അറബി സാഹിത്യ രചനകള്‍ മലയാളി കള്‍ക്ക് ആസ്വദിക്കുവാന്‍ അവസരങ്ങള്‍ സൃഷ്ടിക്കണം : കുഴൂര്‍ വിത്സണ്‍

July 8th, 2013

kuzhoor-wilson-epathram
ദോഹ : അറബ് ലോകത്തെ പ്രതിഭാധന രായ കവി കളുടേയും സാഹിത്യ കാരന്മാരുടേയും ക്രിയാത്മക രചന കളെ മലയാളി സമൂഹ ത്തിന് മനസ്സി ലാക്കുവാനും ആസ്വദി ക്കുവാനും അവസരങ്ങൾ ‍ സൃഷ്ടിക്കണ മെന്നും അറബ് ലോക വുമായുള്ള മലയാളി കളുടെ ബന്ധം കൂടുതൽ ‍ ഊഷ്മള മാക്കുവാൻ ‍സഹായകമാകുമെന്നും യുവ കവിയും മാധ്യമ പ്രവര്‍ത്തകനുമായ കുഴൂര്‍ വിത്സണ്‍ അഭിപ്രായപ്പെട്ടു.

ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥ കാരനുമായ അമാനുല്ല വടക്കാങ്ങര യുടെ പ്രഥമ കൃതി യായ അറബി സാഹിത്യ ചരിത്രം എന്ന ഗ്രന്ഥ ത്തിന്റെ സില്‍വർ ‍ജൂബിലി ആഘോഷ ചടങ്ങിൽ സംസാരിക്കുക യായിരുന്നു കുഴൂര്‍ വിത്സണ്‍.

അറബി സാഹിത്യവും കവിതയും മനസ്സിലാക്കു വാനും അടുത്തറി യുവാനും അറബ് ലോകത്ത് ജീവിക്കുന്നവർ ‍പോലും തയ്യാറാകുന്നില്ല എന്നത് ആശാ വഹമല്ല. അറബ് രചന കളെ പരിചയ പ്പെടുവാനും മലയാള ത്തിലേക്ക് ഭാഷാന്തരം ചെയ്യു വാനുമുള്ള ശ്രമങ്ങ ളുണ്ടാവണം. ഗള്‍ഫില്‍ നിന്നും അദ്ധ്വാനിച്ച് പണ മയക്കുന്നതു പോലെ സര്‍ഗ വ്യാപാര ത്തിലൂടെ ഒരു സാഹിത്യ സൃഷ്ടി യെങ്കിലും മലയാള ത്തിന് സമ്മാനി ക്കുവാൻ ‍ കഴിവും സൗകര്യ വുമുള്ള ഓരോ മലയാളിയും പരിശ്രമിക്കണം എന്ന് ചടങ്ങില്‍ മുഖ്യാഥിതി യായി പങ്കെടുത്ത കേരള സാഹിത്യ അക്കാദമി അംഗം പി. കെ. പാറക്കടവ് പറഞ്ഞു.

അറബി ഭാഷയും സംസ്‌കാരവും ലോക നാഗരികതക്ക് നല്‍കിയ സംഭാവനകൾ ‍ അമൂല്യ മാണ്. കവിതാ രംഗത്ത് ഉജ്വല മായ സംഭാവനകൾ ‍ നല്‍കിയ അറബ് സാഹിത്യ കാരന്മാർ ‍ ഗദ്യ സാഹിത്യ ത്തിലും ഉന്നത സൃഷ്ടി കളാണ് സമ്മാനി ച്ചിട്ടുള്ളത്. ഈ കൃതി കൾ ‍ പഠിക്കുവാനും ആസ്വദി ക്കുവാനും അവസര ങ്ങളുണ്ടാവണം. സാമൂഹ്യ സാംസ്‌കാരിക വിനിമയ രംഗത്ത് വമ്പിച്ച മാറ്റ ത്തിന് ഈ സംവാദ ങ്ങളും കൊള്ള കൊടുക്കകളും കാരണ മാകുമെന്ന് അവർ പറഞ്ഞു. ഒരു പുസ്തകം കാൽ ‍നൂറ്റാണ്ട് കാലം സജീവമായി നിലനില്‍ക്കുക എന്നത് വലിയ നേട്ട മാണെന്നും അറബി ഭാഷാ സാഹിത്യ പഠന രംഗത്ത് അമാനുല്ലയുടെ സംഭാവന വിലപ്പെട്ട താണെന്നും ചടങ്ങിൽ സംസാരി ച്ചവർ ‍അഭിപ്രായപ്പെട്ടു.

ഖത്തര്‍ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡണ്ട് റഈസ് അഹമദ്, കെ. എം. വര്‍ഗീസ്, ശംസുദ്ധീന്‍ ഒളകര, അബ്ദുൽ ഗഫൂര്‍, കെ. മുഹമ്മദ് ഈസ, അഹമ്മദ് കുട്ടി അറലയിൽ, മശ്ഹൂദ് തിരുത്തി യാട്, എം. ടി. നിലമ്പൂർ, മുഹമ്മദ് പാറക്കടവ്, ഇസ്മാഈൽ ‍മേലടി, യതീന്ദ്രൻ ‍മാസ്റ്റർ, അഹമദ് തൂണേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. ആസഫ് അലി സ്വാഗതവും അമാനുല്ല വടക്കാങ്ങര നന്ദിയും പറഞ്ഞു.

-കെ. വി. അബ്ദുൽ അസീസ്‌, ചാവക്കാട് – ഖത്തർ

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചിരന്തന മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

July 8th, 2013

ദുബായ് : ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ദുബായ് ചിരന്തന സാംസ്‌കാരിക വേദി നല്‍കി വരുന്ന യു. എ. ഇ. എക്‌സ്‌ചേഞ്ച് – ചിരന്തന മാധ്യമ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു.

ജയ് ഹിന്ദ്‌ ടി. വി. മിഡില്‍ ഈസ്റ്റ് ബ്യൂറോ ചീഫ് എല്‍വിസ് ചുമ്മാര്‍, ഏഷ്യാനെറ്റ് ന്യൂസ് ബ്യൂറോ ചീഫ് ഇ. സതീഷ്, ഗള്‍ഫ് ടുഡേ കണ്‍സല്‍ട്ടന്‍റ് എഡിറ്റര്‍ പി. വി. വിവേകാനന്ദന്‍, ഹിറ്റ് എഫ്. എം. റേഡിയോ അവതാരക സിന്ധു ബിജു എന്നിവര്‍ക്കാണ് പുരസ്‌കാരം.

സ്വര്‍ണ മെഡലും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരങ്ങള്‍ ജൂലായ്‌ 24 ന് സമ്മാനിക്കും എന്ന് ചിരന്തന ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൊച്ചുമക്കളുടെ വിവാഹത്തിനൊപ്പം 92 കാരന്‍ 22 കാരിയെ നിക്കാഹ് കഴിച്ചു

July 6th, 2013

സാമറ: 92 ആം വയസ്സില്‍ 22 കാരിയെ വിവാഹം കഴിക്കുക. അതും കൊച്ചുമക്കളുടെ വിവാഹത്തിനൊപ്പം. മുസലി മുഹമ്മദ് അല്‍ മുജാമി എന്ന ഇറാഖി പൌരനാണ് കൊച്ചുമകളുടെ പ്രായമുള്ള യുവതിയെ കൊച്ചുമക്കളുടെ വിവാത്തിനൊപ്പം വധുവാക്കി വാര്‍ത്തകളില്‍ ഇടം പിടിച്ചത്. കൌമാരപ്രായത്തിലുള്ള കൊച്ചുമക്കളുടേയും മുത്തശ്ശന്റേയും വിവാഹം ഒരേ വേദിയില്‍ ആയിരുന്നു. മുസലിയുടേത് രണ്ടാം വിവാഹമാണ്. ആദ്യഭാര്യയില്‍ ഇയാള്‍ക്ക് 16 മക്കള്‍ ഉണ്ട്.

ഗംഭീര കലാപരിപാടികളോടെ ആയിരുന്നു ഇവരുടെ വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നത്. 92 കാരനായ മുക് ലിഫ് അല്‍ ജബുരി എന്ന 22 കാരിയും മുസലിയും തമ്മിലുള്ള വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയകളിലും വൈറലായി കഴിഞ്ഞു.

- എസ്. കുമാര്‍

വായിക്കുക:

1 അഭിപ്രായം »

ഇ. പി. ഷെഫീഖിന് യാത്രയയപ്പ് നല്‍കി

July 2nd, 2013

gulf-madhyamam-ep-shefeek-imf-sent-off-ePathram
ദുബായ് : കൊച്ചി യിലേക്ക് സ്ഥലംമാറി പ്പോകുന്ന ഗള്‍ഫ് മാധ്യമം ദിനപ്പത്ര ത്തിന്റെ സീനിയര്‍ കറസ്‌പോണ്ടന്‍റ് ഇ. പി. ഷെഫീഖിന് ദുബായിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ഇന്ത്യന്‍ മീഡിയാ ഫോറം (ഐ. എം. എഫ്.) യാത്രയയപ്പ് നല്‍കി.

ഐ. എം. എഫ്. പ്രസിഡന്‍റ് എല്‍വിസ് ചുമ്മാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലിയോ രാധാകൃഷ്ണന്‍, ഫൈസല്‍ ബിന്‍ അഹമ്മദ്, ശ്രീജിത്ത് ലാല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.  ഇ. പി. ഷെഫീഖ് മറുപടി പ്രസംഗം നടത്തി.

ഗള്‍ഫ് മാധ്യമം അബുദാബി ബ്യൂറോ ചീഫ്‌ ആയിരുന്ന ഇ. പി. ഷെഫീഖ്, ഇന്ത്യന്‍ മീഡിയ അബുദാബി യിലും (ഇമ) സജീവ മായിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി പ്രകാശനം ചെയ്തു

June 24th, 2013

qatar-gulf-business-card-directory-2013-ePathram
ദോഹ : ഗള്‍ഫ് മേഖല സാമ്പത്തിക രംഗത്ത് ശക്ത മായ കുതിച്ചു ചാട്ടം നടത്തു കയാണെന്നും അന്താരാഷ്ട്ര അടിസ്ഥാന ത്തിൽ ‍തന്നെ നിക്ഷേപത്തിന് ഏറ്റവും അനു യോജ്യ മായ മേഖല യായി സാമ്പത്തിക ഭൂപട ത്തിൽ ഖത്തർ സ്ഥാനം പിടിച്ച തായും ഇന്ത്യൻ ബിസിനസ് ആന്റ് പ്രൊഫഷണൽ നെറ്റ്വര്‍ക് പ്രസിഡണ്ട് ആസിം അബ്ബാസ് അഭിപ്രായപ്പെട്ടു.

ഗ്രാന്റ് ഖത്തർ ‍പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ‍മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി യുടെ ഏഴാമത് പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.

ഗള്‍ഫ് രാജ്യങ്ങൾ സാമ്പത്തിക രംഗത്ത് സ്വീകരിക്കുന്ന ഉദാര വല്‍ക്കരണവും നിക്ഷേപ ചങ്ങാത്ത സമീപനവും കൂടുതൽ സംരംഭ കരെ ഈ മേഖല യിലേക്ക് കൊണ്ടു വരുന്നുണ്ട്. സാമ്പത്തിക സാമൂഹ്യ സാംസ്‌കാരിക കായിക രംഗ ങ്ങളിൽ മാതൃകാ പരമായ നടപടി കളിലൂടെ ഗള്‍ഫ് മേഖല യിൽ ‍അസൂയാ വഹമായ പുരോഗതി യാണ് ഖത്തർ കൈ വരിക്കുന്നത്.

റിയൽ എസ്റ്റേറ്റ് മേഖല യിലും വിദ്യാഭ്യാസ രംഗത്തും അടക്കം വിവിധ മേഖല കളില്‍ ഖത്തറിന്റെ നേട്ട ങ്ങളും പുരോഗതി യിലേക്കുള്ള കുതിച്ചു ചാട്ടവും ഏറെ വിസ്മയ കരമാണ്.

പുതിയ സംരംഭ കര്‍ക്കും നില വിലുള്ള വ്യവസായി കള്‍ക്കും തങ്ങളുടെ പ്രവര്‍ത്തന ങ്ങൾ അനായാസം നിര്‍വഹി ക്കുവാൻ ‍ സഹായ കരമായ സംരംഭ മാണ് ബിസിനസ് കാര്‍ഡ് ഡയറക്ടറി. ഇന്ത്യ യിൽ നിന്നും ഖത്തറിലെത്തു ബിസിനസ് സംഘ ങ്ങളൊക്കെ ഈ ഡയറക്ടറി പ്രയോജനപ്പെടുന്നു എന്നും ആസിം അബ്ബാസ് പറഞ്ഞു.

ഡയറക്ടറിയുടെ ആദ്യ പ്രതി നിസാർ ചോമയിൽ ഏറ്റുവാങ്ങി. ഉപ ഭോക്താ ക്കളുടേയും സംരംഭ കരുടേയും താല്‍പര്യവും നിര്‍ദേശവും കണക്കി ലെടുത്ത് താമസി യാതെ ഡയറക്ടറി ഓണ്‍ ലൈനിലും ലഭ്യമാക്കും എന്ന്‍ അമാനുല്ല വടക്കാങ്ങര പറഞ്ഞു.

ശുക്കൂർ ‍കിനാലൂർ ‍അധ്യക്ഷത വഹിച്ചു. എം. പി. ഹസ്സൻ കുഞ്ഞി, സിദ്ധീഖ് പുറായിൽ എന്നിവർ സംസാരിച്ചു.

– കെ. വി. അബ്ദുൽ അസീസ്‌ ചാവക്കാട് – ഖത്തർ

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കുതന്ത്ര ശിരോമണി ടെലി ഫിലിം ഖത്തറില്‍ പ്രകാശനം ചെയ്തു
Next »Next Page » രക്തദാന ക്യാമ്പ് മാതൃക യായി »



  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine