തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് അന്തരിച്ചു

November 12th, 2016

flag-and-logo-of-saudi-arabia-ePathram.jpg
അബുദാബി : സൗദി രാജ കുമാരന്‍ തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് അന്തരിച്ചു. സൗദി പ്രസ് ഏജന്‍സി യാണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടത്. സൗദി കോടതിയും വാര്‍ത്ത സ്ഥിരീകരിച്ചു.

രാജകുമാരന്റെ നിര്യാണ ത്തിൽ അനുശോചനം അറി യിച്ചു കൊണ്ട് യു. എ. ഇ. പ്രസിഡണ്ടിന്റെ പ്രതി നിധി ശൈഖ് സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻ സന്ദേശം അയച്ചു.

- pma

വായിക്കുക: , ,

Comments Off on തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് അന്തരിച്ചു

തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് അന്തരിച്ചു

November 12th, 2016

flag-and-logo-of-saudi-arabia-ePathram.jpgഅബുദാബി : സൗദി രാജ കുമാരന്‍ തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് അന്തരിച്ചു. സൗദി പ്രസ് ഏജന്‍സി യാണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടത്. സൗദി കോടതിയും വാര്‍ത്ത സ്ഥിരീകരിച്ചു.

രാജകുമാരന്റെ നിര്യാണ ത്തിൽ അനുശോചനം അറി യിച്ചു കൊണ്ട് യു. എ. ഇ. പ്രസിഡണ്ടിന്റെ പ്രതി നിധി ശൈഖ് സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻ സന്ദേശം അയച്ചു.

- pma

വായിക്കുക: , ,

Comments Off on തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് അന്തരിച്ചു

ഹൃദയാഘാതം : മലയാളി അബുദാബി യിൽ വെച്ച് മരിച്ചു

October 20th, 2016

kozhanchery-kc-kurian-thomas-ePathram.jpg
അബുദാബി : ഗോൾഡൻ സെനിത് ബില്‍ഡിംഗ് മെറ്റീരി യൽസ് ഉടമ കോഴഞ്ചേരി, കീഴുകര ചെന്തിട്ടയിൽ കുര്യൻ സി. തോമസ് (പ്രസാദ് 60) ഇന്ന് രാവിലെ (ഒക്ടോബർ 20) ഹൃദയാഘാത ത്തെ ത്തുടർന്നു അബു ദാബി യിൽ വെച്ച് മരിച്ചു. നിയമ നടപടി കള്‍ക്കു ശേഷം മൃത ദേഹം നാട്ടില്‍ എത്തിക്കും.

കുമ്പനാട് പുളിക്ക ക്കുഴിയിൽ ജോളി യാണ് ഭാര്യ.

മക്കൾ : പ്രിയ(അബുദാബി), പ്രീതി (അമേരിക്ക), പ്രശോഭ് (എഞ്ചിനീയറിംഗ് വിദ്യാർത്ഥി). മരുമക്കൾ : ജോൺ എബ്രഹാം(അബുദാബി),ജെൻസൺ തോമസ് (അമേരിക്ക).

- pma

വായിക്കുക:

Comments Off on ഹൃദയാഘാതം : മലയാളി അബുദാബി യിൽ വെച്ച് മരിച്ചു

വടകര കൃഷ്ണദാസ് അന്തരിച്ചു

September 8th, 2016

musician-vadakara-krishna-das-ePathram

വടകര : ഗായകനും സംഗീത സംവിധായ കനു മായ വടകര കൃഷ്ണദാസ് (82) അന്തരിച്ചു. വാര്‍ദ്ധക്യ സഹജ മായ അസുഖത്തെ തുടര്‍ന്ന് ചികിത്സ യിലാ യി രുന്നു. വ്യാഴാഴ്ച ഉച്ച യോടെ വടകര ആശുപത്രി യി ല്‍ വെച്ചാ യിരുന്നു അന്ത്യം.

മാപ്പിള പ്പാട്ടു ഗാന ശാഖ യില്‍ തന്റേതായ ഒരു ഇടം കണ്ടെത്തിയ കൃഷ്ണ ദാസ് നിരവധി നാടക ഗാനങ്ങളും ലളിത ഗാനങ്ങളും പാടിയിട്ടുണ്ട്.

പി. ടി. അബ്ദു റഹ്മാന്റെ “ഓത്തു പളളീലന്നു നമ്മള്‍ പോയിരുന്ന കാലം” എന്ന ഗാന ത്തിന് ആദ്യം സംഗീതം നല്‍കിയത് വടകര കൃഷ്ണ ദാസ് ആയിരുന്നു. ഈ ഗാനം ഹിറ്റ് ആയ തിനു ശേഷം പിന്നീട് മറ്റൊരു  ഈണ ത്തിൽ ‘തേന്‍ തുള്ളി’ എന്ന സിനിമ യിലേക്ക് എടുക്കുക യായി രുന്നു.

1983 ല്‍ പുറത്തി റങ്ങിയ ‘കണ്ണാടി ക്കൂട്’ എന്ന സിനിമ യിലെ ഗാന ങ്ങള്‍ക്ക് സംഗീതം നല്‍കി യതും വടകര കൃഷ്ണ ദാസ് ആയിരുന്നു.

ഇടതു സഹ യാത്രിക നായി കൃഷ്ണദാസ് പഴയ കാല പാര്‍ട്ടി വേദി കളിലെ സ്ഥിര സാന്നിദ്ധ്യം ആയിരുന്നു. 1962 ല്‍ അഴിയൂര്‍ ഗവ. ഹൈസ്കൂ ളില്‍ സംഗീത അദ്ധ്യാപക നായി നിയമനം ലഭിച്ചു എങ്കിലും കമ്മ്യൂണിസ്റ്റു കാരൻ ആയതിനാല്‍ ജോലി യിൽ നിന്നും പുറത്താക്കി. തുടർന്ന് തിരുവനന്ത പുരം കലാ നിലയ ത്തിന്‍െറ ഭാഗ മായി. 1967ല്‍ ഇ. എം. എസ്. സര്‍ക്കാര്‍ ജോലി യില്‍ തിരി ച്ചെടുത്തു.

പ്രമുഖ മാപ്പിളപ്പാട്ട് കലാ കാരനായ വി. എം. കുട്ടി തന്‍റെ ട്രൂപ്പിലേക്ക് വടകര കൃഷ്ണദാസിനെ ക്ഷണി ക്കുകയും 1973 മുതൽ ഈ രംഗത്ത് സജീവ മാവുകയും ചെയ്തു.

മൈലാഞ്ചി കൊമ്പൊടിച്ച്, ഉടനെ കഴുത്തന്‍േറത് അറുക്ക് ബാപ്പാ, കടലിനക്കരെ വന്നോരെ, കാനോത്ത് കഴിയുന്ന പെണ്ണ്, കണ്ടാലഴകുള്ള പെണ്ണ്, ഏ മമ്മാലിക്കാ, കമ്പിളി ക്കാറില്‍, മക്കാ മരു ഭൂമിയില്‍… തുടങ്ങിയ നിരവധി അനശ്വര ഗാനങ്ങള്‍ ഇദ്ദേഹ ത്തി ന്‍െറതായി പുറത്തു വന്നു.

ഭാര്യ : വസന്ത. മക്കള്‍ : ഗീത, പ്രസീത, പ്രവിത.

- pma

വായിക്കുക: ,

Comments Off on വടകര കൃഷ്ണദാസ് അന്തരിച്ചു

കോവിലന്‍ അന്തരിച്ചു

June 2nd, 2010

kovilanഗുരുവായൂര്‍ : പ്രശസ്ത സാഹിത്യകാരന്‍ കോവിലന്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. രാവിലെ മൂന്ന് മണി യ്ക്കായിരുന്നു അന്ത്യം. കുന്നംകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചയായി ശ്വാസ തടസ്സത്തെ ത്തുടര്‍ന്ന് ചികിത്സ യിലായിരുന്നു.

1923 ജൂലൈ ഒന്‍പതിന് ഗുരുവായൂരി നടുത്തുള്ള കണ്ടാണി ശ്ശേരിയിലാണ് കോവിലന്‍ ജനിച്ചത്. വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ എന്നാണ് യഥാര്‍ത്ഥ പേര്. കണ്ടാണി ശ്ശേരി എക്സെല്‍‌സിയര്‍ സ്കൂളിലും, നെന്മിനി ഹയര്‍ എലിമെന്‍ററി സ്കൂളിലും പാവറട്ടി സാഹിത്യ ദീപിക സംസ്കൃത കോളജിലും പഠിച്ചു. 1943 – 46 ല്‍ റോയല്‍ ഇന്‍ഡ്യന്‍ നേവിയിലും, 1948 – 68ല്‍ കോര്‍ ഒഫ് സിഗ്നല്‍‌സിലും പ്രവര്‍ത്തിച്ചു.

‘തോറ്റങ്ങള്‍’ എന്ന നോവലിന് 1972ലും, ‘ശകുനം’ എന്ന കഥാ സമാഹരത്തിന് 1977ലും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1998ല്‍ ‘തട്ടകം’ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹനായി. 1999ലെ എന്‍. വി. പുരസ്കാരവും വയലാര്‍ പുരസ്കാരവും ‘തട്ടകം’ നേടി. 2006ല്‍ കേരള സര്‍ക്കാരിന്‍റെ എഴുത്തച്ഛന്‍ പുരസ്‌കാരവും കോവിലന് ലഭിച്ചു.

മലയാള നോവലിന്‍റേയും ചെറുകഥാ ശാഖയുടേയും വികാസത്തിന് കോവിലന്‍ നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി കഴിഞ്ഞ വര്‍ഷത്തെ മാതൃഭൂമി സാഹിത്യ പുരസ്കാരം കോവിലന് സമ്മാനിച്ചിരുന്നു.

മുട്ടത്തു വര്‍ക്കി പുരസ്‌കാരം (1995), ബഷീര്‍ പുരസ്‌കാരം (ഖത്തറിലെ പ്രവാസി എന്ന സംഘടന ഏര്‍പ്പെടുത്തിയത് – 1995), എ. പി. കുളക്കാട് പുരസ്‌കാരം (1997- തട്ടകം), കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1997) എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

തോറ്റങ്ങള്‍, ശകുനം, ഏ മൈനസ് ബി, ഏഴമെടങ്ങള്‍, താഴ്വരകള്‍, ഭരതന്‍, ഹിമാലയം, തേര്‍വാഴ്ചകള്‍, ഒരു കഷ്ണം അസ്ഥി, ഈ ജീവിതം അനാഥമാണ്, സുജാത, ഒരിക്കല്‍ മനുഷ്യനായിരുന്നു, തിരഞ്ഞെടുത്ത കഥകള്‍, പിത്തം, തകര്‍ന്ന ഹൃദയങ്ങള്‍, ആദ്യത്തെ കഥകള്‍, ബോര്‍ഡ്ഔട്ട്, കോവിലന്റെ കഥകള്‍, കോവിലന്റെ ലേഖനങ്ങള്‍, ആത്മഭാവങ്ങള്‍, തട്ടകം, നാമൊരു ക്രിമിനല്‍ സമൂഹം എന്നിവ കോവിലന്റെ പ്രശസ്തമായ കൃതികളാണ്.

- pma

വായിക്കുക: , , ,

Comments Off on കോവിലന്‍ അന്തരിച്ചു

Page 38 of 38« First...102030...3435363738

« Previous Page
Next » മഹേന്ദ്ര സിംഗ് ധോണി വിവാഹിത നായി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha