എം. കെ. അര്‍ജ്ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു

April 6th, 2020

musician-mk-arjuanan-passed-away-ePathram
കൊച്ചി : പ്രശസ്ത സംഗീത സംവിധായകന്‍ എം. കെ. അര്‍ജ്ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു. 84 വയസ്സ് ആയിരുന്നു. കൊച്ചി പള്ളുരുത്തിയിലെ പാര്‍വ്വതി മന്ദിരം വസതി യില്‍ വെച്ച് ഇന്നു പുലര്‍ച്ചെ മൂന്നര മണിയോടെ ആയിരുന്നു അന്ത്യം.

നാടക ഗാനങ്ങളിലൂടെ സംഗീത രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞതിനു ശേഷമാണ് എം. കെ. അര്‍ജ്ജുനന്‍ മാസ്റ്റര്‍ 1968 ല്‍ ‘കറുത്ത പൗര്‍ണ്ണമി’ എന്ന ചിത്ര ത്തിനു സംഗീതം നല്‍കി ക്കൊണ്ട് മലയാള സിനിമ യില്‍ എത്തുന്നത്.

മലയാളത്തിലെ നിത്യ ഹരിത ഗാനങ്ങളില്‍ പലതും മാസ്റ്ററുടെ സംഭവനകളാണ്. ഇരു നൂറില്‍ അധികം ചിത്ര ങ്ങളിലായി അറു നൂറോളം ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

- pma

വായിക്കുക: , ,

Comments Off on എം. കെ. അര്‍ജ്ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു

ഗിരീഷ് കര്‍ണാട് അന്തരിച്ചു

June 10th, 2019

film-maker-girish-karnad-ePathram
ബംഗളൂരു : വിഖ്യാത ചലച്ചിത്ര കാരനും നാടക കൃത്തും കന്നഡ എഴുത്തു കാരനും ജ്ഞാന പീഠ ജേതാവും കൂടി യായ ഗിരീഷ് കർണാട് (81) അന്ത രിച്ചു. ബംഗളൂരു വിലെ സ്വകാര്യ ആശു പത്രിയിൽ ഇന്നു രാവി ലെ ആറര മണി യോടെ ആയി രുന്നു അന്ത്യം. രോഗ ബാധിത നായി ദീര്‍ഘ കാല മായി ചികിത്സ യില്‍ ആയിരുന്നു.

1970 ല്‍ ഗിരീഷ് കര്‍ണാട് തിരക്കഥ എഴുതി പ്രധാന വേഷം അഭിനയിച്ച കന്നട സിനിമ യായ ‘സംസ്‌കാര’ ക്ക് ദേശീയ പുര സ്‌കാരം ലഭി ച്ചിരു ന്നു.

1971 ല്‍ ‘വംശ വൃക്ഷ’ എന്ന ചിത്രം സംവി ധാനം ചെയ്തു. ഇൗ ചിത്ര ത്തിലൂടെ മികച്ച സംവി ധായ കനുള്ള ദേശീയ പുരസ്കാ രവും കര സ്ഥ മാക്കി.

1974 ല്‍ പദ്മശ്രീ യും 1992 ല്‍ പദ്മ ഭൂഷണും നല്‍കി രാജ്യം അദ്ദേഹ ത്തെ ആദരിച്ചു. കർണ്ണാടക നാടക അക്കാദമി (1976 -1978), കേന്ദ്ര സംഗീത നാടക അക്കാദമി (1988 -1993) എന്നിവ യുടെ അദ്ധ്യക്ഷ സ്ഥാനം അല ങ്കരി ച്ചിരുന്നു.

ദ് പ്രിന്‍സ്, നീല ക്കുറിഞ്ഞി പൂത്ത പ്പോള്‍, രാഗം ആനന്ദ ദൈരവി എന്നീ 3 മല യാള സിനിമ കളിലും അഭി നയി ച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on ഗിരീഷ് കര്‍ണാട് അന്തരിച്ചു

ഗിരീഷ് കര്‍ണാട് അന്തരിച്ചു

June 10th, 2019

film-maker-girish-karnad-ePathram
ബംഗളൂരു : വിഖ്യാത ചലച്ചിത്ര കാരനും നാടക കൃത്തും കന്നഡ എഴുത്തു കാരനും ജ്ഞാന പീഠ ജേതാവും കൂടി യായ ഗിരീഷ് കർണാട് (81) അന്ത രിച്ചു. ബംഗളൂരു വിലെ സ്വകാര്യ ആശു പത്രിയിൽ ഇന്നു രാവി ലെ ആറര മണി യോടെ ആയി രുന്നു അന്ത്യം. രോഗ ബാധിത നായി ദീര്‍ഘ കാല മായി ചികിത്സ യില്‍ ആയിരുന്നു.

1970 ല്‍ ഗിരീഷ് കര്‍ണാട് തിരക്കഥ എഴുതി പ്രധാന വേഷം അഭിനയിച്ച കന്നട സിനിമ യായ ‘സംസ്‌കാര’ ക്ക് ദേശീയ പുര സ്‌കാരം ലഭി ച്ചിരു ന്നു.

1971 ല്‍ ‘വംശ വൃക്ഷ’ എന്ന ചിത്രം സംവി ധാനം ചെയ്തു. ഇൗ ചിത്ര ത്തിലൂടെ മികച്ച സംവി ധായ കനുള്ള ദേശീയ പുരസ്കാ രവും കര സ്ഥ മാക്കി.

1974 ല്‍ പദ്മശ്രീ യും 1992 ല്‍ പദ്മ ഭൂഷണും നല്‍കി രാജ്യം അദ്ദേഹ ത്തെ ആദരിച്ചു. കർണ്ണാടക നാടക അക്കാദമി (1976 -1978), കേന്ദ്ര സംഗീത നാടക അക്കാദമി (1988 -1993) എന്നിവ യുടെ അദ്ധ്യക്ഷ സ്ഥാനം അല ങ്കരി ച്ചിരുന്നു.

ദ് പ്രിന്‍സ്, നീല ക്കുറിഞ്ഞി പൂത്ത പ്പോള്‍, രാഗം ആനന്ദ ദൈരവി എന്നീ 3 മല യാള സിനിമ കളിലും അഭി നയി ച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on ഗിരീഷ് കര്‍ണാട് അന്തരിച്ചു

നടന്‍ കലാശാല ബാബു അന്തരിച്ചു

May 14th, 2018

actor-kalasala-babu-ePathram
കൊച്ചി : നടൻ കലാശാല ബാബു (68) അന്തരിച്ചു. ഞായറാഴ്ച അർദ്ധ രാത്രി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി യിൽ വെച്ചായിരുന്നു മരണം. കഥകളി ആചാര്യൻ കലാ മണ്ഡലം കൃഷ്ണന്‍ നായരു ടെയും മോഹിനി യാട്ടം നര്‍ത്തകി കലാ മണ്ഡലം കല്യാണി ക്കുട്ടിയമ്മയു ടെയും മകനാണ്. ഭാര്യ : ലളിത. മക്കൾ : ശ്രീദേവി, വിശ്വനാഥൻ.

നാടക ങ്ങളി ലൂടെ അഭിനയ രംഗത്ത് എത്തിയ ബാബു, തൃപ്പൂണി ത്തുറ യില്‍ ആരംഭിച്ച ‘കലാ ശാല’ എന്ന നാടക സമിതി യിലൂടെ സജീവമായി.

ആന്റണി ഈസ്റ്റ്മാൻ സംവിധാനം ചെയ്ത ‘ഇണയെ ത്തേടി’ എന്ന ചിത്ര ത്തിലൂടെ സിനിമാ രംഗത്ത് എത്തി യെങ്കിലും പിന്നീട് സിനിമ യില്‍ നിന്നും വിട്ടു നിന്നു. തുടർന്ന് സീരിയൽ രംഗത്ത് എത്തിയ ബാബു ലോഹിത ദാസി ന്റെ ‘കസ്‌തൂരി മാന്‍’ എന്ന ചിത്ര ത്തിലൂടെ സിനിമ യിലേക്കുള്ള രണ്ടാം വരവ് വിജയകരമാക്കി.

റൺവേ, എന്റെ വീട് അപ്പൂന്റെയും, തൊമ്മനും മക്കളും, ബാലേട്ടൻ, പെരു മഴ ക്കാലം, തുറുപ്പു ഗുലാൻ, പച്ച ക്കുതിര, ചെസ്സ്,ടു കൺട്രീസ്, പോക്കിരി രാജ, മല്ലൂസിംഗ് തുടങ്ങി അമ്പതിലേറെ സിനിമ കളിൽ അഭിനയിച്ചു.

- pma

വായിക്കുക: , , ,

Comments Off on നടന്‍ കലാശാല ബാബു അന്തരിച്ചു

സംവിധായകന്‍ ഐ. വി. ശശി അന്തരിച്ചു

October 24th, 2017

film-director-iv-sasi-ePathram
ചെന്നൈ : പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഐ. വി. ശശി (69) അന്തരിച്ചു. ദേഹാസ്വാ സ്ഥ്യത്തെ തുടര്‍ന്ന് ചെന്നൈ യിലെ വീട്ടിൽ നിന്നും ആശു പത്രി യിലേക്ക് പോകു ന്നതിനിടെ രാവിലെ 11 മണി യോടെ യായി രുന്നു അന്ത്യം. ഭാര്യ സീമ യാണ് മരണ വിവരം മാധ്യമ ങ്ങളെ അറി യിച്ചത്.

കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി യായ ഐ. വി. ശശി മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്ന് ചിത്ര കല യില്‍ ഡിപ്ലോമ നേടിയ ശേഷ മാണ് 1968 ല്‍ എ. ബി. രാജിന്റെ ‘കളിയല്ല കല്ല്യാണ’ ത്തില്‍ കലാ സംവി ധായ കനായി സിനിമാ രംഗത്ത് എത്തുന്നത്. 1975 ല്‍ ഉമ്മര്‍ നായകന്‍ ആയി അഭിനയിച്ച ‘ഉത്സവം’ എന്ന സിനിമ യിലൂടെ സ്വതന്ത്ര സംവിധായകന്‍ ആയി.

ദേശീയോദ്ഗ്രഥന ത്തിനുള്ള ദേശീയ അവാർഡ് നേടിയ ആരൂഢം (1982) അടക്കം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷ കളി ലായി 150 ല്‍ അധികം സിനിമ കൾ സംവിധാനം ചെയ്തിട്ടുണ്ട്.

മലയാള ത്തിൽ ഏറ്റവും അധികം ഹിറ്റ് സിനിമ കള്‍ ഒരുക്കിയ സംവി ധായ കരിൽ ഒരാളാണ് ഐ. വി. ശശി. മലയാള സിനിമ ക്കു നല്‍കിയ സമഗ്ര സംഭാവന കളെ മാനിച്ചു കൊണ്ട് ജെ.സി. ഡാനിയൽ പുരസ്‌കാരം നൽകി ഐ. വി. ശശി യെ കേരളാ സർക്കാർ ആദരിച്ചു.

മികച്ച സംവി ധായ കനുള്ള സംസ്ഥാന പുരസ്കാരം രണ്ടു തവണ അദ്ദേഹത്തെ തേടി എത്തി. കൂടാതെ മികച്ച രണ്ടാ മത്തെ ചിത്ര ത്തിനുള്ള അവാർഡ്, ജനപ്രീതി നേടിയ ചിത്ര ത്തിനുള്ള അവാർഡ് എന്നിവയും കരസ്ഥ മാക്കി. ഫിലിം ഫെയര്‍ ലൈഫ് ടൈം അച്ചീവ് മെന്റ് അടക്കം ആറു തവണ ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ ലഭിച്ചു.

പ്രമുഖ അഭിനേത്രി സീമ യാണ് പത്നി. മക്കൾ : അനു, അനി.

- pma

വായിക്കുക: , ,

Comments Off on സംവിധായകന്‍ ഐ. വി. ശശി അന്തരിച്ചു

Page 10 of 11« First...7891011

« Previous Page« Previous « ഐ.വി ശശി അന്തരിച്ചു
Next »Next Page » നികുതി നിയമ ങ്ങൾക്ക് അംഗീകാരം നല്‍കി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha