മന്ത്രിമാരെ പുറത്താക്കും എന്ന ഗവര്‍ണ്ണറുടെ മുന്നറിയിപ്പ് : പ്രതിഷേധം വ്യാപകം

October 17th, 2022

kerala-legislative-assembly-epathram
തിരുവനന്തപുരം : ഗവര്‍ണ്ണര്‍ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രി സ്ഥാനം റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും എന്ന മുന്നറിയിപ്പു നല്‍കിയ സംസ്ഥാന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ട്വീറ്റിന് എതിരെ വ്യാപക പ്രതിഷേധം.

ജനാധിപത്യത്തെക്കുറിച്ചും ഭരണ ഘടനയെ ക്കുറിച്ചും ഗവർണ്ണർ അജ്ഞനാണ്. ആദ്ദേഹം അമിതാധികാര പ്രവണത കാട്ടുന്നു. മന്ത്രിമാരെ പിൻ വലിക്കാൻ അദ്ദേഹത്തിന് അധികാരം ഇല്ല. താന്‍ ആര്‍. എസ്സ്. എസ്സ്. ആണെന്ന് പരസ്യ മായി സമ്മതിച്ച ഗവർണ്ണറുടെ നില പാടുകളോടു വിധേയ പ്പെടാൻ ഇടതു മുന്നണിക്ക് സാധിക്കില്ല എന്നും സി. പി. എം. സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ പ്രതികരിച്ചു. മന്ത്രിമാരെ തിരിച്ചു വിളി ക്കാൻ ഒരു ഗവർണ്ണർക്കും അവകാശമില്ല. ഭരണ ഘടനയുടെ 163, 164 വകുപ്പ് അനുസരിച്ചാണ് ഈ നിയമനങ്ങള്‍ നടക്കുന്നത്.

ഗവർണ്ണറുടെ പരാമർശത്തെ കുറിച്ച് വളരെ ഗൗരവമായി തന്നെ ആലോചിക്കേണ്ടതാണ്. ഭരണ ഘടന പറയുന്നത് അനുസരിച്ചേ ഗവർണ്ണർക്ക് പ്രവർ ത്തിക്കാന്‍ കഴിയുകയുള്ളൂ. മന്ത്രി പദവി റദ്ദാക്കാൻ ഗവർണ്ണര്‍ക്ക് അധികാരം ഇല്ല എന്ന് സി. പി. ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു.

ഭരണ ഘടനയുടെ 163 വരെയുള്ള അനുഛേദങ്ങളിൽ ഒന്നും ഗവർണ്ണറുടെ ഈ അധികാരത്തെ കുറിച്ചു പറഞ്ഞിട്ടില്ല. ജനാധിപത്യം നിലവിൽ വന്ന് കുറച്ചു കാലം ആയതിനാൽ ഭീഷണി സ്വരങ്ങളെ ഗൗരവമായി എടുക്കുന്നില്ല എന്നും അദ്ദേഹം പ്രതികരിച്ചു.

ഗവര്‍ണ്ണറുടെ നടപടി തികച്ചും അസാധാരണം എന്ന് സി. പി. എം. പോളിറ്റ് ബ്യൂറോ അംഗം എം. എ. ബേബി. മന്ത്രിസഭ യുടെ ഉപദേശം അനുസരിച്ചാണ് ഗവര്‍ണ്ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ആര്‍. എസ്. എസ്. തലവന്‍ തന്നെക്കാള്‍ മുകളിലാണ് എന്ന് പറയാതെ പറഞ്ഞയാളാണ് ഗവര്‍ണ്ണര്‍.

സംസ്ഥാന മന്ത്രി സഭയിലെ മന്ത്രിമാരെ പുറത്താക്കുവാന്‍ ഉള്ള അധികാരം ഗവര്‍ണ്ണര്‍ക്ക് ഇല്ല എന്ന് ലോക് സഭാ മുന്‍ സെക്രട്ടറി ജനറല്‍ പി. ഡി. ടി. ആചാരി. മുഖ്യമന്ത്രി പറയുമ്പോഴാണ് ഒരു മന്ത്രിയെ നിയമിക്കുന്നത്. അതു പോലെ തന്നെ മന്ത്രിസഭയിൽ നിന്ന് ഒരാളെ മാറ്റണം എങ്കിലും മുഖ്യ മന്ത്രി പറയണം.

സംസ്ഥാനത്തിന്‍റെ പൂര്‍ണ്ണ അധികാരം മുഖ്യ മന്ത്രിക്ക് തന്നെയാണ്. ഗവര്‍ണ്ണര്‍ ഭരണഘടനാ തലവന്‍ മാത്രമാണ് ഗവർണ്ണർക്ക് സ്വന്തമായി തീരുമാനം എടുക്കാനുള്ള അധികാരം ഭരണ ഘടന നൽകുന്നില്ല. മന്ത്രി സഭയുടെ നിർദ്ദേശം അനുസരിച്ചാണ് ഗവർണ്ണർ പ്രവർത്തി ക്കേണ്ടത് എന്നും പി. ഡി. ടി. ആചാരി പറഞ്ഞു.

 

- pma

വായിക്കുക: , , , ,

Comments Off on മന്ത്രിമാരെ പുറത്താക്കും എന്ന ഗവര്‍ണ്ണറുടെ മുന്നറിയിപ്പ് : പ്രതിഷേധം വ്യാപകം

എയർ സുവിധ പിൻവലിക്കണം : ഇൻകാസ്

October 9th, 2022

logo-incas-indian-cultural-arts-society-ePathram ദുബായ് : കൊവിഡ് വ്യാപന ത്തിന്‍റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യലേക്ക് യാത്ര ചെയ്യുന്ന വരുടെ ആരോഗ്യ നില തൃപ്തികരം എന്നും പകര്‍ച്ച വ്യാധികള്‍ ഇല്ല എന്നും തെളിയിക്കുന്ന ഓൺ ലൈൻ സാക്ഷ്യ പത്രം എയർ സുവിധ ഇപ്പോഴും ഇന്ത്യ യിലേക്ക് നിര്‍ബ്ബന്ധം ആക്കിയിട്ടുള്ളത് പിൻ വലിക്കണം എന്ന് ദുബായ് ഇൻകാസ് സ്റ്റേറ്റ് സെക്രട്ടറി സി. സാദിഖ് അലി ആവശ്യപ്പെട്ടു.

കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ മറ്റെല്ലാ രാജ്യങ്ങളും ഇത്തരത്തിലുള്ള റജിസ്റ്റ്രേഷന്‍ സംവിധാനം അവസാനിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടി ക്കാണിച്ചു കൊണ്ട് വിദേശ കാര്യ സഹ മന്ത്രി വി. മുരളീ ധരന് ഇന്‍കാസ് കമ്മിറ്റി നിവേദനം നൽകി. കൊവിഡ് മഹാ മാരി നിയന്ത്രണത്തില്‍ ആയ സാഹചര്യത്തില്‍ നിയമം പിന്‍ വലിക്കുവാന്‍ നടപടികള്‍ ഉണ്ടാവണം എന്നും നിവേദനം ആവശ്യപ്പെട്ടു.

- pma

വായിക്കുക: , , ,

Comments Off on എയർ സുവിധ പിൻവലിക്കണം : ഇൻകാസ്

കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

October 1st, 2022

kodiyeri

തിരുവനന്തപുരം : സി. പി. എം. പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയും ആയിരുന്ന കോടിയേരി ബാലകൃഷ്ണൻ (70) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയില്‍ ആയിരുന്നു. ശനിയാഴ്ച രാത്രി എട്ടര മണിയോടെ ആയിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച മൂന്ന് മണിക്ക് തലശ്ശേരിയിൽ.

കണ്ണൂര്‍ തലായി എല്‍. പി. സ്‌കൂള്‍ അദ്ധ്യാപകന്‍ ആയിരുന്ന കോടിയേരി മൊട്ടുമ്മേല്‍ കുഞ്ഞുണ്ണി ക്കുറുപ്പിന്‍റെയും നാരായണി അമ്മയുടെയും മകനായി 1953 നവംബര്‍ 16 ന് ജനനം. കോടിയേരി ജൂനിയര്‍ ബേസിക് സ്‌കൂള്‍, കോടിയേരി ഓണിയന്‍ ഗവണ്‍മെന്‍റ് ഹൈസ്‌കൂള്‍, മാഹി മഹാത്മാ ഗാന്ധി കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്ത് സജീവമായി.

പതിനാറാം വയസ്സില്‍ പാര്‍ട്ടിയിൽ അംഗമായി. സി. പി. എം. ഈങ്ങയില്‍ പീടിക ബ്രാഞ്ച് സിക്രട്ടറി, തലശ്ശേരി മുനിസിപ്പല്‍ ലോക്കല്‍ സിക്രട്ടറി, കണ്ണൂര്‍ ജില്ലാ സിക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി. സി. പി. എം. ന്‍റെ അത്യുന്നത ഘടകമായ പോളിറ്റ് ബ്യൂറോ അംഗം ആയിരിക്കെയാണ് അന്ത്യം.

- pma

വായിക്കുക: , , ,

Comments Off on കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

ബഹുസ്വര ലോകത്തെ ഇന്ത്യ : സെമിനാര്‍ ഒക്ടോബർ 1 ന്

September 28th, 2022

samadani-iuml-leader-ePathram

അബുദാബി : ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് അബുദാബി മലയാളി സമാജം ‘ബഹുസ്വര ലോകത്തെ ഇന്ത്യ’ എന്ന വിഷയത്തില്‍ സെമിനാർ സംഘടിപ്പിക്കുന്നു.

2022 ഒക്ടോബർ 1 ശനിയാഴ്ച രാത്രി 8 മണിക്ക് ഇന്ത്യൻ ഇസ്ലാമിക് സെന്‍റര്‍ ഓഡിറ്റോറിയ ത്തില്‍ നടക്കുന്ന സെമിനാറിൽ എം. പി. അബ്ദുൽ സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തും. ടി. എൻ. പ്രതാപൻ എം. പി. ഉദ്ഘാടനം ചെയ്യും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

- pma

വായിക്കുക: , ,

Comments Off on ബഹുസ്വര ലോകത്തെ ഇന്ത്യ : സെമിനാര്‍ ഒക്ടോബർ 1 ന്

സമാധാന സംരക്ഷണം പ്രധാന ദൗത്യം : സാദിഖലി ശിഹാബ് തങ്ങള്‍

September 27th, 2022

sadik-ali-shihab-kmcc-ePathram

അബുദാബി : സമാധാന സംരംക്ഷണവും സൗഹൃദവുമാണ് പ്രവര്‍ത്തന വീഥിയിലെ പ്രധാന അജണ്ട എന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. അബുദാബി കെ. എം. സി. സി. സംസ്ഥാന കമ്മിറ്റി, ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ സംഘടി പ്പിച്ച സൗഹൃദ സമ്മേളനത്തില്‍ മുഖ്യാഥിതിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്വേഷവും പരത്തുന്ന വിഷ വാക്കുകളല്ല, മറിച്ചു സ്‌നേഹവും സാഹോദര്യവും പരസ്പര വിശ്വാസ വുമുള്ള പ്രവര്‍ ത്തന രീതിയാണ് സമൂഹത്തിന് ആവശ്യം. കേരളത്തിലെ വിവിധ ജില്ലകളില്‍ നടത്തിയ സൗഹൃദ യാത്ര യില്‍നിന്നും ലഭിച്ച ആത്മ വിശ്വാസം വളരെ വലുതാണ്.

വിവിധ മത വിഭാഗങ്ങളില്‍ ഉള്ളവരും വ്യത്യസ്ഥ മേഖലകളില്‍ ഉള്ളവരും നല്‍കിയ പിന്തുണ കേരളം സമാധാന കാംക്ഷി കളുടെ നാടാണ് എന്ന യാഥാര്‍ത്ഥ്യമാണ് വ്യക്തമാക്കുന്നത്.

എന്നാല്‍ ഇതിനു ഭംഗം വരുത്തുന്നവരെ ഒറ്റ പ്പെടുത്തുകയും മത വിഭാഗ ങ്ങളുടെ ഐക്യം ശക്തി പ്പെടുത്തുകയും വേണം. മനുഷ്യത്വവും സ്‌നേഹ സമ്പന്നതയും ചിലര്‍ക്കങ്കിലും കൈമോശം വന്നതാണ് ഇന്നിന്‍റെ ദൗര്‍ഭാഗ്യം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

pk-kunjali-kkutty-kmcc-s-thangal-at-abudhabi-ePathram

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സമാധാന ത്തിന്‍റെയും ശാന്തിയുടെയും പാത യില്‍ നിന്നും പിറകോട്ട് സഞ്ചരിക്കുന്ന സാഹ ചര്യം ഉണ്ടാവില്ല എന്നും സമാധാനത്തിന്‍റെ ഉറക്കു പാട്ട് തന്നെയാണ് മുസ്ലിം ലീഗ് പ്രസ്ഥാനം എന്നും ആലപിക്കുക എന്നും മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി. കെ. കുഞ്ഞാലി ക്കുട്ടി വ്യക്തമാക്കി.

മുസ്ലിം സമൂഹം എക്കാലവും തീവ്ര വാദത്തിന് എതിരാണ്. അതിന്ന് എതിരെ പ്രവര്‍ത്തി ക്കുന്നവര്‍ സര്‍വ്വ രംഗ ങ്ങളിലും ഒളിച്ചോടേണ്ടി വരും എന്ന് കാലം തെളിയിച്ചു കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. വിവിധ കാല ഘട്ടങ്ങളില്‍ വ്യത്യസ്ഥ വിഷയ ങ്ങളു മായി സമൂഹത്തില്‍ തീവ്രത പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ സമാധാന ജീവിത ത്തിന് എതിരെ പ്രവര്‍ത്തിക്കുന്നവര്‍ ആണെന്നും കുഞ്ഞാലി ക്കുട്ടി പറഞ്ഞു.

എത്ര തവണ പരാജയപ്പെട്ടാലും സമാധാന ത്തിന്‍റെ പാതയില്‍നിന്ന് വ്യതിചലിക്കുകയോ താല്‍ക്കാലിക നേട്ടത്തിനു വേണ്ടി തീവ്ര ചിന്താ ഗതിക്കാരുമായി മുസ്ലിം ലീഗ് സമരസപ്പെടുകയോ ചെയ്യുകയില്ല എന്ന് കഴിഞ്ഞ കാലങ്ങളിലൂടെ ഏവര്‍ക്കും ബോദ്ധ്യ പ്പെട്ടതാണ്. ആ നിലപാട് തന്നെയായിരിക്കും മുസ്ലിംലീഗ് തുടര്‍ന്നും സ്വീകരിക്കുക. എല്ലാ വിഭാഗം മതസ്ഥരെയും മതങ്ങള്‍ക്ക് ഉള്ളിലെ വ്യത്യസ്ഥ വീക്ഷണം ഉള്ളവരെയും ഒന്നിച്ചിരുത്താന്‍ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് മാത്രമാണ് കഴിയുകയുള്ളു എന്ന് ഡോ. എം. കെ. മുനീര്‍ എം. എല്‍. എ. പറഞ്ഞു.

ചടങ്ങില്‍ സംബന്ധിച്ച സ്വാമി ആത്മ ദാസ് യമി ധർമ്മ പക്ഷ, ഫാദര്‍ ജിജോ ജോസഫ്, ഫാദര്‍ എല്‍ദോ എം. പോള്‍,  പ്രൊഫ. ഗോപി നാഥ് മുതുകാട്, ഷാജഹാന്‍ മാടമ്പാട്ട്, അബ്ദുല്‍ ഹക്കീം ഫൈസി, ഹുസൈന്‍ സലഫി, സേവനം പ്രതിനിധി രാജന്‍ അമ്പലത്തറ, വിഗ്‌നേഷ് അങ്ങാടിപ്പുറം, കെ. എം. സി. സി. നേതാക്കളായ പുത്തൂര്‍ റഹ്‌മാന്‍, അന്‍വര്‍ നഹ, യു. അബ്ദുല്ല ഫാറൂഖി, എം. പി. എം. റഷീദ്, ടി. കെ. അബ്ദുല്‍ സലാം, സിംസാറുല്‍ ഹഖ് ഹുദവി തുടങ്ങിയവര്‍ സംസാരിച്ചു.

കെ. എം. സി. സി.പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങല്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ട്രഷറര്‍ പി. കെ. അഹമ്മദ് നന്ദി രേഖപ്പെടുത്തി. പാണക്കാട് സാദിഖലി തങ്ങളുടെ നേതൃത്വ ത്തില്‍ നടത്തുന്ന ഇത്തരം പരിപാടികള്‍ക്ക് സര്‍വ്വ പിന്തുണയും നല്‍കും എന്ന് പരിപാടി യില്‍ പങ്കെടുത്തു സംസാരിച്ച പ്രമുഖര്‍ അഭിപ്രായപ്പെട്ടു.

- pma

വായിക്കുക: , , , , ,

Comments Off on സമാധാന സംരക്ഷണം പ്രധാന ദൗത്യം : സാദിഖലി ശിഹാബ് തങ്ങള്‍

Page 10 of 60« First...89101112...203040...Last »

« Previous Page« Previous « കൊവിഡ് മാന ദണ്ഡങ്ങളില്‍ മാറ്റം വരുത്തി യു. എ. ഇ.
Next »Next Page » നബിദിനം : ഒക്​ടോബർ എട്ടിന്​ ശമ്പളത്തോടു കൂടിയ അവധി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha