മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധി യിലേക്ക് യു. എ. ഇ. എക്സ് ചേഞ്ച് , യൂണി മണി വഴി സൗജന്യ മായി പണം അയക്കാം

August 18th, 2018

promoth-manghat-global-ceo-uae-exchange-ePathram
അബുദാബി : കേരളത്തിലെ വെള്ള പ്പൊക്ക ക്കെടുതി യിൽ വിഷമിക്കുന്ന ജനങ്ങളെ സഹായി ക്കുന്ന തി നായി മുഖ്യ മന്ത്രി യുടെ നേതൃത്വ ത്തിൽ കേരള സർക്കാർ രൂപീ കരിച്ച ദുരിതാശ്വാസ നിധി യിലേക്ക് ഗൾഫിൽ നിന്നുൾ പ്പെടെ ലോകത്തിലെ എല്ലാ യിടത്തു മുള്ള യൂണി മണി – യു. എ. ഇ. എക്സ് ചേഞ്ച് ശാഖ കളിൽ നിന്ന് സേവന ഫീസ് കൂടാതെ പണം അയക്കുവാന്‍ സംവി ധാനം ഒരുക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക അഭ്യർ ത്ഥന മാനിച്ച് പ്രസ്തുത സേവനം ലഭ്യ മാ ക്കാൻ തങ്ങൾ തീരു മാനി ച്ചതായി ഫിനാബ്ലർ എക്സി ക്യൂട്ടീവ് ഡയറ ക്ടറും ഗ്രൂപ്പ് സി. ഇ. ഒ. യുമായ പ്രമോദ് മങ്ങാട്ട് വാർത്ത സ്ഥിരീ കരിച്ചു.

logo-uae-exchange-ePathram

 

ഇതനുസരിച്ച് ഗൾഫിൽ കുവൈറ്റ്, ഖത്തർ എന്നിവിട ങ്ങളിലെ യൂണി മണി ശാഖ കളിൽ നിന്നും യു. എ. ഇ., ഒമാൻ, ബഹ്‌റൈൻ എന്നിവിട ങ്ങളിലെ യു. എ. ഇ. എക്സ് ചേഞ്ച് ശാഖ കളി ൽ നിന്നും

Chief Minister’s Distress Relief Fund (CMDRF),
Account Number: 67 31 99 48 232,
Bank: State Bank of India, City Branch, Thiruvananthapuram,
IFS Code: SBIN 007 0028

എന്ന അക്കൗണ്ടിലേക്ക് അയക്കുന്ന എല്ലാ ഇട പാടു കളും സൗജന്യം ആയിരിക്കും. ഈ വിധ ത്തിൽ അയ ക്കുന്ന പണ ത്തിന് നാട്ടിൽ നൂറ് ശത മാനം നികുതി ഇളവും സർക്കാർ അനു വദി ച്ചിട്ടുണ്ട്.

kerala-chief-minister-s-distress-relief-fund-ePathram

യൂണി മണിയും യു. എ. ഇ. എക്സ് ചേഞ്ചും പ്രവർ ത്തിക്കുന്ന എല്ലാ നാടു കളിൽ നിന്നു മുള്ള ഇട പാടു കൾക്ക് ഈ സൗജന്യങ്ങൾ ബാധകമാണ്.

യൂണി മണി, യു. എ. ഇ.എക്സ് ചേഞ്ച്, എക്സ്‌ പ്രസ്സ് മണി, ട്രാവലക്സ് തുടങ്ങിയ ബ്രാൻഡു കൾ ഉൾ ക്കൊ ള്ളുന്ന ഫിനാബ്ലർ ഹോൾഡിംഗ് കമ്പനി യുടെ ചെയർ മാൻ ഡോ. ബി. ആർ. ഷെട്ടി, മുഖ്യ മന്ത്രി യുടെ ദുരി താ ശ്വാസ നിധി യിലേക്ക് നേരത്തെ രണ്ട് കോടി രൂപ വാഗ്‌ദത്തം ചെയ്തി ട്ടുണ്ട്.

ചില മാധ്യമ ങ്ങൾ ശേഖരിക്കുന്ന സഹായ ഫണ്ടു കളി ലേക്കും യു. എ. ഇ. എക്സ് ചേഞ്ച്, എൻ. എം. സി. സ്ഥാപന ങ്ങൾ 25 ലക്ഷം രൂപ നൽകി യിട്ടുണ്ട്‌.

ഇതോടൊപ്പം ഇവരുടെ ജീവന ക്കാരും സംഭാവന കൾ സ്വരൂപി ക്കുകയും സാധന സാമഗ്രി കൾ സമാ ഹ രിച്ച് എത്തി ക്കുകയും ചെയ്യു ന്നുണ്ട് എന്ന് പ്രമോദ് മങ്ങാട്ട് വ്യക്ത മാക്കി. കേരള ത്തിലെ ജന ജീവിതം സാധാ രണ നില വീണ്ടെ ടു ക്കുന്ന തു വരെ എല്ലാ ആശ്വാസ പ്രവർ ത്തന ങ്ങളിലും തങ്ങൾ ഉണ്ടാവും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

അബുദാബി റോഡു കളിൽ ആഗസ്റ്റ് 12 മുതല്‍ വേഗപ്പൂട്ട് വീഴും

July 26th, 2018

changing-speed-limit-in city-by-abudhabi-police-ePathram
അബുദാബി : തലസ്ഥാനത്തെ റോഡു കളില്‍ വേഗ പരി ധിക്കു നിയന്ത്രണം വരുന്നു. റോഡു കളിലെ സൈൻ ബോർഡു കളിൽ കുറി ച്ചിട്ടി രിക്കുന്ന പരമാവധി വേഗ പരിധി യേക്കാള്‍ 20 കിലോമീറ്റര്‍ അധികം വേഗത യിൽ പോകാം എന്നുള്ള നിലവിലെ അനുമതി യാണ് ആഗസ്റ്റ് 12 മുതല്‍ നിർത്തലാക്കുന്നത്. നിയമ ലംഘകർ 600 ദിർഹം പിഴയും അടക്കണം.

ഇതു പ്രകാരം 80 കിലോ മീറ്റർ വേഗ പരിധിയുള്ള റോഡിൽ വാഹന ത്തിന്റെ സ്പീഡ് 81 ആയാൽ റഡാർ അടിക്കും.120 കിലോമീറ്റർ വേഗ പരിധിയുള്ള റോഡിൽ വേഗം121 ആയാലും നിയമ ലംഘനം തന്നെ.

നിലവിൽ 100 കിലോ മീറ്റര്‍ പരമാവധി വേഗത യിൽ പോകാൻ അനുമതി ഉള്ള ഇട ങ്ങളിൽ 120 കിലോ മീറ്റര്‍ വരെ പോകാ മായി രുന്നു. പ്രധാന റോഡു കളി ലും ചെറിയ റോഡു കളിലും ഈ അധിക വേഗാനുമതി ഉണ്ടാ യിരുന്ന താണ് നിർത്ത ലാക്കു ന്നത്.

അബുദാബി റോഡു കളിലെ അപ കട ങ്ങളേ യും നിയമ ലംഘന ങ്ങളേയും കുറിച്ച് വിശദ പഠന ങ്ങള്‍ നടത്തി യതിനു ശേഷമാണ് ഈ തീരു മാനം എടു ത്തത് എന്നും അബു ദാബി പോലീസ് ചീഫ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ മുഹമ്മദ് ഖല്‍ഫാന്‍ അല്‍ റുമൈഥി പറഞ്ഞു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

അപകട സ്ഥലത്ത് നോക്കി നിന്നാല്‍ ആയിരം ദിർഹം പിഴ

July 10th, 2018

abudhabi-police-warning-and-fine-for-crowding-indiscriminate-parking-of-vehicles-at-accident-sites-ePathram

അബുദാബി : അപകടങ്ങൾ നടന്ന സ്ഥല ങ്ങളിൽ കാഴ്ച ക്കാരായി നോക്കി നില്‍ക്കുന്ന വരില്‍ നിന്നും  ഇനി മുതല്‍ ആയിരം ദിർഹം പിഴ ഇൗടാക്കും. അബുദാബി പോലീസി ന്റെ ട്വിറ്റര്‍, യുട്യൂബ്, ഇന്‍സ്റ്റഗ്രാം, ഫേയ്സ് ബുക്ക് പേജ് തുട ങ്ങിയ സാമൂഹ്യ മാധ്യമ ങ്ങളി ലൂടെ യാണ് വാര്‍ത്ത പുറത്തു വിട്ടത്.

അപകട സ്ഥല ങ്ങളില്‍ എത്തി നോക്കി കാഴ്ച കാണാന്‍ ജനങ്ങൾ തടിച്ചു കൂടുമ്പോള്‍ പോലീ സിനും ആംബു ലന്‍ സിനും അവിടേക്ക് എത്തി പ്പെടാന്‍ കഴിയാതെ വരിക യും രക്ഷാ പ്രവര്‍ ത്ത നങ്ങള്‍ വൈകു കയും ചെയ്യു ന്നതി ലൂടെ അപ കട ത്തില്‍ പെട്ടവരുടെ ജീവന്‍ രക്ഷിക്കു വാന്‍ കഴിയാതെ വരുന്ന സാഹ ചര്യം ഉണ്ടാ യതിനാ ലാണ് ഇത്തരം ഒരു തീരുമാനം കൈ ക്കൊണ്ടത്.

تسع إصابات في حادث مروري بالعين بسبب التجمهر والإسعاف الخاطئ . . دعت شرطة أبوظبي،إلى عدم تجمهر الأشخاص والوقوف العشوائي للمركبات في مواقع الحوادث،لتجنب عرقلة وصول سيارات الإسعاف،والإنقاذ والمرور ،حفاظاً على سلامة الجميع . وكان حادثاً مرورياً وقع في منطقة مساكن على طريق العين دبي،نتج عنه تعرض 9 أشخاص لإصابات بسيطة بسبب تدهور مركبة يقودها السائق بسرعة زائدة ،اصطدمت بأخرى كانت متوقفة،ماأدى إلى إنحراف الأولى الى المسار الثاني من الطريق وقيادتها بعكس السير على نحو تسبب في دهس 9 أشخاص  كانوا يحاولون إسعاف  مصابين في السيارة المتوقفة . وحذر  العقيد أحمد  الزيودي مدير ،إدارة المرور في العين من مخاطرالتجمهر حول الحوادث المرورية نظرا لماتسببه من اختناقات مرورية و عرقلة وصول دوريات المرور والاسعاف والانقاذ ، معتبراً إياه سلوكاً غير حضارياً ويعرض حياة مستخدمي الطريق للخطر . #الإمارات #أبوظبي #شرطة_أبوظبي #أخبار_شرطة_أبوظبي #الإعلام_الأمني #UAE #AbuDhabi #ADPolice #ADPolice_news #security_media

A post shared by Abu Dhabi Police شرطة أبوظبي (@adpolicehq) on

മാത്രമല്ല അപകട ങ്ങളുടെ ചിത്ര ങ്ങളും വീഡിയോ ദൃശ്യ ങ്ങളും മൊബൈല്‍ ഫോണി ലോ ക്യാമറയിലോ പകര്‍ ത്തുന്ന തും സാമൂഹ്യ മാധ്യമ ങ്ങളില്‍ പ്രചരി പ്പിക്കു ന്നതും നിയമ വിരുദ്ധ മാണ് എന്നും പോലീസ് ഓര്‍മ്മ പ്പെടു ത്തുന്നു.

മറ്റുള്ളവരുടെ ജീവനും സ്വത്തിനും സ്വകാര്യത ക്കും ഭീഷണി യാകുന്ന തിനാൽ തന്നെയാണ് ഇത്തരം കര്‍ശ്ശന നടപടി സ്വീകരിക്കുന്നത് എന്നും അധി കൃതര്‍ വ്യക്ത മാക്കി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

റമദാനില്‍ റോഡ് അപകട ങ്ങള്‍ ഉണ്ടാക്കുന്ന വരില്‍ ഇന്ത്യക്കാര്‍ മുന്നില്‍

May 16th, 2018

accident-epathram
അബുദാബി : കഴിഞ്ഞ വര്‍ഷം റമദാന്‍ സമയ ത്തുണ്ടായ റോഡ് അപകട ങ്ങളെക്കുറിച്ച് അധികൃതര്‍ നടത്തിയ പഠന ത്തില്‍ അപകട ങ്ങളിൽ ഉൾ പ്പെടുന്ന വാഹന ങ്ങളിൽ മുന്നില്‍ നില്‍ ക്കുന്നത് ഇന്ത്യൻ ഡ്രൈവർ മാർ ഒാടി ക്കുന്ന വയാണ് എന്ന് കണ്ടെത്തി.

47 ശതമാനം ആണ് ഇവര്‍ ഉണ്ടാക്കിയ അപകട ങ്ങള്‍. അതേ സമയം പാകിസ്ഥാനികള്‍ 12 ശത മാനവും ഈജി പ്തു കാര്‍ 6 ശത മാനവു മാണ് അപകടം ഉണ്ടാ ക്കിയത്.

2017 ലെ റമദാനില്‍ ലഭിച്ച 1651 ഇന്‍ഷ്വറന്‍സ് ക്ലെയി മുകള്‍ പരിശോധിച്ചു കൊണ്ട് ‘റോഡ് സേഫ്റ്റി യു. എ. ഇ.‘ നടത്തിയ സർവ്വേ യിലാണ് ഇതു വ്യക്ത മാക്കിയത്.

റമദാനിൽ നടന്ന മൊത്തം വാഹന അപകട ങ്ങളില്‍ 77 ശത മാനവും വരുത്തിയത് പുരുഷ ന്മാര്‍ ആണെ ന്നും ചെറുപ്പ ക്കാരെ അപേക്ഷിച്ച് 40 വയസ്സിനു മുകളിലുള്ള ഡ്രൈവര്‍ മാരാണ് അപകട ങ്ങള്‍ ഉണ്ടാ ക്കുന്ന വരില്‍ ഭൂരി ഭാഗവും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാവിലെ പത്തു മണിക്കും പതിനൊ ന്നിനും ഇടയിലാണ് കൂടുതല്‍ അപകട ങ്ങളും ഉണ്ടാ യിരി ക്കു ന്നത്. ചൊവ്വാഴ്ച കളിലാണ് ഏറ്റവും കൂടുതൽ അപകടം നടന്നത്. അപകട നിരക്ക് കുറവ് ശനി യാഴ്ച കളി ലുമാണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച 866 പേർ പിടിയിൽ

March 27th, 2018

awareness-from-abudhabi-police-ePathram
അബുദാബി : ലൈസൻസ് ഇല്ലാതെ വണ്ടി ഓടിച്ച 866 പേരെ കഴിഞ്ഞ വര്‍ഷ ത്തില്‍ പിടികൂടി എന്ന് അബു ദാബി പോലീസ്.

ഡ്രൈവിംഗ് ലൈസൻസ്, കാർ റജിസ്‌ട്രേഷൻ എന്നിവ യുടെ കാലാവധി തീരുന്നതിനു മുമ്പേ അവ പുതുക്കുവാ നുള്ള ഓർമ്മ പ്പെടു ത്തൽ സന്ദേശം എല്ലാ ഡ്രൈവർ മാർക്കും കാര്‍ ഉടമ കള്‍ക്കും മുൻ കൂട്ടി ത്തന്നെ നൽകു ന്നുണ്ട്. ആയതിനാൽ കൃത്യ സമയ ങ്ങളിൽ അവ പുതു ക്കണം എന്നും അധികൃതർ ഓർമ്മിപ്പിച്ചു.

രാജ്യത്തെ ഡ്രൈവിംഗ് നിയമ ങ്ങള്‍ പാലിച്ചു കൊണ്ട് വാഹനം ഓടിക്കണം. ട്രാഫിക് പട്രോളിംഗ് പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യ പ്പെട്ടാൽ ലൈസൻസും അനുബന്ധ രേഖ കളും ഡ്രൈവർ മാർ കാണിക്കണം.

ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കു ന്നവര്‍ക്ക് പരമാവധി മൂന്നു മാസത്തെ തടവും കുറഞ്ഞത് 5,000 ദിർഹം പിഴയും നല്‍കും എന്നും അബുദാബി പൊലീസ് സെൻട്രൽ ഓപ്പ റേഷൻസ് ഡപ്യൂട്ടി ഡയറക്ടർ ബ്രിഗേ ഡിയർ അഹ്മദ് അൽ ഹൻതുബി അറിയിച്ചു.

അപകട ങ്ങൾ ഒഴിവാക്കു ന്നതിനും സാമൂഹിക സുരക്ഷി തത്വം ഉറപ്പു വരുത്തുന്നതിനും കുട്ടികൾ ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കു ന്നതു മാതാപിതാക്കൾ കർശ്ശന മായും നിയന്ത്രിക്കണം എന്നും പ്രായ പൂർത്തി യാകാത്ത കുട്ടി കൾക്കു ഡ്രൈവിംഗി നു അവസരം നല്‍കു ന്നതിലൂടെ മറ്റുള്ള വരു ടേയും ജീവനും സുരക്ഷ യും അപകടത്തില്‍ ആക്കുന്നു എന്നതി നാല്‍ ഉത്തര വാദിത്വ ലംഘന ത്തിനു മാതാ പിതാ ക്കൾക്ക് എതിരെ നിയമ നടപടി ഉണ്ടാവും എന്നും അധികൃതർ മുന്നറി യിപ്പു നല്‍കി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബൈക്കുകൾക്ക്​ പുതിയ നമ്പർ പ്ലേറ്റുകൾ നല്‍കി ത്തുടങ്ങി
Next »Next Page » ഇസ്ലാമിക് സെന്റര്‍ : പി. ബാവാ ഹാജി – കരപ്പാത്ത് ഉസ്മാൻ ടീം വീണ്ടും »



  • ബാഫഖി തങ്ങളുടെ സംഭാവന പുതു തലമുറ പഠന വിഷയം ആക്കണം : എം. എ. റസാഖ് മാസ്റ്റർ
  • ഹെൽത്ത് കെയർ വീഡിയോ സീരിസ് എച്ച് ഫോർ ഹോപ്പ് പുറത്തിറങ്ങി
  • കെ. എം. സി. സി. ഇവന്റസ്‌ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു
  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine