ശരത് ചന്ദ്രന്‍ അനുസ്മരണം നടത്തി

April 5th, 2011

kb-murali-saratchandran-epathram

അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗവും ശരത് ചന്ദ്രന്റെ സുഹൃത്തുക്കളും ചേര്‍ന്ന് കെ. എസ്. സി. യില്‍ വെച്ച് അനുസ്മരണവും ശരത് ചന്ദ്രന്റെ ‘ഒരു മഴുവിന്റെ ദൂരം മാത്രം” എന്ന ഡോക്ക്യുമെന്ററിയുടെ പ്രദര്‍ശനവും നടത്തി. അനുസ്മരണ യോഗം കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി ഉദ്ഘാടനം ചെയ്തു, കെ. എസ്. സി. കലാ വിഭാഗം സെക്രട്ടറി ടി. കെ. ജലീല്‍ അദ്ധ്യക്ഷത വഹിച്ചു.

faisal-bava-on-sarat-chandran-epathram

അജി രാധാകൃഷണന്‍ സ്വാഗതവും, ഫൈസല്‍ ബാവ ശരത് ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണവും നടത്തി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രവാസി നിയമ സഹായ സെല്‍ : ദല വേദി ഒരുക്കുന്നു

March 31st, 2011

dala-logo-epathram
ദുബായ് : കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച പ്രവാസി നിയമ സഹായ സെല്‍, ഗള്‍ഫ് സഹചര്യത്തില്‍ ഫലപ്രദ മായി നടപ്പാക്കു ന്നതിന് ആവശ്യമായ പ്രയോഗിക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന്ന് ദല വേദി ഒരുക്കുന്നു.

ഇതിനായി യു. എ. ഇ. യിലെ എല്ലാ എമിറേറ്റു കളിലേയും സാംസ്ക്കാരിക സംഘടനാ പ്രതിനിധി കളുടെ യോഗം ഏപ്രില്‍ 1 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ദുബായ് ദേര യിലുള്ള ദലാ ഓഫീസില്‍ വെച്ച് ചേരാന്‍ തിരുമാനിച്ചിരിക്കുന്നു.

ഈ യോഗ ത്തില്‍ ലോ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോക്ടര്‍. എന്‍. കെ. ജയകുമാര്‍ മുഖ്യാതിഥി ആയിരിക്കും.

അഡ്വക്കറ്റ്. നജീത് ഉദ്ഘാടനം ചെയ്യും. പ്രമുഖ അഭിഭാഷകരും സംഘടനാ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സംഘടനാ പ്രതിനിധി കള്‍ ബന്ധപ്പെടുക : 050 65 79 581 – 055 28 97 914

-അയച്ചു തന്നത് : നാരായണന്‍ വെളിയങ്കോട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കുന്ദമംഗലം എന്‍.ആര്‍.ഐ. ഫോറം കുടുംബ സംഗമം

March 25th, 2011

kundamangalam-nri-forum

ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ വലുതായി കാണാം

ദുബായ്‌ : കുന്ദമംഗലം എന്‍. ആര്‍. ഐ. ഫോറം യു. എ. എ. ചാപ്റ്റര്‍ വാര്‍ഷിക കുടുംബ സംഗമവും ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഉല്‍ഘാടനവും ദുബായ്‌ ദേര ലാന്‍ഡ്‌ മാര്‍ക്ക്‌ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ഡോ. കെ. പി. ഹുസൈന്‍ ഉദ്ഘാടനം ചെയ്യുന്നു. ഇസ്മായില്‍ റാവുത്തര്‍, നെല്ലറ ഷംസുദ്ധീന്‍, ചെസ്ല തോമസ്‌, അബ്ദുറഹിമാന്‍ ഇടക്കുനി തുടങ്ങിയവര്‍ വേദിയില്‍.

(ഫോട്ടോ : കെ.വി.എ. ഷുക്കൂര്‍)

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൌജന്യ ഹൃദയ രോഗ ക്യാമ്പ്‌

March 23rd, 2011

badr-al-samaa-dubai-epathram

ദുബായ്‌ : ഹൃദ്രോഗ ബാധിതര്‍ക്കും രോഗ സാദ്ധ്യത ഉളളവര്‍ക്കും ആശ്വാസമായി ബര്‍ദുബായിലെ ബദര്‍ അല്‍ സമാ മെഡിക്കല്‍ സെന്ററില്‍ സൗജന്യ കാര്‍ഡിയോളജി മെഡിക്കല്‍ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു.

മുമ്പ്‌ ഹൃദയാഘാതം ഉണ്ടായി ചികിത്സ തുടരുന്നവര്‍ക്കും, ഹൃദയവുമായി ബന്ധപ്പെട്ട വിവിധ രോഗങ്ങള്‍ നേരിടുന്നവര്‍ക്കും, ഹൃദ്രോഗ സാധ്യത ഉളളവര്‍ക്കും ക്യാമ്പില്‍ പങ്കെടുത്ത്‌ രോഗ നിര്‍ണയവും ചികിത്സാ നിര്‍ദേശവും തേടാവുന്നതാണ്‌. കൂടാതെ ഹൃദയ രോഗത്തിനെതിരായ മുന്‍കരുതല്‍ ആഗ്രഹിക്കുന്നവര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്‌.

ഇതുമായി ബന്ധപ്പെട്ട്‌ ഇ. സി. ജി., ബ്ലഡ്‌ ഷുഗര്‍, കൊളസ്ട്രോള്‍, ബ്ലഡ്പ്രഷര്‍, മേഷര്‍മന്റ ഓഫ്‌ ബോഡി മാസ്‌ ഇന്ഡക്സ് തുടങ്ങിയ ചിലവേറിയ പരിശോധകളും നടത്താവുന്നതാണെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ലോക പ്രശസ്‌ത ഹൃദയ രോഗ വിദഗ്ദ്ധന്‍ ഡോ. ഐസക്‌ വി. മാമ്മന്‍ നേത്യത്വം നല്‍കുന്ന മെഡിക്കല്‍ ക്യാമ്പില്‍ മറ്റു പ്രമുഖ ഡോക്ടര്‍മാരുടേയും സേവനം ലഭ്യമാണ‍്‌.

മാര്ച്ച് 25ന്‌ വെളളിയാഴ്ച കാലത്ത്‌ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ്‌ സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌. മുന്‍ക്കൂട്ടി പേര്‌ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു മാത്രമേ ക്യാമ്പില്‍ പ്രവേശനം അനുവദിക്കുകയുളളു എന്ന്‌ ബദര്‍ അല്‍ സമാ മെഡിക്കല്‍ സെന്റര്‍ മാനേജര്‍ റിസ്‌വാന്‍ അബ്ദുല്‍ ഖാദര്‍ പറഞ്ഞു. ബുക്കിങ്ങിന്‌ 04 3578681, 055 1249617, 050 1168697 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്‌. സൗജന്യ പാര്‍ക്കിങ്ങും ലഭ്യമാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒട്ടകങ്ങള്‍ക്കായി ഒരു മരുഭൂമി യാത്ര

March 20th, 2011

desert-cleanup-drive-epathram
ദുബായ്‌ : “മരുഭൂമി പ്ലാസ്റ്റിക്‌ വിമുക്തമാക്കൂ ഒട്ടകങ്ങളെ സംരക്ഷിക്കൂ” എന്ന സന്ദേശവുമായി ഒരു കൂട്ടം പരിസ്ഥിതി സ്നേഹികള്‍ ദുബായില്‍ നടത്തിയ മരുഭൂമി വൃത്തിയാക്കല്‍ യാത്ര ബഹുജന പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി.

e പത്രം പരിസ്ഥിതി ക്ലബ്‌, ഇമാരാത്ത് 4×4 ഓഫ്റോഡ്‌ ക്ലബ്‌, ഷട്ടര്‍ ബഗ്സ് ഫോട്ടോഗ്രാഫി ക്ലബ്‌, ഏസ് ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്‌ എന്നീ കൂട്ടായ്മകളാണ് ദുബായ്‌ മുനിസിപ്പാലിറ്റി യുമായി സഹകരിച്ച് ഈ മരുഭൂമി വൃത്തിയാക്കല്‍ പരിപാടി സംഘടിപ്പിച്ചത്. ദുബായ്‌ വൈദ്യുതി വകുപ്പ്‌, അലെക്, ദുബായ്‌ വോളന്റിയേഴ്സ് എന്നിവരും പരിപാടിയുമായി സഹകരിക്കുവാന്‍ മുന്നോട്ട് വന്നു. പരിപാടിയെ കുറിച്ച് ദുബായിലെ ഏറ്റവും ജനപ്രിയ എഫ്. എം. റേഡിയോ നിലയമായ ഹിറ്റ്‌ എഫ്. എം. 96.7 നേരത്തെ തന്നെ ശ്രോതാക്കളെ അറിയിച്ചതിനാല്‍ ഒട്ടേറെ പരിസ്ഥിതി സ്നേഹികള്‍ കുടുംബ സമേതം തന്നെ ഈ ഉദ്യമത്തില്‍ പങ്കാളികളാകാന്‍ എത്തിച്ചേര്‍ന്നു.

desert-cleanup-drive-2-epathram

രാവിലെ ഏഴു മണിക്ക് ഡ്രാഗണ്‍ മോള്‍ പാര്‍ക്കിങ്ങിലായിരുന്നു മരുഭൂമി യാത്രയുടെ തുടക്കം. റെജിസ്ട്രേഷന്‍ നടത്തിയ 4×4 വാഹനങ്ങള്‍ക്ക്‌ നമ്പരുകള്‍ നല്‍കി പത്തു വാഹനങ്ങള്‍ അടങ്ങിയ വാഹന വ്യൂഹങ്ങള്‍ ആക്കി തിരിച്ചു. ഓരോ വാഹനത്തിലേക്കും വേണ്ട വെള്ളവും ഭക്ഷണവും പ്രത്യേകം നല്‍കി. മരുഭൂമിയില്‍ വാഹനം ഓടിക്കുന്നതില്‍ ഏറെ പരിചയമുള്ള മാര്‍ഷലുകളുടെ വാഹനങ്ങള്‍ ഓരോ വ്യൂഹത്തിലും ഉള്‍പ്പെടുത്തുകയും ചെയ്തു.

വാഹനങ്ങളുടെ കാര്യക്ഷമതയും മരുഭൂമി യാത്രയ്ക്ക് വേണ്ട സജ്ജീകരണങ്ങള്‍ നടത്തുകയും ചെയ്തു. മരുഭൂമിയില്‍ യാത്ര ചെയ്യുവാന്‍ ചക്രത്തിലെ കാറ്റ് അഴിച്ചു വിട്ട് കാറ്റിന്റെ മര്‍ദ്ദം കുറയ്ക്കേണ്ടതായിട്ടുണ്ട്. പരിപാടിയുടെ പ്രധാന സ്പോണ്സര്‍ ആയ ഡയനട്രേഡ്‌ കമ്പനിയുടെ പ്രത്യേക വാഹനത്തിന്റെ സഹായത്തോടെ ഓരോ വാഹനത്തിന്റെയും ചക്രങ്ങളുടെ കാറ്റിന്റെ മര്‍ദ്ദം അളക്കുകയും ക്രമപ്പെടുത്തുകയും ചെയ്തു.

വാഹനങ്ങള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി അവ മരുഭൂമിയില്‍ സഞ്ചരിക്കാന്‍ സജ്ജമാണെന്ന് മാര്‍ഷലുകള്‍ ഉറപ്പു വരുത്തിയതിനു ശേഷം വാഹന വ്യൂഹങ്ങള്‍ മാര്‍ഷലുകളുടെ വാഹനങ്ങളുടെ നേതൃത്വത്തില്‍ തന്നെ മരുഭൂമിയിലേക്ക് തിരിച്ചു.

അവീര്‍ മരുഭൂമിയില്‍ പ്രവേശിച്ച സംഘം പ്ലാസ്റ്റിക്‌ സഞ്ചികള്‍, പ്ലാസ്റ്റിക്‌ കുപ്പികള്‍ എന്നിവ മരുഭൂമിയില്‍ നിന്നും പെറുക്കി എടുത്തു. ശേഖരിച്ച മാലിന്യങ്ങള്‍ ദുബായ്‌ മുനിസിപ്പാലിറ്റിയുടെ വാഹനങ്ങളില്‍ നിക്ഷേപിക്കുകയും ഇവ പിന്നീട് മുനിസിപ്പാലിറ്റിയുടെ മാലിന്യ ശേഖരണ കേന്ദ്രത്തിലേക്ക്‌ എത്തിക്കുകയും ചെയ്തു.

desert-cleanup-drive-epathramകൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക്‌ ചെയ്യുക

തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു ഈ പരിസ്ഥിതി യാത്ര എന്ന് പ്രശസ്ത മനുഷ്യാവകാശ സ്ത്രീ വിമോചന പ്രവര്‍ത്തക റൂഷ് മെഹര്‍ e പത്രത്തോട് പറഞ്ഞു. അബുദാബിയില്‍ നിന്നും കുടുംബ സമേതമാണ് തങ്ങള്‍ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. ഇത്തരം പരിപാടികള്‍ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുവാന്‍ ഏറെ സഹായകരമാണ്.എന്നും റൂഷ് മെഹര്‍ അഭിപ്രായപ്പെട്ടു.

പ്രതീക്ഷിച്ചതിലും അധികം മാലിന്യങ്ങളാണ് തങ്ങള്‍ക്ക് മരുഭൂമിയില്‍ കാണുവാന്‍ കഴിഞ്ഞത് എന്ന് പ്രമുഖ പരിസ്ഥിതി ഫോട്ടോഗ്രാഫറും കമ്പ്യൂട്ടര്‍ വിദഗ്ദ്ധനുമായ നിഷാദ്‌ കൈപ്പള്ളി e പത്രത്തോട് പറഞ്ഞു.  ഡെസേര്‍ട്ട് സഫാരി എന്നും പറഞ്ഞ് മരുഭൂമിയില്‍ വിനോദ യാത്ര പോകുന്നവര്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്‌ സഞ്ചികളും ഒഴിഞ്ഞ പ്ലാസ്റ്റിക്‌ കുപ്പികളും പ്ലാസ്റ്റിക്‌ ഗ്ലാസുകളും മറ്റുമാണ് മരുഭൂമിയില്‍ ഏറെയും കാണപ്പെട്ടത്‌. ഈ പ്ലാസ്റ്റിക്‌ സഞ്ചികളില്‍ ഭക്ഷണത്തിന്റെ മണം ഉള്ളതിനാല്‍ ഇവ ഒട്ടകങ്ങള്‍ ഭക്ഷിക്കും. പ്ലാസ്റ്റിക്‌ ദഹിക്കാതെ ഒട്ടകങ്ങളുടെ വയറ്റില്‍ അടിഞ്ഞു കൂടുകയും ക്രമേണ ഒട്ടകത്തിന് ഭക്ഷണം കഴിക്കാന്‍ ആവാതെ ഇവ വേദനാജനകമായ അന്ത്യം നേരിടുകയും ചെയ്യുന്നു.

ഈ ക്രൂരതയ്ക്കെതിരെ വലിയ തോതില്‍ തന്നെ ബോധ വല്‍ക്കരണം ആവശ്യമാണ്‌. കാരണം യു.എ.ഇ. യില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്‌ മരുഭൂമിയില്‍ ചത്ത്‌ വീഴുന്ന ഒട്ടകങ്ങളില്‍ അന്‍പത് ശതമാനത്തില്‍ ഏറെ ഒട്ടകങ്ങള്‍ ഇങ്ങനെ പ്ലാസ്റ്റിക്‌ അകത്തു ചെന്നാണ് ചാവുന്നത് എന്നാണ് എന്ന് e പത്രം പരിസ്ഥിതി സംഘത്തെ നയിച്ച പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും കേരള സര്‍ക്കാരിന്റെ പരിസ്ഥിതി പുരസ്കാര ജേതാവുമായ ഫൈസല്‍ ബാവ പറഞ്ഞു.

വിനോദ യാത്രയ്ക്ക് വരുന്നവര്‍ പ്ലാസ്റ്റിക്കും മറ്റും വലിച്ചെറിയുന്നത് നിയമം മൂലം തടയേണ്ടത് അത്യാവശ്യമാണ് എന്നാണ് തങ്ങള്‍ ശേഖരിച്ച വന്‍ മാലിന്യ ശേഖരം വ്യക്തമാക്കുന്നത് എന്ന് എസ്. എന്‍. എം. കോളജ്‌ ആലുംനായ്‌ ഗ്ലോബല്‍ അസോസിയേഷന്‍ (സാഗ) ജനറല്‍ സെക്രട്ടറി അനൂപ്‌ പ്രതാപ്‌ ചൂണ്ടിക്കാട്ടി. വന്‍ തോതിലുള്ള  പിഴ ഏര്‍പ്പെടുത്തുകയാണ് ഇത് തടയാനുള്ള മാര്‍ഗ്ഗം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മരുഭൂമിയില്‍ ഇത്തരത്തില്‍ പ്ലാസ്റ്റിക്‌ വലിച്ചെറിയുന്നത് ഈ മിണ്ടാപ്രാണികളോട് കാണിക്കുന്ന ക്രൂരതയാണ് എന്ന് ദുബായ്‌ ഇന്ത്യന്‍ സ്ക്കൂള്‍ വിദ്യാര്‍ത്ഥിനി കാരോളിന്‍ സാവിയോ e പത്രത്തോട്‌ പറഞ്ഞു. അച്ഛനോടും അനിയത്തിയോടുമൊപ്പം മരുഭൂമി വൃത്തിയാക്കാന്‍ വന്നതായിരുന്നു കാരോളിന്‍.

സാധാരണ ഇത്തരം മരുഭൂമി വൃത്തിയാക്കല്‍ പരിപാടികളില്‍ നിന്നും വ്യത്യസ്തമായി e പത്രം പരിസ്ഥിതി ക്ലബ്‌ പ്രവര്‍ത്തകര്‍ ഉപയോഗ ശൂന്യമായ കട്ടി കടലാസില്‍ നിന്നും നിര്‍മ്മിച്ച കടലാസു സഞ്ചികളായിരുന്നു മാലിന്യ ശേഖരണത്തിനായി ഉപയോഗിച്ചത്‌ എന്ന് e പത്രം പരിസ്ഥിതി ക്ലബ്‌ പ്രതിനിധിയും ഒട്ടേറെ പരിസ്ഥിതി പോരാട്ടങ്ങളില്‍ പങ്കെടുത്ത പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ സേതുമാധവന്‍ അറിയിച്ചു.

ഫോട്ടോ : കാരോളിന്‍, ആനന്ദ്‌, അനൂപ്‌

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »


« Previous Page« Previous « കാമ്പിശ്ശേരി നാടകോത്സവം
Next »Next Page » അലൈനില്‍ മ്യൂസിക്‌ നൈറ്റ്‌ »



  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine