വിജയരാഘവനും ഉര്‍വ്വശിക്കും ദേശീയ ചലച്ചിത്ര പുരസ്കാരം

August 1st, 2025

actor-vijaya-raghavan-urvasi-get-71-th-national-awards-ePathram
കേരളത്തിന് മികച്ച നേട്ടവുമായി 71 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ‘പൂക്കാലം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് വിജയ രാഘവൻ മികച്ച സഹ നടൻ ആയും ‘ഉള്ളൊഴുക്ക്’ എന്ന സിനിമയിലൂടെ ഉർവ്വശി മികച്ച സഹ നടി ആയും തെരഞ്ഞെടുത്തു.

മലയാളത്തിലേക്ക് എത്തിയ മറ്റു പുരസ്കാരങ്ങൾ : മികച്ച മലയാള ചിത്രം ഉള്ളൊഴുക്ക്. ഈ ചിത്രം ഒരുക്കിയ ക്രിസ്റ്റോ ടോമി മികച്ച സംവിധായകന്‍. മികച്ച എഡിറ്റർ : മിഥുൻ മുരളി (പൂക്കാലം). മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ : മോഹന്‍ദാസ് (ചിത്രം 2018). റെക്കോർഡിംഗ് ആൻഡ് മിക്സിങ് പ്രത്യേക ജൂറി പുരസ്‌കാരം : എം. ആര്‍. രാജാ കൃഷ്ണന്‍ (ചിത്രം : അനിമല്‍).

മികച്ച നടനുള്ള പുരസ്കാരം ഷാരൂഖ് ഖാൻ (ചിത്രം : ജവാൻ) വിക്രാന്ത് മാസെ (ചിത്രം : ട്വല്‍ത്ത് ഫെയില്‍) എന്നിവർ പങ്കിട്ടു. മികച്ച നടി റാണി മുഖര്‍ജി (ചിത്രം : മിസ്സിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ). വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ട്വല്‍ത്ത് ഫെയില്‍ ആണ് മികച്ച ഫീച്ചര്‍ സിനിമ. 2023ൽ പുറത്തിറങ്ങിയ സിനിമകൾ പരിഗണിച്ചാണ് പുരസ്കാരം നിർണ്ണയിച്ചത്.

- pma

വായിക്കുക: , , ,

Comments Off on വിജയരാഘവനും ഉര്‍വ്വശിക്കും ദേശീയ ചലച്ചിത്ര പുരസ്കാരം

ജസ്റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ട് :
കേസുകളിൽ തുടർ നടപടി അവസാനിപ്പിച്ചു

June 26th, 2025

justis-hema-committee-report-against-cinema-ePathram
സിനിമാ രംഗത്തെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ ക്രിമിനൽ കേസുകളിലെയും തുടർ നടപടികൾ അവസാനിപ്പിച്ചു എന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

മൊഴി നൽകിയവർ ആരും തന്നെ തുടർന്നുള്ള കാര്യങ്ങളിൽ സഹകരിക്കാത്ത സാഹചര്യത്തിലാണ് കേസുകളിൽ തുടർ നടപടി അവസാനിപ്പിച്ചത് എന്ന് സർക്കാരിനു വേണ്ടി ഹാജരായ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു.

ദീർഘമായ നിയമ പോരാട്ടത്തിനു ശേഷമാണ് 233 പേജുകളുള്ള ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സാംസ്കാരിക വകുപ്പ് പുറത്തു വിട്ടത്. 35 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നതിൽ ഒരു കേസ് ആവർത്തനം ആയിരുന്നു. അതിനാൽ 34 കേസുകളിലെ തുടർ നടപടികളാണ് അവസാനിപ്പിച്ചത്‌.

മൊഴി നൽകാൻ ആരെയും നിർബന്ധിക്കേണ്ടതില്ല എന്നും കോടതി പറഞ്ഞു. എന്നാൽ പരാതികൾ സ്വീകരിക്കാൻ പൊലീസിന്റെ നോഡൽ ഓഫീസ് പ്രവർത്തനം തുടരണം എന്നും കോടതി നിർദ്ദേശിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ട് : പല വിഗ്രഹങ്ങളും ഉടയും

സ്ത്രീകള്‍ക്ക് പരാതി പരിഹാര സംവിധാനം വേണം

- pma

വായിക്കുക: , , ,

Comments Off on ജസ്റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ട് :
കേസുകളിൽ തുടർ നടപടി അവസാനിപ്പിച്ചു

മീനാ ഗണേഷ് അന്തരിച്ചു

December 19th, 2024

actress-meena-ganesh-passses-away-ePathram
പ്രമുഖ നാടക പ്രവർത്തകയും അഭിനേത്രിയുമായ മീനാ ഗണേഷ് (81) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിൽ ആയിരുന്നു. ഷൊർണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ഇന്ന് പുലർച്ചെ അന്ത്യം സംഭവിച്ചത്.

നൂറിൽ അധികം സിനിമകളിലും ഇരുപത്തി അഞ്ചോളം സീരിയലുകളിലും അഭിനയിച്ചു. നാടക രംഗത്തു നിന്നാണ് മീനാ ഗണേഷ് സീരിയൽ-ചലച്ചിത്ര രംഗത്ത് എത്തിയത്.

നാടക രചയിതാവും സംവിധായകനും അഭിനേതാവും ആയിരുന്ന എ. എൻ. ഗണേഷ് ആണ് ഭർത്താവ്. 2009 ഒക്ടോബറിൽ അദ്ദേഹം മരിച്ചു. ഗണേഷ് എഴുതിയ ഒട്ടനവധി നാടകങ്ങളില്‍ ഇവർ ഒന്നിച്ച് അഭിനയിച്ചിരുന്നു.

ഭരത ക്ഷേത്രം, രാജസൂയം, പാഞ്ചജന്യം, ഉഷഃപൂജ, മയൂഖം, സിംഹാസനം, സ്വർണ്ണ മയൂരം, ഉമ്മിണിത്തങ്ക, പുന്നപ്ര വയലാര്‍, ഇന്ധനം, ഒഥല്ലോ, രാഗം, കാലം, സ്‌നേഹ പൂര്‍വം അമ്മ, ആയിരം നാവുള്ള മൗനം, നിശാ ഗന്ധി, പ്രളയം, കാറ്റ് മാറി വീശി, സെര്‍ച്ച് ലൈറ്റ്, പാലം അപകടത്തില്‍, നോക്കു കുത്തികള്‍ എന്നിവയാണ് പ്രസിദ്ധ നാടകങ്ങള്‍.

കെ. പി. എ. സി., സൂര്യ സോമ, ചങ്ങനാശ്ശേരി ഗീഥ, കോട്ടയം നാഷണല്‍ തിയ്യറ്റേഴ്സ്, തൃശൂര്‍ ഹിറ്റ്‌സ് ഇന്റര്‍ നാഷണല്‍, അങ്കമാലി പൗർണ്ണമി, ചാലക്കുടി സാരഥി, തൃശൂര്‍ യമുന, തൃശൂർ ചിന്മയി, അങ്കമാലി പൂജ, കൊല്ലം ട്യൂണ, കായംകുളം കേരളം തീയ്യറ്റേഴ്സ് തുടങ്ങി നിരവധി സമിതികളില്‍ അഭിനയിച്ചിട്ടുണ്ട്.

പി. എ. ബക്കർ സംവിധാനം ചെയ്ത ‘മണി മുഴക്കം’ (1976) ആയിരുന്നു ആദ്യ ചിത്രം. മുഖചിത്രം (1991) എന്ന ചിത്രത്തില്‍ പാത്തുമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് മീന ഗണേഷ് സിനിമയില്‍ സജീവമായത്. മീശ മാധവ നിലെ കഥാപാത്രവും മികച്ചതായിരുന്നു.

വിനയൻ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, കൂടാതെ നന്ദനം, മിഴി രണ്ടിലും, ഈ പുഴയും കടന്ന്, വാൽക്കണ്ണാടി, സെല്ലു ലോയ്ഡ് തുടങ്ങിയ സിനിമകളിലെ കഥാ പാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കലാഭവന്‍ മണിയുടെ അമ്മ കഥാപാത്രങ്ങൾ സിനിമാ പ്രേമികൾക്ക് ഇവരെ കൂടുതൽ സുപരിചിതയാക്കി. സീരിയല്‍ സംവിധായകൻ മനോജ് ഗണേഷ്, സംഗീത എന്നിവരാണ് മക്കള്‍.

സംസ്‍കാരം ഷൊർണ്ണൂർ ശാന്തി തീരത്ത് നടക്കും.

- pma

വായിക്കുക: , ,

Comments Off on മീനാ ഗണേഷ് അന്തരിച്ചു

മീനാ ഗണേഷ് അന്തരിച്ചു

December 19th, 2024

actress-meena-ganesh-passses-away-ePathram
പ്രമുഖ നാടക പ്രവർത്തകയും അഭിനേത്രിയുമായ മീനാ ഗണേഷ് (81) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിൽ ആയിരുന്നു. ഷൊർണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ഇന്ന് പുലർച്ചെ അന്ത്യം സംഭവിച്ചത്.

നൂറിൽ അധികം സിനിമകളിലും ഇരുപത്തി അഞ്ചോളം സീരിയലുകളിലും അഭിനയിച്ചു. നാടക രംഗത്തു നിന്നാണ് മീനാ ഗണേഷ് സീരിയൽ-ചലച്ചിത്ര രംഗത്ത് എത്തിയത്.

നാടക രചയിതാവും സംവിധായകനും അഭിനേതാവും ആയിരുന്ന എ. എൻ. ഗണേഷ് ആണ് ഭർത്താവ്. 2009 ഒക്ടോബറിൽ അദ്ദേഹം മരിച്ചു. ഗണേഷ് എഴുതിയ ഒട്ടനവധി നാടകങ്ങളില്‍ ഇവർ ഒന്നിച്ച് അഭിനയിച്ചിരുന്നു.

ഭരത ക്ഷേത്രം, രാജസൂയം, പാഞ്ചജന്യം, ഉഷഃപൂജ, മയൂഖം, സിംഹാസനം, സ്വർണ്ണ മയൂരം, ഉമ്മിണിത്തങ്ക, പുന്നപ്ര വയലാര്‍, ഇന്ധനം, ഒഥല്ലോ, രാഗം, കാലം, സ്‌നേഹ പൂര്‍വം അമ്മ, ആയിരം നാവുള്ള മൗനം, നിശാ ഗന്ധി, പ്രളയം, കാറ്റ് മാറി വീശി, സെര്‍ച്ച് ലൈറ്റ്, പാലം അപകടത്തില്‍, നോക്കു കുത്തികള്‍ എന്നിവയാണ് പ്രസിദ്ധ നാടകങ്ങള്‍.

കെ. പി. എ. സി., സൂര്യ സോമ, ചങ്ങനാശ്ശേരി ഗീഥ, കോട്ടയം നാഷണല്‍ തിയ്യറ്റേഴ്സ്, തൃശൂര്‍ ഹിറ്റ്‌സ് ഇന്റര്‍ നാഷണല്‍, അങ്കമാലി പൗർണ്ണമി, ചാലക്കുടി സാരഥി, തൃശൂര്‍ യമുന, തൃശൂർ ചിന്മയി, അങ്കമാലി പൂജ, കൊല്ലം ട്യൂണ, കായംകുളം കേരളം തീയ്യറ്റേഴ്സ് തുടങ്ങി നിരവധി സമിതികളില്‍ അഭിനയിച്ചിട്ടുണ്ട്.

പി. എ. ബക്കർ സംവിധാനം ചെയ്ത ‘മണി മുഴക്കം’ (1976) ആയിരുന്നു ആദ്യ ചിത്രം. മുഖചിത്രം (1991) എന്ന ചിത്രത്തില്‍ പാത്തുമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് മീന ഗണേഷ് സിനിമയില്‍ സജീവമായത്. മീശ മാധവ നിലെ കഥാപാത്രവും മികച്ചതായിരുന്നു.

വിനയൻ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, കൂടാതെ നന്ദനം, മിഴി രണ്ടിലും, ഈ പുഴയും കടന്ന്, വാൽക്കണ്ണാടി, സെല്ലു ലോയ്ഡ് തുടങ്ങിയ സിനിമകളിലെ കഥാ പാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കലാഭവന്‍ മണിയുടെ അമ്മ കഥാപാത്രങ്ങൾ സിനിമാ പ്രേമികൾക്ക് ഇവരെ കൂടുതൽ സുപരിചിതയാക്കി. സീരിയല്‍ സംവിധായകൻ മനോജ് ഗണേഷ്, സംഗീത എന്നിവരാണ് മക്കള്‍.

സംസ്‍കാരം ഷൊർണ്ണൂർ ശാന്തി തീരത്ത് നടക്കും.

- pma

വായിക്കുക: , ,

Comments Off on മീനാ ഗണേഷ് അന്തരിച്ചു

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തു വിടും

August 15th, 2024

women-in-cinema-collective-wcc-ePathram
സിനിമ രംഗത്തെ വനിതകളുടെ ദുരനുഭവങ്ങൾ പഠിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൻ്റെ പകർപ്പ്‌ ആഗസ്റ്റ് 17 ശനിയാഴ്‌ച പുറത്തു വിടും. സിനിമാ രംഗത്തെ വനിത കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാന ത്തിലാണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്.

ഹൈക്കോടതി മുൻ ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ. എ. എസ്. ഉദ്യോഗസ്ഥ കെ. ബി. വത്സല കുമാരി എന്നിവരുടെ മൂന്നംഗ സമിതിയാണ് ഈ കമ്മിറ്റിയിൽ.

ഷൂട്ടിംഗ് ലൊക്കേഷനുകളിലും സിനിമയുടെ പിന്നണിയിലും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ട് വിമൻ ഇൻ സിനിമ കളക്ടീവ് നൽകിയ നിവേദനത്തിൽ നടപടി എടുത്തതാണ്. 2017 ൽ നിയോഗിക്കപ്പെട്ട സമിതി, ആറു മാസത്തിനകം പഠന റിപ്പോർട്ട് സമർപ്പിക്കണം എന്നായിരുന്നു സർക്കാർ ആവശ്യപ്പെട്ടിരുന്നത്. 2019 ഡിസംബറിൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പി ക്കുകയും ചെയ്തു.

റിപ്പോർട്ട് പുറത്തു വിടാൻ നേരത്തെ വിവരാവകാശ കമ്മീഷണർ ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയം ആയതിനാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടരുത് എന്ന് ആവശ്യപ്പെട്ട്‌ സിനിമാ നിർമ്മാതാവ് സജിമോൻ പാറയിൽ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

2017 ൽ നടിയെ ആക്രമിച്ച സംഭവത്തിനു ശേഷമാണ് അന്വേഷണ കമ്മീഷൻ വേണം എന്ന ആവശ്യം വിമന്‍ ഇന്‍ സിനിമ കലക്ടീവ് മുന്നോട്ടു വെച്ചത്.

- pma

വായിക്കുക: , , ,

Comments Off on ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തു വിടും

Page 2 of 1312345...10...Last »

« Previous Page« Previous « ഇൻഡിപ്പെൻഡൻസ് കപ്പ് നാനോ സോക്കർ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച
Next »Next Page » ഭിന്ന ശേഷി കുരുന്നുകൾക്ക് സഹായ ഹസ്തവുമായി ഇ-നെസ്റ്റ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha