നമ്പി നാരായണന് 50 ലക്ഷം നഷ്ട പരിഹാരം

September 14th, 2018

isro-case-verdict-nambi-narayanan-ePathram
ന്യൂഡല്‍ഹി : ഐ. എസ്. ആര്‍. ഒ. ചാര ക്കേ സില്‍ ശാസ്ത്ര ജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ട പരി ഹാരം നല്‍കണം എന്ന് സുപ്രീം കോടതി വിധിച്ചു. ചാര ക്കേസ് ഗൂഢാലോചന അന്വേ ഷിക്കണം എന്നും കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യ ക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.

ചാരക്കേസില്‍ തന്നെ കുടു ക്കിയ ഉദ്യോഗ സ്ഥര്‍ ക്ക് എതിരേ നടപടി വേണം എന്നുള്ള നമ്പി നാരാ യണന്റെ ഹര്‍ജി യില്‍ വിധി പറയുക യായി രുന്നു സുപ്രീം കോടതി.

നഷ്ടപരിഹാരം അല്ല, തന്റെ ഭാവി തകര്‍ത്ത ചാരക്കേസ് അന്വേഷിച്ച മുന്‍ ഡി. ജി. പി. സിബി മാത്യൂസ്, മുന്‍ എസ്. പി. മാരായ കെ. കെ. ജോഷ്വ, എസ്. വിജയന്‍ എന്നീ ഉദ്യോ ഗസ്ഥര്‍ ക്ക് എതിരെ നടപടി യാണ് വേണ്ടത് എന്നാ യിരുന്നു നമ്പി നാരാ യണന്റെ മുഖ്യ വാദം.

1994 നവംബര്‍ 30 നാണ് ചാര ക്കേസില്‍ നമ്പി നാരായ ണനെ അറസ്റ്റ് ചെയ്തത് എന്നാല്‍, കേസ് വ്യാജ മാണെന്ന് സി. ബി. ഐ. നല്‍കിയ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. കുറ്റ ക്കാരായ അന്വേഷണ ഉദ്യോ ഗസ്ഥര്‍ ക്ക് എതിരെ നടപടി എടുക്കണം എന്നും സി. ബി. ഐ. ശുപാര്‍ശ ചെയ്തി രുന്നു. എന്നാല്‍, കേസ് അവ സാനി പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക യായി രുന്നു.

- pma

വായിക്കുക: , , , , ,

Comments Off on നമ്പി നാരായണന് 50 ലക്ഷം നഷ്ട പരിഹാരം

സ്വവർഗ്ഗ രതി ഇന്ത്യ യിൽ കുറ്റമല്ല :​​ സുപ്രീം കോടതി

September 6th, 2018

supreme-court-verdict-ipc-377-cancelled-for-gay-sex-and-homosexuals-ePathram
ന്യൂഡൽഹി : ഇന്ത്യയിൽ സ്വവർഗ്ഗ രതി കുറ്റ കരമല്ല എന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റ്‌സ് ദീപക് മിശ്ര യുടെ നേതൃത്വ ത്തി ലുള്ള അഞ്ചംഗ ഭരണ ഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

സ്വവർഗ്ഗ രതി ക്രിമിനൽ കുറ്റം എന്നുള്ള ഭരണ ഘടന യിലെ 377ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. പരസ്പര സമ്മത ത്തോടെ യുള്ള സ്വവര്‍ഗ്ഗ രതി കുറ്റ കൃത്യമല്ല എന്നും ഭരണ ഘടനാ ബെഞ്ച് വ്യക്തമാക്കി.

എ. എം. ഖാന്‍ വില്‍ക്കര്‍, ഇന്ദു മല്‍ ഹോത്ര, ആര്‍. എഫ്. നരി മാന്‍ എന്നി വരാണ് മറ്റു ജസ്റ്റിസ്സു മാര്‍. ഏവരും യോജി ച്ചുള്ള വിധി യാണ് ഇത് എന്ന് വിധി പ്രസ്താവം വായിച്ചു കൊണ്ട് ചീഫ് ജസ്റ്റ്‌സ് ദീപക് മിശ്ര അറി യിച്ചു.

ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം പത്തു വര്‍ഷം വരെ ശിക്ഷ ലഭി ക്കാവുന്ന കുറ്റമാണ് സ്വവര്‍ഗ്ഗ രതി. എന്നാൽ പരസ്പര സമ്മത പ്രകാ രമുള്ള സ്വവര്‍ഗ്ഗ ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ല എന്ന് ഡല്‍ഹി ഹൈക്കോടതി 2009 ല്‍ വിധി പുറ പ്പെടു വിച്ചിരുന്നു. തുടർന്ന് 2013 ല്‍ സുപ്രീം കോടതി യുടെ രണ്ടംഗ ബെഞ്ച് ഈ വിധി റദ്ദാ ക്കിയി രുന്നു.

നർത്തകൻ നവ്തേജ് സിംഗ് ജോഹർ, മാധ്യമ പ്രവർ ത്തകൻ സുനിൽ മെഹ്റ, റിതു ഡാല്‍ മിയ, അമന്‍ നാഥ്, അയേഷ കപൂര്‍ എന്നിവര്‍ 377ാം വകുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് 2016 ല്‍ വീണ്ടും സുപ്രീം കോടതിയെ സമീ പിക്കുക യായിരുന്നു. സ്വവർ ഗ്ഗാനു രാഗി കളായ തങ്ങൾ ശിക്ഷിക്ക പ്പെ ടുമോ എന്ന ഭയ ത്തിലാണ് ജീവി ക്കു ന്നത് എന്നും ഇവർ കോടതി യിൽ വാദിച്ചു.

സ്വവര്‍ഗ്ഗ അനുരാഗി കളും അവരെ അനു കൂലി ക്കുന്ന വരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും കോടതി ഉത്തരവ് സോഷ്യല്‍ മീഡിയ യില്‍ ആഘോഷ മാക്കി മാറ്റി യിരി ക്കുക യാണ്.

രാജ്യത്ത് 25 ലക്ഷം സ്വവര്‍ഗ്ഗാനുരാഗികള്‍ 

*  സ്വവര്‍ഗ്ഗ രതിയെ നിയമ വിധേയമാക്കാന്‍ ആകില്ല 

സ്വവര്‍ഗ്ഗ വിവാഹം അനുവദിക്കില്ല : മാര്‍പ്പാപ്പ 

ജര്‍മ്മന്‍ വിദേശ കാര്യ മന്ത്രി സ്വവര്‍ഗ്ഗ വിവാഹം ചെയ്തു 

*  ബഹിരാകാശ യാത്രിക സാലി റൈഡ് സ്വവർഗ്ഗ രതിക്കാരി 

- pma

വായിക്കുക: , , , , , , , ,

Comments Off on സ്വവർഗ്ഗ രതി ഇന്ത്യ യിൽ കുറ്റമല്ല :​​ സുപ്രീം കോടതി

ജലനിരപ്പ് 139 അടി യാക്കി കുറക്കണം : സുപ്രീം കോടതി

August 24th, 2018

supremecourt-epathram
ന്യൂഡൽഹി : മുല്ലപ്പെരിയാർ അണ ക്കെട്ടിലെ ജല നിരപ്പ് 139 അടി യാക്കി കുറക്കണം എന്ന് സുപ്രീം കോടതി വിധി.

ഈ മാസം 31 വരെ അണ ക്കെട്ടിലെ ജല നിരപ്പ് 139 അടി യാക്കി നിർത്തണം എന്നും സംയുക്ത മേൽ നോട്ട സമിതി യുടെ തീരുമാനം ഇരു സംസ്ഥാന ങ്ങളും നടപ്പാക്കി സഹ കരി ച്ചു മുന്നോട്ടു പോകണം എന്നും കോടതി നിർദ്ദേ ശിച്ചു.

സുപ്രീം കോടതി നൽകിയ നിർദ്ദേശം അനുസരി ച്ചാണു ദുരന്ത നിവാരണ നിയമ പ്രകാരം മുല്ല പ്പെരി യാർ അണ ക്കെട്ടി നായി രൂപീ കരിച്ച ഉപ സമിതി യോഗം ചേർന്നത്.

മുല്ലപ്പെരിയാർ പ്രശ്നവും കേരള ത്തിലെ പ്രളയ ദുരി താശ്വാസ നടപടി കളും സുപ്രീം കോടതി വീണ്ടും പരി ശോധിച്ച പ്പോഴാണ് ഇത്തരം ഒരു നിർദ്ദേശം നൽകി യത്.

ജലനിരപ്പ് 142 അടിയായി നില നിർത്തണം എന്നുള്ള തമിഴ് നാടിന്റെ ആവശ്യം അംഗീ കരി ക്കാവുന്ന സാഹ ചര്യ മല്ല നിലവിലുള്ളത് എന്നുള്ള കേരള ത്തിന്റെ നില പാടിനെ കോടതി അംഗീ കരി ക്കുക യാണ് ഉണ്ടായത്.

- pma

വായിക്കുക: , , , , , , , , ,

Comments Off on ജലനിരപ്പ് 139 അടി യാക്കി കുറക്കണം : സുപ്രീം കോടതി

കേരള ത്തിലെ പ്രളയ ത്തിന് കാരണം മുല്ല പ്പെരി യാര്‍ അണക്കെട്ട്

August 23rd, 2018

sudden-release-of-water-from-mullaperiyar-dam-chief-cause-of-kerala-floods-2018-ePathram
ന്യൂഡല്‍ഹി : അതിശക്തമായ മഴയും നീരൊഴുക്കും കാരണം മുല്ല പ്പെരിയാര്‍ അണ ക്കെട്ടിലെ 13 ഷട്ടറു കളും ഒരുമിച്ചു തുറ ക്കേണ്ടി വന്നതാണ് പ്രളയ ത്തിന് കാരണം എന്ന് കേരളം സുപ്രീം കോടതി യില്‍ അറി യിച്ചു. ചീഫ് സെക്രട്ടറി സുപ്രീം കോടതി യില്‍ നല്‍കിയ സത്യ വാങ് മൂല ത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്‌.

മുല്ലപ്പെരി യാറിലെ ജല നിരപ്പ് 142 അടി യില്‍ എത്തുന്ന തിന് മുന്‍പ് തന്നെ വെള്ളം തുറന്നു വിടണം എന്നുള്ള കേരള ത്തിന്റെ ആവശ്യം തമിഴ്‌ നാട് അംഗീ കരി ച്ചില്ല എന്നും കേരളം കോടതിയില്‍ വ്യക്ത മാക്കി.

സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതി നിയമിച്ച സമിതി യും ആവശ്യ പ്പെട്ടിട്ടും തമിഴ്‌ നാട് അനു കൂല മായി പ്രതി കരിച്ചില്ല. ഇത് കാരണ മാണ് അടിയന്തിര മായി 13 ഷട്ടറുകളും തുറ ക്കേണ്ടി വന്നത്.

ഭാവിയില്‍ ഇത് ആവര്‍ത്തി ക്ക പ്പെടാ തിരി ക്കുവാന്‍ പ്രത്യേക കമ്മിറ്റി കള്‍ക്ക്‌ രൂപം നല്‍കണം എന്നും സര്‍ ക്കാര്‍ ആവശ്യ പ്പെട്ടു. അണ ക്കെട്ടിന്റെ മാനേജ് മെന്റി നായി കേന്ദ്ര – സംസ്ഥാന പ്രതി നിധി കള്‍ അടങ്ങുന്ന കമ്മിറ്റി രൂപീ കരി ക്കുകയും കേന്ദ്ര ജല ക്കമ്മീഷന്‍ അദ്ധ്യക്ഷനും സംസ്ഥാന പ്രതി നിധി കളും അംഗ ങ്ങ ളായ സൂപ്പര്‍ വൈസറി കമ്മിറ്റിയും രൂപീ കരി ക്കണം എന്നും കേരളം ആവശ്യ പ്പെട്ടു.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on കേരള ത്തിലെ പ്രളയ ത്തിന് കാരണം മുല്ല പ്പെരി യാര്‍ അണക്കെട്ട്

രാജ്യസഭാ തെരഞ്ഞെടുപ്പിൽ ‘നോട്ട’ അനുവദി ക്കുക യില്ല : സുപ്രീം കോടതി

August 22nd, 2018

supremecourt-epathram
ന്യൂഡൽഹി : രാജ്യസഭാ തെരഞ്ഞെടുപ്പിൽ ‘നോട്ട’ (നൺ ഒാഫ് ദ എബൗ) അനുവദി ക്കുക യില്ല എന്ന് സുപ്രീം കോടതി. പ്രത്യക്ഷ തെര ഞ്ഞെടുപ്പിൽ വ്യക്തി ഗത സമ്മതി ദായ കർക്കു വേണ്ടി നടപ്പിലാക്കിയ താണ് ‘നോട്ട’ സംവി ധാനം എന്നും സുപ്രീം കോടതി വ്യക്ത മാക്കി.

ബാലറ്റ് പേപ്പറിൽ ‘നോട്ട’ അനുവദിച്ചു കൊണ്ടുള്ള തെര ഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം സുപ്രീം കോടതി റദ്ദാക്കുക യും ചെയ്തു.

രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറിൽ നോട്ട സംവിധാനം ഉൾപ്പെടു ത്തുവാൻ അനു വദിച്ചു കൊണ്ടുള്ള തെര ഞ്ഞെ ടുപ്പ് കമ്മീ ഷന്റെ വിജ്ഞാ പനം ചോദ്യം ചെയ്തു കൊണ്ട് ഗുജറാത്ത് നിയമ സഭാ കോൺ ഗ്രസ്സ് ചീഫ് വിപ്പ് ഷൈലേഷ് മനു ഭായ് പർമർ സമർ പ്പിച്ച ഹരജി യെ തുടർ ന്നായി രുന്നു കോടതി വിധി. നോട്ട സംവിധാനം കുതിര ക്കച്ചവട ത്തിനും അഴി മതിക്കും ഇടയാക്കും എന്നും ഷൈലേഷ് മനു ഭായ് പർമർ ചൂണ്ടി ക്കാട്ടി യിരുന്നു.

നോട്ട നടപ്പി ലാക്കുന്ന തോടെ വോട്ട് ചെയ്യാ തിരി ക്കുന്ന തിന് നിയമ സാധുത നൽ കുക യാണ് തെര ഞ്ഞെടുപ്പ് പാനൽ ചെയ്യു ന്നത് എന്ന് സുപ്രീം കോടതി അഭി പ്രായ പ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസു മാരായ ഖാൻ വിൽകർ, ഡി. വൈ. ചന്ദ്ര ചൂഡ് എന്നി വര്‍ അടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താ വിച്ചത്.

- pma

വായിക്കുക: , , , , , , , ,

Comments Off on രാജ്യസഭാ തെരഞ്ഞെടുപ്പിൽ ‘നോട്ട’ അനുവദി ക്കുക യില്ല : സുപ്രീം കോടതി

Page 13 of 17« First...1112131415...Last »

« Previous Page« Previous « പ്രളയം : യു. എ. ഇ. എക്സ് ചേഞ്ച് സാധന ങ്ങൾ സമാ ഹരി ക്കുന്നു
Next »Next Page » പ്രളയ ദുരിതാശ്വാസം : വിദേശ സഹായം വേണ്ട എന്ന് കേന്ദ്ര സര്‍ക്കാര്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha