കാൽ നടക്കാർക്ക് മുൻഗണന നൽകിയില്ല എങ്കിൽ 500 ദിർഹം പിഴ

November 2nd, 2024

police-warned-pedestrians-use-of-mobile-phones-while-crossing-roads-ePathram

അബുദാബി : സ്കൂൾ, താമസ മേഖലകൾ, ആശുപത്രിക്കു സമീപവും കാൽ നടക്കാർക്കു മുൻഗണന നൽകിയില്ല എങ്കിൽ വാഹനം ഓടിക്കുന്നവർക്കു 500 ദിർഹം പിഴ ചുമത്തും എന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. വേഗപരിധി മണിക്കൂറിൽ 40 കിലോ മീറ്ററിന് താഴെയുള്ള അബുദാബിയിലെ റോഡുകളിലാണ് ഈ നിയമം കർശനം ആക്കിയിട്ടുള്ളത്.

- pma

വായിക്കുക: , ,

Comments Off on കാൽ നടക്കാർക്ക് മുൻഗണന നൽകിയില്ല എങ്കിൽ 500 ദിർഹം പിഴ

കാൽ നടക്കാർക്ക് മുൻഗണന നൽകിയില്ല എങ്കിൽ 500 ദിർഹം പിഴ

November 2nd, 2024

police-warned-pedestrians-use-of-mobile-phones-while-crossing-roads-ePathram

അബുദാബി : സ്കൂൾ, താമസ മേഖലകൾ, ആശുപത്രിക്കു സമീപവും കാൽ നടക്കാർക്കു മുൻഗണന നൽകിയില്ല എങ്കിൽ വാഹനം ഓടിക്കുന്നവർക്കു 500 ദിർഹം പിഴ ചുമത്തും എന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. വേഗ പരിധി മണിക്കൂറിൽ 40 കിലോ മീറ്ററിന് താഴെയുള്ള അബുദാബിയിലെ റോഡുകളിലാണ് ഈ നിയമം കർശ്ശനം ആക്കിയിട്ടുള്ളത്.

പെഡസ്ട്രിയൻ ക്രോസിംഗ് (സീബ്രാ ലൈനുകൾ) അടയാളപ്പെടുത്തിയിട്ടില്ല എങ്കിലും ഇവിടങ്ങളിൽ റോഡ് മുറിച്ചു കടക്കാൻ കാത്തു നിൽക്കുന്നവരെ കണ്ടാൽ വാഹനങ്ങൾ നിറുത്തി കൊടുക്കണം.

താമസ മേഖലയിലും സ്കൂൾ മേഖലയിലും ആശുപത്രി പരിസരങ്ങളിലും കാൽ നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കും വിധം വാഹനം ഓടിക്കണം. റോഡ് ക്രോസ്സ് ചെയ്യാൻ വാഹനം നിറുത്തിയില്ല എങ്കിൽ ഡ്രൈവർക്ക് 500 ദിർഹം പിഴ കൂടാതെ ലൈസൻസിൽ ആറ് ബ്ലാക്ക് പോയിന്‍റും ലഭിക്കും.  Twitter Facebook

- pma

വായിക്കുക: , ,

Comments Off on കാൽ നടക്കാർക്ക് മുൻഗണന നൽകിയില്ല എങ്കിൽ 500 ദിർഹം പിഴ

പൊതുമാപ്പ് ഡിസംബർ 31 വരെ നീട്ടി

November 1st, 2024

uae-visa-and-id-card-logo-federal-authority-for-identity-and-citizen-ship-ePathram
അബുദാബി : യു. എ. ഇ. പ്രഖ്യാപിച്ച പൊതു മാപ്പ്, 2024 ഡിസംബർ 31 വരെ നീട്ടി. വിസാ നിയമ ലംഘകർക്ക് തങ്ങളുടെ രേഖകൾ നിയമപരം ആക്കുന്നതിനുള്ള പൊതു മാപ്പ് കാലാവധി ഒക്ടോബർ 31 വരെ ആയിരുന്നു.

യു. എ. ഇ. യുടെ 53ാമത് യൂണിയൻ ദിനാചരണത്തോട് അനുബന്ധിച്ചും രാജ്യത്തിൻ്റെ മാനുഷികവും പരിഷ്‌കൃതവുമായ മൂല്യങ്ങളുടെ ഭാഗം എന്ന നില യിലുമാണ് സമയ പരിധി നീട്ടാനുള്ള തീരുമാനം എന്നും ഐ. സി. പി. ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി അറിയിച്ചു.

സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച പൊതു മാപ്പ് പദ്ധതി ഉപയോഗപ്പെടുത്തി ആയിരക്കണക്കിന് അനധികൃത താമസക്കാർ പിഴ ഇല്ലാതെ തന്നെ തങ്ങളുടെ താമസം നിയമ വിധേയമാക്കുകയും പലരും നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇവർക്ക് പുതിയ വിസയിൽ രാജ്യത്തേക്ക് വീണ്ടും തിരിച്ചു വരാൻ നിയമ തടസ്സങ്ങൾ ഒന്നുമില്ല എന്നും അധികൃതർ അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on പൊതുമാപ്പ് ഡിസംബർ 31 വരെ നീട്ടി

ഇന്ത്യക്കാരുടെ തൊഴിൽ കുടിയേറ്റം ഉണ്ടാക്കിയ സ്വാധീനം ചർച്ച ചെയ്യപ്പെടണം – ഐ. സി. എഫ്.

October 31st, 2024

icf-uae-1000-unit-confrences-announcement-ePathram
അബുദാബി : എസ്. വൈ. എസ് പ്ലാറ്റിനം ഇയർ ആഘോഷങ്ങളുടെ ഭാഗമായി പ്രവാസ ലോകത്ത് ആയിരം ഇടങ്ങളിൽ യൂണിറ്റ് സമ്മേളനങ്ങൾ നടക്കും എന്ന് ഭാര വാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

‘ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവർ’ എന്ന പ്രമേയത്തിൽ 2024 നവംബർ 7, 8, 9, 10 തീയ്യതികളിൽ (വ്യാഴം, വെള്ളി, ശനി ഞായർ ദിവസ ങ്ങളിൽ) ചർച്ചകൾ സംഘടിപ്പിക്കും.

കുടിയേറ്റം സാമ്പത്തിക രംഗങ്ങളിൽ ഉണ്ടാക്കിയ മാറ്റങ്ങൾ നിരന്തരം പരാമർശിക്കപ്പെടാറുണ്ട്. വിദേശ പണത്തിൻ്റെ വരവ് ബാങ്കിലൂടെ ആവുമ്പോൾ അതിന് ഏകദേശ കൃത്യത ഉണ്ടാവും. അതേ സമയം സാമൂഹ്യ മേഖലകളിൽ പ്രവാസം ഏതൊക്കെ രീതിയിൽ പ്രതിഫലിക്കപ്പെട്ടു എന്നും ഗവേഷണം ചെയ്യപ്പെടണം.

ഇന്ത്യയിലെ രണ്ടു കോടിയോളം പൗരന്മാർ ജോലി തേടി ലോകത്തിലെ 181 രാജ്യത്ത് ജീവിക്കുന്നു എന്നാണ് കണക്ക്. 2023 ലെ കേരള മൈഗ്രേഷൻ റിപ്പോർട്ട് റിപ്പോർട്ട് പ്രകാരം 21.54 ലക്ഷം മലയാളികൾ പ്രവാസികളാണ്. ഇത് എത്ര മാത്രം വസ്തുതാ പരമാണ് എന്നത് മറ്റൊരു കാര്യം.

അതേ സമയം 2018 നെ അപേക്ഷിച്ച് 2023-ൽ കേരള ത്തിലേക്ക് എത്തിയ പ്രവാസി പണത്തിൽ 154 % വർദ്ധനവാണ് ഉണ്ടായത്. അതായത് 2018-ൽ 85092 കോടി രൂപയാണ് കേരളത്തിൽ എത്തിയത് എങ്കിൽ 2023 -ൽ അത് 2.16 ലക്ഷം കോടിയായി ഉയർന്നു.

ലോക ബാങ്കിന്റെ കണക്ക് പ്രകാരം 2023 -ൽ ഇന്ത്യ യിലേക്കുള്ള പ്രവാസികളുടെ പണമയക്കൽ 10.38 ലക്ഷം കോടി രൂപയാണ്. സാമ്പത്തികമായി രാജ്യ ത്തിനു വലിയ സംഭാവന നൽകുന്ന പ്രവാസിക്ക് രാജ്യം എന്ത് തിരിച്ചു നല്കുന്നു എന്നതും ചിന്തിക്കേണ്ടതുണ്ട്. ഒരു പ്രവാസിയും പൊതു ഇടങ്ങളിലെ പ്രതിനിധിയല്ല. ജനാധിപത്യ വ്യവസ്ഥക്കു പുറത്താണ് അവർ.

റേഷൻ കാർഡിൽ നിന്ന് പേരുകൾ ഒഴിവാക്ക പ്പെട്ടവരായി, വേരറുക്കപ്പെടുന്ന സമൂഹമായി മാറുന്നത് രാജ്യത്തെ അസ്വസ്ഥപ്പെടുത്തേണ്ടതാണ്. ഗൾഫ് പ്രവാസത്തിലൂടെ സമാനതകളില്ലാത്ത നേട്ടങ്ങൾ കൈവരിച്ചിട്ടും അതേക്കുറിച്ചുള്ള ആവിഷ്കാരങ്ങളിൽ ആ തോതിലുള്ള പങ്കു വെക്കലു കൾ ഉണ്ടായിട്ടുണ്ടോ എന്നും നമ്മൾ ഗൗരവ പൂർവ്വം ആലോചിക്കേണ്ടതുണ്ട്.

പ്രവാസ ലോകത്തിൻ്റെ വൈവിധ്യമാർന്ന വിഷയങ്ങൾ സമൂഹത്തിനും ഭരണകൂടത്തിനും മുന്നിൽ കൊണ്ടു വരാനാണ് ‘ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവർ’ എന്ന പ്രമേയത്തിലൂടെ ശ്രമിക്കുന്നത് എന്നും ഭാര വാഹികൾ പറഞ്ഞു.

യൂണിറ്റ് സമ്മേളനത്തിൻ്റെ ഭാഗമായി നിരവധി സംരംഭ ങ്ങൾക്കും തുടക്കമിടുന്നുണ്ട്. ആരായിരിക്കും ആദ്യത്തെ ഗൾഫ് പ്രവാസി മലയാളി എന്ന കൗതുക കരമായ അന്വേഷണം അതിലൊന്നാണ്.

1950 കളിൽ പ്രവാസം നടത്തിയവരെക്കുറിച്ചുള്ള അന്വേഷണം തുടരുന്നു. നിരവധി പ്രതികരണങ്ങൾ ഇതിന് ലഭിച്ചു.

സമ്മേളനത്തിൻ്റെ ഭാഗമായി സാന്ത്വന സേവന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തും. ‘സ്പർശം’ എന്ന പേരിലുള്ള പദ്ധതിയിൽ രാജ്യത്തെ നിയമ സംവിധാന ങ്ങൾക്ക് ഉള്ളിൽ നിന്നു കൊണ്ടുള്ള സേവന പ്രവർത്തനങ്ങൾ നടക്കും.

രോഗി സന്ദർശനം, സഹായം, ⁠ജയിൽ സന്ദർശനം, ക്ളീനപ്പ് കാമ്പയിൻ, രക്ത ദാനം, രക്ത ഗ്രൂപ്പ് നിർണയം, മെഡി ക്കൽ ക്യാമ്പ്, എംബസി, പാസ്സ്‌പോർട്ട് – വിസാ മാർഗ്ഗ നിർദ്ദേശങ്ങൾ, നോർക്ക സേവനങ്ങൾ, ⁠നാട്ടിൽ പോകാൻ കഴിയാത്തവർക്ക് എയർ ടിക്കറ്റ്, ജോലി ഇല്ലാതെയും മറ്റും സാമ്പത്തികമായി തകർന്നവർക്ക് ഫുഡ്‌, റൂം വാടക നൽകുക തുടങ്ങിയ സേവന പ്രവർത്തനങ്ങൾ പ്രവാസ ലോകത്ത് നടന്നു വരുന്നു.

നാട്ടിൽ വീട്, കിണർ, വിവാഹ – ഉപരിപഠന സഹായം, ഡയാലിസിസ്, കിഡ്നി, ക്യാൻസർ രോഗികൾക്ക് സഹായം, ⁠ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ആശ്വാസ പ്രവർത്തനങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.

സമ്മേളനത്തിൻ്റെ സ്മാരകമായി ‘രിഫായി കെയർ’ എന്ന പേരിൽ കാരുണ്യ പദ്ധതി നടപ്പാക്കും. ഓട്ടിസം ബാധിച്ച കുട്ടി കളോടുള്ള സമൂഹത്തിന്റെ മനോഭാവം മാറ്റാൻ ആവശ്യമായ ബോധ വൽക്കരണവും ചികിത്സക്കും പരിചരണ ത്തിനും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ആയിരം കുടുംബങ്ങളെ സാമ്പത്തികമായി സഹായി ക്കുന്നതാണ് ‘രിഫായി കെയർ’ പദ്ധതി.

സംഘടനയുടെ നേതൃത്വത്തിൽ ഗൾഫ് മേഖലയിൽ പ്രസിദ്ധീകരിച്ചു വരുന്ന പ്രവാസി വായന യുടെ പത്താം വർഷത്തെ കാമ്പയിനും ഇതിൻ്റെ ഭാഗമായി നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

മുസ്തഫ ദാരിമി കടാങ്കോട്, ഹമീദ് പരപ്പ, ഉസ്മാൻ സഖാഫി തിരുവത്ര, അബ്ദുൽ നാസർ കൊടിയത്തൂർ, ഹംസ അഹ്‌സനി എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. FB PAGE

- pma

വായിക്കുക: , , , ,

Comments Off on ഇന്ത്യക്കാരുടെ തൊഴിൽ കുടിയേറ്റം ഉണ്ടാക്കിയ സ്വാധീനം ചർച്ച ചെയ്യപ്പെടണം – ഐ. സി. എഫ്.

മരുഭൂമിയിലെ മാരാമൺ : ലോഗോ പ്രകാശനം ചെയ്തു

October 30th, 2024

marthoma-church-marubhoomiyile-maraman-2024-ePathram
അബുദാബി : യു. എ. ഇ. സെൻറർ പാരിഷ് മിഷൻ നേതൃത്വം നൽകുന്ന ‘മരുഭൂമിയിലെ മാരാമൺ’ പ്രോഗ്രാം 2024 ഡിസംബർ മൂന്നിന് അബുദാബി മാർത്തോമാ പള്ളി യിൽ വെച്ച് നടക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രോഗ്രാമിൻ്റെ ലോഗോ പ്രകാശനം മാർത്തോമ്മാ സഭാ റാന്നി – നിലയ്ക്കൽ ഭദ്രാസനാധിപൻ ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത നിർവ്വഹിച്ചു.

ലോഗോ പ്രകാശന ചടങ്ങിൽ ഇടവക വികാരി റവ. ജിജോ സി. ഡാനിയേൽ, സഹ വികാരി റവ. ബിജോ എബ്രഹാം തോമസ്, ഇടവക സെക്രട്ടറി ബിജോയ് സാം, മരുഭൂമിയിലെ മാരാമൺ പ്രോഗ്രാം ജനറൽ കൺവീനർ ജോർജ്ജ് ബേബി, പാരിഷ് മിഷൻ – ഇടവക ഭാരവാഹി കളും സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on മരുഭൂമിയിലെ മാരാമൺ : ലോഗോ പ്രകാശനം ചെയ്തു

Page 37 of 325« First...102030...3536373839...506070...Last »

« Previous Page« Previous « ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
Next »Next Page » ഇന്ത്യക്കാരുടെ തൊഴിൽ കുടിയേറ്റം ഉണ്ടാക്കിയ സ്വാധീനം ചർച്ച ചെയ്യപ്പെടണം – ഐ. സി. എഫ്. »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha