കെ. ജെ. ജോയ് അന്തരിച്ചു

January 16th, 2024

veteran-music-director-k-j-joy-passes-away-ePathram

ചലച്ചിത്ര സംഗീത സംവിധായകൻ കെ. ജെ. ജോയ് (77) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ ജനുവരി 15 തിങ്കളാഴ്ച പുലർച്ചെ രണ്ടര മണിയോടെ ആയിരുന്നു അന്ത്യം. പക്ഷാഘാതത്തെ കിടപ്പിൽ ആയിരുന്നു.

സംഗീത സംവിധായകൻ എം. എസ്. വിശ്വ നാഥൻ്റെ പാട്ടുകൾക്ക് അക്കോർഡിയൻ വായിച്ച് കൊണ്ടാണ് കെ. ജെ. ജോയ് ചലച്ചിത്ര സംഗീത രംഗത്ത് സജീവമായത്. ദക്ഷിണേന്ത്യന്‍ സിനിമയില്‍ ആദ്യമായി കീ ബോര്‍ഡ് ഉപയോഗിച്ചത് ഇദ്ദേഹമാണ്.

1975 ല്‍ ലൗ ലെറ്റര്‍ എന്ന ചിത്രത്തിലൂടെ ആയിരുന്നു സംഗീത സംവിധായകൻ ആയി അരങ്ങേറുന്നത്. മലയാള ത്തിലെ ആദ്യ ടെക്‌നോ മ്യുസീഷ്യന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട സംവിധായകനും കൂടിയാണ് ഇദ്ദേഹം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയായ കെ. ജെ. ജോയ് നിരവധി ഹിറ്റ് ഗാനങ്ങൾ ഒരുക്കി

എൻസ്വരം പൂവിടും ഗാനമേ (അനുപല്ലവി), അക്കരെ ഇക്കരെ നിന്നാലെങ്ങനെ ആശ തീരും (ഇതാ ഒരു തീരം) കസ്തൂരി മാൻ മിഴി മലർ ശരമെയ്തു (മനുഷ്യമൃഗം), മറഞ്ഞിരുന്നാലും മനസ്സിൻ്റെ കണ്ണിൽ മലരായ് വിടരും നീ (സായൂജ്യം), സ്വർണ്ണ മീനിൻ്റെ ചേലൊത്ത (സർപ്പം) തുടങ്ങിയവ എല്ലാം ഇന്നും ഏറ്റു പാടുന്ന ഗാനങ്ങളാണ്.

കൂടാതെ ഇവൻ എൻ്റെ പ്രിയപുത്രൻ, ചന്ദനച്ചോല, ആരാധന, സ്നേഹ യമുന, മുക്കുവനെ സ്നേഹിച്ച ഭൂതം, ശക്തി, ഹൃദയം പാടുന്നു തുടങ്ങി ഇരുനൂറോളം ചിത്രങ്ങൾക്ക് സംഗീതം ഒരുക്കി. ദാദ എന്ന ചിത്രത്തിനു വേണ്ടിയാണ് അവസാനമായി (1994) ഈണം നൽകിയത്.

- pma

വായിക്കുക: , ,

Comments Off on കെ. ജെ. ജോയ് അന്തരിച്ചു

ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്

January 9th, 2024

vaikom-muhammad-basheer-epathram

കോട്ടയം : തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിൻ്റെ 16-ാമത് ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിനു സമ്മാനിക്കും.

അദ്ദേഹത്തിൻ്റെ ‘നാരകങ്ങളുടെ ഉപമ’ എന്ന ചെറു കഥാ സമാഹാരമാണ് അവാർഡിന് പരിഗണിച്ചത്. നിസ്സഹായതയും നിസ്സംഗതയും സ്വത്വ ചിഹ്നങ്ങളായ ഒരു കൂട്ടം മനുഷ്യരുടെ പ്രതിരോധത്തിൻ്റെ കഥകളാണ് ഇ. സന്തോഷ് കുമാറിൻ്റെ ‘നാരകങ്ങളുടെ ഉപമ’ യിൽ ഉള്ളത്.

മനുഷ്യൻ സ്വയം തിരിച്ചറിയുന്നതിൻ്റെ വഴികൾ വൈവിധ്യമുള്ളതാണ്. അവയിലൂടെയുള്ള പ്രയാണ ത്തിൽ ജീവിതം കൈ വിട്ടു പോകുന്നവരുടെ അനുഭവങ്ങൾ തേച്ചു മിനുക്കി അവതരിപ്പിക്കുന്നതിൽ കഥാകൃത്ത് അസാധാരണ മികവു പുലർത്തി എന്ന് ജഡ്ജിംഗ് പാനൽ വിലയിരുത്തി.

basheer-literary-award-to-e-santhosh-kumar-for-his-book-naarakangalude-upama-ePathram

വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് ചെയർമാൻ അഡ്വ. പി. കെ. ഹരി കുമാര്‍, കെ. സി. നാരായണൻ, പി. കെ. രാജ ശേഖരൻ, ഡോ. കെ. രാധാകൃഷ്ണ വാര്യർ എന്നിവർ അടങ്ങിയ ജഡ്ജിംഗ് പാനലാണ് പുരസ്കാരം നിശ്ചയിച്ചത്. 50,000 രൂപയും പ്രശസ്തി പത്രവും സി. എൻ. കരുണാകരൻ രൂപ കല്പന ചെയ്ത ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

വൈക്കം മുഹമ്മദ് ബഷീറിൻ്റെ ജന്മ ദിനമായ 2024 ജനുവരി 21  ന് ജന്മ ദേശമായ തലയോലപ്പറമ്പിലെ ബഷീർ സ്മാരക മന്ദിരത്തിൽ വച്ച് അവാർഡ് സമ്മാനിക്കും. Image Credit :  FB PAGE

- pma

വായിക്കുക: , , ,

Comments Off on ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്

വിജയകാന്ത് അന്തരിച്ചു

December 28th, 2023

actor-vijayakanth-passes-away-ePathram

പ്രശസ്ത നടനും ഡി. എം. ഡി. കെ നേതാവുമായ വിജയ കാന്ത് (71) അന്തരിച്ചു. ശ്വാസ കോശ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ട് ചികിത്സയിൽ ആയിരുന്നു. ഇതിനിടെ കൊവിഡ് ബാധിക്കുകയും വെൻറിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്.

1952 ആഗസ്റ്റ് 25 ന് തമിഴ്‌ നാട്ടിലെ മധുരൈ  യിൽ ആയിരുന്നു വിജയ കാന്തിൻ്റെ ജനനം. വിജയരാജ് അളകര്‍ സ്വാമി എന്നാണ് യഥാര്‍ത്ഥ പേര്.

എം. എ. കാജാ സംവിധാനം ചെയ്ത് 1979 ല്‍ റിലീസ് ചെയ്ത ‘ഇനിക്കും ഇളമൈ’ ആയിരുന്നു ആദ്യ ചിത്രം. ഉഴവന്‍ മകന്‍, വൈദേഹി കാത്തിരുന്താള്‍, നൂറാവത് നാള്‍, വെട്രി, ക്യാപ്റ്റൻ പ്രഭാകർ, ഊമൈ വിഴിഗള്‍, പുലന്‍ വിചാരണൈ, ക്ഷത്രിയന്‍, വീരന്‍ വേലുത്തമ്പി, കൂലിക്കാരന്‍, സെന്തൂരപ്പൂവേ, എങ്കള്‍ അണ്ണ, ഗജേന്ദ്ര, ധര്‍മ്മപുരി, രമണ തുടങ്ങി 157 ചിത്രങ്ങളില്‍ അഭിനയിച്ചു. വിരുദഗിരി എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.

ദേശീയ മുർ‌പോക്ക് ദ്രാവിഡ കഴകം (ഡി. എം. ഡി. കെ.) എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപകൻ കൂടിയായിരുന്ന വിജയ കാന്ത് രണ്ട് തവണ എം. എൽ. എ. ആയിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on വിജയകാന്ത് അന്തരിച്ചു

കാനം രാജേന്ദ്രൻ അന്തരിച്ചു

December 9th, 2023

kanam rajendran_epathram
കൊച്ചി : സി. പി. ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ (73) അന്തരിച്ചു. പ്രമേഹം ബാധിച്ച് കൊച്ചി യിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരിന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്‌ച വൈകുന്നേരം അഞ്ചര മണിയോടെ ആയിരുന്നു അന്ത്യം. മൃതദേഹം ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിക്കും.

തുടര്‍ന്ന് പൊതു ദര്‍ശനത്തിന് ശേഷം വിലാപ യാത്ര യായി സ്വദേശമായ കോട്ടയത്തേക്ക് കൊണ്ടു പോകും. സി. പി. ഐ. കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതു ദര്‍ശനത്തിനു വെക്കും. ശേഷം മൃതദേഹം കാനത്തെ വീട്ടിൽ എത്തിക്കും. ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടു വളപ്പില്‍ സംസ്കരിക്കും.

- pma

വായിക്കുക: , ,

Comments Off on കാനം രാജേന്ദ്രൻ അന്തരിച്ചു

പി. വത്സല അന്തരിച്ചു

November 22nd, 2023

novelist-p-valsala-passes-away-ePathram
കോഴിക്കോട് : പ്രശസ്ത എഴുത്തുകാരി പി. വത്സല (85) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് കോഴിക്കോട് മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇരുപത്തി അഞ്ചോളം ചെറുകഥാ സമാഹാരങ്ങളും 17 നോവലുകളും എഴുതിയിട്ടുണ്ട്.

നെല്ല്, നിഴലുറങ്ങുന്ന വഴികള്‍, കൂമന്‍ കൊല്ലി, ഉണിക്കോരൻ ചതോപാധ്യായ, കറുത്ത മഴ പെയ്യുന്ന താഴ്‌വര, ആഗ്നേയം, അരക്കില്ലം, ഗൗതമൻ, പാളയം, ചാവേർ, നമ്പറുകൾ, വിലാപം, പഴയ പുതിയ നഗരം, ആന വേട്ടക്കാരൻ, അനുപമയുടെ കാവൽക്കാരൻ, ഉച്ചയുടെ നിഴൽ, തകർച്ച എന്നിവയാണ് പ്രധാന കൃതികൾ.

നിഴലുറങ്ങുന്ന വഴികള്‍ എന്ന നോവല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. കൂടാതെ എഴുത്തച്ഛന്‍ പുരസ്‌കാരം, മുട്ടത്തു വര്‍ക്കി പുരസ്‌കാരം, സി. വി. കുഞ്ഞി രാമന്‍ സ്മാരക സാഹിത്യ അവാര്‍ഡ് എന്നിവയും പി. വത്സലയെ തേടി എത്തി.

ആദ്യ രചനയായ ‘നെല്ല്’ (1972) കുങ്കുമം അവാര്‍ഡ് നേടിയിരുന്നു. ആദിവാസി സമൂഹങ്ങളുടെ കഥ പറയുന്ന ഈ നോവലിനു പി. വത്സല തന്നെ തിരക്കഥ എഴുതി രാമു കാര്യാട്ട് സിനിമയാക്കി.

- pma

വായിക്കുക: , , , ,

Comments Off on പി. വത്സല അന്തരിച്ചു

Page 4 of 16« First...23456...10...Last »

« Previous Page« Previous « ചികിത്സയിലുള്ളവരെ ശൈഖ് ദിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സന്ദര്‍ശിച്ചു
Next »Next Page » കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha