അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം ; ഇന്ത്യ തിരിച്ചടിക്കുന്നു

March 6th, 2019

india-pak-epathram

ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പാകിസ്ഥാന്‍റെ പ്രകോപനം.രജൗരി ജില്ലയിലെ സുന്ദർബനി സെക്ടറിലെ ഇന്ത്യൻ സൈനിക പോസ്റ്റിന് നേരെയാണ് പാക് സൈന്യം വെടിയുതിർത്തത്.പുലർച്ചെ മൂന്നരയോടെ തുടങ്ങിയ പാക് വെടിവയ്പ് നാലര വരെ നീണ്ടു.

ഇന്ത്യൻ സൈന്യം ഇന്നലെയും ഇന്നും ശക്തമായി തിരിച്ചടിച്ചു. ഫെബ്രുവരി 26-ന് നടന്ന ബാലാകോട്ട് പ്രത്യാക്രമണത്തിന് ശേഷം എല്ലാ ദിവസവും അതിർത്തിയിൽ പാക് സൈന്യം നിയന്ത്രണരേഖയിൽ ശക്തമായ വെടിവയ്പും ഷെല്ലാക്രമണവും തുടരുകയാണ്. അതേസമയം, ജമ്മു കാശ്മീരിലെ ത്രാലിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകര‌‌രെ വധിച്ചു.

- അവ്നി

വായിക്കുക: , , , ,

Comments Off on അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം ; ഇന്ത്യ തിരിച്ചടിക്കുന്നു

പാക്കിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചു

March 2nd, 2019

nirmala-sitharaman-meets-abhinandan-varthaman-ePathram
ന്യൂഡല്‍ഹി : പാക്കിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥരിൽ നിന്നും ശാരീരിക ഉപദ്രവം ഉണ്ടായില്ല എങ്കിലും മാന സിക പീഡനം നേരിട്ടു എന്ന് വിംഗ് കമാന്‍ ഡര്‍ അഭി നന്ദന്‍ വർദ്ധ മാൻ വെളിപ്പെടുത്തി എന്ന് ഔദ്യോ ഗിക വൃത്ത ങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി യായ എ. എന്‍. ഐ. റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ അതിര്‍ത്തി ലംഘിച്ച പാക് യുദ്ധ വിമാനത്തെ തുരത്തു ന്നതി നിടെ അദ്ദേഹം പറത്തിയ മിഗ് – 21 പോര്‍ വിമാനം പാക് അധീന കശ്മീ രില്‍ തകര്‍ന്നു വീണതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച യാണ് അഭിനന്ദനെ പാക്കി സ്ഥാന്‍ സേന പിടികൂടിയത്.

അറുപത് മണിക്കൂറു കൾക്കു ശേഷം വെള്ളി യാഴ്ച വൈകു ന്നേര മാണ് വിംഗ് കമാന്‍ ഡര്‍ അഭിനന്ദന്‍ ഇന്ത്യ യില്‍ തിരികെ എത്തിയത്. പിന്നീട് വൈദ്യ പരി ശോധന ക്കു വിധേയ നായ അഭിനന്ദനെ കേന്ദ്ര പ്രതി രോധ മന്ത്രി നിര്‍മ്മല സീതാ രാമനും മുതിര്‍ന്ന വ്യോമസേന ഉദ്യോ ഗസ്ഥരും സന്ദര്‍ശി ച്ചിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on പാക്കിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചു

അഭിനന്ദന്‍ വാഗ അതിര്‍ത്തിയിലെത്തി

March 1st, 2019

abhinandan-varthaman-wagah-border-epathram

ന്യൂഡല്‍ഹി : ശത്രുരാജ്യത്തെ പീഡനത്തിലും ചോദ്യം ചെയ്യലിലും പതറാതെ, ധീരനായി സാഭിമാനം നിലകൊണ്ട വൈമാനികൻ അഭിനന്ദന്‍ വര്‍ധമാന്‍ വാഗ അതിര്‍ത്തിയിലെത്തി. അഭിനന്ദനെ സ്വീകരിക്കാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ മുതിര്‍ന്ന ഒരു സംഘം ദില്ലിയില്‍ നിന്ന് വാഗാ അതിര്‍ത്തിയിലെത്തി.

പാക്ക് സൈന്യത്തിന്റെ കൈകളിൽ അകപ്പെട്ടിട്ടും അഭിനന്ദൻ പ്രകടിപ്പിച്ച ധൈര്യവും രാജ്യസ്നേഹവും ലോകത്തെയാകെ അമ്പരിപ്പിച്ചു. പിടിയിലാകുംമുൻപ് അഭിനന്ദൻ പ്രദർശിപ്പിച്ച ധീരതയേയും ചങ്കൂറ്റത്തെയും പാക്ക് മാധ്യമങ്ങൾക്കു പോലും പുകഴ്‍ത്താതിരിക്കാനായില്ല. ഇന്ത്യൻ സൈനിക താവളങ്ങളെയും സൈന്യത്തെയും ആക്രമിക്കാൻ ലക്ഷ്യമിട്ടെത്തിയ പാക്ക് പോർവിമാനങ്ങളെ തുരത്തുന്നതിനിടെയാണ് അഭിനന്ദൻ ശത്രു സൈന്യത്തിന്റെ പിടിയിൽപ്പെടുന്നത്.

- അവ്നി

വായിക്കുക: , , ,

Comments Off on അഭിനന്ദന്‍ വാഗ അതിര്‍ത്തിയിലെത്തി

പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ആക്രമണം; തകര്‍ത്തത് ഏറ്റവും വലിയ ഭീകര ക്യാമ്പ്

February 26th, 2019

fighter jets-epathram

ന്യൂഡല്‍ഹി : ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാക് ഭീകര ക്യാമ്പുകള്‍ തകര്‍ത്തെറിയാന്‍ എടുത്തത് 21 മിനിറ്റ്. ബാലാകോട്ട്, മുസാഫറാബാദ്, ചകോതി എന്നിവിടങ്ങളിലെ ഭീകര പരിശീലന ക്യാമ്പുകളാണ് 1000 കിലോയോളം സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് മിറാഷ് വിമാനങ്ങള്‍ തകര്‍ത്തെറിഞ്ഞത്.

ബാലാകോട്ടയിലാണ് ആക്രമണത്തിന് തുടക്കം കുറിച്ചത്. ജയ്ഷെ മുഹമ്മദ്, ലഷ്കറെ തായിബ, ഹിസ്ബുല്‍ മുജാഹിദ്ദീന്‍ എന്നീ പാക് ഭീകരസംഘടനകളുടെ ക്യാമ്പുകളാണ് ഇവിടെ തകര്‍ത്തത്. ഇന്ത്യ വിട്ടയച്ച പാക് ഭീകരനായ മൗലാന മസൂദ് അസര്‍ 2001 ല്‍ സ്ഥാപിച്ചതാണ് ബാലാക്കോട്ടയിലെ ജയ്ഷെ പരിശീലന ക്യാമ്പ്.

ഇന്ത്യയില്‍ കൂടുതല്‍ ആക്രമണം നടത്താന്‍ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ തയാറെടുക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ കൃത്യമായി വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ആക്രമണം നടത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

- അവ്നി

വായിക്കുക: , , , , ,

Comments Off on പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ആക്രമണം; തകര്‍ത്തത് ഏറ്റവും വലിയ ഭീകര ക്യാമ്പ്

നദീ ജലം പങ്കു വെക്കില്ല – കടുത്ത നട പടി യുമായി ഇന്ത്യ

February 21st, 2019

nitin-gadkari-2018-union-transport-minister-ePathram
ന്യൂഡൽഹി : പുല്‍വാമ ചാവേര്‍ ആക്രമണ ത്തിനു പിന്നാലെ പാക്കിസ്ഥാന് എതിരെ കടു ത്ത നടപടി യു മായി ഇന്ത്യ രംഗത്ത്. മൂന്നു നദി കളിലെ ജലം പങ്കു വെക്കുന്നത് നിര്‍ത്തും എന്ന് കേന്ദ്ര ജല വിഭവ വകുപ്പു മന്ത്രി നിതിൻ ഗഡ് കരി പറഞ്ഞു.

ഇതിന്‍റെ ഭാഗ മായി സത്‌ലജ്, രവി, ബിയാസ് എന്നീ മൂന്നു നദി കളി ലെ വെള്ളം ജമ്മു കശ്മീ രി ലേക്കും പഞ്ചാബി ലേക്കും വഴി തിരിച്ചു വിടും.

‘പാക്കിസ്ഥാനുമായി വെള്ളം പങ്കു വെക്കുന്നത് അവ സാനി പ്പിക്കു വാന്‍ നമ്മുടെ സർക്കാർ തീരു മാനിച്ചു. കിഴക്കൻ നദി കളി കളിൽ നിന്നു വരു ന്ന വെള്ളം ജമ്മു കശ്മീർ, പഞ്ചാബ് സംസ്ഥാന ങ്ങളി ലേക്ക് വഴി തിരിച്ചു വിടും.’ നിതിൻ ഗഡ് കരി ട്വീറ്റ് ചെയ്തു.

സിന്ധു നദീ ജല കരാർ പ്രകാരം, പോഷക നദി കളായ രവി, സത്‌ലജ്, ബിയാസ് എന്നി വയിലെ വെള്ളം ഇന്ത്യ ക്കും ഛലം, ചിനാബ്, സിന്ധു എന്നീ നദി കളിലെ ജലം പാക്കിസ്ഥാനും ഉള്ള താണ്. വിഭജന ത്തിന് ശേഷ മാണ് ഇരു രാജ്യ ങ്ങളും മൂന്നു നദി കള്‍ വീതം പങ്കിട്ടെടു ത്തത്. എന്നാല്‍ കരാർ പ്രകാരമുള്ള 93–94 ശതമാനം ജലം മാത്ര മാണ് ഇന്ത്യ ഉപ യോഗി ക്കു ന്നത്.

- pma

വായിക്കുക: , , , , , , , , , ,

Comments Off on നദീ ജലം പങ്കു വെക്കില്ല – കടുത്ത നട പടി യുമായി ഇന്ത്യ

Page 11 of 18« First...910111213...Last »

« Previous Page« Previous « ക്രിക്കറ്റ് ടൂര്‍ണ്ണ മെന്റ് : മാര്‍ത്തോമ്മ യുവജന സഖ്യം ജേതാക്കള്‍
Next »Next Page » മ​ല​യാ​ളി സ​മാ​ജം ബേ​ബി ഷോ ​സം​ഘ​ടി​പ്പി​ച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha