനങ്ങള്‍ ആവശ്യപ്പെ ട്ടു കൊണ്ട് ലഭിക്കുന്ന കോളു കള്‍ തത്സമയം എമിറേറ്റിന്റെ വിവിധ ഭാഗ ങ്ങളില്‍ റോന്തു ചുറ്റുന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറു കയും തുടര്‍ന്ന് നടപടി കള്‍ കൈ ക്കൊള്ളു കയും ചെയ്യുന്ന രീതി യാണ് പോലീസ് അവലംബി ക്കുന്നത്.

സേവനങ്ങള്‍ക്ക് വിളി ക്കുന്നവര്‍ സാഹചര്യ ത്തിന്റെ ഗുരുതരാവസ്ഥ പോലീസിന് വ്യക്ത മാക്കി ക്കൊടു ക്കണം. അബുദാബി പോലീസിന്റെ 24 മണി ക്കൂർ സേവനവും ഏറ്റവും നവീനമായ ഇലക്ട്രോണിക് സംവി ധാനവു മാണ് പരാതി കള്‍ കാര്യക്ഷമ മായി പരിഹരി ക്കുവാൻ പോലീസിനെ സഹായിക്കുന്നത് എന്നും അധികൃതർ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അപകട കരമായി വാഹനം ഓടിച്ച 5150 ഡ്രൈവര്‍ മാര്‍ക്ക് പിഴ

August 9th, 2017

abudhabi-police-new-logo-2017-ePathram
അബുദാബി: അപകടകര മായ വിധം വാഹനം ഓടിച്ച 5150 ഡ്രൈവര്‍ മാര്‍ക്ക് അബുദാബി പോലീസ് പിഴയിട്ടു. വാഹന ങ്ങള്‍ക്ക് ഇടയില്‍ ആവശ്യമായ അകലം പാലി ക്കാതെ യാണ് ഇവര്‍ ഡ്രൈവ് ചെയ്തി രുന്നത്.

2017 ആദ്യ മൂന്ന് മാസ ത്തിൽ ഉണ്ടായ 73 റോഡ്  അപകട ങ്ങളില്‍ എട്ട് മരണവും മൂന്ന് പേര്‍ക്ക് ഗുരുതര പരുക്കും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അബുദാബി യിലെ റോഡ് അപകട ങ്ങളില്‍ കൂടു തലും വാഹന ങ്ങള്‍ക്ക് ഇടയില്‍ ആവശ്യ മായ അകലം പാലി ക്കാത്തത് കൊണ്ടാണ് ഉണ്ടാ വുന്നത് എന്ന് ഗതാഗത വകുപ്പിന്റെ മുന്നറി യിപ്പ് ഉണ്ടായിരുന്നു.

അപകട ങ്ങളെ ക്കുറിച്ച് അധികൃതര്‍ മുന്നറി യിപ്പ് നല്‍കി യിട്ടും മുന്‍ കരുതലുകള്‍ സീകരി ക്കാത്ത താണ് അപകട ങ്ങള്‍ക്ക് കാരണം എന്ന് പോലീസ് വ്യക്ത മാക്കി.

വണ്ടി കള്‍ക്ക് ഇടയില്‍ ആവശ്യ മായ അകലം പാലി ക്കാത്തത് അപകട ങ്ങളെ ക്ഷണിച്ചു വരുത്ത ലാണ് എന്നും അത്തരം സാഹ ചര്യ ങ്ങളില്‍ ഡ്രൈവര്‍ മാര്‍ക്ക് ഉചിത മായ തീരു മാനങ്ങള്‍ എടുക്കു വാന്‍ പോലും പറ്റാത്ത സാഹ ചര്യ മാണ് ഉണ്ടാ വുന്നത് എന്നതു കൊണ്ട് ഇത്തരം കാര്യ ങ്ങള്‍ ഡ്രൈവര്‍ മാര്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നും അബു ദാബി പോലീസ് ഗതാ ഗത വകുപ്പ് ഡയറക്ടര്‍ കേണല്‍ അഹമ്മദ് അല്‍ സുവൈദി പറഞ്ഞു.

 

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഖത്തര്‍ സന്ദര്‍ശി ക്കുവാന്‍ 80 രാജ്യ ക്കാർക്ക് ഇനി വിസ വേണ്ട

August 9th, 2017

qatar-national-flag-ePathram
ദോഹ : വിസ ഇല്ലാതെ തന്നെ ഇനി ഖത്തറി ലേക്ക് യാത്ര ചെയ്യാം. ആറു മാസത്തെ കാലാവധി യുള്ള പാസ്സ് പോര്‍ട്ടും മടക്ക യാത്ര ക്കുള്ള എയര്‍ ടിക്കറ്റും മാത്രം കയ്യില്‍ ഉണ്ടായാല്‍ മതി.

ഇന്ത്യ, അമേരിക്ക, കാനഡ, ബ്രിട്ടണ്‍, ദക്ഷിണാഫ്രിക്ക, സെയ്ഷെല്‍സ്, ഓസ്ട്രേ ലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യ ങ്ങൾ അടക്കം 80 രാജ്യ ങ്ങളിലെ പൗര ന്മാർക്ക് ഇനി വിസ ഇല്ലാതെ തന്നെ ഖത്തര്‍ സന്ദര്‍ശി ക്കുവാന്‍ സാധിക്കും എന്ന് ഖത്തര്‍ ടൂറിസം അഥോറിറ്റി അധി കൃതർ അറിയിച്ചു.

വിനോദ സഞ്ചാര മേഖല യെ പരി പോഷി പ്പിക്കുന്ന തിനും വിദേശി കളെ രാജ്യ ത്തേക്ക് ആകര്‍ഷി ക്കുന്ന തിനും വേണ്ടി യാണ് ഖത്തര്‍ ടൂറിസം അഥോ റിറ്റി ഈ പദ്ധതി ആവിഷ്കരി ച്ചിരി ക്കുന്നത്. ആഭ്യന്തര മന്ത്രാ ലയ ത്തിന്റെ തീരു മാന പ്രകാര മാണ് രാജ്യ ത്തേക്കുള്ള പ്രവേശനം അനു വദി ക്കുന്നത്.

ആറു മാസത്തെ കാലാ വധി യുള്ള പാസ്സ് പോർട്ടും മടക്ക യാത്ര ടിക്കറ്റും ഹാജരാക്കി യാൽ പ്രവേശന അനു മതി ലഭിക്കും. ഇന്ത്യ അടക്ക മുള്ള 47 രാജ്യ ക്കാർക്ക് 30 ദിവസം തങ്ങു വാനും പിന്നീട് 30 ദിവസം കൂടി ദീർ ഘിപ്പി ക്കാവുന്നതു മായ മൾട്ടിപ്പിൾ എൻട്രി അനുമതി യാണ് ലഭിക്കുക.

33 രാജ്യ ങ്ങളി ലെ പൗര ന്മാർക്ക് 90 ദിവസം വരെ ഖത്തറിൽ തങ്ങാവുന്ന 180 ദിവസം കാലാവധി യുള്ള മൾട്ടിപ്പിൾ എൻട്രി വിസ ആയി രിക്കും ലഭിക്കുക.

രാജ്യത്തെ സാംസ്‌കാരിക പൈതൃകം, പ്രകൃതി സമ്പത്ത്, ആതിഥ്യ മര്യാദ എന്നിവ ആസ്വദി ക്കുവാ നായി സന്ദര്‍ശ കരെ ആക ര്‍ഷി ക്കുന്ന തിന്റെ ഭാഗ മായാണ് പുതിയ നടപടി എന്ന് ഖത്തര്‍ ടൂറിസം അഥോ റിറ്റി അധികൃതർ അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

കാറിടിച്ച് പരിക്കേറ്റ കണ്ണൂർ സ്വദേശിക്ക് നാല് കോടി രൂപ നഷ്ടപ രിഹാരം

July 23rd, 2017

accident-epathram
ദുബായ് : വാഹന അപകട ത്തിൽ പരിക്കു പറ്റിയ പ്രവാസി മലയാളിക്ക് കോടതി ചെലവ് അടക്കം 23 ലക്ഷം ദിർഹം (ഏക ദേശം നാലു കോടി രൂപ) നഷ്ട പരിഹാരം നല്‍കു വാന്‍ ദുബായ് കോടതി വിധി.

അൽഐനിലെ ജിമി യിൽ കഫെറ്റീരിയ ജീവന ക്കാര നായ മട്ടന്നൂർ തില്ലങ്കേരി യിലെ അബ്ദു റഹിമാൻ, 2015 ഡിസംബറിൽ ജോലി കഴിഞ്ഞു വീട്ടി ലേക്കു മടങ്ങു മ്പോൾ യു. എ. ഇ. പൗരൻ ഓടിച്ച വാഹനം തട്ടി ഗുരു തര മായി പരിക്കേറ്റ് അൽ ഐൻ ആശുപത്രി യിലും പിന്നീട് തുടർ ചികിത്സ കൾക്ക് വേണ്ടി കോഴി ക്കോട് മിംസ് ആശുപത്രി യിലും പ്രവേശി പ്പിക്കുക യായിരുന്നു.

അബ്ദു റഹിമാൻ അശ്രദ്ധ മായി റോഡ് മുറിച്ചു കടന്നതി നാലാണ് അപകടം ഉണ്ടായത് എന്നും അതിനാൽ യു. എ. ഇ. പൗരനെ ശിക്ഷയിൽ നിന്ന് ഒഴിവാക്കി വെറുതേ വിടണം എന്നും അദ്ദേഹ ത്തിന്‍റെ അഭി ഭാഷ കൻ കോടതി യിൽ ആവശ്യപ്പെട്ടു. എന്നാൽ കോടതി ഈ വാദം തള്ളു കയും യു. എ. ഇ. പൗരന്‍റെ ഭാഗത്ത് തെറ്റ് കണ്ടെത്തു കയും 2000 ദിർഹം പിഴ ചുമത്തുക യുമാ യിരുന്നു.

salam-pappinisseri-epathram

സലാം പാപ്പിനിശ്ശേരി

കേസുമായി ബന്ധപ്പെട്ട് അബ്ദു റഹിമാന്റെ ബന്ധു ക്കളും അൽ ഐൻ മലയാളി സമാജം പ്രവർത്തകരും ചേർന്ന് അലി ഇബ്രാഹിം അഡ്വക്കേറ്റിസിലെ നിയമ പ്രതി നിധിയും സാമൂഹ്യ പ്രവർത്ത കനു മായ സലാം പാപ്പിനിശ്ശേരിയെ കേസ് ഏൽപ്പി ക്കുക യായിരുന്നു. തുടർന്ന് ദുബായ് കോടതിയിൽ അപകടം ഉണ്ടാക്കിയ യു. എ. ഇ. പൗരനേയും ഇൻഷ്വറൻസ് കമ്പനി യേയും പ്രതി ചേർത്ത് 30 ലക്ഷം ദിർഹം നഷ്ട പരിഹാരം ആവശ്യപ്പെട്ട് നൽകിയ കേസിലാണ് വിധി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സോഷ്യല്‍ മീഡിയ വഴി ലഹരി മരുന്നു വില്പനക്കുള്ള ശ്രമം തകര്‍ത്തു
Next »Next Page » മരുന്നുകളുടെ ദോഷ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാൻ ആശുപത്രി കള്‍ക്ക് നിര്‍ദ്ദേശം »



  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈഖ് തഹ്‍നൂൻ ബിൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine