മാവോയിസ്റ്റ് ആക്രമണം ; വൈത്തിരിയില്‍ വെടിയേറ്റു മരിച്ചത് നേതാവ് സി.പി ജലീല്‍

March 7th, 2019

maoists-forest-epathram

കല്പ്പറ്റ : ലക്കിടിയിലെ ഉപവൻ റിസോർട്ടിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. വെടിവയ്പ്പിൽ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സി.പി.ജലീലാണെന്ന് പൊലീസ് അറിയിച്ചു. സബ് കലക്ടർ എൻ.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

നാലംഗ മാവോയിസ്റ്റ് സംഘമാണ് റിസോര്‍ട്ടില്‍ എത്തിയത്. റിസോര്‍ട്ട് ജീവനക്കാരോട് പണവും പത്തുപേര്‍ക്കുള്ള ഭക്ഷണവും ആവശ്യപ്പെട്ടു. റിസോര്‍ട്ട് ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസും മാവോയിസ്റ്റ് സംഘവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി.സമീപത്തെ കാട്ടിലേക്ക് ചിതറിയോടിയ മാവോയിസ്റ്റുകള്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കൊല്ലപ്പെട്ട മാവോയിസ്റ്റ് ജലീലിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മാര്‍ട്ടത്തിനായി കൊണ്ടുപോകും.

- അവ്നി

വായിക്കുക: , , , , ,

Comments Off on മാവോയിസ്റ്റ് ആക്രമണം ; വൈത്തിരിയില്‍ വെടിയേറ്റു മരിച്ചത് നേതാവ് സി.പി ജലീല്‍

സ്‌കൂൾ ബസ്സു കളിലെ ‘സ്‌റ്റോപ്പ് സൈന്‍’ നിര്‍ദ്ദേശം പാലിക്കാത്ത വർക്ക് പിഴ

January 21st, 2019

abudhabi-school-bus-stop-board-ePathram
അബുദാബി : സ്‌കൂൾ ബസ്സുകളുടെ വശ ങ്ങ ളില്‍ ഘടി പ്പിച്ചി ട്ടുള്ള ‘സ്‌റ്റോപ്പ് സൈന്‍’ നിര്‍ ദ്ദേശം പാലിക്കാതെ കടന്നു പോകുന്നവർക്ക് 1000 ദിർഹം പിഴ യും അതോ ടൊപ്പം ഡ്രൈവിംഗ് ലൈസൻസിൽ 10 ബ്ലാക്ക് പോയി ന്റും പിഴ നൽകും എന്ന് പോലീസ്. വിദ്യാര്‍ ത്ഥി കളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തു വാനാ യിട്ടാണ് സ്‌കൂള്‍ ബസ്സുക ളുടെ വശ ങ്ങളില്‍ ‘സ്‌റ്റോപ്പ് സൈന്‍’ ഘടി പ്പിച്ചി ട്ടുള്ളത്.

വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റു മ്പോഴും ഇറക്കു മ്പോഴും വശ ങ്ങളിലെ ‘സ്‌റ്റോപ്പ് സൈന്‍’ ബോര്‍ഡ് നിവര്‍ ത്തി വെക്കണം എന്നാണു ഡ്രൈവർ മാർക്കുള്ള നിർദ്ദേശം. ഇതു പാലി ക്കാത്ത ഡ്രൈവർക്ക്‌ 500 ദിര്‍ഹം പിഴ യും 6 ബ്ലാക്ക് പോയിന്റും നൽകും.

2017 സെപ്റ്റംബറിൽ പ്രാബല്യ ത്തിൽ വന്നിരുന്ന നിയമം ആണെങ്കിലും പൊതുജന ബോധ വത്കരണ ത്തിന്റെ ഭാഗ മായി അബു ദാബി പോലീസ് സാമൂഹ്യ മാധ്യമ ങ്ങളിലൂടെ വീണ്ടും മുന്നറിയിപ്പ് നൽകുക യായിരുന്നു.

*Image Credit : Abu Dhabi Police

- pma

വായിക്കുക: , , , ,

Comments Off on സ്‌കൂൾ ബസ്സു കളിലെ ‘സ്‌റ്റോപ്പ് സൈന്‍’ നിര്‍ദ്ദേശം പാലിക്കാത്ത വർക്ക് പിഴ

സഞ്ജീവ് ഭട്ട് കസ്റ്റഡിയില്‍

September 5th, 2018

former-ips-officer-sanjiv-bhatt-ePathram അഹമ്മദാബാദ് : മുൻ ഐ. പി. എസ്. ഓഫീസർ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് സി. ഐ. ഡി. കസ്റ്റഡി യില്‍ എടുത്തു. രണ്ടു പതിറ്റാണ്ടു മുന്‍പ് സഞ്ജീവ് ഭട്ട് ബനസ്‌കന്ദ യില്‍ ഡി. സി. പി. ആയിരിക്കെ അഭി ഭാഷ കനെ വ്യാജ മയക്കു മരുന്ന് കേസിൽ പ്പെടുത്തു വാന്‍ ശ്രമിച്ചു എന്നാണ് അദ്ദേഹ ത്തിന് എതിരെ യുള്ള കേസ്.

രണ്ട് പോലീസ് ഓഫീസര്‍ മാര്‍ അടക്കം ആറു പേരെ ക്കൂടി അദ്ദേഹ ത്തിനൊപ്പം കസ്റ്റഡി യില്‍ എടു ത്തിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എതിരെ യും സംഘ് പരി വാര്‍ സംഘടന കള്‍ക്ക് എതിരെയും നിരന്തരം വിമര്‍ ശന ങ്ങള്‍ ഉയര്‍ ത്തുന്ന യാളാണ് ഭട്ട്. സോഷ്യല്‍ മീഡിയ കളില്‍ ഏറെ വിവാദ ങ്ങള്‍ ഉയര്‍ത്തു വാനും ഇദ്ദേഹത്തിനു കഴിഞ്ഞി ട്ടുണ്ട്.

2002 ലെ ഗുജറാത്ത് കലാപ ത്തിൽ അന്നത്തെ ഗുജറാത്ത് മുഖ്യ മന്ത്രി ആയിരുന്ന നരേന്ദ്ര മോഡി യുടെ പങ്കിനെ കുറിച്ച് ഭട്ട് സുപ്രിം കോടതി യിൽ സത്യ വാങ് മൂലം നല്‍കി യിരുന്നു. നരേന്ദ്ര മോഡി യുടെ അപ്രീതിക്കു ഇര യായ സഞ്ജീവ് ഭട്ടിനെ 2015 ൽ ഇന്ത്യൻ പോലീസ് സർവ്വീ സിൽ നിന്നും പിരിച്ചു വിട്ടു.

- pma

വായിക്കുക: , , , , , ,

Comments Off on സഞ്ജീവ് ഭട്ട് കസ്റ്റഡിയില്‍

അഭിമന്യു വധം : മുഖ്യപ്രതി പിടിയിൽ

July 18th, 2018

kerala-police-epathram
കൊച്ചി : മഹാരാജാസ് കോളേജി ലെ എസ്. എഫ്. ഐ. നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവ ത്തിൽ മുഖ്യ പ്രതി പിടി യിൽ. മഹാ രാജാ സിലെ കാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡണ്ട് കൂടിയായ മുഹമ്മദ് എന്ന മൂന്നാം വർഷ ബിരുദ വിദ്യാർ ത്ഥി യാണ് പിടി യിലാ യത്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ ആദിലിനെ ചോദ്യം ചെയ്ത പ്പോള്‍ കിട്ടിയ വിവര ങ്ങളുടെ അടി സ്ഥാന ത്തി ലാണ് മുഖ്യ പ്രതി യായ മുഹ മ്മദിനെ പോലീസ് പിടി കൂടിയത്.

കൊലപാതകം നടന്ന ദിവസം അഭിമന്യു വിനെ കോളേജി ലേക്ക് വിളിച്ചു വരുത്തിയത് ക്യാമ്പസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡണ്ടു കൂടി യായ മുഹമ്മദ് ആയി രുന്നു എന്ന് പോലീസ് അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on അഭിമന്യു വധം : മുഖ്യപ്രതി പിടിയിൽ

അജ്ഞാത ഫോണ്‍ : ജാഗ്രതാ മുന്നറി യിപ്പു മായി പോലീസ്

July 8th, 2018

logo-kerala-police-alert-ePathram വിദേശ രാജ്യങ്ങളില്‍ നിന്നും അജ്ഞാത ഫോണ്‍ വിളി കള്‍ വരുന്നുണ്ട് എന്നും ഇത്തരം ഫോൺ വിളി കളിൽ പ്പെട്ടു ആരും വഞ്ചിതർ ആവരുത് എന്നും കേരളാ പോലീ സിന്റെ മുന്നറിയിപ്പ്.

പോലീസിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജി ലൂടെ യാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി യിരി ക്കുന്നത്.

fake-calls-alert-from-kerala-police-ePathram

ഫേയ്സ് ബുക്ക് പേജില്‍ നല്‍കിയ മുന്നറിയിപ്പ്

+591, +365, +371, +381, +563, +370, +255, +1869, +993 എന്നീ നമ്പറു കളില്‍ തുടങ്ങുന്ന ഫോണ്‍ നമ്പറു ക ളില്‍ നിന്നും തട്ടിപ്പു ഫോണ്‍ കോളുകള്‍ വരുന്നുണ്ട്. ഈ നമ്പറു കളില്‍ നിന്നുള്ള മിസ്സ്ഡ് കോളു കള്‍ കണ്ട് ആ നമ്പറി ലേക്ക് തിരിച്ചു വിളിച്ച വരുടെ ഫോണ്‍ ബാലന്‍സ് നഷ്ട പ്പെട്ട തായും റിപ്പോര്‍ട്ടു ചെയ്തി ട്ടുണ്ട്.

ഇത്തരം വ്യാജ നമ്പറു കളി ലേക്ക് തിരിച്ചു വിളി ക്കരുത് എന്നും ഇതേക്കുറിച്ച് പോലീസി ന്റെ ഹൈ ടെക് സെല്‍ അന്വേ ഷണം ആരംഭി ച്ചിട്ടുണ്ട് എന്നും പോലീസ് അറി യിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on അജ്ഞാത ഫോണ്‍ : ജാഗ്രതാ മുന്നറി യിപ്പു മായി പോലീസ്

Page 5 of 13« First...34567...10...Last »

« Previous Page« Previous « ബി. ജെ. പി. യുമായുള്ള സഖ്യം തുടരും : നിതീഷ്​ കുമാർ
Next »Next Page » രാജ്യത്തിന്റെ സാമ്പത്തിക നില ഭദ്രമല്ല : സുബ്ര ഹ്മണ്യന്‍ സ്വാമി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha