
ദുബായ് : ഓൺ ലൈൻ ഭിക്ഷാടകര്‍ക്ക് എതിരെ ജാഗ്രത പാലിക്കണം എന്ന് ദുബായ് പോലീസ്. e-ഭിക്ഷാടകരെ പിടി കൂടാൻ പോലീസ് നടപടികൾ കർശ്ശനമാക്കി. ഇതിനായി പ്രത്യേക ക്യാമ്പയില്‍ ആരംഭിച്ചിട്ടുണ്ട്.
സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് നവ മാധ്യമ ങ്ങളിലൂടെ വീഡിയോ ആയും മറ്റു പോസ്റ്റുകളിലൂടെ യും ഇ-മെയിലുകൾ അയച്ചും പലരും സഹായം തേടുന്നത് അധികൃതരുടെ ശ്രദ്ധയില്‍ ഉണ്ട്. കൂടുതൽ സഹതാപം കിട്ടാൻ കെട്ടിച്ചമച്ച കദന കഥ കളും പോസ്റ്റ് ചെയ്യുന്നുണ്ട്. ഇത്തരം സമൂഹ മാധ്യമ പോസ്റ്റുകളോ ഇ-മെയിലുകളോ പൊതു ജനങ്ങളുടെ ശ്രദ്ധയിൽ പെട്ടാല്‍ e-Crime പോര്‍ട്ടല്‍ വഴി അറിയിക്കണം എന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
റമദാന്‍ മാസത്തിലെ സവിശേഷ സംഭാവനകളെ മുതലെടുക്കുന്ന രീതികൾ പ്രോത്സാഹിപ്പിക്കരുത് എന്നും ഓര്‍മ്മിപ്പിച്ചു. ഭിക്ഷാടനം ശ്രദ്ധയിൽ പ്പെട്ടാൽ 901 എന്ന നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യാം.
രാജ്യത്തെ നിലവിലെ നിയമം അനുസരിച്ച് ഭിക്ഷാടനം ചെയ്യുന്നവര്‍ക്ക് കുറഞ്ഞത് ആറു മാസം വരെ തടവും ഒരു ലക്ഷം ദിർഹം പിഴയും ശിക്ഷ ചുമത്തും. മോഷണം, പോക്കറ്റടി തുടങ്ങിയ വിവിധ കുറ്റ കൃത്യങ്ങളു മായി യാചകർക്ക് ബന്ധം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ അംഗീകൃത ജീവ കാരുണ്യ സംഘടനകള്‍ വഴി, സഹായം ആവശ്യമുള്ളവർക്ക് എത്തിക്കാന്‍ കഴിയും. അതിനായി തങ്ങളുടെ സംഭാവനകൾ ഇത്തരം ജീവകാരുണ്യ സംഘടന കളിലേക്ക് നൽകണം എന്നും ദുബായ് പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്‍റ് ഡയറക്ടർ ബ്രിഗേഡിയർ ജമാൽ സാലം അൽ ജലാഫ് അറിയിച്ചു.





ദുബായ് : ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഭരണ ഘടനാ തത്വങ്ങൾ ലംഘിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്നും കേരളത്തിന്റെ മുഖ്യധാര യിൽ ജനാധിപത്യ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ട്, അരികുവൽക്കരിക്കപ്പെട്ട ജന വിഭാഗ ങ്ങൾക്ക് വേണ്ടി അവരുടെ പ്രശ്നങ്ങൾക്ക് കൂടുതൽ ദൃശ്യത നൽകിക്കൊണ്ട് സംഘ പരിവാർ ശക്തികളോട് യാതൊരു വിട്ടു വീഴ്ചക്കും തയ്യാറാകാതെ കഴിഞ്ഞ 9 വർഷമായി പ്രവര്‍ത്തിക്കുന്ന മീഡിയ വൺ ചാനലിന്‍റെ ലൈസെൻസ് വരെ റദ്ദു ചെയ്ത നടപടി യിലൂടെ ഭരണ കൂടം രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം തടസ്സപ്പെടുത്തിക്കൊണ്ട് ഭരണ ഘടനാ ലംഘനം നടത്തുകയാണ് എന്നും പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ സി. കെ. അബ്ദുൽ അസീസ് ആരോപിച്ചു.

























