ചിറയിന്‍കീഴ് അന്‍സാര്‍ പുരസ്കാരം എം. എ. യൂസഫലിയും കെ. എം. നൂറുദ്ദീനും ഏറ്റുവാങ്ങി

May 13th, 2012

ansar-endowment-and-life-time-achivement-award-2012-ePathram
അബുദാബി : മൂന്നു ദശാബ്ദക്കാലം അബുദാബി യിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് ജ്വലിച്ചു നിന്ന ചിറയിന്‍കീഴ് അന്‍സാറിന്റെ സ്മരണക്കായി  ഫ്രണ്ട്സ് എ. ഡി. എം. എസ്. അന്‍സാറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ പദ്മശ്രീ എം. എ. യൂസഫലിയും അല്‍ഫാ പാലിയേറ്റീവ് പെയിന്‍ ക്ലിനിക്കിന്റെ ചെയര്‍മാന്‍ കെ. എം. നൂറുദ്ദീനും ഏറ്റുവാങ്ങി.

അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ ഒരുക്കിയ അനുസ്മരണ സമ്മേളന ത്തില്‍ സംസ്ഥാന നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ മുഖ്യാതിഥി ആയിരുന്നു. പുരസ്കാരങ്ങള്‍ സമ്മാനിച്ചു കൊണ്ട് സ്പീക്കര്‍ നടത്തിയ പ്രഭാഷണ ത്തില്‍ ഇരുവരുടെയും പ്രവര്‍ത്തന മേഖലകള്‍ മലയാളി സമൂഹത്തിനു നല്‍കിയ സംഭാവനകളെ വിശദീകരിച്ചു.

മലയാളി കള്‍ക്ക് തൊഴില്‍ നല്കുന്നതിലും കേരള ത്തിന്റെ വ്യവസായ വികസന ത്തിന് സ്മാര്‍ട്ട്‌ സിറ്റി പോലുള്ള പദ്ധതികള്‍ സാക്ഷാത്കരിക്കുന്ന തിലും യൂസഫലി ശ്രദ്ധിക്കുന്നു. അയല്‍ രാജ്യങ്ങളില്‍ ഏറ്റവും സുദൃഡവും പ്രശ്‌ന രഹിതവും ആയ സൗഹൃദങ്ങള്‍ ഉള്ളത് അറബ് രാജ്യങ്ങളു മായിട്ടാണ് എന്ന് സ്പീക്കര്‍ പറഞ്ഞു. അറബ് രാഷ്ട്ര തലവന്മാരുമായുള്ള കൂടി ക്കാഴ്ചകളില്‍ യൂസഫലി വഹിക്കുന്ന പങ്ക് എടുത്തു പറയേണ്ടതാണ്.

ജീവ കാരുണ്യ രംഗത്ത് നിസ്തുല സേവനം കാഴ്ച വെക്കുന്ന സംഘടനയാണ് പാലിയേറ്റീവ് കെയര്‍. ആ സംഘടനയെ നയിക്കുന്ന നൂറുദ്ദീന്റെ സേവനവും വിലപ്പെട്ടതാണ്. ചിറയിന്‍കീഴ് അന്‍സാറിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ അര്‍ഹരായ വ്യക്തികള്‍ക്കാണ് ലഭിച്ചതെന്നും ജി. കാര്‍ത്തികേയന്‍ പറഞ്ഞു.

പാലിയേറ്റീവ് കെയറിന് ഒരു ലക്ഷം രൂപയാണ് ഫ്രണ്ട്സ് എ. ഡി. എം. എസ്. സമ്മാനമായി നല്കിയത്. അബുദാബി കേരള സോഷ്യല്‍ സെന്റര്‍ 50,000 രൂപയും സംഭാവനയായി നല്കി.

ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫ്രണ്ട്സ് എ. ഡി. എം. എസ്. പ്രസിഡന്റ് ടി. എ. നാസര്‍ അദ്ധ്യക്ഷത വഹിച്ചു

യൂസഫലിയും നൂറുദ്ദീനും മറുപടി പ്രസംഗം നടത്തി. ചിറയിന്‍കീഴ് അന്‍സാര്‍ തനിക്ക് സഹോദര തുല്യനായ വ്യക്തി യാണെന്നും അദ്ദേഹ ത്തിന്റെ പേരിലുള്ള അവാര്‍ഡ് സ്വീകരിക്കാന്‍ ഏറെ സന്തോഷം ഉണ്ടെന്നും യൂസഫലി പറഞ്ഞു.

കണിയാപുരം സൈനുദ്ദീന്‍ അന്‍സാര്‍ സ്മാരക പ്രഭാഷണം നടത്തി. പാലോട് രവി എം. എല്‍. എ., തോമസ് ജോണ്‍, പി. ബാവ ഹാജി, കെ. ബി. മുരളി, മനോജ് പുഷ്‌കര്‍, വൈ. സുധീര്‍ കുമാര്‍ ഷെട്ടി എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. അഡ്വ. ഐഷാ ഷക്കീര്‍ അവതാരക യായിരുന്നു. ഫ്രണ്ട്സ് എ. ഡി. എം. എസ്.ജനറല്‍ സെക്രട്ടറി ജയരാജ്‌ സ്വാഗതവും ട്രഷറര്‍ കല്യാണ്‍ കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്വിസ് ബഹുമതി യൂസഫലിക്ക് സമ്മാനിച്ചു

May 6th, 2012

swiss-award-hand-over-to-ma-yousuf-ali-ePathram
അബുദാബി : പ്രമുഖ വ്യവസായിയും അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ ബോര്‍ഡ്‌ അംഗവുമായ എം. എ. യൂസഫലിക്ക് സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാറിന്റെ ബഹുമതി സമ്മാനിച്ചു. അബുദാബി ഫെയര്‍മോണ്ട് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ യു. എ. ഇ. യിലെ സ്വിറ്റ്‌സര്‍ലന്‍ഡ് സ്ഥാനപതി വോള്‍ഫ് ഗാംഗ് ബ്രൂവല്‍ ഹാര്‍ട്ടാണ് ബഹുമതി യൂസഫലിക്ക് സമ്മാനിച്ചത്.

ഗള്‍ഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖല സ്വിറ്റ്‌സര്‍ലന്‍ഡിലെ വാണിജ്യ മേഖലയ്ക്ക് നല്‍കുന്ന മികച്ച സംഭാവന കള്‍ക്കും ഗള്‍ഫ്‌ രാജ്യങ്ങളുമായുള്ള സൗഹൃദം പരിപോഷിപ്പിക്കുന്നതിന് യൂസഫലി വഹിക്കുന്ന പരിശ്രമ ങ്ങള്‍ക്കുള്ള അംഗീകാരവു മായാണ് ഈ ബഹുമതി.

യു. എ. ഇ. വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍, യു. എ. ഇ. ധനകാര്യസഹമന്ത്രി ഒബൈദ് ഹുമൈദ് അല്‍ തായര്‍, ആദ്യമായി സൗരോര്‍ജം ഉപയോഗിച്ച് വിമാനം പറത്തിയ ഡോ. ബര്‍ട്രാണ്ട് പിക്കാര്‍ഡ്, സ്വിസ് ബിസിനസ് കൗണ്‍സിലിന്റെ വൈസ് പ്രസിഡന്റും അല്‍ സുവൈദി കമ്പനി യുടെ എം. ഡി.യുമായ മുഹമ്മദ് അല്‍ സുവൈദി എന്നിവ രോടൊപ്പമാണ് യൂസഫലി അവാര്‍ഡ് സ്വീകരിച്ചത്.

പ്രമുഖ അറേബ്യന്‍ ചിത്രകാരി അസ്സ അല്‍ ഖുബൈസി രൂപകല്പന ചെയ്ത ശില്പവും ബഹുമതി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പദ്മശ്രീ എം. എ. യൂസഫലിക്ക് സ്വിസ് സര്‍ക്കാര്‍ ബഹുമതി

February 4th, 2012

ma-yousufali-epathram
അബുദാബി : പദ്മശ്രീ എം. എ. യൂസഫലിക്ക് സ്വിറ്റ്സര്‍ ലാന്‍ഡ് സര്‍ക്കാ റിന്‍റെ ബഹുമതിയും. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖല സ്വിറ്റ്സര്‍ ലാന്‍ഡിലെ വാണിജ്യ മേഖല ക്ക് നല്‍കുന്ന മികച്ച സംഭാവന കള്‍ക്കുള്ള അംഗീകാരമാണ് യു. എ. ഇ. യിലെ സ്വിറ്റ്സര്‍ ലാന്‍ഡ് സ്ഥാനപതി നല്‍കുന്ന ഈ ബഹുമതി. പ്രമുഖ അറേബ്യന്‍ ചിത്രകാരി അസ്സ അല്‍ ഖുബൈസി രൂപകല്‍പന ചെയ്ത ശില്‍പവും ബഹുമതി പത്രവും അടങ്ങുന്ന അവാര്‍ഡ് ഏപ്രില്‍ അവസാനം അബുദാബി യില്‍ നടക്കുന്ന ചടങ്ങില്‍ സ്വിറ്റ്സര്‍ ലാന്‍റ് അംബാസഡര്‍ വോള്‍ഫ് ഗാംഗ് ബ്രൂവല്‍ ഹാര്‍ട്ട് സമ്മാനിക്കും. കഴിഞ്ഞ വര്‍ഷം ഗള്‍ഫിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റു കളില്‍ നടത്തിയ സ്വിസ് ഭക്ഷ്യ മേളക്ക് മികച്ച പ്രതികരണം ആണുണ്ടായത്. സ്വിറ്റ്സര്‍ ലാന്‍ഡിലെ തനത് ഭക്ഷ്യ വിഭവങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പരിചയ പ്പെടുത്തുവാനും കൂടുതലായി വിപണനം ചെയ്യു വാനും ഭക്ഷ്യ മേള ഏറെ സഹായിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

‘തഫ്‌സീറുല്‍ കബീര്‍’ യു. എ. ഇ. യില്‍ വിതരണം തുടങ്ങി

August 24th, 2011

thafseerul-kabeer-malayalam-quraan-ePathram
അബുദാബി : പരിശുദ്ധ ഖുര്‍ആന്‍റെ ക്ലാസ്സിക്‌ വ്യാഖ്യാന ങ്ങളില്‍ ഒന്നായി ഗണിക്ക പ്പെടുന്നതും ഒരു സഹസ്രാബ്ദം മുന്‍പ്‌ രചിക്ക പ്പെട്ടതുമായ ശൈഖുല്‍ ഇസ്ലാം ഇമാം ഫഖ്‌റുദ്ദീന്‍ റാസി യുടെ ‘തഫ്‌സീറുല്‍ കബീര്‍’ എന്ന വ്യാഖ്യാത ഗ്രന്ഥ ത്തിന്‍റെ മലയാള പരിഭാഷ യു. എ. ഇ. യില്‍ വിതരണം ആരംഭിച്ചു. ഖുര്‍ആന്‍റെ സാരവും സന്ദേശവും സാധാരണ ജനങ്ങളില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ ‘ഖുര്‍ആന്‍ ഫോര്‍ വേള്‍ഡ്’ എന്ന സ്ഥാപനമാണ് ഖുര്‍ആന്‍ അവതരിച്ച പരിശുദ്ധ റമദാനില്‍ ഈ സംരംഭ വുമായി രംഗത്ത്‌ വന്നത്.

ഇംഗ്ലീഷിലും മലയാള ത്തിലുമായി ഖുര്‍ആന്‍റെ തണലില്‍, ഖുര്‍ആന്‍ : മലയാള സാരം, ഖുര്‍ആന്‍ : ദി ലിവിംഗ് ട്രൂത്ത്, സ്‌റ്റോറി ഓഫ് ഖുര്‍ആന്‍ എന്നീ ഗ്രന്ഥ ങ്ങളുടെ പതിനായിര ക്കണക്കിന് കോപ്പികള്‍ ഇതിനകം സൗജന്യ മായി വിതരണം ചെയ്‌തു കഴിഞ്ഞു എന്ന് ഖുര്‍ആന്‍ ഫോര്‍ വേള്‍ഡിന്‍റെ മുഖ്യ സംഘാടകനും ഖുര്‍ആന്‍ പരിഭാഷകനും പ്രസാധക നുമായ വി. എസ്. സലീം അറിയിച്ചു.

അഹലു സുന്നത്തു വല്‍ ജമാഅത്തിന്‍റെ ആധികാരിക ഖുര്‍ആന്‍ വ്യാഖ്യാന മായ ‘തഫ്‌സീറുല്‍ കബീര്‍’ വി. എസ്. സലീമിന്‍റെ നേതൃത്വ ത്തില്‍ ഒരു സംഘം പണ്ഡിത ന്മാരാണ് 4,500 പേജു കളുള്ള ആറ് വാള്യ ങ്ങളിലായി പരിഭാഷ പ്പെടുത്തി യിരിക്കുന്നത്.

പ്രിന്‍റ് എഡിഷനൊപ്പം കമ്പ്യൂട്ടര്‍ ഉപയോക്താ ക്കള്‍ക്കായി സോഫ്റ്റ് എഡിഷനും പുറത്തിറ ക്കിയിട്ടുണ്ട്. സോഫ്റ്റ് എഡിഷന്‍റെ യു. എ. ഇ. യിലെ വിതരണം വി. എസ്. സലീമില്‍ നിന്ന് ആദ്യ പ്രതി ഏറ്റുവാങ്ങി എം. കെ. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പത്മശ്രീ എം. എ. യൂസഫലി നിര്‍വ്വഹിച്ചു.

വിദേശത്തും സ്വദേശത്തു മുള്ള സ്‌പോണ്‍സര്‍ മാരുടെ സഹകരണ ത്തോടെ യാണ് ഗ്രന്ഥവും സീഡി യും സൗജന്യ മായി വിതരണം ചെയ്യുന്നത്. മസ്ജിദു കള്‍ക്കും മദ്രസ്സ കള്‍ക്കും ലൈബ്രറി കള്‍ക്കും ഗ്രന്ഥ ത്തിന്‍റെ കോപ്പികള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ ആഗ്രഹി ക്കുന്ന വര്‍ക്കും സീഡി കള്‍ ആവശ്യ മുള്ള വര്‍ക്കും intimate at quran 4 world dot org എന്ന ഇ – മെയില്‍ വിലാസ ത്തില്‍ ബന്ധപ്പെടാ വുന്നതാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗള്‍ഫ് വിമാനം വൈകിയാല്‍ കോഴിക്കോട് ‘പകരം സംവിധാനം’

June 11th, 2010

ma-yousufaliഅബുദാബി : കേരള ത്തില്‍ നിന്ന് ഗള്‍ഫി ലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്താല്‍ ‘പകരം സംവിധാനം’ എന്ന നിലയില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ ഒരു വിമാനം പ്രത്യേകമായി നീക്കി വെയ്ക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചതായി പ്രമുഖ വ്യവസായിയും എയര്‍ ഇന്ത്യയുടെ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗവുമായ പദ്മശ്രീ എം. എ. യൂസഫലി അറിയിച്ചു. ഡല്‍ഹിയില്‍ നടന്ന പ്രത്യേക ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്‍റെ താണ് തീരുമാനം. കാല വര്‍ഷം മൂലമുണ്ടാകുന്ന തടസ്സ ങ്ങള്‍ ഒഴിവാക്കാനും വ്യോമ സുരക്ഷ ഉറപ്പാക്കാനുമായി തിരുവനന്തപുരം വിമാന ത്താവളത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഏകോപന സംവിധാനം ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.  ഇപ്പോള്‍ മുംബൈയില്‍ മാത്രമേ ഇത്തരമൊരു സംവിധാനം നിലവിലുള്ളൂ.

മംഗലാപുരം വിമാന ദുരന്തത്തിന്‍റെ പശ്ചാത്തല ത്തില്‍ ഗള്‍ഫ്‌ മേഖലയിലെ യാത്രക്കാരുടെ പരാതികളും ആശങ്കകളും ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്തതായിരുന്നു പ്രത്യേക ഡയറക്ടര്‍ ബോര്‍ഡ് യോഗം. 16ന് ദുബായിലും പ്രത്യേക യോഗം ചേരും.  വിമാനങ്ങളുടെ അറ്റകുറ്റപ്പണി കള്‍ക്കായി തിരുവനന്തപുരം വിമാന ത്താവള ത്തില്‍ ഹാംഗറുകള്‍ സ്ഥാപിക്കുവാന്‍ ഉള്ള തീരുമാനം വൈകുന്നത് തങ്ങളുടെ പിഴവു കൊണ്ടല്ല എന്ന് മാനേജിംഗ് ഡയറക്ടര്‍ അരവിന്ദ് ജാദവ് വിശദീകരിച്ചു.

ഈ വര്‍ഷം ജനുവരി യില്‍ തുടങ്ങാവുന്ന വിധത്തില്‍ 60 കോടി രൂപ നിര്‍മ്മാണ ചെലവിനായി നീക്കി വെച്ചിരുന്നു. എന്നാല്‍ ഫ്‌ളയിംഗ് ക്ലബ് മാറ്റിയാലേ  ഹാംഗറുകള്‍ സ്ഥാപിക്കാനാവൂ.  ഇക്കാര്യത്തില്‍ വേണ്ടതു ചെയ്യാന്‍ വിമാന ത്താവള അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

ഗള്‍ഫ് മേഖല യിലെ യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി   കുവൈത്ത്, ഒമാന്‍ എയര്‍ലൈന്‍സു കളുമായി എയര്‍ ഇന്ത്യ കരാറില്‍ ഏര്‍പ്പെടും.  ഇതിനായി ചര്‍ച്ച ഉടന്‍ തുടങ്ങും. മംഗലാപുരം വിമാന ദുരന്തത്തിനു ശേഷം വിവിധ മേഖല കളിലെ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ഉള്ള ആദ്യ യോഗ മായിരുന്നു ഇത്.

ഗള്‍ഫ് കാര്യങ്ങളുടെ ചുമതലയുള്ള ഡയറക്ടര്‍ എം. എ.  യൂസഫലിയുടെ താല്‍പര്യ പ്രകാരം വിളിച്ചു ചേര്‍ത്തതായിരുന്നു ഈ പ്രത്യേക ഡയറക്ടര്‍ ബോര്‍ഡ്‌ യോഗം.

- pma

വായിക്കുക: , ,

1 അഭിപ്രായം »

15 of 1610141516

« Previous Page« Previous « “ചായങ്ങള്‍” വെള്ളിയാഴ്ച
Next »Next Page » പ്രവാസി കള്‍ക്ക് വോട്ടവകാശ ത്തിന് നിയമ ഭേദഗതി വരുന്നു »



  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine