റമദാനിലെ യാചകർക്ക് എതിരെ കർശന നടപടി കളുമായി അബു ദാബി പോലീസ്

June 1st, 2017

anti-begging-campaign-launched-in-abu-dhabi-ePathram
അബുദാബി : പരിശുദ്ധ റമദാൻ മാസത്തിന്റെ പവിത്രതയെ ചൂഷണം ചെയ്യുന്ന യാചകർക്ക് എതിരെ കർശന നടപടി കളുമായി പോലീസ് രംഗത്ത്. പൊതു സ്ഥല ങ്ങളിൽ ഭിക്ഷാടനം നടത്തു ന്നവരെ ശ്രദ്ധ യിൽ പെട്ടാൽ പോലീസിനെ വിവരം അറിയിക്കണം എന്നും അധി കൃതർ.

ഭിക്ഷാടനം രാജ്യത്ത് നിരോധി ച്ചിട്ടുള്ള താണ്. യാചന ഇല്ലാതാക്കു വാൻ ഇസ്‌ലാമിക കാര്യ വിഭാഗം, താമസ കുടിയേറ്റ കാര്യ വകുപ്പ്, നഗര സഭ എന്നിവയുടെ സഹ കരണ ത്തോടെ ശ്രമങ്ങൾ നടത്തി വരിക യാണ്.

ജന ങ്ങളുടെ സന്മനസ്സിനെ ദുരുപയോഗം ചെയ്തു കൊണ്ട് നടത്തുന്ന യാചന അംഗീ കരി ക്കുവാനാവില്ല എന്നും പൊതു സ്ഥല ങ്ങളിലും തെരുവു കളിലും നടത്തുന്ന ഭിക്ഷാടനം രാജ്യത്തിന്റെ നിയമ ത്തിനെ ചോദ്യം ചെയ്യുന്ന തോടൊപ്പം റമദാനിന്റെ പവിത്ര തക്ക് കോട്ടം തട്ടുന്ന പ്രവർത്തി യാണ് എന്നും വ്രതാനുഷ്ഠാന ത്തിന്റെ വിശുദ്ധി കാത്തു സൂക്ഷി ക്കുവാൻ യാചകരെ കുറിച്ച് വിവരം ലഭിക്കുന്ന പൗര ന്മാരും താമസ ക്കാരും അബു ദാബി പോലീസിന്റെ അടിയന്തര ഫോൺ നമ്പറായ 999 ൽ വിളിച്ചു വിവരം അറി യിക്കണം എന്നും അധി കൃതർ അറിയിച്ചു.

യാചകര്‍ കൂടുത ലായി തങ്ങുന്ന പള്ളി കള്‍, ഇഫ്താർ ടെന്റുകള്‍, കാര്‍ പാര്‍ക്കിംഗ് ഏരിയ,  മാര്‍ക്കറ്റുകള്‍, ബാച്ചലർമാരുടെ താമസ കേന്ദ്ര ങ്ങള്‍ തുടങ്ങിയ പ്രദേശ ങ്ങളില്‍ സിവി ലിയന്‍ പട്രോള്‍ സംഘ ങ്ങളെ വിന്യസിക്കും.

ആവശ്യക്കാർക്ക് സഹായം നല്‍കു വാന്‍ വ്യക്തി കളും ജീവ കാരുണ്യ സംഘടന കളും മടി കാണിക്കാറില്ല. അത് കൊണ്ട് തന്നെ സഹായം ആവശ്യമുള്ള വരെ കണ്ടെ ത്തി യാൽ അംഗീ കൃത മായ സംഘടന കളു മായി ബന്ധ പ്പെടാന്‍ നിര്‍ദേശി ക്കണം എന്നും പോലീസ് പൊതു ജന ങ്ങളെ ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on റമദാനിലെ യാചകർക്ക് എതിരെ കർശന നടപടി കളുമായി അബു ദാബി പോലീസ്

പ്രതിഷേധം ശക്തം : കശാപ്പു നിരോധന ഉത്തരവിൽ നിന്ന് എരുമയെയും പോത്തിനെയും ഒഴിവാക്കും

May 30th, 2017

ox-buffalo-epathram
ന്യൂഡൽഹി : കശാപ്പിനായി കാലി കളെ വില്‍ക്കുന്നതു നിരോധിച്ച കേന്ദ്ര സർ ക്കാര്‍ ഉത്തരവിന് എതിരെ രാജ്യ വ്യാപക മായി പ്രതി ഷേധം ഉയര്‍ന്ന സാഹ ചര്യ ത്തില്‍ വിജ്ഞാപന ത്തില്‍ ഇളവ് വരു ത്തുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോ ചിക്കുന്നു.

നിയന്ത്രണത്തിൽ നിന്നു എരുമ യെയും പോത്തി നെയും ഒഴിവാ ക്കുവാനാണു പരിസ്ഥിതി മന്ത്രാലയം ആലോ ചിക്കുന്നത്. കേന്ദ്ര സര്‍ ക്കാ രിന്റെ ഉത്തര വിന്ന് എതിരെ കേരള, ബംഗാള്‍ സര്‍ക്കാരുകള്‍ രംഗത്തു വരു കയും സംസ്ഥാ ന ത്തിന്റെ അധി കാരത്തി ന്മേലുള്ള കടന്നു കയറ്റ മാണ് ഇതെന്നു മുള്ള നില പാടില്‍ ഉറച്ചു നിൽക്കു കയും ചെയ്തു.

വിവിധ രാഷ്ട്രീയ പാർട്ടി കളിൽ നിന്നും സംസ്ഥാന ങ്ങളിൽ നിന്നും കടുത്ത എതിർപ്പ് ഉയർന്ന സാഹ ചര്യ ത്തി ലാണ് കേന്ദ്രം തീരുമാനം പുനഃ പരി ശോ ധി ക്കുന്നത്.

- pma

വായിക്കുക: , , , ,

Comments Off on പ്രതിഷേധം ശക്തം : കശാപ്പു നിരോധന ഉത്തരവിൽ നിന്ന് എരുമയെയും പോത്തിനെയും ഒഴിവാക്കും

വിവാഹം രജിസ്റ്റർ ചെയ്യുവാൻ വരനും വധുവും ഒന്നിച്ച് വരണമെന്നില്ല

May 21st, 2017

wedding_hands-epathram
കൊല്ലം : സംസ്ഥാനത്തെ വിവാഹ രജിസ്‌ട്രേഷനു മായി ബന്ധ പ്പെട്ട ഉത്തര വുകള്‍ ഏകീ കരിച്ചു കൊണ്ട് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേ ശ ങ്ങള്‍ പുറപ്പെ ടുവിച്ചു.

തദ്ദേശ സ്വയം ഭരണ സ്ഥാപ ന ങ്ങളില്‍ ലഭ്യമായ ഫോറം നമ്പര്‍ ഒന്നിലാണ് വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷ നല്‍കേണ്ടത്. മതാചാര പ്രകാര മുള്ള വിവാഹ ങ്ങളാണെ ങ്കില്‍ മത സ്ഥാപ നത്തിലെ അധി കാരി യുടെ സാക്ഷ്യ പത്രമോ എം. പി., എം. എല്‍.എ., വാര്‍ഡ് മെമ്പര്‍ എന്നിവരിൽ ആരെങ്കിലും നല്‍കുന്ന സത്യ പ്രസ്താവനയോ ഹാജരാക്കണം. വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷ ഓണ്‍ ലൈനായി നല്‍കണം. പകര്‍പ്പില്‍ ദമ്പതി മാരും സാക്ഷി കളും ഒപ്പിട്ട് തദ്ദേശ സ്ഥാപന ത്തില്‍ ഹാജരാക്കണം.

ഹിന്ദു വിവാഹ നിയമ പ്രകാരമുള്ള വിവാഹ ങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ 15 ദിവസ ത്തിനകം തദ്ദേശ രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കണം. 30 ദിവസ ത്തിനു ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന വിവാഹ ങ്ങള്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ട റുടെ അനുമതി യോടെയേ രജിസ്റ്റര്‍ ചെയ്യു വാൻ കഴിയുക യുള്ളൂ. ഹിന്ദു വിവാഹ രജിസ്‌ട്രേഷന് ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഓഫീ സില്‍ നേരിട്ട് എത്തു കയോ രജിസ്റ്ററില്‍ ഒപ്പു വെക്കു കയോ ചെയ്യേ ണ്ടതില്ല. ഫോറം ഒന്നും അനു ബന്ധ രേഖകളും രജി സ്ട്രാര്‍ക്ക് നേരിട്ടോ രജിസ്റ്റേഡ് തപാലിലോ സമര്‍പ്പി ച്ചാല്‍ മതി യാവും. മൂന്നു രൂപ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച അപേ ക്ഷയും പത്തു രൂപ പകര്‍പ്പു ഫീസും നല്‍കിയാല്‍ സര്‍ട്ടി ഫിക്കറ്റ് ലഭിക്കും.

പൊതു വിവാഹ രജിസ്‌ട്രേഷന് ഭാര്യാ ഭര്‍ത്താക്കന്മാര്‍ രജിസ്ട്രാര്‍ മുമ്പാകെ നേരിട്ടെത്തി വിവാഹ രജിസ്റ്ററില്‍ ഒപ്പുവയ്ക്കണം. എന്നാല്‍ രണ്ടു പേരും ഒരേ സമയം വരണം എന്നില്ല. മാത്രമല്ല രജിസ്റ്ററില്‍ സാക്ഷികളുടെ ഒപ്പ് ആവശ്യ വുമില്ല.

വിശദ  വിവരങ്ങൾക്കായി വെബ് സൈറ്റ് സന്ദർശിക്കുക

- pma

വായിക്കുക: , , , ,

Comments Off on വിവാഹം രജിസ്റ്റർ ചെയ്യുവാൻ വരനും വധുവും ഒന്നിച്ച് വരണമെന്നില്ല

റോഡ് അപകടങ്ങളില്‍ മാർഗ്ഗ തടസ്സം സൃഷ്ടി ക്കുന്ന വർക്ക് കനത്ത പിഴ

May 2nd, 2017

police-logo-moi-uae-ministry-of-interior-ePathram.jpg
അബുദാബി : വാഹന അപകടങ്ങൾ സംഭവിക്കുന്ന സ്ഥലങ്ങളിൽ മറ്റു വാഹന ങ്ങൾക്കും യാത്ര ക്കാർക്കും മാർഗ്ഗ തടസ്സം സൃഷ്ടി ക്കുന്ന രീതി യിൽ വണ്ടികൾ നിറുത്തി യിടുന്ന ഡ്രൈവർ മാർക്ക് ഇനി മുതൽ കനത്ത പിഴ ചുമത്തും എന്ന് അബു ദാബി ഗതാഗത വകുപ്പ്.

കാഴ്ചക്കാരായി അപകട സ്ഥലങ്ങളില്‍ തടിച്ചു കൂടുന്ന വർക്കും അപകടം കാണുവാൻ വാഹനം പതുക്കെ ഓടി ക്കുന്ന വർക്കും ആയിരം ദിർഹം പിഴ നൽകും. ജന ക്കൂട്ടവും വാഹന പ്പെരു പ്പവും അപകട സ്ഥലത്തെ രക്ഷാ പ്രവർ ത്തന ങ്ങൾക്കു തടസ്സം സൃഷ്ടി ക്കുന്ന തിനാ ലാണ് കനത്ത പിഴ ശിക്ഷ നൽകുന്നത്.

വാഹന അപകടങ്ങൾ നടന്നാൽ അടിയന്തരമായി വേണ്ടതു രക്ഷാ പ്രവർത്തന ങ്ങളാണ്. സിവിൽ ഡിഫൻസ് വാഹന ങ്ങള്‍ക്കും രക്ഷാ ദൗത്യ സംഘ ത്തിനും അപകട ത്തിൽ പെട്ടവരുടെ ജീവൻ രക്ഷ പ്പെടു ത്തുവാൻ ഊർജ്ജിത പ്രവർത്തന ങ്ങളാണ് നടത്തേണ്ടത്. അപകട സ്ഥല ത്തു കാഴ്ച ക്കാരായി വാഹനം ഓടി ക്കുന്നവരും നിസ്സഹായ രായി നോക്കി നിൽക്കു ന്നവരും രക്ഷാ പ്രവർത്തന ങ്ങൾക്കു വിഘ്നം വരുത്തുകയാണ്.

അപകടം സംഭവിക്കുന്ന സ്ഥല ങ്ങളിൽ സാഹ ചര്യ ങ്ങൾ മനസ്സി ലാക്കാതെ വാഹനം നിർത്തി ഇറങ്ങുന്ന വരുമുണ്ട്. വാഹനം ഇടിച്ചുള്ള അപകട ങ്ങൾക്കും ഇത്തരക്കാർ ഇരയാകാറുണ്ട്. ഒരു അപകടം മറ്റൊരു അപകട ത്തിനു കൂടി വഴി വെക്കുക യാണ് എന്നത് കൊണ്ടും ഇങ്ങിനെ യുള്ള നിയമ ലംഘന ങ്ങൾ ഗൗരവ തരമായത് കൊണ്ട് കൂടിയാണ് അപകട വേളയിൽ മാർഗ്ഗ തടസ്സം സൃഷ്ടി ക്കുന്ന വർക്ക് കനത്ത പിഴ നൽകുന്നത് എന്നും അധികൃതർ അറിയിച്ചു.

2017 ജൂലായ്‌ 15 മുതൽ നിലവിൽ വരുന്ന പരിഷ്കരിച്ച ട്രാഫിക് നിയമ ത്തിലാണ് ഈ ഭേദഗതി ഉൾക്കൊള്ളിച്ചിരിക്കുന്നത്.

- pma

വായിക്കുക: , , , , , ,

Comments Off on റോഡ് അപകടങ്ങളില്‍ മാർഗ്ഗ തടസ്സം സൃഷ്ടി ക്കുന്ന വർക്ക് കനത്ത പിഴ

നാട്ടിലേക്ക് പണം അയക്കു വാനുള്ള സേവന നിരക്കു കള്‍ വര്‍ദ്ധി പ്പിച്ചു

April 19th, 2017

bankruptcy-new-uae-law-dirham-note-ePathram
അബുദാബി : യു. എ. ഇ. യില്‍ നിന്നും നാട്ടി ലേക്കു പണം അയക്കു വാനുള്ള ധന വിനിമയ സ്ഥാപന ങ്ങളുടെ സേവന നിരക്കു കള്‍ 2017 ഏപ്രില്‍ 15 മുതല്‍ വര്‍ദ്ധി പ്പിച്ചു. ഫോറിൻ എക്സ് ചേഞ്ച് ആൻഡ് റെമിറ്റൻസ് ഗ്രൂപ്പിൽ (എഫ്. ഇ. ആർ. ജി) അംഗ ങ്ങളായ സ്ഥാപന ങ്ങളാണ് നിരക്കു വര്‍ദ്ധി പ്പിച്ചത്.

1000 ദിർഹം വരെ യുള്ള ഇട പാടു കൾക്ക് ഒരു ദിർഹവും അതിന് മുകളി ലുള്ള ഇട പാടു കൾക്ക് രണ്ട് ദിർഹവു മാണ് വർദ്ധി പ്പിച്ചത്.

ഇതു പ്രകാരം ആയിരം ദിര്‍ഹ ത്തിന് താഴെ യുള്ള ഇട പാടുകള്‍ക്ക് സേവന നിരക്ക് 15 ദിര്‍ഹം നല്‍കി യിരുന്നത് ഇനി മുതല്‍ 16 ദിര്‍ഹം നല്‍കണം. ആയിരം ദിര്‍ഹ ത്തിന് മുകളിലുള്ള ഓരോ ഇട പാടിനും സേവന നിരക്ക് 20 ദിര്‍ഹം നല്‍കി യിരുന്നത് ഇനി മുതല്‍ 22 ദിര്‍ഹം നല്‍കണം. ഒന്നും രണ്ടും ദിര്‍ഹ ത്തിന്റെ വര്‍ദ്ധന ആയ തിനാല്‍ ഉപ ഭോക്താ ക്കളെ വലിയ തരത്തില്‍ ബാധിക്കില്ല എന്നാ ണു കണക്കു കൂട്ടല്‍.

പ്രവര്‍ത്തന ച്ചെലവ് അധികരി ച്ചതി നാലാണ് സേവന നിരക്കു വര്‍ദ്ധി പ്പിച്ചത് എന്നാണ് എക്സ് ചേഞ്ച് വൃത്ത ങ്ങള്‍ അറിയി ച്ചത്. 2014 ജനുവരി യിലാണ് ഇതിനു മുന്‍പ് എക്സ് ചേഞ്ചു കളുടെ സേവന നിര ക്കു കൾ ഉയര്‍ത്തി യത്.

- pma

വായിക്കുക: , , , , , , , ,

Comments Off on നാട്ടിലേക്ക് പണം അയക്കു വാനുള്ള സേവന നിരക്കു കള്‍ വര്‍ദ്ധി പ്പിച്ചു

Page 167 of 169« First...102030...165166167168169

« Previous Page« Previous « ‘ബോണാ ക്യംതാ’ ഈസ്റ്റർ സംഗമ വും മാർ ക്രിസോസ്റ്റം ജന്മ ശതാബ്ദി ആഘോഷവും ദുബായിൽ
Next »Next Page » റോഡ് അപകടങ്ങളില്‍ മാർഗ്ഗ തടസ്സം സൃഷ്ടി ക്കുന്ന വർക്ക് കനത്ത പിഴ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha