പ്രവാസി വോട്ട് : കേന്ദ്ര സര്‍ക്കാര്‍ അംഗീ കാരം നല്‍കി

August 3rd, 2017

voter-verifiable-paper-audit-trail-in-india-ePathram
ന്യൂഡൽഹി : പ്രവാസികള്‍ക്ക് ഇന്ത്യ യില്‍ എത്താതെ തന്നെ വോട്ട് ചെയ്യുവാനുള്ള പ്രോക്സി വോട്ട് (മുക്ത്യാർ വോട്ട്) സം വിധാന ത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. പുതിയ തീരുമാനം നടപ്പിലാക്കു ന്നതിന് മുന്നോടി യായി ജന പ്രാതി നിധ്യ നിയമം ദേദ ഗതി ചെയ്യുന്ന തിനായി പുതിയ ബില്ല് കേന്ദ്ര സർക്കാർ ഉടൻ സഭ യിൽ അവ തരി പ്പിക്കും.

പ്രവാസി കൾക്ക് അവർ വോട്ടർ പട്ടിക യിലുള്ള മണ്ഡല ങ്ങളിൽ വോട്ട് ചെയ്യു വാൻ കഴിയില്ല എങ്കിൽ പകരം പ്രതി നിധി യെ നിയോഗിച്ച് വോട്ടു ചെയ്യാൻ അവസരം നൽകുന്ന താണ് പ്രോക്സി വോട്ടിംഗ്.

വിദേശത്തു കഴിയുന്ന ഇന്ത്യ ക്കാർ രാജ്യത്തു നടക്കുന്ന തെരഞ്ഞെ ടുപ്പു കളിൽ വോട്ടു രേഖ പ്പെടു ത്തുവാന്‍ നേരിട്ട് രാജ്യത്ത് എത്തണം എന്നതാണ് നില വിലുള്ള നിയമം. എന്നാല്‍, അവർ താമസി ക്കുന്ന രാജ്യ ങ്ങളില്‍ വോട്ടിംഗി നുള്ള അവസരം ഒരുക്കു കയോ അവരുടെ ഒരു പ്രതി നിധിയെ സ്വന്തം മണ്ഡല ത്തിൽ വോട്ടു ചെയ്യു വാനുള്ള അവസരം നൽകു കയോ വേണം എന്നത് ഉള്‍പ്പെ ടെ യുള്ള നിർദ്ദേശ ങ്ങളാണ് കേന്ദ്ര സർക്കാറിനു മുന്നിലുള്ളത്.

ഇതു കൂടാതെ ബാലറ്റ് പേപ്പറുകള്‍ ഒാൺലൈനായി എംബസി കളിലോ കോൺസുലേറ്റു കളിലോ എത്തിച്ച് വോട്ടു രേഖപ്പെടു ത്തുന്ന രീതിയും കേന്ദ്രം പരി ഗണി ക്കുന്നു. പോസ്റ്റൽ ബാലറ്റാ യാണ് ഇത് രേഖ പ്പെടു ത്തുക.

പ്രോക്സി വോട്ട് (മുക്ത്യാർ വോട്ട്) സം വിധാന ത്തിൽ വോട്ട് ചെയ്യാൻ നിയോഗി ക്കുന്ന പ്രതി നിധി ആരാണ് എന്ന് വ്യക്തമാക്കി തെരഞ്ഞെടു പ്പിന്റെ ആറു മാസം മുൻപ് റിട്ടേണിംഗ് ഓഫീസർക്ക് അപേക്ഷ നൽകണം. ഒരു തവണ നിയോഗി ക്കുന്ന പ്രതിനിധിക്ക്, അതേ പ്രവാസിക്ക് വേണ്ടി തുടർന്നുള്ള എല്ലാ തെരഞ്ഞെ ടുപ്പു കളിലും വോട്ട് ചെയ്യാൻ അവസരം ലഭി ക്കുകയും ചെയ്യും.

പ്രവാസി വോട്ടവകാശം ഉറപ്പു വരുത്തുന്ന ബിൽ കേന്ദ്ര മന്ത്രി സഭ അംഗീ കരിച്ച തോടെ ഇനി പാർലമെന്റിൽ ഇത് അവതരി പ്പിക്കും.

പാർലമെന്റും ബിൽ അംഗീകരിച്ചാൽ ലോകത്ത് ആക മാനമുള്ള 1.6 കോടി പ്രവാസി ഇന്ത്യ ക്കാർക്ക് അവരുടെ മണ്ഡല ങ്ങളിൽ പ്രതിനിധി കളെ നിയമിച്ചു കൊണ്ടോ ഇലക്ട്രോ ണിക് രീതി യിലോ വോട്ടു രേഖപ്പെടു ത്തുവാന്‍ അവസരം ലഭിക്കും.

- pma

വായിക്കുക: , , , ,

Comments Off on പ്രവാസി വോട്ട് : കേന്ദ്ര സര്‍ക്കാര്‍ അംഗീ കാരം നല്‍കി

രാജ്യസഭാ തെരഞ്ഞെടുപ്പിൽ ‘നോട്ട’ നില നില്‍ക്കും : സുപ്രീം കോടതി

August 3rd, 2017

supremecourt-epathram
ന്യൂഡൽഹി : ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെ ടുപ്പിൽ ‘നോട്ട’ (നിരാസ വോട്ട്) സ്റ്റേ ചെയ്യണം എന്ന് ആവശ്യ പ്പെട്ട് കോൺ ഗ്രസ്സ് സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി.

ഗുജറാത്ത് രാജ്യ സഭാ തെര ഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടാണ് നോട്ട വോട്ട് ചെയ്യുന്നത് ഒഴിവാ ക്കുവാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനേയും പിന്നീട് സുപ്രീം കോടതി യേയയും സമീപിച്ചത്.

സ്റ്റേ അനുവദി ക്കേണ്ട തായ സാഹചര്യം ഇല്ലാ എന്നും സുപ്രീം കോടതി നിരീക്ഷിച്ചു. 2014ൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരാസ വോട്ടിന് ഉത്തരവ് പുറത്തിറക്കി യിരുന്നു എന്നും പരാതി ക്കാർ ഇതു വരെ എവിടെ ആയി രുന്നു എന്നും കോടതി ചോദിച്ചു.

ഗുജറാത്തില്‍ നിന്നുള്ള മൂന്ന് രാജ്യ സഭാ സീറ്റു കളി ലേക്ക് തെരഞ്ഞെടുപ്പ് നടക്കുവാന്‍ പോവുക യാണ്. 182 അംഗ നിയമ സഭ യില്‍ 44 എം. എല്‍. എ. മാരുടെ വോട്ട് നേടു ന്നയാള്‍ രാജ്യ സഭയിലേക്ക് തെര ഞ്ഞെടുക്ക പ്പെടും.

ശങ്കര്‍ സിംഗ് വഗേല യുടെ നേതൃത്വ ത്തില്‍ ഒരു വിഭാഗം പാര്‍ട്ടി വിടുകയും മറ്റു  കോണ്‍ഗ്രസ്സ്  എം. എല്‍. എ. മാരെ ചാക്കിട്ടു പിടിക്കാന്‍ ബി. ജെ. പി. നീക്കം ശക്ത മാക്കു കയും ചെയ്ത പ്പോഴാണ് ‘നോട്ട’ (നിരാസ വോട്ട്) അപകടം ചെയ്യും എന്ന് കോണ്‍ഗ്രസ്സ് നേതൃത്വം തിരിച്ചറിഞ്ഞത്.

- pma

വായിക്കുക: , , , ,

Comments Off on രാജ്യസഭാ തെരഞ്ഞെടുപ്പിൽ ‘നോട്ട’ നില നില്‍ക്കും : സുപ്രീം കോടതി

രാജ്യസഭാ തെരഞ്ഞെടുപ്പിൽ ‘നോട്ട’ നില നില്‍ക്കും : സുപ്രീം കോടതി

August 3rd, 2017

supremecourt-epathram
ന്യൂഡൽഹി : ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെ ടുപ്പിൽ ‘നോട്ട’ (നിരാസ വോട്ട്) സ്റ്റേ ചെയ്യണം എന്ന് ആവശ്യ പ്പെട്ട് കോൺ ഗ്രസ്സ് സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി.

ഗുജറാത്ത് രാജ്യ സഭാ തെര ഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടാണ് നോട്ട വോട്ട് ചെയ്യുന്നത് ഒഴിവാ ക്കുവാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനേയും പിന്നീട് സുപ്രീം കോടതി യേയയും സമീപിച്ചത്.

സ്റ്റേ അനുവദി ക്കേണ്ട തായ സാഹചര്യം ഇല്ലാ എന്നും സുപ്രീം കോടതി നിരീക്ഷിച്ചു. 2014ൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരാസ വോട്ടിന് ഉത്തരവ് പുറത്തിറക്കി യിരുന്നു എന്നും പരാതി ക്കാർ ഇതു വരെ എവിടെ ആയി രുന്നു എന്നും കോടതി ചോദിച്ചു.

ഗുജറാത്തില്‍ നിന്നുള്ള മൂന്ന് രാജ്യ സഭാ സീറ്റു കളി ലേക്ക് തെരഞ്ഞെടുപ്പ് നടക്കുവാന്‍ പോവുക യാണ്. 182 അംഗ നിയമ സഭ യില്‍ 44 എം. എല്‍. എ. മാരുടെ വോട്ട് നേടു ന്നയാള്‍ രാജ്യ സഭയിലേക്ക് തെര ഞ്ഞെടുക്ക പ്പെടും.

ശങ്കര്‍ സിംഗ് വഗേല യുടെ നേതൃത്വ ത്തില്‍ ഒരു വിഭാഗം പാര്‍ട്ടി വിടുകയും മറ്റു  കോണ്‍ഗ്രസ്സ്  എം. എല്‍. എ. മാരെ ചാക്കിട്ടു പിടിക്കാന്‍ ബി. ജെ. പി. നീക്കം ശക്ത മാക്കു കയും ചെയ്ത പ്പോഴാണ് ‘നോട്ട’ (നിരാസ വോട്ട്) അപകടം ചെയ്യും എന്ന് കോണ്‍ഗ്രസ്സ് നേതൃത്വം തിരിച്ചറിഞ്ഞത്.

- pma

വായിക്കുക: , , , , ,

Comments Off on രാജ്യസഭാ തെരഞ്ഞെടുപ്പിൽ ‘നോട്ട’ നില നില്‍ക്കും : സുപ്രീം കോടതി

മലപ്പുറത്ത് പി. കെ. കുഞ്ഞാലി ക്കുട്ടിക്ക് ജയം

April 17th, 2017

kunjalikutty1-epathram
മലപ്പുറം : മുസ്ലിം ലീഗ് നേതാവും ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി യുമായ പി. കെ. കുഞ്ഞാലി ക്കുട്ടി മലപ്പുറം ലോക് സഭാ ഉപ തെരഞ്ഞെ ടുപ്പിൽ 1, 71, 023 വോട്ടു കളുടെ ഭൂരി പക്ഷം നേടി വിജയിച്ചു.

ഏപ്രിൽ 12ന് നടന്ന തെരഞ്ഞെടുപ്പിൽ 1, 175 ബൂത്തു കളിലായി 71.33 ശതമാനം വോട്ടിംഗ് നടന്നു. ഐക്യ മുന്നണി യിലെ പി. കെ. കുഞ്ഞാലി ക്കുട്ടി യും  ഇടതു മുന്നണി യിലെ എം. ബി. ഫൈസലും തമ്മിലാ യിരുന്നു പ്രധാന മത്സരം.

പി. കെ. കുഞ്ഞാലി ക്കുട്ടി 5,15,330 വോട്ടു കളും എം. ബി ഫൈസൽ 3, 44, 307വോട്ടു കളും നേടി. മൂന്നാം സ്ഥാനത്ത് 65, 662 വോട്ടുകൾ നേടി ബി. ജെ. പി. യുടെ ശ്രീപ്രകാശും രംഗ ത്തുണ്ട്.

ഐക്യ ജനാധി പത്യ മുന്നണി യുടെ സിറ്റിംഗ് സീറ്റായ മലപ്പുറത്ത് മുസ്ലീം ലീഗ് നേതാ വായിരുന്ന ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടർ ന്നാണ് ഉപ തെര ഞ്ഞെ ടുപ്പ് നടന്നത്.

- pma

വായിക്കുക: , , ,

Comments Off on മലപ്പുറത്ത് പി. കെ. കുഞ്ഞാലി ക്കുട്ടിക്ക് ജയം

കെ. വി. അബ്‌ദുള്‍ ഖാദറിന്റെ നാമ നിര്‍ദ്ദേശ പത്രിക സ്വീകരിച്ചു​

March 29th, 2011

k-v-abdul-khader-gvr-mla-epathram
തൃശൂര്‍ : നിയമ സഭാ തെരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ മണ്ഡല ത്തിലെ ഇടതു ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി കെ. വി. അബ്‌ദുള്‍ ഖാദറിന്റെ നാമ നിര്‍ദ്ദേശ പത്രിക സൂക്ഷ്മ പരിശോധന യില്‍ സ്വീകരിച്ചു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ആയിരുന്ന കെ. വി. അബ്ദുള്‍ ഖാദര്‍ ഈ പദവി യില്‍ നിന്ന് യഥാ സമയം രാജി വെച്ചില്ല എന്ന് ചൂണ്ടിക്കാട്ടി യാണ് യു. ഡി. എഫ്. പത്രിക സ്വീകരിക്കു ന്നതിനെ എതിര്‍ത്തത്. തര്‍ക്കത്തെ തുടര്‍ന്ന് പത്രിക യില്‍ തീരുമാനമെ ടുക്കുന്നത് ചൊവ്വാഴ്ച ത്തേക്ക് മാറ്റി വെക്കുക യായിരുന്നു.

വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയില്‍ സര്‍ക്കാറില്‍ നിന്ന് ഓണറേറിയം കൈപ്പറ്റുന്ന കെ. വി. അബ്ദുല്‍ ഖാദറിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളണം എന്നായിരുന്നു ഗുരുവായൂരിലെ യു. ഡി. എഫ്. സ്ഥാനാര്‍ത്ഥി അഷ്‌റഫ് കോക്കൂരിന്റെ പരാതി.

ഉന്നയിച്ച ആരോപണ ങ്ങള്‍ തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ഹാജരാ ക്കാത്തതിനാല്‍ പരാതി തള്ളുക യായിരുന്നു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജി വച്ചിട്ടാണു പത്രിക നല്‍കിയത് എന്നു തെളിയിക്കുന്ന രേഖകള്‍ അബ്ദുള്‍ ഖാദറിന്‍റെ അഭിഭാഷകന്‍ ഹാജരാക്കി. ഇതിനെ തുടര്‍ന്ന് അബ്ദുള്‍ ഖാദര്‍ മത്സരിക്കാന്‍ യോഗ്യനാണെന്നു റിട്ടേണിംഗ് ഓഫിസര്‍ അറിയിച്ചത്.

കോഴിക്കോട് ജില്ല യിലെ കുന്ദമംഗലം, എറണാകുളം ജില്ല യിലെ കോത മംഗലം എന്നീ മണ്ഡല ങ്ങളിലെ നാമ നിര്‍ദ്ദേശ പത്രികള്‍ സംബന്ധിച്ചും ആശയ ക്കുഴപ്പം നില നില്‍ക്കുന്നുണ്ട്.

കുന്ദമംഗല ത്തെ സി. പി. എം. സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി. ടി. എ. റഹീം ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പദവി രാജിവയ്ക്കാതെ നാമ നിര്‍ദ്ദേശ പത്രിക നല്‍കി യതിനെ യാണു സൂക്ഷ്മ പരിശോധന യില്‍ യു. ഡി. എഫ്‌. ചോദ്യം ചെയ്‌തത്‌. ഹജ്‌ കമ്മിറ്റി അധ്യക്ഷ പദവി ഓഫിസ്‌ ഓ‍ഫ്‌ പ്രോഫിറ്റി ന്റെ പരിധി യില്‍ വരുന്ന താണെന്നും അതിനാല്‍ പത്രിക സ്വീകരിക്കരുത് എന്നു മായിരുന്നു യു. ഡി. എഫി ന്റെ ആവശ്യം.

- pma

വായിക്കുക: , , ,

Comments Off on കെ. വി. അബ്‌ദുള്‍ ഖാദറിന്റെ നാമ നിര്‍ദ്ദേശ പത്രിക സ്വീകരിച്ചു​

Page 31 of 31« First...1020...2728293031

« Previous Page « ദര്‍ശന യു.എ.ഇ. യുടെ എക്സ്പ്രഷന്‍സ്‌ 2011
Next » കേരള പ്രവാസി സംഘം : കെ. വി. അബ്ദുല്‍ ഖാദര്‍ ജനറല്‍ സെക്രട്ടറി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha