വിഖ്യാത സംവിധായകന്‍ കെ. എസ്​. സേതു മാധവൻ അന്തരിച്ചു

December 24th, 2021

director-k.s-sethumadhavan-epathram

മലയാള സിനിമയിലെ മാസ്റ്റര്‍ ഡയറക്ടര്‍ കെ. എസ്. സേതു മാധവന്‍ (90) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗ ബാധിതനായി ചെന്നൈ യില്‍ വെച്ചായിരുന്നു അന്ത്യം.1931 ൽ സുബ്രഹ്മണ്യം – ലക്ഷ്മി ദമ്പതികളുടെ മകനായി പാലക്കാട് ആയിരുന്നു സേതുമാധവന്‍ ജനിച്ചത്.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സാഹിത്യ കൃതികള്‍ സിനിമയാക്കിയ കെ. എസ്. സേതു മാധവന്‍ മലയാളം കൂടാതെ, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും ചിത്രങ്ങള്‍ ഒരുക്കി.മലയാള സിനിമാ ചരിത്ര ത്തിലെ നാഴിക ക്കല്ലുകളായ ഒട്ടേറെ സിനിമ കള്‍ ഒരുക്കിയ ഈ വിഖ്യാത സംവിധായകന്റെ സിനിമ കളിലൂടെ ആയിരുന്നു.

ബാല നടന്മാര്‍ ആയി കമല്‍ ഹാസ്സന്‍ (കണ്ണും കരളും) സുരേഷ് ഗോപി (ഓടയില്‍ നിന്ന്) എന്നിവര്‍ സിനിമ യില്‍ എത്തിയത്. മമ്മൂട്ടി ആദ്യമായി മുഖം കാണിച്ച അനുഭവ ങ്ങള്‍ പാളിച്ചകള്‍ കെ. എസ്. സേതു മാധവന്റെ മാസ്റ്റര്‍ പീസുകളില്‍ മുന്നില്‍ നില്‍ക്കുന്നു.

സത്യന്‍, പ്രേംനസീര്‍, എം. ജി. ആര്‍. തുടങ്ങിയ പ്രമുഖ നടന്മാര്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളി ലൂടെ വൈവിധ്യ മാര്‍ന്ന റോളുകളില്‍ അഭിന യിച്ചു. കമല്‍ ഹാസന്‍ ആദ്യമായി നായക വേഷ ത്തില്‍ അഭിനയിച്ചത് കെ. എസ്. ഒരുക്കിയ കന്യാകുമാരി എന്ന സിനിമയി ലൂടെ ആയിരുന്നു.

ഓടയിൽ നിന്ന്, അനുഭവങ്ങൾ പാളിച്ചകൾ, അടിമകൾ, കരകാണാക്കടൽ, അച്ഛനും ബാപ്പയും, പണിതീരാത്ത വീട്, ഓപ്പോൾ, മറുപക്കം, യക്ഷി, ചട്ടക്കാരി, ഓർമ്മ കൾ മരിക്കുമോ, നക്ഷത്ര ങ്ങളേ കാവൽ, വേനല്‍ കിനാവുകള്‍ തുടങ്ങിയവ പ്രധാന ചിത്ര ങ്ങളാണ്.

നിരവധി തവണ ദേശീയ – സംസ്ഥാന പുരസ്‌കാരങ്ങള്‍, നന്ദി അവാര്‍ഡ്, ഫിലിം ഫെയര്‍ അവാര്‍ഡ്, ക്രിട്ടിക്സ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാര ങ്ങള്‍ അദ്ദേഹ ത്തെ തേടി എത്തിയിരുന്നു. സമഗ്ര സംഭാവന കളെ പരിഗണിച്ച് സംസ്ഥാന സര്‍ക്കാറിന്റെ 2009-ലെ ജെ. സി. ഡാനിയേല്‍ പുരസ്‌കാരവും കെ.എസ്. സേതു മാധവന് ലഭിച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

Comments Off on വിഖ്യാത സംവിധായകന്‍ കെ. എസ്​. സേതു മാധവൻ അന്തരിച്ചു

സമഗ്ര സംഭാവനക്ക് ഇനി സത്യജിത് റേ പുരസ്‌കാരം

May 1st, 2021

satyajit-ray-award-for-outstanding-contribution-ePathram
ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്ക് സത്യ ജിത് റേ സ്മാരക പുരസ്‌കാരം നല്‍കും. എല്ലാ വര്‍ഷവും ദേശീയ ചലച്ചിത്രമേള യോട് അനുബ ന്ധിച്ച് പുരസ്കാരം സമ്മാനിക്കും. പത്തു ലക്ഷം രൂപയും രജത മയൂരം ആലേഖനം ചെയ്ത മെഡലും അടങ്ങുന്നതായിരിക്കും  സത്യജിത് റേ സ്മാരക പുരസ്‌കാരം.

റേ യുടെ നൂറാം ജന്മ വാര്‍ഷിക ആഘോഷങ്ങള്‍ ഇന്ത്യ യിലും വിദേശത്തു മായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിധം വിപുലമായ പരിപാടികളോടെ ആഘോഷിക്കു വാന്‍ കേന്ദ്ര വാര്‍ത്താ വിനിമയ വകുപ്പു മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ റേ സിനിമ കളുടെ പ്രത്യേക പ്രദര്‍ശനങ്ങളും കാന്‍ ഫിലിം ഫെസ്റ്റി വലില്‍ സത്യജിത് റേ അനുസ്മരണ പ്രദര്‍ശനങ്ങളും ഒരുക്കും. എന്‍. എഫ്. ഡി. സി., സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ചലച്ചി ത്രോത്സവ് ഡയറക്ടറേറ്റ്, ഫിലിം ആര്‍ക്കൈവ്സ് എന്നിവയുടെ സഹകരണത്തോടെ യാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

- pma

വായിക്കുക: , , , , ,

Comments Off on സമഗ്ര സംഭാവനക്ക് ഇനി സത്യജിത് റേ പുരസ്‌കാരം

യെന്തിരന്‍ സിനിമയുടെ കഥ മോഷണം : സംവിധായകന്​ ജാമ്യമില്ലാ വാറണ്ട്​

January 31st, 2021

enthiran-epathram

ചെന്നൈ : സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് – ഐശ്വര്യ റായ് ജോഡി അഭിനയിച്ച സൂപ്പര്‍ ഹിറ്റ്‌ സിനിമ യന്തിരന്‍ ചിത്രീകരിച്ചത് തന്റെ ജിഗുബ എന്ന കഥ മോഷ്ടിച്ചു കൊണ്ടാണ് എന്ന് കഥാകൃത്ത് നല്‍കിയ ഹര്‍ജിയില്‍ സിനിമയുടെ സംവി ധായ കന്‍ ശങ്കറിന്ന് ജാമ്യമില്ലാ വാറണ്ട്. എഗ്മോർ മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് കോടതി (2) യാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

ജിഗുബ എന്ന പേരില്‍ പ്രസിദ്ധീകരിച്ച തന്‍റെ കഥ യാണ് യന്തിരൻ എന്ന പേരില്‍ സംവിധായകന്‍ ശങ്കർ ചിത്രീ കരിച്ചത് എന്നു കാണിച്ച് എഴുത്തു കാരൻ അരൂർ തമിഴ് നാടൻ നൽകിയ ഹര്‍ജി യിലെ  കേസിലാണ് കോടതി വാറണ്ട് പുറ പ്പെടുവി ച്ചിരി ക്കുന്നത്.

പലപ്പോഴായി അറിയിപ്പ് ഉണ്ടായിട്ടും ശങ്കര്‍ കോടതി യിൽ ഹാജരായില്ല. തുടർന്നാണ് ശങ്കറിന്ന് എതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഫെബ്രു വരി 19 ന് കേസ് വീണ്ടും പരിഗണിക്കും.

ജിഗുബ എന്ന കഥ 1996 ൽ ഒരു തമിഴ് മാഗസി നിൽ പ്രസിദ്ധീ കരി ച്ചിരുന്നു. പിന്നീട് 2007 ൽ ദിക് ദിക് ദീപിക ദീപിക എന്ന പേരിൽ പുന: പ്രസി ദ്ധീ കരിച്ചു. തുടർന്ന് കഥ മോഷ്ടിച്ച് യന്തിരൻ സിനിമ നിർമ്മിച്ചു എന്നും ഹര്‍ജിയില്‍ പറയുന്നു.

2010 ല്‍ റിലീസ് ചെയ്ത ‘യന്തിരൻ’  ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സൂപ്പര്‍ ഹിറ്റ് ആയിരുന്നു. ഹിന്ദി അടക്കം വിവിധ ഭാഷ കളില്‍ ഡബ്ബ് ചെയ്തു പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പിന്നീട് യന്തിരന്‍ രണ്ടാം ഭാഗം ‘2.0’ എന്ന പേരിലും 2017 ല്‍ റിലീസ് ചെയ്തിരുന്നു.

- pma

വായിക്കുക: , , ,

Comments Off on യെന്തിരന്‍ സിനിമയുടെ കഥ മോഷണം : സംവിധായകന്​ ജാമ്യമില്ലാ വാറണ്ട്​

വിവാദ രംഗ ങ്ങൾ : ‘വര്‍ത്തമാനം’ സിനിമ യുടെ പ്രദര്‍ശന അനുമതി സെന്‍സര്‍ ബോര്‍ഡ് തടഞ്ഞു

December 28th, 2020

actress-parvathy-thiruvoth-varthamanam-movie-ePathram

പാര്‍വ്വതി തിരുവോത്ത് നായികയായി അഭിനയിച്ച ‘വര്‍ത്തമാനം’ എന്ന സിനിമ യുടെ പ്രദര്‍ശന അനുമതി സെന്‍സര്‍ ബോര്‍ഡ് തടഞ്ഞു. ദേശ വിരുദ്ധവും മത സൗഹാര്‍ദ്ദം തകര്‍ ക്കുന്നതും ആയിട്ടുള്ള വിഷയമാണ് സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ‘വര്‍ത്തമാനം’ എന്ന സിനിമയുടേത് എന്നു ചൂണ്ടിക്കാട്ടിയാണ് പ്രദര്‍ശന അനുമതി നിഷേധിച്ചത്.

ജെ. എന്‍. യു., കാശ്മീര്‍ വിഷയ ങ്ങള്‍ പ്രതിപാദിക്കുന്ന സീനുകളാണ് ആര്യാടന്‍ ഷൗക്കത്ത് തിരക്കഥ എഴുതിയ ‘വര്‍ത്തമാനം’ എന്ന സിനിമയെ പ്രതിക്കൂട്ടിൽ നിറുത്തി യത്. വിശദ പരിശോധന കള്‍ക്കായി സെന്‍സര്‍ ബോര്‍ഡ് റിവൈസിംഗ് കമ്മിറ്റിക്ക് ചിത്രം അയച്ചു എന്നാണ് റിപ്പോര്‍ട്ട്.

കേരളത്തില്‍ നിന്ന് ജെ. എന്‍. യു. വില്‍ ഗവേഷക വിദ്യാര്‍ത്ഥിയായി എത്തുന്ന ഫാസിയ സൂഫിയ എന്ന കഥാപാത്രം ആയിട്ടാണ് പാര്‍വ്വതി എത്തുന്നത്. റോഷന്‍ മാത്യു, സിദ്ധിഖ്, നിര്‍മ്മല്‍ പാലാഴി, മുത്തു മണി എന്നിവരും ചിത്രത്തിലുണ്ട്. നിലവിലെ സാഹചര്യ ത്തില്‍ കമ്മിറ്റി ചെയര്‍മാന്റെ തീരുമാനം വരുന്നതു വരെ ചിത്രം പ്രദര്‍ശിപ്പിക്കുവാന്‍ കഴിയില്ല.

- pma

വായിക്കുക: , , ,

Comments Off on വിവാദ രംഗ ങ്ങൾ : ‘വര്‍ത്തമാനം’ സിനിമ യുടെ പ്രദര്‍ശന അനുമതി സെന്‍സര്‍ ബോര്‍ഡ് തടഞ്ഞു

മ്യാവൂ : ലാൽ ജോസ് ചിത്രം യു. എ. ഇ. യില്‍

December 21st, 2020

lal-jose-movie-myaavoo-ePathram
പ്രവാസി കലാകാരന്മാരെ കൂടെ ഉള്‍പ്പെടുത്തി ഗള്‍ഫ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ലാല്‍ ജോസ് സിനിമക്ക് ‘മ്യാവൂ’ എന്നു പേരിട്ടു. സൗബിൻ ഷാഹിർ, മംമ്ത മോഹൻ ദാസ്, സലിം കുമാർ, ഹരിശ്രീ യൂസഫ് തുടങ്ങി യവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പി ക്കുന്ന ‘മ്യാവൂ’ ഇപ്പോള്‍ യു. എ. ഇ. യില്‍ ചിത്രീകരണം തുടരുന്നു.

സംവിധായകന്‍ ലാല്‍ ജോസ്, തന്റെ ഫേയ്സ് ബുക്ക് പോസ്റ്റിലൂടെ യാണ് ‘മ്യാവൂ’ പോസ്റ്റര്‍ റിലീസ് ചെയ്തതും ചിത്രീകരണ വിശേഷങ്ങള്‍ പങ്കു വെച്ചതും.
iqbal-kuttippuram-saubin-shahir-lal-jose-myavoo-ePathram

ഡോക്ടര്‍ ഇഖ്ബാല്‍ കുറ്റിപ്പുറം തിരക്കഥ ഒരുക്കുന്ന ‘മ്യാവൂ’ നിര്‍മ്മി ക്കുന്നത് തോമസ്സ് തിരുവല്ല. ദുബായില്‍ തന്നെ ചിത്രീകരിച്ച ‘അറബിക്കഥ’, ‘ഡയമണ്ട് നെക്ലേസ്’, കൂടാതെ ‘വിക്രമാദിത്യൻ’ എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ലാൽ ജോസ് – ഡോ. ഇക്ബാൽ കുറ്റിപ്പുറം  ഒത്തു ചേരുന്ന സിനിമ എന്ന പ്രത്യേകതയും ‘മ്യാവൂ’ വിനുണ്ട്.

ഗാന രചന : സുഹൈൽ കോയ, സംഗീതം : ജസ്റ്റിൻ വർഗ്ഗീസ്സ്, ഛായാഗ്രഹണം : അജ്മൽ ബാബു, എഡിറ്റിംഗ് :  രഞ്ജൻ  എബ്രാഹം, ചീഫ് അസ്സിസിയേറ്റ് ഡയറക്ടർ : രഘു രാമ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ : രഞ്ജിത്ത് കരുണാകരൻ തുടങ്ങിയവരാണ് പ്രധാന പിന്നണിക്കാർ.

അരങ്ങില്‍ വിസ്മയം തീര്‍ത്ത നിരവധി പ്രവാസി കലാകാരന്മാരും പ്രവാസം പ്രമേയ മായ മ്യാവൂ എന്ന ഈ ചിത്രത്തില്‍ പങ്കാളികള്‍ ആവുന്നു. എൽ.  ജെ. ഫിലിംസ് റിലീസ് ചെയ്യുന്നു.

- pma

വായിക്കുക: , ,

Comments Off on മ്യാവൂ : ലാൽ ജോസ് ചിത്രം യു. എ. ഇ. യില്‍

Page 5 of 13« First...34567...10...Last »

« Previous Page« Previous « കാര്‍ഷിക നിയമം : കേരള നിയമ സഭ യുടെ പ്രത്യേക സമ്മേളനം
Next »Next Page » ഷിഗല്ല രോഗ വ്യാപനം :  ജാഗ്രതാ നിർദ്ദേശം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha