ജലീല്‍ പട്ടാമ്പിക്കും എല്‍വിസ്‌ ചുമ്മാറിനും പുരസ്കാരം

September 23rd, 2014

dubai-immigration-award-for-jaleel-pattambi-ePathram
ദുബായ് : പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ ജലീല്‍ പട്ടാമ്പി, എല്‍വിസ്‌ ചുമ്മാര്‍ എന്നിവര്‍ക്ക് ദുബായ് എമിഗ്രേഷന്‍ പുരസ്കാരം സമ്മാനിച്ചു. സ്‌മാര്‍ട്ട്‌ ഗവണ്‍മെന്റ്‌ സംരംഭ ങ്ങളുടെ ഭാഗ മായി സര്‍ക്കാര്‍ നടത്തി വരുന്ന പ്രവര്‍ ത്തന ങ്ങളെ മൊത്ത ത്തിലും എമിഗ്രേഷന്റെ പ്രവര്‍ ത്തന ങ്ങളെ വിശേഷിച്ചും പ്രവാസി ഇന്ത്യന്‍ സമൂഹ ത്തില്‍ മികച്ച നില യില്‍ എത്തിച്ച തിനുള്ള ആദര മായാണ്‌ പുരസ്‌കാരം സമ്മാനിച്ചത്‌.

യു. എ. ഇ. വൈസ്‌ പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്‌തൂമിന്റെ നിര്‍ദ്ദേശ പ്രകാര മാണ് ദുബായ് എമിഗ്രേഷന്‍ (ജനറല്‍ ഡയക്‌ടറേറ്റ്‌ ഓഫ്‌ റെസിഡെന്‍സി ആന്റ്‌ ഫോറീനേഴ്‌സ്‌ അഫയേഴ്‌സ്‌) പുരസ്കാരം നല്‍കി വരുന്നത്.

elvis-chummar-receive-dubai-immigration-award-ePathram

മിഡില്‍ ഈസ്റ്റ്‌ ചന്ദ്രിക റസിഡന്റ്‌ എഡിറ്ററാണ് ജലീല്‍ പട്ടാമ്പി. ജയ്‌ഹിന്ദി ടി. വി. മിഡില്‍ ഈസ്റ്റ്‌ ന്യൂസ്‌ ഹെഡ്‌ ആയി പ്രവര്‍ത്തി ക്കുകയാണ് എല്‍വിസ്‌ ചുമ്മാര്‍.

ജയ്‌ഹിന്ദിനും (ടി.വി.) മിഡില്‍ ഈസ്റ്റ്‌ ചന്ദ്രികക്കു (പത്രം) മാണ്‌ യു. എ. ഇ. യിലെ ഇന്ത്യന്‍ മാധ്യമ ങ്ങളില്‍ നിന്ന്‌ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്‌. വാം, ദുബായ് ടി. വി, ഇമാറാത്‌ അല്‍യൗം ഉള്‍പ്പെടെ അറബി ഭാഷാ മാധ്യമ ങ്ങള്‍ക്കും അവാര്‍ഡ്‌ നല്‍കി.

ശൈഖ്‌ സായിദ്‌ റോഡിലെ ജെ. ഡബ്‌ളിയു. മാരിയറ്റ്‌ മാര്‍ക്വിസ്‌ ഹോട്ടലില്‍ സംഘടി പ്പിച്ച പ്രത്യേക പരിപാടി യില്‍ ആദര പത്രവും ഫലകവും അടങ്ങിയ അവാര്‍ഡ്‌, എമിഗ്രേഷന്‍ ഡയറക്‌ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ്‌ അഹ്‌മദ്‌ അല്‍ മര്‍റി സമ്മാനിച്ചു.

ശൈഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്‌തൂമിന്റെ സാംസ്‌കാരിക ഉപദേഷ്‌ടാവ്‌ ഇബ്രാഹിം ബൂ മില്‍ഹ ഉള്‍പ്പെടെ നിരവധി പ്രഗല്‍ഭരെ മേജര്‍ ജനറല്‍ അല്‍മര്‍റി ചടങ്ങില്‍ ആദരിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പു കളുടെയും സ്വകാര്യ സ്‌ഥാപന ങ്ങളു ടെയും ഉന്നത ഉദ്യോഗ സ്‌ഥരും ചടങ്ങില്‍ സന്നിഹിത രായിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on ജലീല്‍ പട്ടാമ്പിക്കും എല്‍വിസ്‌ ചുമ്മാറിനും പുരസ്കാരം

ജി. പി. എസ്. സംവിധാന വുമായി ബന്ധിപ്പിച്ച് പുതിയ സ്ഥല നാമങ്ങള്‍

September 22nd, 2014

new-sign-board-in-abudhabi-street-ePathram
അബുദാബി : തലസ്ഥാന നഗരി യില്‍ തെരുവു കള്‍ക്ക് ജി. പി. എസ്. സംവിധാന വുമായി യോജിപ്പിച്ച് നല്‍കിയ പുതിയ പേരു കള്‍ ഉള്‍ക്കൊള്ളിച്ച ബോര്‍ഡ് സ്ഥാപിക്കല്‍ അന്തിമ ഘട്ട ത്തില്‍ എത്തി. ഓരോ സ്ഥല ത്തിനും, മേല്‍ വിലാസ ത്തിനും പ്രത്യേകം ബാര്‍ കോഡുകളും നല്‍കി യിട്ടുണ്ട്.

യാത്ര പുറപ്പെടുന്ന സ്ഥലത്ത് നിന്നും വാഹന ത്തില്‍ ജി. പി. എസ്. സംവിധാന ത്തില്‍ ബാര്‍ കോഡ് നല്‍കി യാല്‍ വാഹനം ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് എളുപ്പമാകും. ദൂര സ്ഥല ങ്ങളില്‍ നിന്ന് അബുദാബി യില്‍ വരുന്നവര്‍ക്ക് ലക്ഷ്യ സ്ഥാനത്ത് എത്തുന്ന തിന് ഈ സംവിധാനവും ഏറെ പ്രയോജനപ്പെടും.

അബുദാബി യില്‍ റോഡു കള്‍ നമ്പറു കളിലൂടെ യാണ് അറിയ പ്പെട്ടിരുന്നത്. നഗര പരിധി യിലെ പ്രധാന സ്ഥല ങ്ങളി ലെല്ലാം പുതിയ ബോര്‍ഡു കള്‍ സ്ഥാപിച്ചു കഴിഞ്ഞു. പഴയ കാല നേതാക്ക ളുടേയും ഭരണാധി കാരികളുടേയും പേരു കള്‍ അവരോടുള്ള ആദര സൂചക മായി നല്‍കി ക്കഴിഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on ജി. പി. എസ്. സംവിധാന വുമായി ബന്ധിപ്പിച്ച് പുതിയ സ്ഥല നാമങ്ങള്‍

അര്‍ബുദ ചികില്‍സ : അന്താരാഷ്ട്ര സമ്മേളനം അബുദാബിയില്‍ നടന്നു

September 20th, 2014

അബുദാബി : അര്‍ബുദ രോഗ ചികിത്സാ രംഗത്ത് നവീന സൌകര്യ ങ്ങള്‍ ഒരുക്കി പ്രവര്‍ത്തനം തുടങ്ങിയ വി. പി. എസ്. ഹെല്‍ത്ത് കെയറിന്റെ സഹകരണ ത്തോടെ അബുദാബി യില്‍ രണ്ടാമത് അന്താരാഷ്ട്ര ഓങ്കോളജി സമ്മേളനം നടന്നു.

യു. എ. ഇ. സാംസ്കാരിക- യുവ ജന ക്ഷേമ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍,  ഓങ്കോളജി സമ്മേളനം ഉദ്ഘാടനം ചെയ്തു.

അബുദാബി സാദിയാത്ത് ഐലന്‍റിലെ സെന്‍റ് റെജിസ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ വിവിധ ലോക രാജ്യ ങ്ങളില്‍ നിന്നും 30 അര്‍ബുദ രോഗ വിദഗ്ധരും യു. എ. ഇ. ക്ക് പുറമെ ഇന്ത്യ, ബ്രിട്ടണ്‍, കൊറിയ, ജര്‍മനി, ജപ്പാന്‍, സ്വീഡന്‍, സ്പെയിന്‍, സൗദി അറേബ്യ, ഈജിപ്ത് എന്നിവിട ങ്ങളില്‍ നിന്ന് 600 ഓളം പ്രതിനിധി കളും സംബന്ധിച്ചു.

അര്‍ബുദ രോഗത്തെ പ്രതിരോധി ക്കാനും ഫല പ്രദമായ മരുന്നു കള്‍ കണ്ടു പിടിക്കാനും യു. എ. ഇ കഠിന പരിശ്രമ ങ്ങള്‍ നടത്തുന്നുണ്ട്. ആരോഗ്യ പരിരക്ഷക്ക് രാജ്യം മുന്തിയ പരിഗണന യാണ് നല്‍കുന്നത്. നേരത്തെ കണ്ടു പിടിച്ച് അര്‍ബുദ ത്തെ ചെറുക്കുക എന്ന തത്വം പ്രാവര്‍ത്തിക മാക്കുക യാണ് വേണ്ടത് എന്ന് സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍ പറഞ്ഞു.

മൂന്നിലൊന്ന് അര്‍ബുദവും നേരത്തെ കണ്ടത്തെിയാല്‍ ചികിത്സിച്ച് ഭേദമാക്കാനാകുമെന്ന് ലോകാരോഗ്യ സംഘടന യുടെ പഠന ങ്ങള്‍ വ്യക്തമാക്കുന്നു. അര്‍ബുദത്തെ ചെറുക്കാന്‍ ദീര്‍ഘ വീക്ഷണ ത്തോടെ യുള്ള പ്രവര്‍ത്തന ങ്ങള്‍ ആവശ്യ മാണ് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

വിവിധ തരം അര്‍ബുദ ങ്ങളെ ക്കുറിച്ച് സമ്മേളന ത്തില്‍ ചര്‍ച്ച നടന്നു. ഗര്‍ഭാശയ മുഖ കാന്‍സര്‍, ശ്വാസ കോശ അര്‍ബുദം, സ്തനാര്‍ ബുദം, തൈറോയിഡ് കാന്‍സര്‍ എന്നിവയെ ക്കുറിച്ച് വിദഗ്ധരായ ഡോക്ടര്‍ മാര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

കാൻസർ രോഗം മുൻകൂട്ടി കണ്ടെത്തി അനുയോജ്യ മായ ചികിത്സാ രീതികൾ ചെയ്യുന്നതി നായുള്ള നവീന സജ്ജീകരണ ങ്ങൾ ഉൾക്കൊള്ളിച്ച് പുതിയ  വി. പി. എസ്. ആശുപത്രി അബുദാബി യിൽ ഉടന്‍  തുറന്നു പ്രവർത്തനം ആരംഭിക്കും എന്നും  സമ്മേളന ത്തില്‍ പങ്കെടുത്തു ഡോ. ഷംസീർ വയലിൽ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on അര്‍ബുദ ചികില്‍സ : അന്താരാഷ്ട്ര സമ്മേളനം അബുദാബിയില്‍ നടന്നു

ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ ഇനി മുതല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റും

September 18th, 2014

logo-ministry-of-interior-uae-ePathram അബുദാബി : മാറാ രോഗി കളായ ഡ്രൈവര്‍മാരെ വാഹനം ഓടിക്കുന്ന തില്‍ നിന്നു വിലക്കാന്‍ യു. എ. ഇ. ആഭ്യന്തര മന്ത്രാലയം നടപടി കൈ ക്കൊള്ളാന്‍ ഒരുങ്ങുന്നു. രോഗ ത്തിന്റെ സ്വഭാവം അനുസരിച്ച് നിരോധനം ഭാഗികമോ സ്ഥിരമോ ആകാമെന്നും ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി.

വാഹന അപകട ങ്ങള്‍ക്ക് അറുതി വരുത്തുന്ന തിന്റെ ഭാഗ മായാണ് മാറാ വ്യാധികള്‍ ഉള്ള ഡ്രൈവര്‍ മാര്‍ക്ക് എതിരെ നടപടി സ്വീകരി ക്കാന്‍ ഒരുങ്ങു ന്നതെന്ന് ആഭ്യന്തര മന്ത്രാലയ ത്തിന് കീഴില്‍ പ്രവര്‍ത്തി ക്കുന്ന ട്രാഫിക് കോ – ഓഡിനേഷന്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഗെയ്ത് ഹസ്സന്‍ അല്‍ സആബി വ്യക്തമാക്കി.

ചില രോഗ ങ്ങള്‍ ബാധിച്ചവര്‍ വാഹനം ഓടി ക്കുന്നത് അപകട ങ്ങള്‍ക്ക് ഇട യാക്കും എന്നതു കൊണ്ടാണ് ഇങ്ങിനെ ഒരു നടപടി സ്വീകരി ക്കുന്നത്. ഡ്രൈവര്‍ മാരുടെ രോഗാ വസ്ഥ കാരണം നിരവധി അപകട ങ്ങള്‍ രാജ്യത്ത് ഉണ്ടാ യിട്ടുണ്ട്.

ഗതാഗത നിയമ ത്തിലെ 18 -ആം ചട്ട പ്രകാരം കൃത്യമായ കാരണ ത്തോടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാന്‍ മന്ത്രാലയ ത്തിനു അധികാരം ഉണ്ട് എന്നും ഗെയ്ത് ഹസ്സന്‍ ആല്‍ സആബി ചൂണ്ടിക്കാട്ടി.

ഡ്രൈവിംഗിനെ പ്രതികൂല മായി ബാധിക്കുന്ന രോഗ ങ്ങള്‍ ഏതൊക്കെ എന്ന് തീരുമാനി ക്കുന്നതി നായി പ്രത്യേക വിദഗ്ധ സംഘ ത്തെ നിയോഗിക്കും. ലൈസന്‍സ് ഉള്ള വ്യക്തി ക്ക് ഡ്രൈവി ങ്ങിന് തടസ്സ മാകുന്ന രോഗ ങ്ങളില്‍ ഏതെങ്കിലു മൊന്ന് ഉണ്ടെന്ന് കണ്ടെത്തി യാല്‍ രോഗ ത്തിന്റെ കാഠിന്യം അനുസരിച്ച് രോഗി യുടെ അറിവോടെ തന്നെ തുടര്‍ നടപടി കള്‍ കൈക്കൊള്ളും.

അന്താരാഷ്ട്ര മാന ദണ്ഡം അനുസരി ച്ചായിരിക്കും ഓരോരുത്ത രുടെ യും ശാരീരിക യോഗ്യത തിട്ട പ്പെടുത്തുന്നത് എന്നും രോഗ ത്തിന്റെ സ്വഭാവം അനുസരിച്ച് നിരോധനം ഭാഗി കമോ സ്ഥിരമോ ആകാ മെന്നും അധികൃതര്‍ അറിയിച്ചു. പദ്ധതി നടപ്പാക്കുന്ന തിനുള്ള നടപടികള്‍ ആഭ്യന്തര മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.

അബുദാബി ഹെല്‍ത്ത് അതോറിറ്റി, ദുബായ് ഹെല്‍ത്ത് അതോറിറ്റി, റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി, ആരോഗ്യ മന്ത്രാലയം എന്നിവ യുടെ സഹകരണ ത്തോടെ യാണിത് നടപ്പാക്കുന്നത്.

- pma

വായിക്കുക: , , , ,

Comments Off on ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ ഇനി മുതല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റും

മധ്യാഹ്ന ഇടവേള : നല്ല പ്രതികരണം

September 16th, 2014

noon-break-of-labours-in-uae-ePathram
അബുദാബി : കൊടും ചൂടില്‍ പുറം ജോലികള്‍ ചെയ്യുന്ന തൊഴിലാളി കള്‍ക്കായി യു. എ. ഇ. തൊഴില്‍ മന്ത്രാലയം പ്രഖ്യാപി ച്ചിരുന്ന നിര്‍ബന്ധിത മധ്യാഹ്ന ഇടവേള യുടെ കാലാവധി സമാപിച്ചു. മൂന്നു മാസം നീണ്ടു നിന്ന ഉച്ച വിശ്രമ നിയമം തൊഴിലാളി കള്‍ക്ക് ഏറെ ആശ്വാസ കര മായിരുന്നു.

ഉച്ചക്ക് 12.30 മുതല്‍ 3 മണി വരെ തൊഴിലാളി കള്‍ക്ക് നിര്‍ബന്ധ മായും വിശ്രമം നല്‍കി യിരിക്കണ മെന്നാണ് യു. എ. ഇ. ഫെഡറല്‍ നിയമം കമ്പനി കള്‍ക്ക് നിര്‍ദ്ദേശം നല്‍കി യിരുന്നത്.

നിയമം ലംഘിച്ചു തൊഴില്‍ എടുപ്പിച്ചാല്‍ നിര്‍മാണ കമ്പനി ഉടമ യില്‍ നിന്നു 15,000 ദിര്‍ഹം പിഴ യായി ഈടാക്കു മെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി യിരുന്ന തിനാല്‍ ഏറെ ക്കുറെ എല്ലാ കമ്പനി കളും ഉച്ച വിശ്രമ നിയമം കര്‍ശന മായി പാലിച്ചിരുന്നു.

നിയമ ലംഘനം ആവര്‍ത്തിക്കുന്ന കമ്പനി കള്‍ക്കെതിരെ ഭീമമായ തുക പിഴയും അടച്ചു പൂട്ടല്‍ അടക്കമുള്ള നടപടി കളും സ്വീകരി ക്കാറുണ്ട്. നിയമം കര്‍ശന മായി നടപ്പാക്കാന്‍ തുടങ്ങിയ തോടെ കഴിഞ്ഞ വര്‍ഷ ങ്ങളില്‍ 99 ശതമാന ത്തോളം കമ്പനി കളും തൊഴിലാളി കള്‍ക്ക് ഉച്ച വിശ്രമം നല്‍കി യിരുന്നു.

നിയമം ലംഘിച്ചു തൊഴില്‍ എടുപ്പിക്കാന്‍ ഏതെങ്കിലും സ്ഥാപന മോ വ്യക്തി കളോ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ പരാതി നല്‍കാവുന്ന താണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ വ്യക്ത മാക്കി യിരു ന്നു.

തുടര്‍ച്ച യായ പത്താമത്തെ വര്‍ഷ മാണ് ഉച്ച വിശ്രമം നടപ്പി ലാക്കിയത്. ഇതിലൂടെ തൊഴിലാളി കളുടെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുന്ന തിനും അവര്‍ക്ക് ആവശ്യ മായ വിശ്രമം ലഭിക്കുന്ന തിനും സുരക്ഷിത മായി ജോലി ചെയ്യുന്ന തിനും സാഹചര്യം ലഭിക്കും എന്നും തൊഴില്‍ മന്ത്രാലയം വിലയിരുത്തുന്നു.

- pma

വായിക്കുക: , , , ,

Comments Off on മധ്യാഹ്ന ഇടവേള : നല്ല പ്രതികരണം


« Previous Page« Previous « ലോഗോ പ്രകാശനം നടത്തി
Next »Next Page » വിവാഹ ധൂര്‍ത്തിനെതിരെ പ്രതിജ്ഞ »



  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു
  • ഓർമ്മക്കുറിപ്പ് മത്സരം : പ്രവാസ ഓർമ്മകൾ
  • മലിക്കുൽ മുളഫർ മീലാദ് സമ്മിറ്റ് ഗ്ലോബൽ പ്രഖ്യാപനം
  • സു​വ​നീ​റി​ന് ഉ​ചി​ത​മാ​യ പേ​ര് ക്ഷ​ണി​ച്ചു
  • ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം ശനിയാഴ്ച
  • പള്ളികള്‍ക്ക് സമീപം പെയ്ഡ് പാർക്കിംഗ് നിലവിൽ വന്നു
  • കെ. എ. ജബ്ബാരി അന്തരിച്ചു
  • മുജീബ് മൊഗ്രാൽ സ്മാരക ഐ. ഐ. സി. നാനോ ക്രിക്കറ്റ് ടൂർണ്ണ മെന്റ്
  • ചിരന്തന-ദർശന സാംസ്‌കാരിക വേദി മുഹമ്മദ് റഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
  • ഓൺ ലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു : ജാഗ്രതാ നിർദ്ദേശം
  • സീതി സാഹിബ് പുരസ്‌കാരം പി. കെ. ഷാഹുൽ ഹമീദിന്
  • മലയാള രത്ന പുരസ്കാര ജേതാക്കളെ അനോര ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine