
ഗുരുവായൂര്‍ : ആര്‍. എസ്. എസ്. പ്രവര്‍ത്ത കന്‍ ആനന്ദ് കൊല്ലപ്പെട്ട സംഭവ ത്തില്‍ ഫായിസ്, ജിതേഷ്, കാര്‍ത്തിക് എന്നീ മൂന്നു പേര്‍ പോലീസ് കസ്റ്റഡിയിൽ. ഞായറാഴ്ച ഉച്ചക്ക് ഒന്നര മണി യോടെ ആയിരുന്നു നെന്മിനി സ്വദേശി ആനന്ദിനെ വെട്ടി ക്കൊല പ്പെടു ത്തി യത്.
കൂട്ടുകാര നൊപ്പം ബൈക്കിൽ വന്നിരുന്ന ഇയാളെ ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. അക്രമി കള്‍ ഉപയോഗിച്ച കാർ ഫായിസിന്റേത് എന്ന് പോലീസ് കണ്ടെത്തി യിരുന്നു.
ഫായിസിന്റെ സഹോ ദരനും സി. പി. എം. പ്രവർത്തക നുമായി രുന്നു ഫാസിലിനെ നാലു വർഷം മുൻപ് വെട്ടി ക്കൊല പ്പെടു ത്തിയ കേസിൽ രണ്ടാം പ്രതിയായ ആനന്ദ് ഈയിടെ യായി രുന്നു ജാമ്യ ത്തില്‍ ഇറങ്ങിയത്.
കൊല പാതകത്തില്‍ പ്രതിഷേധിച്ചു കൊണ്ട് ഗുരു വായൂര്‍, മണലൂര്‍ നിയോജക മണ്ഡല ങ്ങളില്‍ തിങ്കളാഴ്ച ബി. ജെ. പി. യുടെ ഹര്‍ത്താല്‍ ആയിരുന്നു.





ഗുരുവായൂര്‍ : പ്രസിദ്ധമായ ഗുരുവായൂര്‍ പാർത്ഥ സാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാന ത്തി ലാണ് ഇന്ന് രാവിലെ പോലീസ് സംരക്ഷ ണത്തിൽ മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ എത്തി ക്ഷേത്രം ഏറ്റെ ടുത്തത്. ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെ ടുക്കു ന്നതിന് എതിരെ ഹിന്ദു സംഘടകൾ രംഗത്ത് വന്നി രുന്നു. ഇതി നാൽ വലിയ പോലീസ് സന്നാഹ ത്തോടെയാണ് ഏറ്റെ ടുക്കല്‍ നട പടികള്‍ പൂര്‍ത്തി യാക്കിയത്.



















