നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല

April 1st, 2026

illegal-strike-of-nurses-in-kerala-private-hospitals-ePathram
കൊച്ചി : നഴ്‌സുമാരുടെ അനിശ്ചിതകാല സമരം നിയമ വിരുദ്ധം ആണെന്നും അടിസ്ഥാന ശമ്പളം 40,000 രൂപ വേണം എന്നുള്ള നഴ്‌സുമാരുടെ ആവശ്യം നിലവിലെ നിയമ വ്യവസ്ഥകൾക്ക് വിരുദ്ധവും സ്വകാര്യ ആശു പത്രികൾക്ക് താങ്ങാൻ കഴിയാത്തതും ആണെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ (കെ. പി. എച്ച്. എ.) അറിയിച്ചു.

ആരോഗ്യ മേഖലയിൽ സമരം ചെയ്യാൻ 14 ദിവസം മുൻപ് നോട്ടീസ് നൽകണം എന്നുള്ള ഹൈക്കോടതി വിധി നിലനിൽക്കെ, ഏഴു ദിവസം മാത്രം നോട്ടീസ് നൽകി സൂചനാ പണിമുടക്ക്, അനിശ്ചിതകാല സമരം ആക്കി മാറ്റിയത് നിയമ വ്യവസ്ഥകളുടെ ലംഘനമാണ് എന്നും കെ. പി. എച്ച്. എ. ഭാരവാഹികൾ പറഞ്ഞു.

കുറഞ്ഞ വേതനം നിശ്ചയിക്കുന്നത് ‘കോഡ് ഓൺ വേജസ്’ പ്രകാരം സർക്കാർ നടത്തുന്ന മൂല്യ നിർണ്ണയ ത്തിലൂടെയാണ്.

ഇതുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം മാർച്ച് ആറിന് പ്രസിദ്ധീകരിച്ചു. അന്തിമ വിജ്ഞാപനം വരുന്നതു വരെ ശമ്പള ഘടന മാറ്റുന്നത് നിയമ വിരുദ്ധമാണ്.

അടിസ്ഥാന ശമ്പളം 40,000 രൂപ ആയാൽ ഡി. എ.  ഉൾപ്പെടെ ഒരാൾക്ക് മാസ ശമ്പളം 50,000 മുതൽ 60,000 രൂപ വരെ നൽകണം. ഭൂരിപക്ഷം സ്വകാര്യ ആശു പത്രി കൾക്കും ഇത് താങ്ങാൻ കഴിയില്ല.

അടിസ്ഥാന ശമ്പളം കൂടാതെ, 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ, കുറഞ്ഞ നിരക്കിലുള്ള താമസ-ഭക്ഷണ സൗകര്യങ്ങൾ, ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമുള്ള ചികിത്സാ ആനുകൂല്യങ്ങൾ എന്നിവ സ്വകാര്യ ആശു പത്രികൾ നൽകുന്നുണ്ട്.

ഇതെല്ലാം കൂടെ ചേരുമ്പോൾ, കേരളത്തിലെ നഴ്‌സുമാർക്ക് ഇന്ത്യയിലെ സ്വകാര്യ ആരോഗ്യ മേഖലയിലെ ഏറ്റവും മികച്ച പ്രതിഫലം ലഭ്യമാവുന്നുണ്ട് എന്നും കെ. പി. എച്ച്. എ. ഭാരവാഹികൾ അറിയിച്ചു.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു

March 24th, 2026

job-opportunity-for-nurses-in-uae-ePathram
കൊച്ചി : നഴ്‌സുമാരുടെ ശമ്പള പരിഷ്ക്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ സ്വകാര്യ ആശുപത്രി മാനേജ് മെന്റുകൾ വിട്ടു വീഴ്ച ചെയ്യാത്ത സാഹചര്യത്തിൽ മാർച്ച് 26 വ്യാഴം മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും എന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ. നഴ്സുമാരുടെ അടിസ്ഥാന ശമ്പളം വർദ്ധിപ്പിക്കണം എന്നുള്ള ആവശ്യം സ്വകാര്യ ആശുപത്രി മാനേജ് മെന്റുകൾ തള്ളിയിരുന്നു.

അനിശ്ചിത കാല സമരത്തിന് മുന്നോടിയായി മാർച്ച് 25 ബുധനാഴ്ച സൂചനാ പണി മുടക്ക് നടക്കും. നഴ്സുമാർ പണി മുടക്കുന്നതോടെ സ്വകാര്യ ആരോഗ്യ മേഖല സ്തംഭിക്കും എന്നാണു റിപ്പോർട്ട്.

സുപ്രീം കോടതി നിർദ്ദേശിച്ച അടിസ്ഥാന ശമ്പളം പോലും പല സ്വകാര്യ ആശുപത്രികളും നൽകുന്നില്ല എന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു

വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട

March 13th, 2026

airport-passengers-epathram

അബുദാബി : 2026 ഫെബ്രുവരി 28 ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ തന്നെ 2026 മാർച്ച് 31 നുള്ളിൽ യു. എ. ഇ. യിലേക്ക് തിരിച്ചു വരാം എന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി – സിറ്റിസൺ ഷിപ്പ് – കസ്റ്റംസ് & പോർട്ട്സ് സെക്യൂരിറ്റി (ഐ. സി. പി.) അധികൃതർ അറിയിച്ചു.

മേഖലയിലെ സംഘർഷത്തെ തുടർന്ന് വിമാന സർവ്വീസുകൾ നിർത്തി വച്ചതും വ്യോമ പാത അടച്ചതും കാരണം കൃത്യ സമയത്ത് മടങ്ങാൻ കഴിയാത്ത റെസിഡന്റ് വിസക്കാർക്ക് രാജ്യത്തേക്ക് തിരിച്ചെത്താൻ അവസരം ഒരുക്കുകയാണ് യു. എ. ഇ. അധികൃതർ.

വിദേശങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികളുടെ യാത്രക്കുള്ള ബുദ്ധിമുട്ടുകൾ ഇല്ലാതാക്കി കുടുംബങ്ങ ളുമായി ഒന്നിക്കാനും സഹായിക്കുന്ന മാനുഷികമായ പരിഗണനയാണ് ഇത് എന്നും ഐ. സി. പി. അറിയിച്ചു.

വിസ കാലാവധി കഴിഞ്ഞതുമായി ബന്ധപ്പെട്ട് ഈ കാലയളവിൽ ഉണ്ടായ OVERSTAY പിഴ ഈടാക്കില്ല എന്നും അതോറിറ്റി വ്യക്തമാക്കി.

- pma

വായിക്കുക: , , , , ,

Comments Off on വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട

താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു

March 12th, 2026

dubai-new-road-epathram

ദുബായ് : എമിറേറ്റിലെ താമസക്കാരുടെ സുരക്ഷയും ശുചിത്വവും മുൻ നിറുത്തിയും ആരോഗ്യകരമായ ജീവിത സാഹചര്യങ്ങൾ ഒരുക്കി കെട്ടിടങ്ങളുടെ ഗുണ നിലവാരവും ഉറപ്പു വരുത്തുന്നതിനും വേണ്ടി പുതിയ നിയമം പ്രഖ്യാപിച്ചു. യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിയമത്തിനു അംഗീകാരം നൽകി.

അനധികൃതമായ താമസങ്ങൾ നിയന്ത്രിക്കുക, കെട്ടിടങ്ങളിൽ അമിതമായി ആളുകൾ താമസിക്കുന്നത് തടയുക, ശുചിത്വം, പൊതുജന സുരക്ഷ, ഗുണ നിലവാരം, ക്രയവിക്രയ ത്തിലെ സുതാര്യത തുടങ്ങിയവ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. നിയമം ലംഘിക്കുന്നവർക്ക് 500 ദിർഹം മുതൽ 5,00,000 ദിർഹം വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. ജനവാസ മേഖലകളുടെ ഗുണ നിലവാരവും സുരക്ഷിതത്വവും ഉറപ്പു വരുത്താൻ സാധിക്കും

സ്വകാര്യ വികസന മേഖലകളും ഫ്രീ സോണുകളും ഉൾപ്പെടെ ദുബായിലെ മുഴുവൻ താമസ സ്ഥല ങ്ങൾക്കും ഈ നിയമം ബാധകമാണ്. എന്നാൽ, തൊഴിലാളികൾക്കു വേണ്ടി കമ്പനികൾ ഒരുക്കി യിട്ടുള്ള ലേബർ ക്യാമ്പുകൾ പോലെയുള്ള കൂട്ടായ താമസ സൗകര്യങ്ങളെ ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കൂടുതൽ ആളുകൾ, കുടുംബങ്ങൾ ഒന്നിച്ച് വില്ലകളും ഫ്‌ളാറ്റുകളും പങ്കിട്ടു താമസിക്കുന്ന ഷെയറിംഗ് അക്കോമേഡേഷൻ സംവിധാനത്തിന് പുതിയ നിയമം തടസ്സമാവും.

- pma

വായിക്കുക: , , , , ,

Comments Off on താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു

വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി

March 4th, 2026

ma-yusuffali-speech-indian-islamic-centre-ePathram
അബുദാബി : ഗള്‍ഫ് മേഖലയില്‍ നിലവിലുള്ള പ്രതിസന്ധിയില്‍ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് എന്ന് നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് മേധാവിയുമായ എം. എ. യൂസഫലി.

ചില മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും ഇവിടത്തെ സംഭവങ്ങളെ അതിശയോക്തി കലർത്തിയാണ് അവതരിപ്പിച്ചു കാണുന്നത്. ഇത് നാട്ടിലുള്ള കുടുംബങ്ങളെ വിഷമിപ്പിക്കും.

ഓരോ മലയാളി കുടുംബത്തിലും ചുരുങ്ങിയത് ഒരാൾ എങ്കിലും ഗൾഫിൽ ഉണ്ടാകും. അത്തരമൊരു സാഹചര്യത്തിൽ അവരെ പേടിപ്പിക്കരുത്. തെറ്റായ വാര്‍ത്തകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൃഷ്ടികളും പ്രചരിക്കുകയാണ്. ഇല്ലാത്ത കാര്യങ്ങളും വാര്‍ത്തകളും സൃഷ്ടിച്ച് നാട്ടിലുള്ള അമ്മമാരേയും കുട്ടികളേയും പരിഭ്രാന്തരാക്കരുത് എന്നും അദ്ദേഹം ഒരു വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

ജി. സി. സി. രാഷ്ട്രങ്ങള്‍ കേരളത്തിന് അന്നം തരുന്ന രാജ്യങ്ങളാണ്. ഇവിടെ എന്ത് സംഭവിച്ചാലും അതിനെ നേരിടാന്‍ കാര്യ ശേഷിയുള്ള ഭരണാധികാരികളാണ് ഉള്ളത്. തെറ്റായ വാര്‍ത്തകളും പ്രചാരണങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.

അത്തരം കാര്യങ്ങള്‍ ജി. സി. സി. ഭരണ കൂടം നിരീക്ഷിക്കുകയാണ്. സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ മാത്രം റിപ്പോർട്ട് ചെയ്യണം എന്നും അല്ലാത്ത പക്ഷം വരുന്ന നടപടി ക്രമങ്ങള്‍ നേരിടുക എളുപ്പമല്ല എന്നും യൂസഫലി പറഞ്ഞു. ആളുകളെ പരിഭ്രാന്തരാക്കുന്ന വിധത്തിലാണ് മലയാള ദൃശ്യ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നത്. ഇക്കാര്യത്തില്‍ കൂടുതൽ ജാഗ്രത പാലിക്കണം.

സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷയെക്കുറിച്ച് ആർക്കും ആശങ്ക വേണ്ട. ജി. സി. സി. രാഷ്ട്രങ്ങളിൽ ഭക്ഷ്യ പ്രതിസന്ധി ഉണ്ടാവില്ല. സർക്കാരുകൾ അതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ലുലു സ്റ്റോറുകൾ എല്ലാ മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട് എന്നും എം. എ. യൂസഫലി അറിയിച്ചു

 

- pma

വായിക്കുക: , , , , , ,

Comments Off on വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി

Page 1 of 5212345...102030...Last »

« Previous « ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
Next Page » ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha