ഫ്‌ളു മോക്‌സ് എന്ന മരുന്നിന് യു. എ. ഇ. യിൽ വിലക്ക്

March 14th, 2017

flumox-medicine-not-allowed-in-uae-ePathram
ദുബായ് : ഫ്‌ളു മോക്‌സ് എന്ന മരുന്നിന് യു. എ. ഇ. യിൽ വിലക്ക്. ഇനി മുതൽ ഈ മരുന്ന് രാജ്യത്ത് അനുവദനീയം അല്ല എന്നും ലഭ്യ മാവുക യില്ലാ എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഫ്‌ളു മോക്‌സ് യു. എ. ഇ. യിൽ റജിസ്‌റ്റർ ചെയ്‌തിട്ടില്ല എന്നും മരുന്നു കളെ കുറിച്ചും ആരോഗ്യ സംബന്ധ മായ വിഷയ ങ്ങളെ കുറിച്ചും പ്രതി പാദി ക്കുന്ന വീഡിയോ കൾ സാമൂഹിക മാധ്യമ ങ്ങളിൽ പങ്കു വെക്കരുത് എന്നും അധികൃ തർ ഓർമ്മി പ്പിച്ചു.

ഈജിപ്‌തിലെ ഒരു പ്രമുഖ കമ്പനി നിർമ്മി ക്കുന്ന ഈ മരുന്നു മായി യു. എ. ഇ. യി ലേക്ക് വരരുത് എന്നും യാത്ര ക്കാർക്കു മുന്നറി യിപ്പു നൽകി യിട്ടുണ്ട്.

-Image Credit : WAM

- pma

വായിക്കുക: , , , ,

Comments Off on ഫ്‌ളു മോക്‌സ് എന്ന മരുന്നിന് യു. എ. ഇ. യിൽ വിലക്ക്

പ്രശാന്ത് മങ്ങാട് എൻ. എം. സി. ഹെൽത്തിന്റെ സി. ഇ. ഒ.

March 9th, 2017

prasanth-mangat-epathram
അബുദാബി : ഗൾഫ് മേഖല ഉൾപ്പെടെ വിവിധ രാജ്യ ങ്ങളി ലായി വ്യാപിച്ചു വള രുന്ന എൻ. എം. സി. ഹെൽത്ത് പി. എൽ. സി. യുടെ പുതിയ ചീഫ് എക്സി ക്യൂട്ടീവ് ഓഫീ സറായി പ്രശാന്ത് മങ്ങാടിനെ നിയമിച്ചു. നിലവിൽ ഡെപ്യൂട്ടി സി. ഇ. ഒ. യുടെയും എക്സി ക്യൂട്ടീവ് ഡയ റക്ടറു ടെയും ചുമതല വഹിച്ചു വരുന്ന പ്രശാന്തി ന്റെ നിയമനം മാർച്ച് 8 മുതൽ പ്രാബല്യ ത്തിൽ വരും.

കഴിഞ്ഞ ഒരു വ്യാഴ വട്ട ക്കാല മായി എൻ. എം. സി. യിൽ വിവിധ തസ്തി കകളിൽ പ്രവർത്തി ക്കുന്ന പ്രശാന്ത് മങ്ങാട്, എൻ. എം. സി. ഹെൽത്ത് കെയർ ലണ്ടൻ സ്റ്റോക്ക് എക്സ് ചേഞ്ചി ന്റെ പ്രീമിയം കാറ്റ ഗറി യിൽ പ്രവേ ശിക്കു ന്നതിനും നവീന മായ ബിസിനസ്സ് നയ ങ്ങളി ലൂടെ ചെറിയ കാല യളവു കൊണ്ട് കമ്പനിയെ അജയ്യ സ്ഥാനത്ത് എത്തി ക്കുന്ന തിലും വഹിച്ച നിസ്തുല മായ പങ്ക് പരി ഗണിച്ച് എൻ. എം. സി. സ്ഥാപ കൻ ഡോ. ബി. ആർ. ഷെട്ടി യാണ് സി. ഇ. ഒ. സ്ഥാന ത്തേക്ക് ശുപാർശ ചെയ്തത്. സ്ഥാനം ഒഴി യുന്ന സി. ഇ. ഒ. ഡോ. ബി. ആർ. ഷെട്ടി, ചെയർ മാൻ എച്ച്. ജെ. മാർക്ക് ടോംപ്‌കിൻസി നൊപ്പം ജോയിന്റ് നോൺ. എക്സി ക്യൂട്ടീവ് ചെയർ മാനാ യി തുടരും.

1975 ൽ അബു ദാബി യിൽ ചെറിയ ഒരു ക്ലിനിക്കും ഫാർമസിയു മായി ഡോ. ബി. ആർ. ഷെട്ടി യുടെ നേതൃത്വ ത്തിൽ ആരംഭിച്ച എൻ. എം. സി. ക്ക് ഇപ്പോൾ ഗൾഫിലും യൂറോപ്പിലും ഉൾപ്പെടെ ആറ് രാജ്യ ങ്ങളി ലായി നിത്യേന 11,000 ൽ പരം രോഗി കളെ പരി ചരി ക്കുന്ന മുപ്പത് ആശു പത്രി കളും 1,200 ഓളം ഡോക്ടർ മാരും ഉൾപ്പെ ടുന്ന വലിയൊരു ശൃംഖല യുണ്ട്.

ആരോഗ്യ രക്ഷാ രംഗത്ത് ദശക ങ്ങളി ലൂടെ അതി പ്രശസ്ത മായ എൻ. എം. സി. എന്ന വലിയ പ്രസ്ഥാന ത്തിന്റെ സി. ഇ. ഒ. പദവി വലിയ സന്തോ ഷവും അതിലേറെ ചുമതലാ ബോധവും ഉളവാക്കുന്നു എന്ന് പ്രശാന്ത് മങ്ങാട് പ്രതി കരിച്ചു.

തന്റെ ഉത്തര വാദിത്വ ങ്ങൾ തിരിച്ചറി യുവാനും കണിശ മായി നിറ വേറ്റു വാനും ഗുരു തുല്യം കൂടെ നിന്ന ഡോ. ബി. ആർ. ഷെട്ടി എന്ന ധിഷണാ ശാലി യുടെ മാർഗ്ഗ നിർദ്ദേ ശവും അദ്ധ്യാ പനവു മാണ് എൻ. എം. സി. ഹെൽത്ത് കെയറി നെ ആഗോള തല ത്തിലേക്ക് ഉയർ ത്തുവാനും വ്യാപി പ്പി ക്കുവാ നും തനിക്ക് കരുത്തു നൽകിയത് എന്നും പ്രശാന്ത് മങ്ങാട് പറഞ്ഞു.

കാലാനുസൃത മായ മേന്മ കളും സാങ്കേ തിക സൗകര്യ ങ്ങളും ഉൾക്കൊ ണ്ടു കൊണ്ട് ഡോ. ബി. ആർ. ഷെട്ടി എൻ. എം. സി. യിലൂടെ മുന്നോട്ടു വെച്ച മനുഷ്യത്വ പരമായ ചികിത്സാ സംവി ധാന ങ്ങളുടെ വളർച്ചയും വ്യാപന വും തന്റെ പ്രധാന പരി ഗണന ആയിരിക്കും എന്നും അദ്ദേഹം സൂചിപ്പിച്ചു.

എൻ. എം. സി. ഹെൽത്ത് എന്ന നാമ ത്തോടെ 2015ൽ പുതിയ ആഗോള മുഖവും വിലാസവും നേടിയ എൻ. എം. സി. ക്ക് ലഭി ക്കാവുന്ന ഏറ്റവും അനു യോജ്യ നായ ഡോ. ഷെട്ടി യുടെ പിൻ ഗാമി യാണ് പ്രശാന്ത് മങ്ങാട് എന്ന് ഇപ്പോഴത്തെ ഇൻഡി പെൻഡന്റ് നോൺ. എക്സി ക്യൂട്ടീവ് ചെയർ മാൻ എച്ച്. ജെ. മാർക്ക് ടോംപ്‌കിൻസ് പറഞ്ഞു.

അതു പോലെ സുദീർഘ മായ സേവന പരിചയവും പ്രാഗത്ഭ്യ വുമുള്ള ഡോ. ബി. ആർ. ഷെട്ടി ജോയിന്റ് നോൺ. എക്സി ക്യൂട്ടീവ് ചെയർമാനായി വരുന്ന തിനെ ബോർഡ് അംഗ ങ്ങൾ മുക്ത കണ്ഠം സ്വാഗതം ചെയ്യുക യാണ് എന്നും ഈ മാറ്റ ങ്ങൾ ബിസിനസ്സിന് പുതിയ ഊർജ്ജം പകരുവാനും ഓഹരി ഉടമ കൾക്ക് വലിയ നേട്ട ങ്ങൾ ഉറപ്പു വരു ത്തുവാനും സഹായ കമാണ്‌ എന്നും മാർക്ക് ടോംപ്‌കിൻസ് കൂട്ടിച്ചേർത്തു.

 

- pma

വായിക്കുക: , , ,

Comments Off on പ്രശാന്ത് മങ്ങാട് എൻ. എം. സി. ഹെൽത്തിന്റെ സി. ഇ. ഒ.

ആരോഗ്യ രംഗത്തെ ഊന്നൽ സ്വാഗതാർഹം : പ്രശാന്ത് മങ്ങാട്

March 4th, 2017

prasanth-mangat-epathram
അബുദാബി : കേരള ത്തിലെ പൊതു ജന വിഭാഗ ങ്ങൾക്ക് ആശ്വസി ക്കുവാൻ വക നല്കുന്ന സ്വപ്ന സദൃശ മായ പല പ്രഖ്യാപന ങ്ങളും നിറഞ്ഞ കേരള ബഡ്‌ജറ്റ്‌ പ്രവാസീ മലയാളി കളെയും ഉൾ ക്കൊള്ളുന്നു എന്നത് ആശാ വഹമാണ് എന്ന് എൻ. എം. സി. ഹെൽത്ത് കെയർ ഡെപ്യൂട്ടി സി. ഇ. ഒ. യും എക്സി ക്യൂട്ടീവ് ഡയറക്ട റുമായ പ്രശാന്ത് മങ്ങാട് അഭി പ്രായ പ്പെട്ടു.

പൊതു ജന ആരോഗ്യ നിലവാര ത്തിൽ ഇന്ത്യ യിലെ തന്നെ മാതൃക യായ കേരള ത്തിൽ, ആരോഗ്യ രംഗത്തെ പുതിയ ആവശ്യ ങ്ങളും സാഹ ചര്യ ങ്ങളും കണ്ടറിഞ്ഞ് പല പദ്ധതി കളും പരി പാടി കളും ഈ ബഡ്ജറ്റിൽ ഉൾ ക്കൊണ്ടി ട്ടുണ്ട്.

മെഡിക്കൽ കോളേജ് ആശു പത്രി കൾ മുതൽ ഗ്രാമങ്ങ ളിലെ പ്രാഥമിക ആരോഗ്യ കേന്ദ്ര ങ്ങൾ വരെ സാധാ രണ ക്കാർ കൂടുതൽ ആശ്രയി ക്കുന്ന ചികിത്സാ സംവിധാന ങ്ങളെ നവീ കരി ക്കുവാനും ശക്തി പ്പെടു ത്തു വാനും ഉള്ള നിർദ്ദേശ ങ്ങൾ സ്വാഗതാർഹം.

ചികിത്സ എന്നതിനൊപ്പം തന്നെ പ്രതിരോധ ത്തിനും ഊന്നൽ നല്കുന്നത് നല്ല സമീപനം തന്നെ. പെരുകി വരുന്ന ജീവിത ശൈലീ രോഗ ങ്ങളായ ഹൃദ്രോഗം, കരൾ – വൃക്ക രോഗം, പ്രമേഹം, അർബുദം, പക്ഷാ ഘാതം എന്നിവ യുടെ ഭാരിച്ച ചിലവു കൾ താങ്ങാൻ കഴി യാത്ത സാധാരണ ക്കാർക്ക് ഇത്തരം ചികിത്സ കളും മരുന്നും ലഭ്യ മാക്കുന്ന തിനും ഈ ബഡ്ജറ്റ് ലക്ഷ്യ മിടുന്നു. എല്ലാ വിഭാഗ ങ്ങൾക്കും അനുയോജ്യ മായ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ ഉൾപ്പെടെ പലതും ജനോപ കാര പ്രദമാണ് എന്നും പ്രശാന്ത് മങ്ങാട് പറഞ്ഞു.

കൃഷി, വിദ്യാഭ്യാസം, വ്യവസായം, അടിസ്ഥാന സൗകര്യ വികാസം, ശിശു ക്ഷേമം, സ്ത്രീ സുരക്ഷ, ഭിന്ന ലിംഗ ക്കാരുടെ ക്ഷേമം തുടങ്ങി പലതിലും ധന മന്ത്രി യുടെ നല്ല ഊന്നലുണ്ട്. ധന ക്കമ്മി പരിഹരി ക്കുന്ന തിനും വിഭവ സമാഹ രണം ത്വരിത പ്പെടു ത്തുന്ന തിനും സാധി ച്ചാൽ പ്രഖ്യാ പിക്ക പ്പെട്ട പദ്ധതി കൾ പലതും സാദ്ധ്യമാകും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ അവതരണ പൂർത്തിക്കു മുമ്പ് ബഡ്‌ജറ്റ്‌ വിവര ങ്ങൾ ചോർന്നത് അഭികാമ്യമല്ല എന്നും അദ്ദേഹം സൂചിപ്പിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ആരോഗ്യ രംഗത്തെ ഊന്നൽ സ്വാഗതാർഹം : പ്രശാന്ത് മങ്ങാട്

ആരോഗ്യ രംഗത്തെ ഊന്നൽ സ്വാഗതാർഹം : പ്രശാന്ത് മങ്ങാട്

March 4th, 2017

prasanth-mangat-epathram
അബുദാബി : കേരള ത്തിലെ പൊതു ജന വിഭാഗ ങ്ങൾക്ക് ആശ്വസി ക്കുവാൻ വക നല്കുന്ന സ്വപ്ന സദൃശ മായ പല പ്രഖ്യാപന ങ്ങളും നിറഞ്ഞ കേരള ബഡ്‌ജറ്റ്‌ പ്രവാസീ മലയാളി കളെയും ഉൾ ക്കൊള്ളുന്നു എന്നത് ആശാ വഹമാണ് എന്ന് എൻ. എം. സി. ഹെൽത്ത് കെയർ ഡെപ്യൂട്ടി സി. ഇ. ഒ. യും എക്സി ക്യൂട്ടീവ് ഡയറക്ട റുമായ പ്രശാന്ത് മങ്ങാട് അഭി പ്രായ പ്പെട്ടു.

പൊതു ജന ആരോഗ്യ നിലവാര ത്തിൽ ഇന്ത്യ യിലെ തന്നെ മാതൃക യായ കേരള ത്തിൽ, ആരോഗ്യ രംഗത്തെ പുതിയ ആവശ്യ ങ്ങളും സാഹ ചര്യ ങ്ങളും കണ്ടറിഞ്ഞ് പല പദ്ധതി കളും പരി പാടി കളും ഈ ബഡ്ജറ്റിൽ ഉൾ ക്കൊണ്ടി ട്ടുണ്ട്.

മെഡിക്കൽ കോളേജ് ആശു പത്രി കൾ മുതൽ ഗ്രാമങ്ങ ളിലെ പ്രാഥമിക ആരോഗ്യ കേന്ദ്ര ങ്ങൾ വരെ സാധാ രണ ക്കാർ കൂടുതൽ ആശ്രയി ക്കുന്ന ചികിത്സാ സംവിധാന ങ്ങളെ നവീ കരി ക്കുവാനും ശക്തി പ്പെടു ത്തു വാനും ഉള്ള നിർദ്ദേശ ങ്ങൾ സ്വാഗതാർഹം.

ചികിത്സ എന്നതിനൊപ്പം തന്നെ പ്രതിരോധ ത്തിനും ഊന്നൽ നല്കുന്നത് നല്ല സമീപനം തന്നെ. പെരുകി വരുന്ന ജീവിത ശൈലീ രോഗ ങ്ങളായ ഹൃദ്രോഗം, കരൾ – വൃക്ക രോഗം, പ്രമേഹം, അർബുദം, പക്ഷാ ഘാതം എന്നിവ യുടെ ഭാരിച്ച ചിലവു കൾ താങ്ങാൻ കഴി യാത്ത സാധാരണ ക്കാർക്ക് ഇത്തരം ചികിത്സ കളും മരുന്നും ലഭ്യ മാക്കുന്ന തിനും ഈ ബഡ്ജറ്റ് ലക്ഷ്യ മിടുന്നു. എല്ലാ വിഭാഗ ങ്ങൾക്കും അനുയോജ്യ മായ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ ഉൾപ്പെടെ പലതും ജനോപ കാര പ്രദമാണ് എന്നും പ്രശാന്ത് മങ്ങാട് പറഞ്ഞു.

കൃഷി, വിദ്യാഭ്യാസം, വ്യവസായം, അടിസ്ഥാന സൗകര്യ വികാസം, ശിശു ക്ഷേമം, സ്ത്രീ സുരക്ഷ, ഭിന്ന ലിംഗ ക്കാരുടെ ക്ഷേമം തുടങ്ങി പലതിലും ധന മന്ത്രി യുടെ നല്ല ഊന്നലുണ്ട്. ധന ക്കമ്മി പരിഹരി ക്കുന്ന തിനും വിഭവ സമാഹ രണം ത്വരിത പ്പെടു ത്തുന്ന തിനും സാധി ച്ചാൽ പ്രഖ്യാ പിക്ക പ്പെട്ട പദ്ധതി കൾ പലതും സാദ്ധ്യമാകും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ അവതരണ പൂർത്തിക്കു മുമ്പ് ബഡ്‌ജറ്റ്‌ വിവര ങ്ങൾ ചോർന്നത് അഭികാമ്യമല്ല എന്നും അദ്ദേഹം സൂചിപ്പിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ആരോഗ്യ രംഗത്തെ ഊന്നൽ സ്വാഗതാർഹം : പ്രശാന്ത് മങ്ങാട്

ജനന സർട്ടി ഫിക്കറ്റു കൾ ഇനി വി. പി. എസ്. ആശു പത്രി കളില്‍ നിന്നും ലഭ്യ മാവും

February 27th, 2017

logo-uae-ministry-of-health-ePathram.jpg
അബുദാബി : വി. പി. എസ്. ഹെല്‍ത്ത് കെയറിനു കീഴിലുള്ള ആശുപത്രി കളില്‍ നിന്നും ജനന സര്‍ട്ടിഫിക്കറ്റ് അനു വദിക്കു വാനുള്ള കരാറില്‍ അബു ദാബി ഹെല്‍ത്ത് അഥോറിറ്റി യും (ഹാദ്) വി. പി. എസ്. ഹെല്‍ത്ത് കെയറും ധാരണ യില്‍ ഒപ്പു വെച്ചു.

നവ ജാത ശിശു ക്കളുടെ ജനന സര്‍ട്ടി ഫിക്ക റ്റിന് ആശു പത്രി യില്‍ നിന്നുള്ള ജനന രേഖകള്‍, രക്ഷി താക്കളുടെ പാസ്സ് പോര്‍ട്ട് – വിസ കോപ്പി, വിവാഹ സര്‍ട്ടി ഫിക്കറ്റ് കോപ്പി, തിരി ച്ചറി യല്‍ കാര്‍ഡി ന്റെ കോപ്പി എന്നിവ ഇലക്ട്രോ ണിക് ലിങ്ക് മുഖേനെ ആശു പത്രി കള്‍ ഹാദിന് അയച്ചു കൊടു ക്കണം. ഈ രേഖ കള്‍ പരി ശോധിച്ച് ഹാദ് അംഗീകാരം നല്‍കിയ ശേഷം ആശു പത്രി കളില്‍ നിന്ന് ജനന സര്‍ട്ടി ഫിക്കറ്റു കള്‍ ലഭ്യമാകും.

ഹാദ് ഡയറക്ടര്‍ ഹിലാല്‍ ഖമീസ് അല്‍ മുറൈഖി യും വി. പി. എസ്. ഹെല്‍ത്ത് കെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷംസീര്‍ എന്നിവരാണ് കരാറില്‍ ഒപ്പു വെച്ചത്.

കരാര്‍ പ്രകാരം വി. പി. എസ്. ഹെല്‍ത്ത് കെയറിന്‍െറ ഉടമസ്ഥത യിലുള്ള ബുര്‍ജീല്‍, മെഡിയോര്‍, ലൈഫ് കെയര്‍, എല്‍. എല്‍. എച്ച്. എന്നീ ആശുപത്രി കളില്‍ ജനി ക്കുന്ന കുട്ടി കളുടെ ജനന സര്‍ട്ടി ഫിക്കറ്റ് അതത് ആശു പത്രി കളില്‍ നിന്നും ലഭിക്കും.

- pma

വായിക്കുക: , , , , ,

Comments Off on ജനന സർട്ടി ഫിക്കറ്റു കൾ ഇനി വി. പി. എസ്. ആശു പത്രി കളില്‍ നിന്നും ലഭ്യ മാവും

Page 117 of 123« First...102030...115116117118119...Last »

« Previous Page« Previous « ഇസ്ലാമിക് ബാങ്ക് : സര്‍ക്കാര്‍ നിലപാട് വെളി പ്പെടുത്തുവാന്‍ കഴിയില്ല എന്ന് റിസര്‍വ്വ് ബാങ്ക്
Next »Next Page » കൊല്‍ക്കത്ത ബുറാബസാറില്‍ വന്‍ തീപിടുത്തം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha