ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് : ഗള്‍ഫ് പ്രവാസി കള്‍ക്ക് ആദ്യ ഘട്ടത്തില്‍ അവസരമില്ല

December 16th, 2020

election-ink-mark-ePathram
ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് (ഇ – തപാല്‍ വോട്ട്) ചെയ്യുവാനുള്ള സംവിധാനം ഒരുക്കും. എന്നാല്‍ ആദ്യ ഘട്ടത്തില്‍ ഗള്‍ഫ് രാജ്യ ങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടിംഗ് സൗകര്യം ഉണ്ടാവുകയില്ല എന്നും വിദേശ കാര്യ മന്ത്രാലയം.

ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നില നിൽക്കുന്ന അമേരിക്ക, കാനഡ, ന്യൂസിലാന്‍ഡ്‌, ജപ്പാന്‍, ജര്‍മ്മനി, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ആയിരിക്കും ആദ്യ ഘട്ടത്തില്‍ ഇ – തപാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുക.

വോട്ടിംഗ് സംവിധാനങ്ങള്‍ ഇല്ലാത്ത രാജ്യങ്ങളായതു കൊണ്ടാണ് ഗള്‍ഫിലെ പ്രവാസി കള്‍ക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് ആദ്യ ഘട്ട ത്തില്‍ അനുവദിക്കാത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏതാനും മാസങ്ങള്‍ക്ക് ഉള്ളില്‍ കേരളം അടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിയമ സഭാ തെരഞ്ഞെടുപ്പ് നടക്കു വാന്‍ ഇരിക്കെ, വിദേശത്തു ജീവിക്കുന്ന ഇന്ത്യന്‍ പ്രവാസി വോട്ടർ മാർക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് സംവി ധാനം ഒരുക്കുകയും ഇതിന്നായി ഏറ്റവും അധികം മുറ വിളി കൂട്ടിയ ഗള്‍ഫ് പ്രവാസി സമൂഹ ത്തിന്ന് ഇതില്‍ പങ്കാളികള്‍ ആവാന്‍ കഴിയാതെ വരിക യും ചെയ്യുന്നത് വിരോധാഭാസം തന്നെ.

 * പ്രവാസി വോട്ട് : കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി

 * പ്രവാസി വോട്ട്: നിയമ ഭേദഗതി ബിൽ രാജ്യ സഭയില്‍   

- pma

വായിക്കുക: , , ,

Comments Off on ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് : ഗള്‍ഫ് പ്രവാസി കള്‍ക്ക് ആദ്യ ഘട്ടത്തില്‍ അവസരമില്ല

രണ്ടാം ക്ലാസ്സ് വരെ ഹോം വര്‍ക്ക് പാടില്ല – സ്‌കൂള്‍ ബാഗിന്‍റെ ഭാരം കുറക്കണം

December 9th, 2020

education-ministry-suggests-no-home-work-up-to-class-2-students-ePathram
ന്യൂഡല്‍ഹി : രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥി കൾക്ക് ഹോം വർക്ക് കൊടുക്കു വാന്‍ പാടില്ല എന്നും സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറക്കണം എന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം.

അധിക സമയം ഇരുന്ന് പഠിക്കാന്‍ കഴിയാത്ത തിനാല്‍ രണ്ടാം ക്ലാസ്സ് വരെ യുള്ള വിദ്യാർ ത്ഥികള്‍ക്ക് ഹോം വര്‍ക്ക് നല്‍കരുത് എന്നതാണ് പ്രധാന നിർദ്ദേശ ങ്ങളില്‍ ഒന്ന്.

3 മുതല്‍ അഞ്ചാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥി കള്‍ക്ക് ആഴ്ചയില്‍ പരമാവധി 2 മണിക്കൂര്‍ വരെ മാത്രമേ ഹോം വര്‍ക്ക് നല്‍കാവൂ.

6 മുതല്‍ എട്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥി കള്‍ക്ക് ഓരോ ദിവസവും പരമാവധി ഒരു മണിക്കൂര്‍ വരെ ഹോം വര്‍ക്ക് നല്‍കാം.

9 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികള്‍ ക്ക് പ്രതിദിനം 2 മണിക്കൂറില്‍ അധികം ഹോം വര്‍ക്ക് നല്‍കരുത്.

കുട്ടികളുടെ ശരീര ഭാരത്തിന്റെ പത്ത് ശതമാനത്തില്‍ താഴെ ആയിരിക്കണം സ്‌കൂള്‍ ബാഗി ന്റെ ഭാരം എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പുതിയ സ്‌കൂള്‍ ബാഗ് നയം ശുപാര്‍ശ ചെയ്യുന്നു.

1 മുതൽ പത്താം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥി കളുടെ കാര്യ ത്തിൽ ഇത് ബാധകമാണ്.

രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി യുടെ പരമാ വധി ഭാരം 22 കിലോ എങ്കിൽ അവരുടെ ബാഗി ന്റെ ഭാരം രണ്ട് കിലോ യിൽ കൂടാൻ പാടില്ല.

പ്ലസ് ടു തല ത്തില്‍ പഠിക്കുന്ന വിദ്യാർത്ഥി കളുടെ ഭാരം 35 മുതല്‍ 50 കിലോ വരെ ആയ തിനാല്‍ സ്‌കൂള്‍ ബാഗു കളുടെ ഭാരം അഞ്ച് കിലോ യിൽ അധികം ആവരുത്.

ഗുണ നിലവാരം ഉള്ള ഉച്ച ഭക്ഷണവും കുടി വെള്ളവും സ്കൂളുകൾ ഉറപ്പാ ക്കണം. ഇതു കൊണ്ട് ചോറ്റു പാത്ര വും വെള്ള ക്കുപ്പിയും കുട്ടികൾ കൊണ്ടു വരുന്നത് ഒഴിവാക്കുവാന്‍ സഹായിക്കും.

ഭാരം കുറഞ്ഞ മെറ്റീരിയൽ കൊണ്ട് ഉണ്ടാക്കിയ ബാഗു കൾക്ക് സ്പോഞ്ച് പിടിപ്പിച്ച, അഡ്ജസ്റ്റ് ചെയ്യാൻ കഴി യുന്ന രണ്ട് സ്ട്രാപ്പുകൾ ഉണ്ടാകണം.

സ്റ്റെപ്പുകൾ കയറുവാൻ പ്രയാസം നേരിടും എന്നതിനാൽ ചക്രങ്ങള്‍ ഉള്ള സ്കൂൾ ബാഗു കൾ അനുവദിക്കരുത്

പുസ്തകം നിശ്ചയിക്കുമ്പോള്‍ അതിന്റെ ഭാരം കൂടി കണക്കിലെടുക്കണം. പാഠ പുസ്തക ങ്ങളിൽ പ്രസാധകര്‍ ഭാരം രേഖപ്പെടുത്തണം. സ്കൂളുകളിൽ ഡിജിറ്റൽ തുലാസു കളും ലോക്കറു കളും തയ്യാറാക്കണം. സ്കൂൾ ബാഗു കളുടെ ഭാരം പതിവായി പരിശോധിക്കണം തുടങ്ങിയ നിർദ്ദേശങ്ങളും പുതിയ നയങ്ങളിൽ ഉള്‍ പ്പെടുത്തി യിട്ടുണ്ട് .

ഇതു സംബന്ധിച്ച് നടത്തിയ ഗവേഷണങ്ങളുടെയും അന്താ രാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന മാനദണ്ഡ ങ്ങളു ടെയും അടിസ്ഥാന ത്തിലാണ് ഈ നിർദ്ദേശം തയ്യാറാക്കി യത് എന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പറയുന്നു.

- pma

വായിക്കുക: , , ,

Comments Off on രണ്ടാം ക്ലാസ്സ് വരെ ഹോം വര്‍ക്ക് പാടില്ല – സ്‌കൂള്‍ ബാഗിന്‍റെ ഭാരം കുറക്കണം

വാഹന നിയമങ്ങളിൽ മാറ്റം വരും – നോമിനിയെ ചേര്‍ക്കാം

November 30th, 2020

motor-vehicle-act-ePathram
ന്യൂഡൽഹി  : മോട്ടോര്‍ വാഹന നിയമ ങ്ങളില്‍ സമഗ്ര മായ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ഒരുങ്ങി കേന്ദ്ര ഗതാഗത മന്ത്രാലയം. വാഹനം റജിസ്റ്റർ ചെയ്യുമ്പോൾ ഉടമയുടെ പേരിന് കൂടെ നോമിനിയുടെ പേരും ആർ. സി. യിൽ ചേര്‍ക്കാം.

ഉടമക്ക് അത്യാഹിതം സംഭവിച്ചാൽ വാഹനം നോമിനി യുടെ പേരിലേക്കു മാറ്റു വാന്‍ നിയമ തടസ്സങ്ങള്‍ ഉണ്ടാവില്ല. റോഡ് സുരക്ഷയെ മുന്‍ നിറുത്തി മോട്ടോർ വാഹന നിയമ ത്തിലെ 47, 55, 56 വ്യവസ്ഥകളില്‍ ഭേദ ഗതി വരുത്തും.

വാഹനങ്ങള്‍ക്കു നല്‍കുന്ന പുക പരിശോധനാ ഫിറ്റ് നസ്സ് സര്‍ട്ടിഫിക്കറ്റ് ഏകീകരിക്കും. ഇതോടെ രാജ്യത്തെ എല്ലാ വാഹന ങ്ങൾക്കും ഒരേ രീതിയിലുള്ള സര്‍ട്ടിഫിക്കറ്റ് (പി. യു. സി. പൊല്യൂഷൻ അണ്ടർ കണ്‍ട്രോൾ) ആയിരിക്കും നല്‍കുക.

വാഹനത്തിന്റേയും ഉടമയുടേയും പ്രധാന വിവരങ്ങൾ ഉള്‍ക്കൊള്ളിച്ച് ക്യു. ആർ. കോഡ് രൂപപ്പെടുത്തും. പി. യു. സി. ഡാറ്റാ ബേസും ദേശീയ റജിസ്റ്ററും തമ്മില്‍ ബന്ധി പ്പിച്ചു കൊണ്ടായിരിക്കും ഈ സംവിധാനം നടപ്പാക്കുക.

- pma

വായിക്കുക: , , ,

Comments Off on വാഹന നിയമങ്ങളിൽ മാറ്റം വരും – നോമിനിയെ ചേര്‍ക്കാം

ഫൈസർ വാക്സിൻ മൈനസ് 70 ഡിഗ്രി യില്‍ സൂക്ഷിക്കണം – ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം വെല്ലു വിളി യാകും

November 12th, 2020

pfizer-covid-vaccine-in-india-storage-at-70-degrees-ePathram
ന്യൂഡൽഹി : ഫൈസർ വികസിപ്പിച്ച കോവിഡ് വാക്സിൻ മൈനസ് 70 ഡിഗ്രി സെല്‍ഷ്യസ് താപ നില യില്‍ സൂക്ഷിച്ചു വെക്കേണ്ടതിനാല്‍ ഇന്ത്യയില്‍ ഈ മരുന്നു വിതരണം ചെയ്യു ന്നതില്‍ പരിമിതികള്‍ ഉണ്ട് എന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ.

ഇന്ത്യയെ പ്പോലുള്ള വികസ്വര രാജ്യങ്ങളിൽ -70 ഡിഗ്രി സെല്‍ഷ്യസ് താപനില എന്നത് അത്ര പ്രായോഗികം അല്ല. ആദ്യഘട്ട വാക്‌സിനേഷന്‍ നല്‍കുന്നവര്‍ക്ക് നിശ്ചിത ഡോസ് വാക്സിന്‍ വിപണി യില്‍ ഇറക്കേണ്ടതുണ്ട്.

എന്നാല്‍ ഈ താപനിലയുള്ള കോൾഡ് സ്റ്റോറേജ് സംവിധാനം തയ്യാറാക്കുക എന്നത് വലിയ വെല്ലുവിളി യാണ്. പ്രത്യേകിച്ച് ഗ്രാമീണ മേഖല കളില്‍ ഈ താപ നില യിൽ വാക്സിൻ സൂക്ഷിക്കുക എന്നത് ശ്രമകരം തന്നെ.

ജര്‍മ്മന്‍ മരുന്നു കമ്പനിയായ ബയേൺ ടെക്കു മായി ചേര്‍ന്നാണ് ഫൈസര്‍ കൊവിഡ് വാക്‌സിന്‍ വികസി പ്പിക്കുന്നത്.

ഫൈസർ വികസിപ്പിച്ച വാക്‌സിന്‍ സാധാരണ രീതി യിലുള്ള കോൾഡ് സ്റ്റോറേജ് സംവി ധാനം ഉപയോഗിച്ച് അഞ്ച് ദിവസ ത്തേക്ക് മാത്രമേ സൂക്ഷി ക്കാനാകൂ എന്ന് ഫൈസര്‍ കമ്പനി തന്നെ അറിയിച്ചി ട്ടുണ്ട്. അതു കൊണ്ടാണ് അതി ശൈത്യ ശീതീകരണ സംവിധാനം വേണ്ടി വന്നിരി ക്കുന്നത്.

- pma

വായിക്കുക: , , , , , , , , ,

Comments Off on ഫൈസർ വാക്സിൻ മൈനസ് 70 ഡിഗ്രി യില്‍ സൂക്ഷിക്കണം – ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം വെല്ലു വിളി യാകും

എന്തൊക്കെ സംഭവിച്ചാലും കെ – ഫോണ്‍ പദ്ധതി നടപ്പിലാക്കും : മുഖ്യമന്ത്രി

November 3rd, 2020

pinarayi-vijayan-epathram
തിരുവനന്തപുരം : സംസ്ഥാനത്ത് കെ – ഫോൺ പദ്ധതി നടപ്പില്‍ വരു ത്തുകയും സാധാരണ ജന ങ്ങൾക്ക് കുറഞ്ഞ നിര ക്കിൽ ഇന്റർ നെറ്റ് ലഭ്യ മാക്കുകയും ചെയ്യും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്തൊക്കെ സംഭവിച്ചാലും സംസ്ഥാനത്ത് കെ – ഫോൺ പദ്ധതി നടപ്പിലാക്കും എന്നു തന്നെയാണ് പദ്ധതിയെ തകർക്കാൻ ശ്രമിക്കുന്ന വരോട് പറയാനുള്ളത് എന്ന്‌ മുഖ്യമന്ത്രി അടിവരയിട്ടു പറഞ്ഞു.

ജനക്ഷേമ പ്രവർത്തന ങ്ങളെ തകർക്കുവാനോ ഭരണ ഘടനാ വിരുദ്ധ പ്രവർ ത്തന ങ്ങൾക്കോ ശ്രമിച്ചാൽ നേരിടും. കെ – ഫോൺ, ലൈഫ് ഉൾപ്പെടെ യുള്ള സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതികൾ തകർക്കാൻ കേന്ദ്ര അന്വേഷണ സംഘം ശ്രമിക്കുന്നു. ജനങ്ങൾക്ക് ഏറെ നേട്ടം ഉണ്ടാക്കുന്ന പദ്ധതിക്ക് തുരങ്കം വെക്കു വാനുള്ള ശ്രമം നടക്കുന്നു എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സർക്കാരിനെ ഇകഴ്ത്തി ക്കാണിക്കുവാൻ അന്വേഷണ ഏജൻസികളെ ഉപയോഗ പ്പെടുത്തുന്നു എന്ന് സംശയിച്ചാൽ അവരെ കുറ്റം പറയാൻ പറ്റാത്ത രീതിയിലാണ് കാര്യ ങ്ങൾ നീങ്ങുന്നത്. കെ – ഫോൺ പദ്ധതി പരി ശോധി ക്കുവാനുള്ള ശ്രമങ്ങൾ ഇതിന്റെ ഭാഗമാണ്.

  * കെ  ഫോണ്‍ : കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ്

- pma

വായിക്കുക: , , , , ,

Comments Off on എന്തൊക്കെ സംഭവിച്ചാലും കെ – ഫോണ്‍ പദ്ധതി നടപ്പിലാക്കും : മുഖ്യമന്ത്രി

Page 29 of 74« First...1020...2728293031...405060...Last »

« Previous Page« Previous « മൂടല്‍ മഞ്ഞു കനക്കുന്നു : ജാഗ്രതാ നിര്‍ദ്ദേശം
Next »Next Page » മാലിയിൽ 50 അല്‍ ഖ്വയ്ദ ഭീകരരെ വധിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha