ഏഴു മാസത്തിനിടെ അബുദാബി പോലീസിന് ലഭിച്ചത് 15 ലക്ഷത്തോളം ഫോണ്‍ വിളികള്‍

August 13th, 2017

abudhabi-police-new-logo-2017-ePathram
അബുദാബി: 2017 ജൂലായ് വരെയുള്ള ഏഴു മാസ ക്കാല യളവിൽ അബു ദാബി പോലീസിന് ലഭിച്ചത് 15 ലക്ഷ ത്തോളം ഫോണ്‍ വിളികള്‍ എന്ന് അധി കൃതർ. വിവിധ സേവനങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടാണ് കോൾ സെന്റ റുകളിലേക്ക് വിവിധ രാജ്യ ക്കാരായ ആളുകൾ വിളിച്ചത്.

നിയമ പാല കരുടെ സഹായം ആവശ്യ പ്പെട്ടു കൊണ്ടും ക്രിമിനല്‍ കേസു കളുമായി ബന്ധപ്പെട്ടവയും ഗതാ ഗത സംബന്ധ മായും ട്രാഫിക് ബ്ലോക്ക് അറി യിക്കു വാനും അടക്കം വിവിധ സേവന ങ്ങള്‍ ആവശ്യ പ്പെട്ടു കൊണ്ടു മാണ് അബു ദാബി പോലീസി ലേക്കു 15 ലക്ഷ ത്തോളം ഫോണ്‍ വിളികള്‍ ഏഴു മാസ ത്തിനിടെ എത്തിയത്.

ഓരോ മിനിറ്റിലും ശരാശരി അഞ്ച് കോളു കൾ വീത മാണ് പോലീ സിന് ലഭിക്കുന്നത്. അബുദാബി യില്‍ നിന്ന് 980, 066 കോളു കളും അല്‍ ഐനില്‍ നിന്ന് 4, 15, 330 കോളുകളും അല്‍ ദഫ്‌റയില്‍ നിന്ന് 80, 986 കോളു കളു മാണ് പോലീസിന് ലഭിച്ചത്.

സേവനങ്ങള്‍ ആവശ്യപ്പെ ട്ടു കൊണ്ട് ലഭിക്കുന്ന കോളു കള്‍ തത്സമയം എമിറേറ്റിന്റെ വിവിധ ഭാഗ ങ്ങളില്‍ റോന്തു ചുറ്റുന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറു കയും തുടര്‍ന്ന് നടപടി കള്‍ കൈ ക്കൊള്ളു കയും ചെയ്യുന്ന രീതി യാണ് പോലീസ് അവലംബി ക്കുന്നത്.

സേവനങ്ങള്‍ക്ക് വിളി ക്കുന്നവര്‍ സാഹചര്യ ത്തിന്റെ ഗുരുതരാവസ്ഥ പോലീസിന് വ്യക്ത മാക്കി ക്കൊടു ക്കണം. അബുദാബി പോലീസിന്റെ 24 മണി ക്കൂർ സേവനവും ഏറ്റവും നവീനമായ ഇലക്ട്രോണിക് സംവി ധാനവു മാണ് പരാതി കള്‍ കാര്യക്ഷമ മായി പരിഹരി ക്കുവാൻ പോലീസിനെ സഹായിക്കുന്നത് എന്നും അധികൃതർ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അപകട കരമായി വാഹനം ഓടിച്ച 5150 ഡ്രൈവര്‍ മാര്‍ക്ക് പിഴ

August 9th, 2017

abudhabi-police-new-logo-2017-ePathram
അബുദാബി: അപകടകര മായ വിധം വാഹനം ഓടിച്ച 5150 ഡ്രൈവര്‍ മാര്‍ക്ക് അബുദാബി പോലീസ് പിഴയിട്ടു. വാഹന ങ്ങള്‍ക്ക് ഇടയില്‍ ആവശ്യമായ അകലം പാലി ക്കാതെ യാണ് ഇവര്‍ ഡ്രൈവ് ചെയ്തി രുന്നത്.

2017 ആദ്യ മൂന്ന് മാസ ത്തിൽ ഉണ്ടായ 73 റോഡ്  അപകട ങ്ങളില്‍ എട്ട് മരണവും മൂന്ന് പേര്‍ക്ക് ഗുരുതര പരുക്കും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അബുദാബി യിലെ റോഡ് അപകട ങ്ങളില്‍ കൂടു തലും വാഹന ങ്ങള്‍ക്ക് ഇടയില്‍ ആവശ്യ മായ അകലം പാലി ക്കാത്തത് കൊണ്ടാണ് ഉണ്ടാ വുന്നത് എന്ന് ഗതാഗത വകുപ്പിന്റെ മുന്നറി യിപ്പ് ഉണ്ടായിരുന്നു.

അപകട ങ്ങളെ ക്കുറിച്ച് അധികൃതര്‍ മുന്നറി യിപ്പ് നല്‍കി യിട്ടും മുന്‍ കരുതലുകള്‍ സീകരി ക്കാത്ത താണ് അപകട ങ്ങള്‍ക്ക് കാരണം എന്ന് പോലീസ് വ്യക്ത മാക്കി.

വണ്ടി കള്‍ക്ക് ഇടയില്‍ ആവശ്യ മായ അകലം പാലി ക്കാത്തത് അപകട ങ്ങളെ ക്ഷണിച്ചു വരുത്ത ലാണ് എന്നും അത്തരം സാഹ ചര്യ ങ്ങളില്‍ ഡ്രൈവര്‍ മാര്‍ക്ക് ഉചിത മായ തീരു മാനങ്ങള്‍ എടുക്കു വാന്‍ പോലും പറ്റാത്ത സാഹ ചര്യ മാണ് ഉണ്ടാ വുന്നത് എന്നതു കൊണ്ട് ഇത്തരം കാര്യ ങ്ങള്‍ ഡ്രൈവര്‍ മാര്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നും അബു ദാബി പോലീസ് ഗതാ ഗത വകുപ്പ് ഡയറക്ടര്‍ കേണല്‍ അഹമ്മദ് അല്‍ സുവൈദി പറഞ്ഞു.

 

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഖത്തര്‍ സന്ദര്‍ശി ക്കുവാന്‍ 80 രാജ്യ ക്കാർക്ക് ഇനി വിസ വേണ്ട

August 9th, 2017

qatar-national-flag-ePathram
ദോഹ : വിസ ഇല്ലാതെ തന്നെ ഇനി ഖത്തറി ലേക്ക് യാത്ര ചെയ്യാം. ആറു മാസത്തെ കാലാവധി യുള്ള പാസ്സ് പോര്‍ട്ടും മടക്ക യാത്ര ക്കുള്ള എയര്‍ ടിക്കറ്റും മാത്രം കയ്യില്‍ ഉണ്ടായാല്‍ മതി.

ഇന്ത്യ, അമേരിക്ക, കാനഡ, ബ്രിട്ടണ്‍, ദക്ഷിണാഫ്രിക്ക, സെയ്ഷെല്‍സ്, ഓസ്ട്രേ ലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യ ങ്ങൾ അടക്കം 80 രാജ്യ ങ്ങളിലെ പൗര ന്മാർക്ക് ഇനി വിസ ഇല്ലാതെ തന്നെ ഖത്തര്‍ സന്ദര്‍ശി ക്കുവാന്‍ സാധിക്കും എന്ന് ഖത്തര്‍ ടൂറിസം അഥോറിറ്റി അധി കൃതർ അറിയിച്ചു.

വിനോദ സഞ്ചാര മേഖല യെ പരി പോഷി പ്പിക്കുന്ന തിനും വിദേശി കളെ രാജ്യ ത്തേക്ക് ആകര്‍ഷി ക്കുന്ന തിനും വേണ്ടി യാണ് ഖത്തര്‍ ടൂറിസം അഥോ റിറ്റി ഈ പദ്ധതി ആവിഷ്കരി ച്ചിരി ക്കുന്നത്. ആഭ്യന്തര മന്ത്രാ ലയ ത്തിന്റെ തീരു മാന പ്രകാര മാണ് രാജ്യ ത്തേക്കുള്ള പ്രവേശനം അനു വദി ക്കുന്നത്.

ആറു മാസത്തെ കാലാ വധി യുള്ള പാസ്സ് പോർട്ടും മടക്ക യാത്ര ടിക്കറ്റും ഹാജരാക്കി യാൽ പ്രവേശന അനു മതി ലഭിക്കും. ഇന്ത്യ അടക്ക മുള്ള 47 രാജ്യ ക്കാർക്ക് 30 ദിവസം തങ്ങു വാനും പിന്നീട് 30 ദിവസം കൂടി ദീർ ഘിപ്പി ക്കാവുന്നതു മായ മൾട്ടിപ്പിൾ എൻട്രി അനുമതി യാണ് ലഭിക്കുക.

33 രാജ്യ ങ്ങളി ലെ പൗര ന്മാർക്ക് 90 ദിവസം വരെ ഖത്തറിൽ തങ്ങാവുന്ന 180 ദിവസം കാലാവധി യുള്ള മൾട്ടിപ്പിൾ എൻട്രി വിസ ആയി രിക്കും ലഭിക്കുക.

രാജ്യത്തെ സാംസ്‌കാരിക പൈതൃകം, പ്രകൃതി സമ്പത്ത്, ആതിഥ്യ മര്യാദ എന്നിവ ആസ്വദി ക്കുവാ നായി സന്ദര്‍ശ കരെ ആക ര്‍ഷി ക്കുന്ന തിന്റെ ഭാഗ മായാണ് പുതിയ നടപടി എന്ന് ഖത്തര്‍ ടൂറിസം അഥോ റിറ്റി അധികൃതർ അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

രാഷ്ട്ര പിതാവിന് പ്രണാമം : 2018 യു. എ. ഇ. യില്‍ ‘സായിദ് വര്‍ഷം’ ആയി ആചരിക്കും

August 7th, 2017

sheikh-zayed-calligraphy-by-khaleelulla-ePathram
അബുദാബി : രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ജൻമ ശതാബ്ദി വർഷ മായ 2018 യു. എ. ഇ. ‘സായിദ് വര്‍ഷം’ ആയി ആചരിക്കും എന്ന് യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു.

ഭരണാധികാരി യായി സ്ഥാനാരോഹണം ചെയ്തതിന്റെ വാർഷിക ദിനമായ ആഗസ്റ്റ് ആറി നാണ് ഇതു സംബ ന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.

അറിവ്, ബഹുമാനം, നിശ്ചയ ദാര്‍ഢ്യം, സത്യ സന്ധത, ത്യാഗ സന്നദ്ധത, രാജ്യ സ്‌നേഹം എന്നിവയെല്ലാം മുറുകെ പ്പിടിച്ച് രാഷ്ട്ര നിര്‍മ്മാണ ത്തില്‍ ഭാഗ മാകു വാന്‍ യു. എ. ഇ. യിലെ ജന ങ്ങളോട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആവശ്യപ്പെട്ടു.

വെല്ലു വിളികളും അപകട ങ്ങളും തരണം ചെയ്ത് ലക്ഷ്യ ത്തിലേക്ക് എത്തു വാന്‍ ഓരോ മനുഷ്യനും ആവശ്യ മായ ഗുണ ഗണ ങ്ങളാണ് ശൈഖ് സായിദ് മുന്നോട്ട് വച്ചിരി ക്കുന്നത്.

ശൈഖ് സായിദിന്റെ നേതൃ പരതയും യു. എ. ഇ. പൈതൃകവും ദീര്‍ഘ വീക്ഷണവും എല്ലാം ആശയ ങ്ങളാവുന്ന പദ്ധതി കളും പരിപാടി കളുമാണ് പുതു വര്‍ഷ ത്തില്‍ നട പ്പിലാ ക്കുക.

– image credit : Khaleelullah Chemnad 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കുറഞ്ഞ വരുമാന ക്കാര്‍ക്ക് ചെറിയ വാടക യില്‍ വീട്

August 7th, 2017

new-logo-abudhabi-2013-ePathram
അബുദാബി : ചെറിയ വരുമാനം ഉള്ളവര്‍ക്കു ലഭ്യ മാവുന്ന വിധ ത്തില്‍ മികച്ച സൗകര്യ ങ്ങളുള്ള താമസ കേന്ദ്ര ങ്ങള്‍ അബു ദാബി യില്‍ ഒരുക്കുന്നു.

പ്രതിമാസം 700 ദിര്‍ഹ ത്തില്‍ താഴെ മാത്രം വാടക വരുന്ന താമസ കേന്ദ്ര ങ്ങളാ ണ് അബു ദാബി മുനിസി പ്പാലിറ്റി ഒരുക്കു ന്നത്. അബുദാബി എമിറേറ്റിലെ കുറഞ്ഞ വരുമാന മുള്ള വിദേശി കളെ സഹായി ക്കുവാ നാണ് ഈ പദ്ധതി എന്ന് അബുദാബി സിറ്റി മുനിസി പ്പാലിറ്റി ആക്ടിംഗ് ജനറൽ മാനേജർ മുസബ്ബ മുബാറക് അൽ മറാർ അറിയിച്ചു.

പ്രതിമാസ വരുമാനം 2,000 ദിർഹം മുതൽ 4,000 ദിർഹം വരെ ഉള്ള വർക്ക് 700 മുതൽ 1400 ദിർഹം വരെ വാടക യിൽ വീടു കള്‍ നൽകും.

കുറഞ്ഞ വരുമാന ക്കാരായ കുടുംബ ങ്ങള്‍ ക്ക് പ്രതി മാസം 1400 ദിര്‍ഹം മുതല്‍ 2100 ദിര്‍ഹം വരെ വാടക ഈടാക്കുന്ന താമസ സ്ഥല ങ്ങള്‍ നിര്‍മ്മി ക്കുവാനും നഗര സഭ പദ്ധതി ഇടു ന്നതായി അദ്ദേഹം സൂചിപ്പിച്ചു.

ബാച്ചിലര്‍ താമസ കേന്ദ്ര ങ്ങളില്‍ തിങ്ങി ഞെരുങ്ങി യുള്ള ആളു കളുടെ അനധികൃത താമസം ഒഴിവാ ക്കുക എന്ന ലക്ഷ്യവും ഈ പദ്ധതിക്കു പിന്നിലുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പത്തു മിനിറ്റിനുള്ളിൽ ഇ – ചാനൽ സംവിധാന ത്തി ലൂടെ യു. എ. ഇ. വിസ
Next »Next Page » എമിറേറ്റ്‌സ് വിമാന അപകടം യന്ത്ര ത്തകരാർ മൂലമല്ല : റിപ്പോർട്ട് »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine