എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി

December 25th, 2024

novelist-m-t-vasudevan-nair-passes-away-ePathram
ഇതിഹാസ എഴുത്തുകാരൻ എം. ടി. വാസു ദേവന്‍ നായര്‍ (91) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശു പത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഹൃദയ സ്തംഭനം ഉണ്ടായതോടെ ആരോഗ്യ നില ഗുരുതരമായി. തീവ്ര പരിചരണ വിഭാഗ ത്തിലായിരുന്നു. ഡിസംബർ 25 ബുധനാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു അന്ത്യം

1933 ൽ പാലക്കാട് ജില്ലയിലെ കൂടല്ലൂരില്‍ ജനനം. മലയാള സാഹിത്യ – സിനിമാ മേഖലയുടെ സുവർണ്ണ കാലത്ത് മാടത്ത് തെക്കേപ്പാട്ട് വാസു ദേവന്‍ നായര്‍ എന്ന എം. ടി. സാഹിത്യത്തിലും ചലച്ചിത്ര രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ചു. കഥാകൃത്ത്, നോവലിസ്റ്റ്, നാടകകൃത്ത്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍, അദ്ധ്യാപകൻ, പത്രാധിപര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

രണ്ടാമൂഴം, മഞ്ഞ്, കാലം, നാലു കെട്ട്, അസുരവിത്ത്, വിലാപ യാത്ര, പാതിരാവും പകല്‍ വെളിച്ചവും, വാരണാസി എന്നിവയാണ് എം. ടി. യുടെ പ്രധാന നോവലുകൾ.

എഴുപതോളം സിനിമകൾക്ക് തിരക്കഥഎഴുതി. രണ്ടു ഡോക്യുമെന്ററികളും നാല് ഫീച്ചർ ഫിലിമുകളും അടക്കം ആറു ചിത്രങ്ങൾ സംവിധാനം ചെയ്തു.

ഓളവും തീരവും, മുറപ്പെണ്ണ്, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, നഗരമേ നന്ദി, അസുര വിത്ത്, പകല്‍ക്കിനാവ്, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, എവിടെയോ ഒരു ശത്രു, വെള്ളം, പഞ്ചാഗ്‌നി, നഖക്ഷതങ്ങള്‍, അമൃതം ഗമയ, ആരൂഢം, ആള്‍ക്കൂട്ടത്തില്‍ തനിയെ, ഋതുഭേദം, വൈശാലി, സദയം, അടിയൊഴുക്കുകള്‍, ഉയരങ്ങളില്‍, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍, താഴ്‌വാരം, സുകൃതം, പരിണയം, എന്നു സ്വന്തം ജാനകിക്കുട്ടി, തീര്‍ത്ഥാടനം, പഴശ്ശിരാജ, ഒരു ചെറുപുഞ്ചിരി തുടങ്ങിയവ ശ്രദ്ധേയ തിരക്കഥകൾ.

നിര്‍മ്മാല്യം (1973), മഞ്ഞ് (1982), കടവ് (1991), ഒരു ചെറുപുഞ്ചിരി (2000) എന്നീ സിനിമകളും തകഴി, മോഹിനിയാട്ടം എന്നീ ഡോക്യു മെന്ററി കളുമാണ് എം. ടി. സംവിധാനം ചെയ്തത്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകൾ ആയിത്തീർന്ന സിനിമകളിൽ പലതും എം ടി. യുടെ തൂലികയിൽ നിന്നുള്ളതായിരുന്നു.

പത്മഭൂഷണ്‍, ജ്ഞാന പീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ. സി. ഡാനിയല്‍ പുരസ്‌കാരം,  കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം മുതലായ ഉന്നത പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തി.

- pma

വായിക്കുക: , , , ,

Comments Off on എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി

മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു

December 4th, 2024

vayalar-award-winner-novelist-ashokan-charuvil-in-ksc-ePatrham
അബുദാബി : മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് എഴുത്തുകാരെ സംബന്ധിച്ചിടത്തോളം ഒരു സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു എന്ന്  പുരോഗമന കലാ സാഹിത്യ സംഘം വൈസ് പ്രസിഡണ്ടുംഈ വർഷത്തെ വയലാർ അവാർഡ് ജേതാവുമായ അശോകന്‍ ചരുവില്‍. കേരള സോഷ്യല്‍ സെൻ്റർ സാഹിത്യ വിഭാഗവും എഴുത്തുകാരുടെ കൂട്ടായ്മയായ അക്ഷര ക്കൂട്ടവും സംയുക്തമായി സംഘടിപ്പിച്ച ഏക ദിന സാഹിത്യ ശില്പ ശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനുഭവങ്ങള്‍ നിരാകരിക്കുക എന്ന തന്ത്രമാണ് ലോകത്തിലെ സാമ്പത്തിക മേധാവികള്‍ സാമാന്യ മനുഷ്യര്‍ക്ക് നേരെ എടുത്തു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ തന്ത്രം. അവനെ സ്വന്തം അനുഭവങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റി ഏതോ ഒരു മിഥ്യാ ലോക ത്തിലേക്ക് കൊണ്ടു പോയി അവരുടെ ഉപകരണം ആക്കുകയാണ്.

ഇതിനെ പ്രതിരോധിക്കാന്‍ എഴുത്തുകള്‍ കൊണ്ടും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ കൊണ്ടും മാത്രമേ സാദ്ധ്യമാവുകയുള്ളൂ. ഇന്നത്തെ കാല ഘട്ടത്തില്‍ എഴുത്തുകാര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി മനുഷ്യനില്‍ നിന്നും ഭാഷയെ നിര്‍മ്മിക്കാന്‍ കഴിയുന്ന വിധത്തില്‍ അവൻ്റെ അനുഭവങ്ങളെ സ്വാംശീകരിക്കുക എന്നതാണ്.

പ്രവാസ ലോകത്തിരുന്നു കൊണ്ട് കേരളത്തെ നോക്കിക്കാണുമ്പോൾ ഉണ്ടാകുന്ന ഗൃഹാതുരമായ സൗന്ദര്യം ഒരു കാല ഘട്ടത്തില്‍ മലയാള സാഹിത്യ ത്തിൻ്റെ ഗംഭീരമായ ഒരു ചൈതന്യമായി പരിഗണിച്ചിരുന്നു. അത്തരത്തിൽ ഉള്ളവയായിരുന്നു എം. മുകുന്ദൻ്റെ യും ഒ. വി. വിജയൻ്റെയും കാക്കനാടൻ്റെയും എം. പി. നാരായണപ്പിള്ള യുടെയും എല്ലാം രചനകള്‍ എന്നും അദ്ദേഹം പറഞ്ഞു.

പ്രവാസ സാഹിത്യം എന്ന രീതിയില്‍ കാണേണ്ട ആവശ്യമില്ലാത്ത ഒരു ആഗോള സ്വഭാവം പ്രവാസ സാഹിത്യത്തിന് കൈ വരിക്കാന്‍ പുതിയ കാലത്ത് കഴിഞ്ഞിട്ടുണ്ട് എന്ന് കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദ് അഭിപ്രായപ്പെട്ടു.

ലോകങ്ങള്‍ തമ്മിലുള്ള അകലം കുറഞ്ഞ സാഹചര്യ ത്തില്‍ ഇന്ന് പ്രവാസ സാഹിത്യം എന്നതിൻ്റെ രൂപ ഭാവങ്ങളില്‍ ആദ്യ കാലത്തേതില്‍ നിന്നും വളരെയേറെ മാറ്റം സംഭവിച്ചിരിക്കുന്നു.

നാട്ടില്‍ നടക്കുന്നതിനേക്കാള്‍ സജീവമായ സാഹിത്യ ചര്‍ച്ചയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും സാമൂഹ്യമായ ഇടപെടലുകളും നടക്കുന്നത് പ്രവാസ ലോകത്താണ് എന്നത് ഏറെ ആഹ്ളാദം പകരുന്ന ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.

കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാന്‍ കുട്ടിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷം നോവല്‍, കഥ, കവിത, റേഡിയോ, മൈഗ്രേഷന്‍ & മോഡേനിറ്റി എന്നീ വിഷയങ്ങളെ അധികരിച്ച് ചര്‍ച്ചകള്‍ നടന്നു.

അശോകന്‍ ചരുവില്‍, റഫീഖ് അഹമ്മദ്, കുഴൂര്‍ വിത്സന്‍, കമറുദ്ദീന്‍ ആമയം, കെ. പി. കെ. വെങ്ങര, സര്‍ജു ചാത്തന്നൂര്‍, പി. ശിവ പ്രസാദ്, സ്മിത നെരവത്ത് എന്നിവര്‍ ‘ഒരു നോവല്‍ എങ്ങിനെ തുടങ്ങുന്നു,’ ‘മലയാള കവിതയുടെ ഭൂമിക’, ‘ചെറുകഥ : പ്രമേയത്തി ലേക്കുള്ള വേറിട്ട വഴികള്‍,’ ‘ശബ്ദം സഞ്ചരിച്ച ദൂരങ്ങള്‍’ എന്നീ വിഷയങ്ങളെ അധികരിച്ചു സംസാരിച്ചു.

നാല് വിഭാഗമായി നടന്ന ശില്പശാലയിൽ ഇ. കെ. ദിനേശൻ, ഐ. എസ്. സി. സാഹിത്യ വിഭാഗം സെക്രട്ടറി നാസർ വിളഭാഗം, വെള്ളിയോടൻ, ഒമർ ഷരീഫ് എന്നിവർ മോഡറേറ്റർമാരായിരുന്നു.

രമേഷ് പെരുമ്പിലാവ്, പ്രിയ ശിവദാസ്, റഷീദ് പാലക്കൽ, അസി, ഹമീദ് ചങ്ങരംകുളം, എം. സി. നവാസ്, മുഹമ്മദലി എന്നിവർ നോവലും കഥയും കവിതയും അവതരിപ്പിച്ചു. FB PAGE

 * അശോകൻ ചരുവിലിനെ ആദരിച്ചു

- pma

വായിക്കുക: , , , ,

Comments Off on മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു

അശോകൻ ചരുവിലിനെ ആദരിച്ചു

November 30th, 2024

ksc-honored-ashokan-charuvil-ePathram
അബുദാബി : വയലാർ അവാർഡ് ജേതാവ് അശോകൻ ചരുവിലിനെ കേരളാ സോഷ്യൽ സെൻറർ ആദരിച്ചു. കെ. എസ്. സി. സാഹിത്യ വിഭാഗം സംഘടിപ്പിച്ച ഇൻഡോ-യു. എ. ഇ. കൾച്ചർ ഫെസ്റ്റ് ഏകദിന സാഹിത്യ ശില്പ ശാലയിൽ പങ്കെടുക്കുവാൻ എത്തിയതായിരുന്നു അദ്ദേഹം.

അറബ് കവി ഖാലിദ് അൽ-ബദൂർ, അശോകൻ ചരുവിലിനെ പൊന്നാട അണിയിച്ചു. കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി ഫലകം സമ്മാനിച്ചു.

ഇന്ത്യയും യു. എ. ഇ. യും തമ്മിലുള്ള സാംസ്കാരിക സൗഹൃദത്തിന് നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ട് എന്ന് സമ്മേളന ത്തിൽ പങ്കെടുത്തു കൊണ്ട് അറബ് കവി ഖാലിദ് അൽ-ബദൂർ പറഞ്ഞു. സർജു ചാത്തന്നൂർ, അനന്ത ലക്ഷ്മി ഷെരീഫ് എന്നിവർ ഖാലിദ് അൽ ബദൂറിൻ്റെ കവിതകൾ ആലപിച്ചു.

‘ഇന്ത്യയും അറബ് സംസ്കാരവും’ എന്ന വിഷത്തെ ആസ്പദമാക്കി ആർട്ടിസ്റ്റാ ആർട്ട് ഗ്രൂപ്പ് കലാകാരന്മാർ വരച്ച ചിത്ര ങ്ങൾ പ്രദർശിപ്പി ക്കുകയും അവ കെ. എസ്. സി. യിലേക്ക് നൽകുകയും ചെയ്തു. ആർട്ട് ക്യാമ്പിന് ചിത്ര കാരൻ ശശിൻസ നേതൃത്വം നൽകി.

സമാപന സമ്മേളനത്തിൽ കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, സാഹിത്യ വിഭാഗം സെക്രട്ടറി ഷെരീഫ് മാന്നാർ, സാഹിത്യ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി ഹിശാം സെൻ എന്നിവർ സംസാരിച്ചു.

- pma

വായിക്കുക: , , ,

Comments Off on അശോകൻ ചരുവിലിനെ ആദരിച്ചു

അശോകൻ ചരുവിലിനെ ആദരിച്ചു

November 30th, 2024

ksc-honored-ashokan-charuvil-ePathram
അബുദാബി : വയലാർ അവാർഡ് ജേതാവ് അശോകൻ ചരുവിലിനെ കേരളാ സോഷ്യൽ സെൻറർ ആദരിച്ചു. കെ. എസ്. സി. സാഹിത്യ വിഭാഗം സംഘടിപ്പിച്ച ഇൻഡോ-യു. എ. ഇ. കൾച്ചർ ഫെസ്റ്റ് ഏകദിന സാഹിത്യ ശില്പ ശാലയിൽ പങ്കെടുക്കുവാൻ എത്തിയതായിരുന്നു അദ്ദേഹം.

അറബ് കവി ഖാലിദ് അൽ-ബദൂർ, അശോകൻ ചരുവിലിനെ പൊന്നാട അണിയിച്ചു. കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി ഫലകം സമ്മാനിച്ചു.

ഇന്ത്യയും യു. എ. ഇ. യും തമ്മിലുള്ള സാംസ്കാരിക സൗഹൃദത്തിന് നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ട് എന്ന് സമ്മേളന ത്തിൽ പങ്കെടുത്തു കൊണ്ട് അറബ് കവി ഖാലിദ് അൽ-ബദൂർ പറഞ്ഞു. സർജു ചാത്തന്നൂർ, അനന്ത ലക്ഷ്മി ഷെരീഫ് എന്നിവർ ഖാലിദ് അൽ ബദൂറിൻ്റെ കവിതകൾ ആലപിച്ചു.

‘ഇന്ത്യയും അറബ് സംസ്കാരവും’ എന്ന വിഷത്തെ ആസ്പദമാക്കി ആർട്ടിസ്റ്റാ ആർട്ട് ഗ്രൂപ്പ് കലാകാരന്മാർ വരച്ച ചിത്ര ങ്ങൾ പ്രദർശിപ്പി ക്കുകയും അവ കെ. എസ്. സി. യിലേക്ക് നൽകുകയും ചെയ്തു. ആർട്ട് ക്യാമ്പിന് ചിത്ര കാരൻ ശശിൻസ നേതൃത്വം നൽകി.

സമാപന സമ്മേളനത്തിൽ കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, സാഹിത്യ വിഭാഗം സെക്രട്ടറി ഷെരീഫ് മാന്നാർ, സാഹിത്യ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി ഹിശാം സെൻ എന്നിവർ സംസാരിച്ചു.

- pma

വായിക്കുക: , , ,

Comments Off on അശോകൻ ചരുവിലിനെ ആദരിച്ചു

പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍

November 22nd, 2024

rsc-icf-uae-pravasi-sathithyolsav-2024-ePathram
അബുദാബി : കലാലയം സാംസ്‌കാരിക വേദി നടത്തുന്ന പതിനാലാം എഡിഷന്‍ ‘യു. എ. ഇ. പ്രവാസി സാഹിത്യോത്സവ്’ 2024 നവംബര്‍ 24 ഞായറാഴ്ച അബുദാബി നാഷണല്‍ തിയേറ്ററില്‍ നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മാപ്പിളപ്പാട്ട്, ഖവാലി, ദഫ്, മദ്ഹ്ഗാനം, സൂഫി ഗീതം, മലയാള പ്രസംഗം, കഥാ രചന, കവിതാ രചന, കോറൽ റീഡിംഗ്, കൊളാഷ്, സ്പോട് മാഗസിൻ തുടങ്ങി 73 മത്സര ഇനങ്ങള്‍ 12 വേദികളിലായി നടക്കുന്ന സാഹിത്യോത്സവ് രാവിലെ 8 മണിക്ക് ആരംഭിക്കും.

രജിസ്റ്റർ ചെയ്ത 7119 പേരിൽ നിന്നും യൂനിറ്റ്, സെക്‌ടർ, സോൺ ഘടകങ്ങളിൽ മത്സരിച്ച് വിജയിയായ ആയിരം പ്രതിഭകളാണ് നാഷണല്‍ സാഹിത്യോത്സ വിൽ മാറ്റുരക്കുക.

‘പരദേശിയുടെ നിറക്കൂട്ട്’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന പ്രവാസി സാഹിത്യോത്സവില്‍ ജൂനിയർ, സെക്കണ്ടറി, സീനിയർ, ജനറൽ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. യു. എ. ഇ. യിലെ വിവിധ സ്‌കൂളു കളിൽ നിന്ന് ക്യാമ്പസ് വിഭാഗത്തിൽ പ്രത്യേക മത്സര ങ്ങളും നടക്കും.

പ്രവാസി വിദ്യാർത്ഥി -യുവ ജനങ്ങളിൽ നിന്ന് കലാ സാഹിത്യ അഭിരുചിയുള്ളവരെ കണ്ടെത്തി അവസരവും പരിശീലനവും നല്‍കി ഉയർത്തി കൊണ്ടു വരികയും സാമൂഹിക പ്രതി ബദ്ധതയുള്ള യുവതയെ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് സാഹിത്യോത്സവിലൂടെ ലക്ഷ്യമാക്കുന്നത്.

ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ശൈഖ് അലി അൽ ഹാഷ്മി ഉത്ഘാടനം ചെയ്യും. എസ്. എസ്. എഫ്. സംസ്ഥാന പ്രസിഡണ്ട് ഫിർദൗസ് സഖാഫി കടവത്തൂർ സന്ദേശ പ്രഭാഷണം നടത്തും. സാമൂഹിക സാംസ്കാരിക വ്യവസായ പ്രമുഖർ പങ്കെടുക്കും. ഗ്ലോബൽ കലാലയം കഥ, കവിത പുരസ്‌കാര ജേതാക്കൾക്കുള്ള പുരസ്‌കാര വിതരണവും സാംസ്കാരിക സമ്മേളനത്തിൽ നടക്കും.

സംഘാടക സമിതി ചെയർമാൻ ഉസ്മാൻ സഖാഫി തിരുവത്ര, കൺവീനർ ഹംസ അഹ്സനി, ആർ. എസ്. സി. ഗ്ലോബൽ ചെയർമാൻ സകരിയ ശാമിൽ ഇർഫാനി, ഗ്ലോബൽ സെക്രട്ടറി മുസ്തഫ കൂടല്ലൂർ, ആർ. എസ്. സി. നാഷനൽ സെക്രട്ടറിമാരായ സിദ്ധീഖ് പൊന്നാട്, സഈദ് സഅദി എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. Face Book 

- pma

വായിക്കുക: , , , , , , , , ,

Comments Off on പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍

Page 4 of 49« First...23456...102030...Last »

« Previous Page« Previous « ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
Next »Next Page » സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha